Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മോറട്ടോറിയം നീട്ടണം, പലിശ ഒഴിവാക്കണം
മോറട്ടോറിയം കാലയളവിൽ വായ്പകളുടെ പലിശയും കൂട്ടുപലിശയും പൂർണമായി ഒഴിവാക്കണം. ഇതിനുള്ള സാമ്പത്തിക ബാധ്യത ബാങ്കുകൾക്കുമേൽ മാത്രം അടിച്ചേൽപ്പിക്കാതെ സർക്കാർ സഹായിക്കണം. മോറട്ടോറിയം ആവശ്യമായവർക്ക് ആറുമാസം കൂടി നീട്ടിനൽകുകയും വേണം.
കച്ചവട താത്പര്യങ്ങൾ മാത്രംപോരാ, ജനങ്ങളുടെ കഷ്ടതകളും പരിഗണിക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ ഓർമപ്പെടുത്തൽ കേന്ദ്രസർക്കാർ പൂർണമായും ഉൾക്കൊള്ളണം. ലോക്ക്ഡൗണിൽ ബാങ്ക് വായ്പകൾക്കു പ്രഖ്യാപിച്ച മോറട്ടോറിയം കാലത്തെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സർക്കാരിന് അതിന്റെ കെടുതികളിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള ധാർമിക ഉത്തരവാദിത്വമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ലോക്ക്ഡൗണിൽ നിരവധി ഇളവുകൾ നൽകിയെങ്കിലും സമ്പദ്വ്യവസ്ഥ ഇപ്പോഴും ഉണർന്നിട്ടില്ല. തൊഴിൽനഷ്ടത്തിന്റെ തോത് തീവ്രമായി തുടരുകയും ജനജീവിതം കൂടുതൽ ദുഃസ്സഹമാകുകയും ചെയ്യുമ്പോഴാണ് ബാങ്ക് വായ്പകൾക്കു പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി ഈ മാസം അവസാനിക്കുന്നതും പലിശയിളവ് നൽകാനാവില്ലെന്ന നിലപാടിൽ ബാങ്കുകൾ ഉറച്ചുനിൽക്കുന്നതും.
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലെ 30-40 ശതമാനത്തോളം വായ്പകളാണ് മാർച്ചിൽ മൂന്നു മാസത്തേക്കും പിന്നീട് ഓഗസ്റ്റ് 31 വരെയും നീട്ടിയ മോറട്ടോറിയം പദ്ധതി പ്രയോജനപ്പെടുത്തിയത്. പലിശയിനത്തിൽ ഭീമമായ നഷ്ടം സഹിച്ചുകൊണ്ടുതന്നെ ഇത്രയധികം പേർ മോറട്ടോറിയം സ്വീകരിച്ചത് രാജ്യത്തെ ജനങ്ങളുടെയും വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെയും കനത്ത വരുമാനത്തകർച്ചയാണ് പ്രതിഫലിപ്പിക്കുന്നത്. ജനജീവിതം സാധാരണ നിലയിലേക്ക് എന്ന് എത്തുമെന്നുപോലും കണക്കുകൂട്ടാൻ കഴിയാത്തവിധം കോവിഡ് വൈറസ് വ്യാപനം വർധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ മാസം 31ന് മോറട്ടോറിയം കാലാവധി അവസാനിച്ചാൽ അത് വലിയൊരു ജനവിഭാഗത്തെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെക്കൂടി കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടേക്കാം.
രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) നടപ്പു സാമ്പത്തികവർഷം മൂന്നു മുതൽ ഒമ്പതു ശതമാനം വരെ ചുരുങ്ങുമെന്നാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെക്കന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. ലോക്ക്ഡൗണിൽ നട്ടെല്ലൊടിഞ്ഞ വ്യാപാര-വ്യവസായ, കാർഷിക മേഖലകളുടെ പ്രതീക്ഷ കെടുത്തുന്നതാണ് പ്രസ്തുത റിപ്പോർട്ട്. കേന്ദ്രസർക്കാറും റിസർവ് ബാങ്കും പ്രഖ്യാപിച്ച നടപടികൾ സമ്പദ്വ്യവസ്ഥയെ ഉണർത്താൻ പര്യാപ്തമായില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ലോക്ക്ഡൗണിനെത്തുടർന്ന് ആറ് മാസത്തേക്കു നടപ്പാക്കിയ മോറട്ടോറിയം തുടരാനാവില്ലെന്നും പലിശ ഒഴിവാക്കാനാകില്ലെന്നുമാണ് റിസർവ് ബാങ്കിന്റെ നിലപാട്. വായ്പകൾക്കു നൽകിയ മോറട്ടോറിയംകൊണ്ട് ഉദ്ദേശിച്ചത് അക്കാലയളവിലെ വായ്പാ-പലിശ അടയ്ക്കൽ മാറ്റിവയ്ക്കൽ മാത്രമാണെന്നും പലിശ എഴുതിത്തള്ളൽ അല്ലെന്നുമാണ് റിസർവ് ബാങ്ക് സുപ്രീംകോടതിയെ അറിയിച്ചത്. പലിശ നിർബന്ധിച്ച് എഴുതിത്തള്ളിയാൽ ബാങ്കുകൾ സാമ്പത്തിക ബാധ്യതയിലാകുമെന്നും അത് നിക്ഷേപകരുടെ താത്പര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നുമാണ് വാദം. നീട്ടി നൽകിയ വായ്പാ കാലയളവിലെ പലിശ തുടർന്നുള്ള മാസങ്ങളിൽ ഈടാക്കുമെന്നും. ഇതിനായി അടുത്തമാസം മുതൽ വായ്പാ തിരിച്ചടവിന്റെ വിഹിതം ഉയർത്തുമെന്നുമാണ് ബാങ്കുകൾക്കുവേണ്ടി റിസർവ് ബാങ്ക് നിലപാടെടുത്തിരിക്കുന്നത്.
റിസർവ് ബാങ്കിന്റെ വാദഗതികളിൽ ബിസിനസ് താത്പര്യത്തിനാണു മുൻഗണനയെന്ന സുപ്രീംകോടതി നിരീക്ഷണം ന്യായമാണ്. തിരിച്ചടവിനു മോറട്ടോറിയമുള്ള വായ്പകളിൽ പലിശയും കൂട്ടുപലിശയും ഒഴിവാക്കുന്ന വിഷയത്തിൽ കൃത്യമായ നിലപാടെടുക്കാതെ റിസർവ് ബാങ്കിനെ മറയാക്കി കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുന്നു എന്നും കോടതി തുറന്നുപറഞ്ഞു. ഇക്കാര്യത്തിൽ ദുരന്ത മാനേജ്മെന്റ് നിയമമനുസരിച്ച് കേന്ദ്രസർക്കാരിന് ഇടപെടാമെന്നും പലിശയും കൂട്ടുപലിശയും ഇളച്ചുനൽകാമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച മോറട്ടോറിയം വലിയ ദുരന്തമാകാനുള്ള സാധ്യതയാണ് മുന്നിൽക്കാണുന്നത്. മോറട്ടോറിയം കാലയളവിലെ പലിശയും കൂട്ടുപലിശയും എന്ന കൊടിയ അനീതി ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. ഇതിന്റെ ബലിയാടുകളായി ലക്ഷക്കണക്കിന് ജനങ്ങൾ കടക്കെണിയിലാകുകയും നിരവധി വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ പൂട്ടിപ്പോകുകയും ചെയ്യും. ഇത്തരമൊരവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങിയാൽ ഇപ്പോൾത്തന്നെ കിട്ടാക്കടം പെരുകുന്ന ബാങ്കുകളുടെ അടിത്തറയിളകും. ഇപ്പോൾ തന്നെ തകർച്ചയിലാണ്ട സമ്പദ്വ്യവസ്ഥ കൂടുതൽ ഗുരുതരാവസ്ഥയിലേക്കു കൂപ്പുകുത്തും. അതിനാൽ കോടതിയുടെ നിരീക്ഷണത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് കേന്ദ്രസർക്കാർ തീരുമാനമെടുക്കണം. മോറട്ടോറിയം കാലയളവിൽ വായ്പകളുടെ പലിശയും കൂട്ടുപലിശയും പൂർണമായി ഒഴിവാക്കണം. ഇതിനുള്ള സാമ്പത്തികബാധ്യത ബാങ്കുകൾക്കുമേൽ മാത്രം അടിച്ചേൽപ്പിക്കാതെ സർക്കാർ സഹായിക്കണം. മോറട്ടോറിയം ആവശ്യമായവർക്ക് ആറുമാസം കൂടി നീട്ടിനൽകുകയും വേണം.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
Latest News
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top