Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പെട്ടിമുടി ഇരകളുടെ കാതിൽ ഗാഡ്ഗിൽവാദികളുടെ ആരവം
പരിസ്ഥിതികാര്യത്തിൽ കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള സമീപനം കൈക്കൊള്ളാൻ സമയമായിരിക്കുന്നു.
വരൾച്ച വന്നാലും വെള്ളപ്പൊക്കം വന്നാലും അതിന്റെ ഉത്തരവാദിത്വം മലയോര കർഷകരുടെ തലയിൽ കെട്ടിവയ്ക്കുക ഇവിടത്തെ ചില ആസ്ഥാന ബുദ്ധിജീവികളുടെയും പരിസ്ഥിതി മൗലികവാദികളുടെയും തന്ത്രമാണ്. കുടിയേറ്റ കർഷകർ കാടുവെട്ടി കപ്പ നട്ടതുകൊണ്ടാണു മഴ പെയ്യാത്തതെന്നു വരൾച്ച വരുന്പോഴെല്ലാം വിളിച്ചുകൂവും. തരിശുഭൂമിയിൽ റബർ നട്ടതു വനവത്കരണത്തെ സഹായിക്കുകയല്ലേ ചെയ്തത് എന്നു ചോദിച്ചാൽ ഉത്തരമില്ല. 2018-ലെ മഹാപ്രളയം വന്നപ്പോൾ അതിനു കാരണവും മലയോര കർഷകരുടെ അതിക്രമങ്ങളാണെന്നു പരിസ്ഥിതി വിദഗ്ധരെന്ന് അവകാശപ്പെട്ട ചിലർ പറഞ്ഞു. രണ്ടോ മൂന്നോ സെന്റിമീറ്റർ മഴ പെയ്യുന്ന സ്ഥാനത്ത് ഇരുപതും മുപ്പതും സെന്റിമീറ്റർ മഴ ദിവസങ്ങളോളം പെയ്തപ്പോഴുണ്ടായ പെരുവെള്ളം തോട്ടിലും ആറ്റിലും കൊള്ളാതെ പരന്നൊഴുകിയതും നിറഞ്ഞ ഡാമുകൾ തുറന്നുവിട്ടതുമാണു പ്രളയത്തിനു കാരണമായതെന്ന ലളിതസത്യം അംഗീകരിക്കാൻ മടി. കേരളം മരുഭൂമിയാകാതിരിക്കാൻ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടവർ അതേ നാവുകൊണ്ടുതന്നെ, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ പ്രളയം ഉണ്ടാകുമായിരുന്നില്ല എന്നും പറഞ്ഞു. കാണ്ടാമൃഗം തോറ്റുപോകുന്ന തൊലിക്കട്ടി!
മലയോരത്ത് ഉരുൾപൊട്ടലുണ്ടാകുന്പോഴെല്ലാം കേൾക്കുന്ന ആക്ഷേപമാണു കർഷകർ മണ്ണുകിളച്ച് കൃഷിയിറക്കുന്നതുകൊണ്ടാണ് അതു സംഭവിക്കുന്നതെന്ന്. ഉയർന്ന പ്രദേശങ്ങളിൽ അന്തരീക്ഷസ്ഥിതിയുടെയും കാറ്റിന്റെയുമൊക്കെ പ്രത്യേകതകൾ മൂലം കാർമേഘം ഒരു സ്ഥലത്ത് അതിതീവ്രമായി കേന്ദ്രീകരിച്ച് ഒരു ചെറുപ്രദേശത്തേക്കു പെയ്തിറങ്ങുന്നതിന്റെ ആഘാതത്തിൽ അവിടത്തെ കല്ലും മണ്ണുമിളകി കുത്തിയൊഴുകുന്നതാണ് ഉരുൾപൊട്ടൽ അഥവാ മേഘസ്ഫോടനം എന്ന ശാസ്ത്രീയസത്യം അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. അങ്ങനെയാണെങ്കിൽ, നിക്ഷിപ്തലക്ഷ്യങ്ങളോടുകൂടിയ വ്യാജപ്രചാരണങ്ങൾ നടക്കില്ലല്ലോ. കഴിഞ്ഞദിവസം മൂന്നാർ പെട്ടിമുടിയിൽ നിരവധിപേരുടെ ജീവനെടുത്ത ദുരന്തമുണ്ടായതു മലമുകളിൽ ഉരുൾപൊട്ടി തൊഴിലാളി ലയങ്ങൾക്കുമേൽ പതിച്ചായിരുന്നു. പരിസ്ഥിതിദ്രോഹംകൊണ്ടാണ് അതെന്ന് ആരെങ്കിലും പറയുമോ?
കേരളത്തിൽ പശ്ചിമഘട്ടത്തിലെ ഏറ്റവും സംരക്ഷണംകിട്ടുന്ന പ്രദേശമാണു പെട്ടിമുടി ഉൾപ്പെടുന്ന രാജമല നാഷണൽ പാർക്ക്. നൂറ്റാണ്ടുകൾക്കുമുന്പ് ആരംഭിച്ച തേയിലകൃഷി അല്ലാതെ മറ്റൊരു കൃഷിയും അവിടെയില്ല. കാലപ്പഴക്കംചെന്ന ചില കെട്ടിടങ്ങളും ഇടുങ്ങിയ റോഡുകളുമല്ലാതെ വികസനത്തിന്റെ ഒരു ആക്രമണവും ഈ പ്രദേശത്തുണ്ടായിട്ടില്ല. എന്തു പരിസ്ഥിതിദ്രോഹവും പ്രകൃതിനശീകരണവും കൊണ്ടാണു പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായതെന്ന് ഗാഡ്ഗിൽ അനുകൂലികൾ വിശദീകരിക്കുന്നതു നന്നായിരിക്കും. ഏതു ശവം കണ്ടാലും കഴുകനു സന്തോഷമാണ്. അതുപോലെ നിക്ഷിപ്ത താൽപര്യക്കാർക്കു വിളവെടുപ്പിനുള്ള അവസരമാണ് ഏതു പ്രകൃതിദുരന്തവും. മനുഷ്യന്റെ ആവാസകേന്ദ്രമാണു പ്രകൃതി. അതിനു ദോഷമുണ്ടാകുന്നതൊന്നും മണ്ണിനെ സ്നേഹിക്കുന്ന കർഷകർ ചെയ്യില്ല. ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് ഈ ഭൂമിയെ ഹരിതാഭമാക്കുന്ന കർഷകനല്ലാതെ മറ്റാർക്കാണു പ്രകൃതിസംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടാനാവുക? അവരെ പരിസ്ഥിതിശാസ്ത്രം പഠിപ്പിക്കാൻ ആരും ഇറങ്ങാതിരിക്കുകയാവും ഭേദം.
ഇക്കഴിഞ്ഞ ഒന്നുരണ്ടു ദിവസത്തെ മഴകൊണ്ടുതന്നെ സംസ്ഥാനത്തെ പല നദികളും കവിഞ്ഞൊഴുകുകയും സമീപത്തുള്ള ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലാവുകയുംചെയ്തു. പണ്ട് ഇത്രയും മഴപെയ്താൽ ഈ നദികൾ പലതും കരകവിയുമായിരുന്നില്ലെന്നു പഴമക്കാർ പറയുന്നു. പിന്നെന്താണു കാരണം? മണൽ നിറഞ്ഞു നദികളുടെ ആഴംകുറഞ്ഞതാണോ? സംസ്ഥാനത്തെ നദികളിൽ വർഷങ്ങളായി മണൽവാരൽ നടക്കുന്നില്ല. ഇക്കൊല്ലം ചില പ്രദേശങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്. നദികളിലെ മണൽ വാരണമെന്നു പറഞ്ഞാൽ പരിസ്ഥിതിവാദികൾ ഹാലിളകിവരും. ഒന്നോ രണ്ടോ ദിവസം മഴ പെയ്യുന്പോൾതന്നെ നദികൾ കരകവിയാൻ കാരണം മണൽനിറഞ്ഞ് ആഴംകുറഞ്ഞതാണോ എന്നു പരിശോധിക്കാൻ സർക്കാർ തയാറാകണം.
പരിസ്ഥിതികാര്യത്തിൽ കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള സമീപനം കൈക്കൊള്ളാൻ സമയമായിരിക്കുന്നു. കേന്ദ്ര സർക്കാർ പരിസ്ഥിതി ആഘാത വിലയിരുത്തൽ (എൻവയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ്- ഇഐഎ) വിജ്ഞാപനം പരിഷ്കരിക്കാൻ തീരുമാനിക്കുകയും അതിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടുകയും ചെയ്തിട്ടുണ്ട്. നിർദേശങ്ങൾ അറിയിക്കാനുള്ള അവസാനതീയതി ഇന്നാണ്. പ്രധാനമായും ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിട സമുച്ചയങ്ങൾ, ദേശീയ പാത, മാലിന്യ സംസ്കരണ പ്ലാന്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ചാണ് ഇതിൽ പറയുന്നത്. പുതിയ നിർദേശങ്ങൾ വികസനത്തെ സഹായിക്കുന്നതാണെന്നു കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ, വലിയ പരിസ്ഥിതിനാശത്തിനു വഴിവയ്ക്കുന്നതാണ് ഈ പരിഷ്കാരങ്ങളെന്ന ശക്തമായ വിമർശനവുമുണ്ട്. പ്രായോഗിക യാഥാർഥ്യങ്ങൾകൂടി കണക്കിലെടുത്ത്, പരിസ്ഥിതിക്കു ഹാനികരമാകാത്തതും ജനക്ഷേമത്തിന് ഉതകുന്നതും വികസനത്തെ സഹായിക്കുന്നതുമായ നിർദേശങ്ങൾ കേന്ദ്രത്തിനു മുന്‍പാകെ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനു കഴിയണം.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top