Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മഹാമാരിക്കിടയിലും വർഗീയതയുടെ വിഷംചീറ്റൽ
കഴിഞ്ഞദിവസം ബംഗളൂരു നഗരത്തിൽ അഴിഞ്ഞാടിയ അക്രമികൾ ഇന്ത്യയുടെ ആത്മാവിലാണ് മുറിവേൽപ്പിച്ചത്. സഹിഷ്ണുത ലവലേശമില്ലാത്ത അവിവേകികളുടെ ആഹ്വാനത്തിന് ചെവികൊടുക്കുന്നവർ ഈയാംപാറ്റകളെപ്പോലെ ചിറകറ്റുവീഴുകയാണ്.
മഹാമാരിയുടെ കാലഘട്ടത്തിലും വർഗീയതയുടെ പേരിൽ കലാപം. അതും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാലാം വർഷത്തിലേക്ക് കാലൂന്നിനിൽക്കുന്ന ഓരോ ഇന്തക്കാരന്റെയും ശിരസ് ലജ്ജാഭാരത്താൽ കുനിഞ്ഞുപോവുകയാണ്. കഴിഞ്ഞദിവസം ബംഗളൂരു നഗരത്തിൽ അഴിഞ്ഞാടിയ അക്രമികൾ ഇന്ത്യയുടെ ആത്മാവിലാണ് മുറിവേൽപ്പിച്ചത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഏറെനാൾ ലോക്ക് ഡൗണിലായിരുന്ന നഗരത്തിൽ ദുരന്തമുഖത്തു നിൽക്കുന്ന ജനങ്ങളെയാണ് വർഗീയതയുടെ വിഷം ചീറ്റിക്കൊണ്ട് കലാപകാരികൾ മണിക്കൂറുകളോളം അങ്കലാപ്പിലാക്കിയത്.
മൂന്നു പേരുടെ മരണത്തിനും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ കലാപം ഉടലെടുത്തത് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ്. പുലികേശിനഗർ മണ്ഡലത്തിലെ എംഎൽഎയും കോൺഗ്രസ് നേതാവുമായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവായ പി. നവീൻ എന്നയാളുടെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ഇസ്ലാം മതത്തെ ആക്ഷേപിക്കുന്ന പോസ്റ്റിനെതിരേ പെട്ടെന്നുതന്നെ സാമൂഹ മാധ്യമങ്ങളിൽ വലിയപ്രതിഷേധം ഉടലെടുത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹാക്ക്ചെയ്യപ്പെട്ടതാണെന്നും പ്രകോപനപരമായ പോസ്റ്റ് തന്റേതല്ലെന്നുമുള്ള നവീനിന്റെ വിശദീകരണമൊന്നും പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചില്ല. പോലീസിൽ പരാതിപ്പെടുകയും കുറ്റകാരനെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യാമായിരുന്ന സംഭവത്തിൽ അവർ അട്ടഹാസംമുഴക്കി ആളെക്കൂട്ടി വലിയൊരു കലാപത്തിനു വഴിയൊരുക്കി.
രാത്രി ഒമ്പതോടെ അക്രമികൾ കാവൽബൈരസാന്ദ്രയിലുള്ള ശ്രീനിവാസ മൂർത്തി എംഎൽഎയുടെ വീടിനു തീവച്ചശേഷം ഡിജെ ഹള്ളി, കെജി ഹള്ളി, ഭാരതി നഗർ, ടാനറി റോഡ്, പുലികേശി നഗർ എന്നിവിടങ്ങളിൽ കലാപമുണ്ടാക്കി. പോലീസ് ജീപ്പും എംഎൽഎയുടേതടക്കം കാറുകളും നിരവധി ബൈക്കുകളുമായി ഇരുനൂറിലധികം വാഹനങ്ങളാണ് കത്തിച്ചത്. പോലീസിനെതിരേ കല്ലേറും നടത്തി. അക്രമികളെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവയ്പിലാണ് മൂന്നുപേർ മരിച്ചത്. 60 പോലീസുകാരടക്കം നിരവധിപ്പേർക്കു പരിക്കേറ്റു. എസ്ഡിപിഐ നേതാവ് മുസമ്മിൽ പാഷ ഉൾപ്പെടെ നൂറ്റമ്പതോളം പേരാണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ നവീനും അറസ്റ്റിലായി.
1.23 കോടിയിലധികം ജനങ്ങൾ പാർക്കുന്ന വലിയനഗരമാണ് ബംഗളൂരു. ഐടി വ്യവസായവും വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലയുമെല്ലാം സജീവമായ ഇവിടേക്ക് അയൽ സംസ്ഥാനങ്ങളിൽനിന്നെല്ലാം വ്യാപകമായ കുടിയേറ്റം നടന്നിട്ടുണ്ട്. നഗരത്തിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം തമിഴ്നാട്ടിൽനിന്നുള്ള കുടിയേറ്റക്കാരാണ്. ലക്ഷക്കണക്കിന് മലയാളികളും ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. പഠനത്തിനും ജോലിക്കുമായി എത്തിയവരും ധാരാളം. സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് ഇതുവരെയുള്ള കലാപങ്ങൾ തെളിയിച്ചതാണ്. കാവേരി നദീജല തർക്കത്തെത്തുടർന്നുണ്ടായിട്ടുള്ള സംഘർഷങ്ങളും
1986ൽ ഇപ്പോഴത്തേതിനു സമാനമായ മതനിന്ദയുടെ പേരിലുണ്ടായ കലാപവും ഉദാഹരണമാണ്. 1986ൽ ഡെക്കാൻ ഹെറാൾഡ് ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ചെറുകഥയുടെ പേരിലായിരുന്നു കലാപം. 17 പേരാണ് അന്നു കൊല്ലപ്പെട്ടത്.
അടുത്തകാലത്തൊന്നും ബംഗളൂരുവിൽ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ പറഞ്ഞത്. കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. അന്വേഷണത്തിൽ കോണ്‍ഗ്രസ് പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ബോധപൂർവമായാണ് നഗരത്തിൽ സംഘർഷം ഉണ്ടാക്കിയത് എന്നാണ് കരുതുന്നത്. സാമൂഹ മാധ്യമങ്ങളിലൂടെ ആളെക്കൂട്ടി സംഘർഷമുണ്ടാക്കിയവർക്കു പല ലക്ഷ്യങ്ങളും ഉണ്ടാകാം. അവസരം കിട്ടുമ്പോൾ മുതലെടുപ്പിനായി എന്തു ഹീനകൃത്യവും ചെയ്യുന്ന ഇക്കൂട്ടരുടെ കെണിയിൽപ്പെട്ടുപോകുന്നത് മിക്കപ്പോഴും സാധാരണക്കാരാണ്. മതവിദ്വേഷത്തിന്റെയും വർഗീയതയുടെയും ഇരകളായ ആയിരങ്ങൾ ഇപ്പോഴും കണ്ണീരുകുടിച്ചു ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. എന്നിരുന്നാലും എപ്പോൾ വെണമെങ്കിലും ആളിക്കത്തിക്കാൻ പര്യാപ്തമാക്കിയാണ് തത്പരകക്ഷികൾ വർഗീയതയെ പരിപോഷിപ്പിച്ചുപോരുന്നത്. വർഗീയത വളർത്തുന്നത് അധികാരം പിടിച്ചെടുക്കാനും നിലനിർത്താനും മാത്രമല്ല, കൊള്ളയിലൂടെ സമ്പത്ത് വാരിക്കൂട്ടാനും കൂടിയാണെന്ന് നരവധിത്തവണ തെളിയിച്ചിട്ടുമുണ്ട്.
സാമൂഹ മാധ്യമങ്ങളുടെ തെറ്റായ ഉപയോഗത്തിന്റെ മറ്റൊരു ദൃഷ്ടാന്തംകൂടിയായി ബംഗളൂരു സംഭവം. സഹിഷ്ണുത ലവലേശമില്ലാത്ത അവിവേകികളുടെ ആഹ്വാനത്തിന് ചെവികൊടുക്കുന്നവർ ഈയാംപാറ്റകളെപ്പോലെ ചിറകറ്റുവീഴുകയാണ്. അവരെ ബലികൊടുത്തുകൊണ്ടാണ് നേതാക്കൾ പ്രസ്ഥാനം വളർത്തുന്നത്.
വിശ്വാസത്തിന്റെ പേരിൽ കലാപം സൃഷ്ടിച്ച് മുതലെടുപ്പു നടത്തുന്നവർ നേതാക്കന്മാരായിത്തീരുന്നത് പരിഷ്കൃതസമൂഹത്തിന്റെ ദുര്യോഗമാണ്. നിർഭാഗ്യവശാൽ ഇത്തരം അപഭ്രംശങ്ങൾ നമ്മുടെ രാജ്യത്ത് അവസാനിക്കുന്നുമില്ല. വർഗീയ കലാപങ്ങളുണ്ടാക്കാൻ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നത് അതീവഗൗരവത്തടെ കാണുകയും പഴുതില്ലാതെ തടയുകയും വേണം.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top