Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അഭിമാനാർഹമായ വിജയം
പ്രതിരോധമേഖലയിൽ നിർണായകമായ നാഴികക്കല്ലാണ് ഹൈപ്പർ സോണിക് മിസൈൽ സാങ്കേതികവിദ്യയുടെ പരീക്ഷണവിജയമെന്നു ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈപ്പർ സോണിക് മിസൈൽ സാങ്കേതികവിദ്യയുടെ പരീക്ഷണവിജയം ഇന്ത്യക്ക് അഭിമാനാർഹമായ നേട്ടമായി. ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗമുള്ള മിസൈൽ നിർമിക്കാനുള്ള സാങ്കേതികവിദ്യയാണു വികസിപ്പിച്ചത്. ഇതോടെ ഹൈപ്പർ സോണിക് മിസൈൽവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയും റഷ്യയും ചൈനയുമാണ് മുന്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ള രാജ്യങ്ങൾ. ഒഡീഷയിലെ വീലർദ്വീപിലുള്ള മിസൈൽ വിക്ഷേപണ കേന്ദ്രത്തിൽനിന്നു തിങ്കളാഴ്ചയാണു ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ പരീക്ഷിച്ചത്. ഇതിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കാനായതു പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുടെ വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെ ഫലമായാണ്. അഗ്നി മിസൈൽ ബൂസ്റ്ററിൽ മുപ്പതു കിലോമീറ്റർ ഉയരത്തിലേക്ക് ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളിനെ എത്തിച്ചായിരുന്നു പരീക്ഷണം. വെഹിക്കിളിലെ സ്ക്രാംജെറ്റ് എൻജിൻ സാങ്കേതികവിദ്യ ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിച്ചെടുക്കാൻ ഉപയോഗിക്കാനാകും.
പ്രതിരോധമേഖലയിൽ നിർണായകമായ നാഴികക്കല്ലാണ് ഈ പരീക്ഷണവിജയമെന്നു ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സ്ക്രാംജെറ്റ് എൻജിനോടുകൂടിയ ഹൈപ്പർ സോണിക് മിസൈൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഡിആർഡിഒയ്ക്കു നിർമിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. അന്തരീക്ഷത്തിൽവച്ചുതന്നെ ശത്രുമിസൈലുകളെ തടയാനുള്ള മിസൈൽവേധ സംവിധാനം ഒരുക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുമെന്നു ഡിആർഡിഒ കണക്കുകൂട്ടുന്നു. സൂപ്പർസോണിക് വേഗമുള്ള ബ്രഹ്മോസ് മിസൈൽ ഇപ്പോൾ ഇന്ത്യക്കുണ്ട്. അതിനേക്കാൾ ആറുമടങ്ങു ശക്തിയുള്ള ഹൈപ്പർസോണിക്കിലേക്കാണ് ഇനി കടക്കുന്നത്. അതിനുമപ്പുറം മുന്നോട്ടു പോകാനുള്ള വഴിയാണു തുറന്നിരിക്കുന്നത് എന്ന വിശ്വാസവും ശാസ്ത്രജ്ഞർക്കുണ്ട്.
അതിർത്തിയിൽ ചൈന തുടർച്ചയായി തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഹൈപ്പർ സോണിക് മിസൈൽ സാങ്കേതികവിദ്യ ഇന്ത്യ കൈവരിച്ചതു പ്രതിരോധമേഖലയിൽ വലിയ ആത്മവിശ്വാസമേകും എന്നതിൽ സംശയമില്ല. മണിക്കൂറിൽ 1,235 കിലോമീറ്ററാണ് ശബ്ദത്തിന്റെ വേഗം. സാധാരണ വിമാനങ്ങൾ സഞ്ചരിക്കുന്നതു മണിക്കൂറിൽ 880-930 കിലോമീറ്റർ വേഗത്തിലാണ്. ശബ്ദത്തിന്റെ ആറു മടങ്ങു വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർ സോണിക് മിസൈലുകളെ പെട്ടെന്നു കണ്ടെത്താനോ പ്രതിരോധിക്കാനോ ശത്രുവിനു കഴിയില്ല. ഹൈപ്പർ സോണിക് മിസൈലുകൾക്കു പരന്പരാഗത ആയുധങ്ങളോ അണ്വായുധങ്ങളോ മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിയുമെന്നതാണു മറ്റൊരു മികവ്. ഹൈപ്പർ സോണിക് മിസൈലുകൾ തൊടുത്തുവിടുന്നവർക്ക് അവയെ യഥേഷ്ടം നിയന്ത്രിക്കാം എന്നതിനാൽ അവയുടെ സഞ്ചാരപഥം ശത്രുവിനു പ്രവചനാതീതമാണ്. ഇതും കൂടിയ വേഗവും പരന്പരാഗത മിസൈലുകളെപ്പോലെ ഇവയെ പിന്തുടരുന്നത് അസാധ്യമാക്കുന്നു.
ഒരു ഹൈപ്പർ സോണിക് മിസൈലിന്റെ പ്രോട്ടോടൈപ്പ് തങ്ങൾ വികസിപ്പിച്ചെടുത്തതായി അമേരിക്ക ഇക്കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ചൈന, റഷ്യ എന്നീ രാജ്യങ്ങളും ഇത്തരം മിസൈലുകളുടെ ഗവേഷണത്തിലാണ്. സാധാരണ ക്രൂസ് മിസൈലുകൾക്കു മണിക്കൂറിൽ 800 കിലോമീറ്റർ വേഗത്തിൽ ആയിരം കിലോമീറ്ററിലധികം അപ്പുറത്തുള്ള ലക്ഷ്യത്തിലെത്താൻ കഴിയും. ക്രൂസ് മിസൈലുകൾ കരയിൽനിന്നോ കടലിൽനിന്നോ ആകാശത്തുനിന്നോ തൊടുത്തുവിടാം. അതു ഭൂമിയുടെ ഉപരിതലത്തോടു ചേർന്നു സഞ്ചരിക്കുന്നതായതിനാൽ മിസൈൽവേധ സംവിധാനങ്ങൾക്കും കണ്ടുപിടിക്കാൻ വിഷമമാണ്. അതേസമയം, ബാലിസ്റ്റിക് മിസൈലുകൾ അന്തരീക്ഷത്തിനു മുകളിൽക്കൂടിയാണു സഞ്ചരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനത്ത് ആയുധം പതിപ്പിക്കാൻ അതിനു കഴിയും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്കു മണിക്കൂറിൽ 24,000 കിലോമീറ്റർവരെ വേഗം സഞ്ചാരത്തിനിടെ ആർജിക്കാൻ കഴിയും.
5,000 മുതൽ 16,000 വരെ കിലോമീറ്റർ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ഇന്ത്യ, ഉത്തരകൊറിയ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങൾക്കു മാത്രമാണ് ഇവ സ്വന്തം. 2018ൽ ഇന്ത്യ 5,000 കിലോമീറ്റർ ദൂരപരിധിയും അണ്വായുധശേഷിയുമുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ ഉപഗ്രഹവേധ മിസൈലും പരീക്ഷിച്ചു വിജയിച്ചു. ഈ ദിശയിലുള്ള മറ്റൊരു നാഴികക്കല്ലാണ് തിങ്കളാഴ്ച പിന്നിട്ടത്. ചൈനയെ പ്രതിരോധിക്കാൻ ഈ രംഗത്ത് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട് എന്നാണു പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top