Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൺസൽട്ടൻസികളെക്കൊണ്ട് ആർക്കാണു പ്രയോജനം?
ആധുനിക ഭരണരീതികളിൽ കൺസൽട്ടൻസികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതു തെറ്റല്ലായിരിക്കാം. എന്നാലതു കൺസൽട്ടൻസികളുടെ നേട്ടത്തിനു വേണ്ടിയാകരുത്. സുതാര്യവും പക്ഷപാതരഹിതവും തുല്യനീതി ലഭിക്കുന്നതുമായ
ഭരണം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്.
അധികമായാൽ അമൃതും വിഷം എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. മുഖ്യമന്ത്രിക്കു ചുറ്റും ഉപദേശകരാണ്. ഈ ഉപദേശകരെക്കൊണ്ട് എന്തു പ്രയോജനം ഉണ്ടായെന്ന്, കേരളം ഇപ്പോൾ ചർച്ചചെയ്യുന്ന വലിയ വിവാദം കാണുന്ന ആരും ചോദിച്ചുപോകും. ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വർണ കള്ളക്കടത്തിനെപ്പറ്റിയുള്ള അന്വേഷണം സംസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങളിൽ നടന്നുവന്ന വലിയ ക്രമക്കേടുകളിലേക്കും കൊള്ളരുതായ്മകളിലേക്കും വെളിച്ചംവീശിയിരിക്കുകയാണ്. കൺസൽട്ടൻസികളുടെ മറവിലുള്ള അഴിമതികളും അനധികൃത നിയമനങ്ങളും സംബന്ധിച്ചു ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. സർക്കാർ നിയമനങ്ങൾക്കുള്ള എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി വേണ്ടപ്പെട്ടവരെ വൻതുക ശമ്പളത്തിൽ നിർണായക സ്ഥാനങ്ങളിൽ തിരുകിക്കയറ്റുന്നു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ സർക്കാരിന്റെ മൂക്കിനു താഴെയാണിതെല്ലാം നടന്നത്. മഞ്ഞുമലയുടെ അറ്റം കണ്ടുതന്നെ മലയാളികൾ ഞെട്ടിത്തരിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചുമതലയിലുണ്ടായിരുന്ന ഐടി വകുപ്പുമായി ബന്ധപ്പെട്ടാണു കൂടുതൽ ആരോപണങ്ങൾ. സ്വർണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു കീഴിലെ സ്പേസ് പാർക്കിൽ നിയമിക്കാൻ ശിപാർശ ചെയ്തത് ശിവശങ്കറാണെന്നു കണ്ടെത്തിയിട്ടുണ്ട്. പത്താം ക്ലാസ് പോലും പാസായിട്ടില്ലെന്നു പറയുന്ന സ്വപ്നയെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ ജൂണിയർ കൺസൽട്ടന്റ് പ്രോജക്ട് തസ്തികയിൽ നിയമിച്ചു. അവർ അവിടെ എന്താണു കൺസൽട്ട് ചെയ്തുകൊണ്ടിരുന്നതെന്ന് എൻഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ ഫാഷൻ മാസിക നടത്തിക്കൊണ്ടിരുന്ന ആളെ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയി നിയമിച്ചതും ഈ കേരളത്തിൽത്തന്നെ. സസ്പെൻഷനിലായ എം. ശിവശങ്കർ ഐടി വകുപ്പിൽ സെക്രട്ടറിയായിരുന്ന കാലത്ത് ആ വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നടത്തിയ മുഴുവൻ നിയമനങ്ങളും അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിനുശേഷം ഫലപ്രദമായ എന്തെങ്കിലും നടപടി ഉണ്ടായാൽ നന്ന്.
ഐടി വകുപ്പിൽ മാത്രമല്ല, സർക്കാരിന്റെ മിക്കവാറും എല്ലാ വകുപ്പുകളിലും ഓരോരോ കാരണങ്ങളുണ്ടാക്കി അനധികൃത നിയമനങ്ങൾ നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകിക്കയറ്റുന്ന പ്രവണത വർധിച്ചുവരികയാണ്. വിവരശേഖരണം, ഡേറ്റാ എൻട്രി എന്നൊക്കെ പറഞ്ഞ് വേണ്ടപ്പെട്ടവരെ അകത്തുകയറ്റും. പിന്നെ താത്കാലിക നിയമനത്തിന്റെ കാലാവധി നീട്ടിക്കൊണ്ടുപോയി മാനുഷികപരിഗണനയുടെയും മറ്റും പേരിൽ സ്ഥിരപ്പെടുത്തും. ഇങ്ങനെ ആയിരക്കണക്കിനു പേരാണത്രേ വിവിധ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായുള്ളത്. കഷ്ടപ്പെട്ടു പഠിച്ച് ഉന്നത ബിരുദങ്ങൾ നേടി പിഎസ്സി റാങ്ക് ലിസ്റ്റിൽ കയറി നിയമനം കാത്തുകഴിയുന്ന അർഹരായ ഉദ്യോഗാർഥികളോടുള്ള വലിയ നീതിനിഷേധമാണിത്. ഇതവസാനിപ്പിക്കാനുള്ള ആർജവം സർക്കാരിനുണ്ടാവണം.
കൺസൽട്ടൻസിയുടെ പേരിലാണു മറ്റൊരു അഴിമതി എന്നാണ് ആക്ഷേപം. കൺസൽട്ടൻസി, സ്പെഷൽ പർപ്പസ് വെഹിക്കിൾ, അക്രഡിറ്റഡ് ഏജൻസി, അപ്രൈസൽ ഏജൻസി എന്നിങ്ങനെ സാധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പല പേരുകളിൽ ഇത്തരം ഏജൻസികൾ സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. അടിസ്ഥാനപരമായി, ആശയങ്ങൾ വിറ്റു കാശാക്കുന്ന പണിയാണിത്. എന്നാൽ, വൻ പ്രോജക്ടുകൾക്കും മറ്റും വേണ്ടി ഉപദേശം നല്കുന്നുവെന്ന പേരിൽ കൺസൽട്ടൻസികൾ സർക്കാർ ഖജനാവിൽ നിന്നു കോടികൾ ചോർത്തുകയാണെന്നു വിമർശകർ പറയുന്നു. ടെൻഡർ വ്യവസ്ഥകളെയൊക്കെ കാറ്റിൽപ്പറത്തിയാണു പലപ്പോഴും ഇഷ്ടക്കാർക്കു കൺസൽട്ടൻസി നൽകുന്നത്. അപ്പോൾ സംശയങ്ങളുണ്ടാവുക സ്വാഭാവികം. വിവാദത്തിലുൾപ്പെട്ട പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടൻസി കരാറിൽനിന്ന് ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്ക് കൺസൽട്ടൻസിയിൽനിന്ന് ഈ സ്ഥാപനത്തെ നീക്കാൻ നേരത്തേ തന്നെ നോട്ടീസ് നൽകിയിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാർക്കു കാര്യക്ഷമതയില്ല എന്ന വാദമുന്നയിച്ച് സർക്കാരിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഈ കമ്പനിക്ക് ഓഫീസ് തുറക്കാൻ നീക്കം നടന്നു എന്നറിയുന്പോഴാണ് നിക്ഷിപ്ത താത്പര്യക്കാർ എവിടെയെല്ലാം പിടിമുറുക്കിയിരുന്നു എന്നു ഞെട്ടലോടെ അറിയുന്നത്.
പശ്ചാത്തല സൗകര്യ പദ്ധതികളിലും നൂതന സാങ്കേതികവിദ്യ ആവശ്യമായ മേഖലകളിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ളവർ വേണ്ടിവരുമ്പോൾ കൺസൽട്ടൻസി സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുമെന്നു മുഖ്യമന്ത്രി വിശദീകരിക്കുന്നു. സൈദ്ധാന്തികമായി ഈ വാദം ശരിയാണെങ്കിലും സുതാര്യത ഇല്ലാതാകുമ്പോഴാണു കുഴപ്പം. സ്പ്രിങ്ളർ ഇടപാടിലും മറ്റും അതാണല്ലോ സംഭവിച്ചത്. ഇത്തരം കൺസൽട്ടൻസികൾകൊണ്ട് സംസ്ഥാനത്തിനും ഇവിടത്തെ ജനങ്ങൾക്കും പ്രയോജനമുണ്ടാകുന്നുണ്ടോ എന്നതാണു കാര്യം. രണ്ടു പ്രളയങ്ങൾ തകർത്ത കേരളത്തിന്റെ പുനർനിർമാണത്തിന് ഉപദേശം നൽകാൻ ഒരു വിദേശ ഏജൻസിയെ കൊണ്ടുവന്നെങ്കിലും പ്രളയബാധിതർക്കു ഗുണം കിട്ടുന്ന എന്തെങ്കിലും നടപടി ഉണ്ടായോ? ആധുനിക ഭരണരീതികളിൽ കൺസൽട്ടൻസികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതു തെറ്റല്ലായിരിക്കാം. എന്നാലതു കൺസൽട്ടൻസികളുടെ നേട്ടത്തിനു വേണ്ടിയാകരുത്. സുതാര്യവും പക്ഷപാതരഹിതവും തുല്യനീതി ലഭിക്കുന്നതുമായ ഭരണം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
Latest News
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top