Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദൈവത്തിന്റെ സ്വന്തം നാട് ഭീകരതാവളമാവുകയോ?
മാനവികതയ്ക്ക് എതിരായ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവരാണു ഭീകരർ. ദൈവത്തിന്റെ സ്വന്തം നാടിനെ ഭീകരരുടെ വിഹാരരംഗമാകാൻ അനുവദിക്കരുത്.
ദൈവത്തിന്റെ സ്വന്തം നാട് എന്നു നാം ഓമനപ്പേരിട്ടുവിളിച്ച് എല്ലാംകൊണ്ടും സുരക്ഷിതമെന്നു കരുതി വിശ്വസിച്ചുപോന്ന കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ വലിയതോതിലുള്ള സാന്നിധ്യമുണ്ടെന്ന യുഎൻ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തെത്തന്നെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തിനു ഭീകരപ്രവർത്തന ലക്ഷ്യംകൂടിയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുകൾ ഇതോടു ചേർത്തുവായിക്കുന്പോൾ ആ ഞെട്ടൽ വലിയ ഭീതിയായി മാറുന്നു. പശ്ചിമേഷ്യയിലെയും അഫ്ഗാനിസ്ഥാനിലെയും കാഷ്മീരിലെയുമൊക്കെ ഭീകരപ്രവർത്തനങ്ങളെക്കുറിച്ചു കേട്ടറിവു മാത്രമുള്ള നമ്മളും ഭീകരരുടെ ലക്ഷ്യപരിധിക്കുള്ളിൽത്തന്നെയാണെന്ന യാഥാർഥ്യത്തെ സംഭ്രമത്തോടെ അംഗീകരിക്കേണ്ടിവരികയാണ്.
കേരളവും കർണാടകവും അടക്കമുള്ള ദക്ഷിണേഷ്യൻ മേഖലയിൽ പ്രവർത്തിക്കുന്ന ഐഎസ് സംഘത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽനിന്നായി 150-നും 200-നും ഇടയിൽ ഭീകരർ ഉണ്ടെന്നാണു യുഎൻ റിപ്പോർട്ട്. ഭീകരപ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ പുതിയ പ്രവിശ്യ മേയ് പത്തിനു സ്ഥാപിച്ചതായും ഐക്യരാഷ്ട്രസഭയുടെ അനലറ്റിക്കൽ സപ്പോർട്ട് ആൻഡ് സാംഗ്ഷൻ മോണിറ്ററിംഗ് ടീമിന്റെ റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടനയാണിന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ഇസ്ലാമിക് നിയമങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന ഖലീഫയുടെ ഭരണം സ്ഥാപിക്കാനാണ് അബൂബക്കർ അൽബാഗ്ദാദിയുടെ നേതൃത്വത്തിൽ 2014 ജൂണിൽ ഐഎസ് രൂപവത്കരിക്കപ്പെട്ടത്.
ഇറാക്കിലെയും സിറിയയിലെയും ആഭ്യന്തരയുദ്ധകാലത്ത് സ്വാധീനമുറപ്പിച്ച ഐഎസ് ആ മേഖലയിലെ ഗണ്യമായൊരു പ്രദേശത്ത് ആധിപത്യം നേടിയെങ്കിലും പിന്നീട് യുഎസ് സേനയുടെ ആക്രമണത്തിൽ ശക്തി ക്ഷയിച്ചു. ബാഗ്ദാദിയും കൊല്ലപ്പെട്ടതോടെ ഇറാക്കിലും സിറിയയിലും ഐഎസ് പിടി അയഞ്ഞു. എങ്കിലും മറ്റു രാജ്യങ്ങളിൽ അവരുടെ ഭീകരപ്രവർത്തനം കുറഞ്ഞിട്ടില്ല. 2015 നവംബർ 13-ന് 128 പേർ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണത്തിനുപിന്നിൽ തങ്ങളാണെന്ന് ഐഎസ് അവകാശപ്പെട്ടിരുന്നു.
ഗൾഫിലെ ചില രാജ്യങ്ങളും വലിയ സന്പന്നരും ബിസിനസുകാരും ഐഎസിനു സാന്പത്തികസഹായം നല്കുന്നതായി ആരോപണമുണ്ട്. അൽക്വയ്ദ നേതാവായിരുന്ന ഉസാമ ബിൻ ലാദന്റെ സാന്പത്തിക ഉറവിടവും ഗൾഫ് മേഖല ആയിരുന്നല്ലോ. കേരളത്തിന്റെ ഒരു പ്രധാന സാന്പത്തിക സ്രോതസായ ഗൾഫിൽ ലക്ഷക്കണക്കിനു മലയാളികൾ പണിയെടുക്കുന്നുണ്ട്. അവർ കേരളത്തിലേക്ക് അയയ്ക്കുന്ന പണം അവരുടെ കുടുംബാംഗങ്ങൾക്ക് അത്താണിയാണ് എന്നു മാത്രമല്ല സംസ്ഥാനത്തിന്റെ വികസനത്തെയും വൻതോതിൽ സഹായിക്കുന്നുണ്ട്.
എന്നാൽ, മികച്ച ശന്പളത്തിൽ തങ്ങൾ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ യഥാർഥ ഉടമകൾ ആരെന്നോ കന്പനിയുടെ സാന്പത്തിക സ്രോതസ് എന്തെന്നോ വരുമാനം ഏതെല്ലാം വിധത്തിൽ വിനിയോഗിക്കപ്പെടുന്നുവെന്നോ ഉള്ള വിവരങ്ങൾ ആരും അന്വേഷിക്കാറില്ല. കാരുണ്യത്തിന്റെയും ഒൗദാര്യത്തിന്റെയും മറ്റും പേരിലെത്തുന്ന പണം പോകുന്ന വഴികൾ അറിഞ്ഞാലും കണ്ടില്ലെന്നു നടിക്കാൻ നയതന്ത്ര മര്യാദകളുടെപേരിൽ മറ്റു രാജ്യങ്ങൾ തയാറാകുന്നു.
തിരുവനന്തപുരത്തു നടന്ന ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് ഈ പശ്ചാത്തലത്തിൽ നോക്കുന്പോൾ അതീവഗൗരവത്തോടെ അന്വേഷിക്കേണ്ട കേസാണ്. യുഎഇ കോൺസുലേറ്റിലെ ചില ഉന്നതരുടെ അറിവോടെയാണ് കുറേ നാളുകളായി കള്ളക്കടത്തു നടത്തിവന്നതെന്ന് പ്രതികളിലൊരാളായ സ്വപ്ന സുരേഷ് മൊഴി നല്കിയിട്ടുണ്ട്. അതു ശരിയാണെങ്കിൽ ഈ കള്ളക്കടത്തിന്റെ മാനങ്ങൾ വലുതാണ്. ഇതിലൂടെ ലഭിച്ച പണമെല്ലാം എന്തിനുവേണ്ടിയാണു വിനിയോഗിച്ചതെന്നു കണ്ടെത്തണം. കുറേ സാധാരണ കള്ളക്കടത്തുകാരിലും സ്വർണക്കടക്കാരിലും അന്വേഷണം അവസാനിപ്പിക്കുകയും രാഷ്ട്രീയലക്ഷ്യങ്ങൾക്കായി മാത്രം കേസന്വേഷണം ഉപയോഗപ്പെടുത്തുകയും ചെയ്യാതെ ഈ കേസിനെ അതിന്റെ യുക്തിസഹമായ പരിണാമത്തിലെത്തിക്കാൻ കേന്ദ്ര ഏജൻസികൾക്കു കഴിയണം. വാഗമൺ സിമി ക്യാന്പ് കേസ്, പാനായിക്കുളം ഗൂഢാലോചനക്കേസ്, കളമശേരി ബസ് കത്തിക്കൽ കേസ് എന്നിങ്ങനെ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടു കേരളത്തിൽ മുന്പുണ്ടായിട്ടുള്ള പല കേസുകളിലും മുഴുവൻ പ്രതികളിലുമെത്താതെ അന്വേഷണം നിന്നുവോയെന്ന സംശയം പലർക്കുമുണ്ട്. പ്രണയക്കെണികളിൽപ്പെടുത്തി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർക്കു ലഭിക്കുന്ന വലിയ സംരക്ഷണത്തിന്റെയും സാന്പത്തിക പിന്തുണയുടെയും ഉറവിടങ്ങളെപ്പറ്റി ആത്മാർഥമായ അന്വേഷണം നടത്തിയാൽ ഒട്ടും സുഖകരമല്ലാത്ത പല വിവരങ്ങളും പുറത്തുവരും. എന്നാൽ, സാമുദായിക വികാരം ഇളകുമെന്ന ഉമ്മാക്കി കാട്ടി അപ്രിയസത്യങ്ങളെ മറയ്ക്കുന്നു.
അഫ്ഗാനിസ്ഥാനിലേക്കും ഇറാക്കിലേക്കും വിടാനായി കേരളത്തിൽനിന്ന് ഐഎസിലേക്കു റിക്രൂട്ട്മെന്റ് നടത്തിയതിന്റെ വാർത്തകൾ നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന മട്ടിൽ അവയെ ലഘൂകരിക്കുകയായിരുന്നു പലരും. കേരളത്തിലെ വൻതോതിലുള്ള ഐഎസ് സാന്നിധ്യത്തെപ്പറ്റി യുഎന്നിന്റെ ആധികാരിക റിപ്പോർട്ട് തന്നെ പുറത്തുവന്നിരിക്കുന്പോൾ അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ല. മാനവികതയ്ക്ക് എതിരായ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവരാണു ഭീകരർ. ദൈവത്തിന്റെ സ്വന്തം നാടിനെ ഭീകരരുടെ വിഹാരരംഗമാകാൻ അനുവദിക്കരുത്.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top