Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിദ്യാഭ്യാസനയത്തിൽ പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും
രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ അതീവ പ്രാധാന്യമുള്ള വിദ്യാഭ്യാസ നയം പാർലമെന്റിൽ ചർച്ച ചെയ്യാതെ നടപ്പാക്കാൻ തിടുക്കംകാട്ടിയത് വിമർശനവിധേയംതന്നെയാണ്.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസനയം പുത്തൻ പ്രതീക്ഷകൾ നൽകുന്നതോടൊപ്പം നിരവധി ആശങ്കകളും ഉയർത്തുന്നുണ്ട്. 1986ൽ നടപ്പാക്കുകയും പിന്നീട് 1992ൽ പുതുക്കുകയും ചെയ്തശേഷമുള്ള ആദ്യ വിദ്യാഭ്യാസ നയത്തിൽ പ്രശംസനീയമായ നിരവധി പരിഷ്കാരങ്ങളാണു ലക്ഷ്യമിടുന്നത്. എന്നാൽ, രാജ്യത്തെ ഫെഡറൽ സംവിധാനത്തിനും മതേതര-ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടത്ര പ്രാധാന്യവും പരിഗണനയും നൽകാതെയാണ് കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ശ്രമിക്കുന്നത് എന്ന വിമർശനം ഗൗരവതരമാണ്. ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കപ്പെടുമെന്നുള്ള ആശങ്കയും അസ്ഥാനത്തല്ല.
മൂന്നു മുതൽ 18 വയസുവരെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റുന്നതാണ് പുതിയ നയം. രാജ്യത്തെ മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള 70 ദശലക്ഷത്തിലധികം കുട്ടികൾ നിലവിൽ പ്രീ- സ്കൂളിൽ എത്തുമ്പോൾ 20 ദശലക്ഷം കുട്ടികൾ പ്രീ-സ്കൂൾ സംവിധാനത്തിനു പുറത്താണെന്ന് യൂണിസെഫിന്റെ കണക്കുകൾ പറയുന്നു. ഇവരെക്കൂടി പരിഗണിക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ നയം. അതോടൊപ്പം പഠനത്തിന്റെ ഭാരം കുറയ്ക്കാനും പരീക്ഷകളുടെ സമ്മർദം ലഘൂകരിക്കാനുമുള്ള പരിശ്രമങ്ങളും കാലോചിതമാണ്.
രാജ്യത്തെ പ്രൈമറി വിദ്യാഭ്യാസമേഖലയുടെ അവസ്ഥ തീർത്തും പരിതാപകരമാണ്. കേരളത്തിലെ അവസ്ഥയല്ല മറ്റു മിക്ക സംസ്ഥാനങ്ങളിലും. സൗകര്യപ്രദമായ കെട്ടിടങ്ങളോ ആവശ്യത്തിനു ഫർണിച്ചറുകളോ വേണ്ടത്ര അധ്യാപകരോ ഇല്ലാതെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മിക്ക സർക്കാർ സ്കൂളുകളും പ്രവർത്തിക്കുന്നത്. ഉച്ചഭക്ഷണത്തിനു മാത്രമായി സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണവും ചെറുതല്ല. പുതിയ നയത്തിന്റെ പിൻബലത്തിൽ ഇത്തരം ദുരവസ്ഥകൾക്കു മാറ്റമുണ്ടാകണം.
3.74 കോടിയിലധികം വിദ്യാർഥികളെ ഉൾക്കൊള്ളുന്നതാണ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല. ശരാശരി 91 ലക്ഷം പേരാണ് വർഷംതോറും ബിരുദം നേടുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പങ്കാളിത്തം കണക്കാക്കുന്ന ഇൻഡക്സായ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (ജിഇആർ) ഇന്ത്യയിൽ നിലവിൽ 26.3 ആണ്. 2035 ആകുമ്പോഴേക്കും ഇത് അമ്പതിൽ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, കേവലം പ്രഖ്യാപനങ്ങൾകൊണ്ട് ഇതു സാധ്യമാകില്ലെന്ന് മുൻ മാനവവിഭവശേഷി സഹമന്ത്രികൂടിയായ ശശി തരൂർ എംപി ചൂണ്ടിക്കാട്ടുന്നത് അവഗണിക്കാനാവില്ല. പ്രഖ്യാപിച്ചിരിക്കുന്നതുപോലെ ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവയ്ക്കാൻ മടികാണിച്ചാൽ ലക്ഷ്യം നേടാനാവില്ല.നിലവിൽ ഒരു വിദ്യാർഥിക്ക് പൊതുഖജനാവിൽനിന്നു ചെലവഴിക്കുന്ന തുകയുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് 62-ാം സ്ഥാനത്താണ്.
രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ അതീവ പ്രാധാന്യമുള്ള വിദ്യാഭ്യാസ നയം പാർലമെന്റിൽ ചർച്ച ചെയ്യാതെ നടപ്പാക്കാൻ തിടുക്കംകാട്ടിയത് വിമർശനവിധേയംതന്നെയാണ്. നയത്തിന്റെ കരടിന്മേൽ അഭിപ്രായങ്ങൾ അറിയിക്കാൻ വേണ്ടത്ര സമയം അനുവദിച്ചില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. 2019 ജൂലൈ 31 വരെയായിരുന്നു അഭിപ്രായങ്ങൾ സ്വീകരിച്ചത്. പിന്നീട് നയം പാർലമെന്റിൽ ചർച്ചചെയ്യാതെ മന്ത്രിസഭ അംഗീകാരം നൽകുകയാണുണ്ടായത്. പലതും മൂടിവയ്ക്കാനും നിഗൂഢമായി നടപ്പാക്കാനുമുള്ള സർക്കാരിന്റെ താത്പര്യമാണ് ഇതിനു പിന്നിലെന്ന സംശയം ബലപ്പെടുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ചപ്പോൾ പൗരത്വവും മതേതരത്വവും ദേശീയതയുമെല്ലാം പുറത്തായത് ചൂണ്ടുപലക തന്നെയാണ്.
നിലവിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസ മേഖലയിൽ വരുത്തുന്ന പരിഷ്കാരങ്ങളിൽ സംസ്ഥാനങ്ങളുടെ അഭിപ്രായത്തിന് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് ഈ പ്രവണത. കേന്ദ്രം ഏകപക്ഷീയമായി നടപ്പാക്കുന്ന വിദ്യാഭ്യാസനയത്തിന്റെ നടത്തിപ്പുകാരായി സംസ്ഥാനങ്ങൾ മാറുകയാണ്.
രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പുതിയ നയം അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങൾ നിഷേധിക്കാനുള്ള അവസരമായി ഇതിനെ മാറ്റിയേക്കാമെന്നതാണ് ആശങ്ക. പ്രീ-പ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസം വരെ സവിശേഷമായ നിരവധി സ്ഥാപനങ്ങളാണ് ന്യൂനപക്ഷ അവകാശങ്ങളുടെ പിൻബലത്തിൽ പ്രവർത്തിക്കുന്നത്.
പുതിയ നയം നടപ്പാക്കുമ്പോൾ കേരളത്തിനു നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. ഫണ്ട് അനുവദിക്കുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിൽനിന്നും താരതമ്യേന മെച്ചപ്പെട്ട കേരളത്തിലെ വിദ്യാഭ്യാസമേഖല പിന്തള്ളപ്പെട്ടേക്കാം.
സ്വകാര്യവത്കരണവും ഒാട്ടോണമസ് സംവിധാനങ്ങളും നടപ്പാകുന്നതോടെ ഉന്നതവിദ്യാഭ്യാസ മേഖല ചെലവേറിയതാകും. വിദേശ സർവകലാശാലകളുടെയും ഇന്ത്യൻ കോർപറേറ്റുകളുടെയും വരവോടെ ഇതിനു തീവ്രതയേറുകയും ചെയ്യും. ഗുണമേന്മ ഉറപ്പാക്കേണ്ട സംവിധാനങ്ങൾക്കുമേൽ രാഷ്ട്രീയ ഇടപെടൽ തള്ളിക്കളയാനാകില്ല. പ്രവർത്തനംപോലും തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകിയതും കേരളത്തിലെ ഒരു മെഡിക്കൽ കോളജിന് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കൽപ്പിത സർവകലാശാലാ പദവി നൽകിയതുമെല്ലാം കൂട്ടിവായിക്കപ്പെടേണ്ടതാണ്.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top