Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അപ്രഖ്യാപിത നിയമന നിരോധനം യുവജനതയോടുള്ള യുദ്ധപ്രഖ്യാപനം
സാധാരണക്കാരന് നിയമനനിരോധനവും സ്വന്തക്കാർക്ക് പിൻവാതിൽ നിയമനവുമെന്ന
അവസ്ഥ വച്ചുപൊറുപ്പിക്കാനാവില്ല.
അപ്രഖ്യാപിത നിയമനനിരോധനവും കരാർ നിയമനങ്ങളും കേരളത്തിലെ ഉദ്യോഗാർഥികളായ ലക്ഷക്കണക്കിന് യുവജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കും നിരാശയിലേക്കുമാണ് തള്ളിവിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ, അർധസർക്കാർ സർവീസുകളും പൊതുമേഖലാ സംരംഭങ്ങളുമാണ് രാജ്യത്തെ പ്രധാന തൊഴിൽമേഖല. അഭ്യസ്തവിദ്യരായ യുവജനങ്ങളിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും പൊതുമേഖലയിലെ തൊഴിലാണ്. എന്നാൽ അടുത്തകാലത്തായി കേന്ദ്ര-സംസ്ഥാന സർവീസുകളിൽ സ്ഥിരനിയമനത്തിലൂടെ ഒഴിവുകൾ നികത്താൻ സർക്കാരുകൾ വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ല.
തൊഴിൽ സുരക്ഷിതത്വവും മാന്യമായ ശമ്പളവും മാത്രമല്ല ആകർഷകമായ പെൻഷനും സർക്കാർ സർവീസിന്റെ മേന്മയാണ്. ചൂഷണവും പീഡനവുംപോലുള്ള തൊഴിലാളിവിരുദ്ധ നടപടികളിൽനിന്നുള്ള നിയമപരിരക്ഷയും ലഭിക്കുന്നു. ഇപ്പോഴത്തെ കോവിഡ് മഹാമാരിയുടെ കാലത്ത് സ്വകാര്യ തൊഴിൽമേഖല കനത്ത തകർച്ചയെ നേരിടുമ്പോഴും പൊതുമേഖലാ തൊഴിലാളികൾക്ക് വലിയ പരിക്കേൽക്കേണ്ടി വന്നിട്ടില്ല. എന്നാൽ ചെലവുചുരുക്കലിനും സ്വകാര്യവത്കരണത്തിനും മുൻഗണന നൽകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതുമേഖലയിലെ സ്ഥിരനിയമനങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. കരാർനിയമനങ്ങളാകട്ടെ പലപ്പോഴും അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിതെളിക്കുകയും ചെയ്യുന്നു.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 27-28 ശതമാനമാണ് പതിനഞ്ചിനും ഇരുപത്തൊൻപതിനും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ. കേരളത്തിൽ ഇത് സംസ്ഥാന ജനസംഖ്യയുടെ 23 ശതമാനം വരും. 2019 ജൂലൈ 31ലെ കണക്കനുസരിച്ച് കേരളത്തിൽ 37.5 ലക്ഷം തൊഴിൽരഹിതർ ഉണ്ടെന്നാണ് 2019 വർഷത്തെ സാമ്പത്തിക അവലോകനത്തിൽ പറയുന്നത്. തൊഴില്‍ അന്വേഷകരായി എംപ്ലോയ്മെന്റ് എക്സചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ കണക്കാണിത്. 2015ൽ 34.9 ലക്ഷമായിരുന്നു തൊഴിൽരഹിതർ. ഇപ്പോഴും തൊഴിലില്ലായ്മ പെരുകുകതന്നെയാണ്.
2019ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 12.15 ലക്ഷം പേരാണ് കേരളത്തിൽ സംഘടിതമേഖലയിൽ തൊഴിലെടുക്കുന്നത്. ഇതിൽ 5.6 ലക്ഷം പേർ പൊതുമേഖലയിലും 6.9 ലക്ഷം പേർ സ്വകാര്യമേഖലയിലുമാണ്. പൊതുമേഖലയിലെ 46.7 ശതമാനം പേർ സംസ്ഥാനസർക്കാർ ജീവനക്കാരാണ്. 23.5 ശതമാനമാണ് സംസ്ഥാന അർധസർക്കാർ മേഖലയിലുള്ളത്. 10.7 ശതമാനം പേർ കേന്ദ്രസർവീസിലാണ്. 14.7 ശതമാനമാണ് കേന്ദ്ര അർധസർക്കാർ ജീവനക്കാർ. 4.4 ശതമാനം പേർ തദ്ദേശസ്വയംഭരണ മേഖലയിലാണ്. 2010ൽ പൊതുമേഖലയിൽ 6.1 ലക്ഷവും സ്വകാര്യ മേഖലയിൽ 5.6 ലക്ഷവുമായിരുന്നു ജീവനക്കാർ.
കേന്ദ്ര സർക്കാരും ഒഴിവുകൾ നികത്താതെ അപ്രഖ്യാപിത നിയമനനിരോധനം നടപ്പാക്കുകയാണ്. ഏറ്റവും വലിയ തൊഴിൽദാതാവായിരുന്ന റെയിൽവേ നിയമനങ്ങൾ വെട്ടിച്ചുരുക്കിയതോടെ രാജ്യത്തെ പൊതുമേഖലാ തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞു. 2018 മാർച്ച് ഒന്നുവരെ വിവിധ കേന്ദ്ര വകുപ്പുകളിൽ 6.83 ലക്ഷം ഒഴിവുകൾ നികത്തപ്പെടാതെയുണ്ടെന്നാണ് ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് മന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്റിനെ അറിയിച്ചത്. 2018ൽ രാജ്യത്തെ പൊതുമേഖലയിൽ 60.75 ലക്ഷം തൊഴിലവസരങ്ങളാണ് നികത്തപ്പെടാതെ കിടക്കുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൽ സ്കൂൾ അധ്യാപകരുടെ ഒഴിവുകൾ പത്തു ലക്ഷത്തോളം വരും.
സംസ്ഥാനത്ത് 2020 ജനുവരി 31 മുതല്‍ ജൂണ്‍ 30 വരെ 23,000ല്‍ അധികം ജീവനക്കാരാണ് സർവീസിൽനിന്നു വിരമിച്ചത്. ഇതിൽ എല്‍പി സ്കൂള്‍ മുതല്‍ കോളജ്തലം വരെയുള്ള പതിനായിരത്തോളം അധ്യാപകരുണ്ട്. സ്ഥാനക്കയറ്റം മുഖേനയുണ്ടാകാവുന്ന ഒഴിവുകൾ വേറെയുമുണ്ട്. എന്‍ട്രി കേഡറുകളില്മാത്രം ഇരുപതിനായിരത്തോളം നിയമനങ്ങൾ നടക്കാനുണ്ടെന്നാണ് യുവജനസംഘടനകളും പ്രതിപക്ഷപ്പാർട്ടികളും ചൂണ്ടിക്കാട്ടുന്നത്.
പിഎസ്സി റാങ്ക് ലിസ്റ്റുകൾ മിക്കതും കാര്യമായ നിയമനം നടക്കാതെ കാലഹരണപ്പെടുകയാണ്. ഏറെ ത്യാഗംസഹിച്ച് പഠനവും പരിശീലനവും നേടി റാങ്ക് ലിസ്റ്റിൽ ഇടംകണ്ടെത്തിയവർ ഇനിയൊരവസരംപോലുമില്ലാതെ നിരാശയിലാണ്ടിരിക്കുന്നു. ഇവർ ഇപ്പോൾ സമരമുഖത്താണ്. കോവിഡ് കാലത്തുപോലും നഴ്സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ ഒഴിവുകൾ സ്ഥിരനിയമനത്തിലൂടെ നികത്തപ്പെടുന്നില്ല. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെല്ലാം കരാർ നിയമനത്തിനാണ് പ്രാമുഖ്യം. ഏറ്റവും ഒടുവിൽ 2017ൽ നടന്ന എൽഡി ക്ലർക്ക് പരീക്ഷയ്ക്ക് 17.94 ലക്ഷം പേരായിരുന്നു അപേക്ഷിച്ചത്. ഇതിൽനിന്നുള്ള റാങ്ക് ലിസ്റ്റിലും നിയമനങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നിട്ടില്ല. കോവിഡ് കാലത്ത് നിയമനങ്ങൾ നടക്കാത്തതിനാൽ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലവധി നീട്ടണമെന്ന ആവശ്യം പ്രസക്തമാണ്.
ഇത്തരത്തിൽ പൊതുമേഖലയിൽ അപ്രഖ്യാപിത നിയമനനിരോധനം ഏർപ്പെടുത്തുന്ന സർക്കാർ കരാർനിയമനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. വൻ തുക പ്രതിഫലം നൽകി കരാർനിയമനങ്ങൾ നടത്തുന്നതിനു പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമാണ് എന്നതിന് സമീപകാലത്ത് നിരവധി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന സ്ത്രീ വ്യാജസർട്ടിഫിക്കറ്റിന്റെ പിൻബലത്തിലും കൺസൽട്ടൻസിയുടെ മറവിലും വൻ തുക ശമ്പളത്തിൽ കരാർനിയമനം നേടിയത് ഏറെ വിവാദമായിരിക്കുകയാണ്. സാധാരണക്കാരന് നിയമനനിരോധനവും സ്വന്തക്കാർക്ക് പിൻവാതിൽ നിയമനവുമെന്ന അവസ്ഥ വച്ചുപൊറുപ്പിക്കാനാവില്ല. ഇത്തരം ദുരവസ്ഥ നടമാടുമ്പോൾ ലക്ഷക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷകളാണ് തകരുന്നത്. യുവജനങ്ങളോടുള്ള ഈ യുദ്ധപ്രഖ്യാപനം സർക്കാർ അവസാനിപ്പിക്കുകതന്നെ വേണം.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
Latest News
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top