റബർ വിലയിടിക്കാൻ വീണ്ടും ടയർ ലോബി
റബർ വിപണി വീണ്ടും കൂപ്പുകുത്തുകയാണ്. ടയർ ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിയാൽ ആഭ്യന്തര റബറിനു മെച്ചമുണ്ടാകും എന്നു പ്രചരിപ്പിച്ചവർ ഇപ്പോഴത്തെ വിലത്തകർച്ചയെക്കുറിച്ച് എന്തു പറയുന്നു?


റബർ കർഷകരെ വീണ്ടും ദുരിതത്തിലാക്കിക്കൊണ്ടു ടയർ ലോബിയുടെ തന്ത്രങ്ങൾക്കു വഴങ്ങിക്കൊടുക്കുകയാണു കേന്ദ്ര സർക്കാർ. ജൂൺ 12നു വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ടയർ വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുമെങ്കിലും റബർ കർഷകർക്കു പ്രഹരമായി. ടയർ ഇറക്കുമതി നിയന്ത്രിക്കാൻ ഉത്സാഹം കാണിക്കുന്ന കേന്ദ്രസർക്കാർ സ്വാഭാവിക റബറിന്‍റെ ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവരാൻ എന്തുകൊണ്ടു തയാറാവുന്നില്ല എന്നതു ടയർ ലോബിക്കു സർക്കാരിന്‍റെമേലുള്ള സ്വാധീനം വ്യക്തമാക്കുന്നു.

സ്വാഭാവിക റബറിനു ജൂൺ ആദ്യവാരം അല്പം മെച്ചപ്പെട്ടുനിന്ന വില പുതിയ ഉത്തരവിനെത്തുടർന്നു താഴ്ന്നു തുടങ്ങി. ആഭ്യന്തര വിപണിയിൽനിന്നു കഴിയുന്നത്ര കുറഞ്ഞ വിലയ്ക്കു റബർ വാങ്ങാനുള്ള തന്ത്രമാണു വ്യവസായികൾ ഇപ്പോൾ നടപ്പാക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇന്ത്യയിലെ ആർഎസ്എസ് നാലിനു തുല്യമായ ആർഎസ്എസ് മൂന്ന് ഗ്രേഡ് റബറിനു കിലോഗ്രാമിനു 116.83 രൂപയുണ്ടായിരുന്നപ്പോൾ കേരളത്തിൽ വ്യാപാരിവില കിലോഗ്രാമിനു 115 രൂപയായി കുറഞ്ഞു. ടയർ ഇറക്കുമതിക്കു നിയന്ത്രണമേർപ്പെടുത്തിയാൽ അതു കർഷകർക്കു പ്രയോജനപ്രദമാകുമെന്നൊരു നുണ ഇതിനിടെ പ്രചരിപ്പിക്കുകയും ചെയ്തു. ടയർ ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിയാൽ സ്വാഭാവിക റബറിന് ആവശ്യം വർധിക്കുമെന്നും അതു കർഷകർക്കു പ്രയോജനപ്പെടുമെന്നും റബർ ബോർഡ് ചെയർമാൻ അഭിപ്രായപ്പെട്ടിരുന്നു. "മേക്ക് ഇൻ ഇന്ത്യ' മുന്നേറ്റത്തിന് ഇതു വഴിതെളിക്കുമെന്ന് അസോസിയേഷൻ ഓഫ് പ്ലാന്‍റേഴ്സ് ഓഫ് കേരളയും അഭിപ്രായപ്പെട്ടു. "ഗ്രോ ഇൻ ഇന്ത്യ' എന്ന ആശയത്തിനുകൂടി തത്തുല്യമായ പ്രാധാന്യം നൽകണമെന്നു മാത്രമാണു റബർ കർഷകർ ആവശ്യപ്പെടുന്നത്.

പന്ത്രണ്ടു ലക്ഷത്തോളം വരുന്ന റബർ കർഷകർ വർഷങ്ങളായി വിലയിടിവിന്‍റെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. പലരും റബർ കൃഷിയിൽനിന്നു പിൻവാങ്ങിക്കഴിഞ്ഞു. ചെറുകിട, ഇടത്തരം റബർ കർഷകരാണ് ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത്. റബർ വിപണി ഇപ്പോൾ ഫലത്തിൽ വ്യവസായികളുടെ കൈപ്പിടിയിലായിരിക്കുന്നു. റബർ കർഷകരെ സഹായിക്കാനുള്ളതാണു റബർ ബോർഡ് എന്നു വിശ്വസിച്ചിരുന്ന കർഷകർ ഇപ്പോൾ അക്കാര്യത്തിൽ സംശയാലുക്കളാണ്. റബറിന് ഇ-ലേലം എന്നൊരു ആശയം ബോർഡ് മുന്നോട്ടുവച്ചിട്ടുണ്ട്. റബർ വിപണിയെ അട്ടിമറിക്കാനുള്ള നീക്കമാണിത്. റബറിന് ഇതേവരെ ന്യായവില പ്രഖ്യാപിച്ചിട്ടില്ല. ഒരു കിലോഗ്രാം റബറിന്‍റെ ഉത്പാദനച്ചെലവ് 172 രൂപയാണെന്നു ശാസ്ത്രീയമായി കണ്ടെത്തിയതു റബർ ബോർഡ് തന്നെയാണ്. കേന്ദ്രസർക്കാർ ഇക്കാര്യം പാർലമെന്‍റിലും പറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ കാർഷിക നയപ്രകാരം ഉത്പാദനച്ചെലവിന്‍റെ കൂടെ അതിന്‍റെ 50 ശതമാനം ചേർത്താണു ന്യായവില കണക്കാക്കുന്നത്. അപ്പോൾ കിലോഗ്രാമിന് 258 രൂപ കിട്ടണം. ഇപ്പോൾ അതിന്‍റെ പകുതി വിലപോലും കിട്ടുന്നില്ല.

ഉത്പാദനച്ചെലവും ന്യായമായ ലാഭവും ഉൾപ്പെടുത്തി അടിസ്ഥാനവില നിശ്ചയിച്ച് ഇ- ലേലം നടത്താൻ സർക്കാർ തയാറാവുമോ? അക്കാര്യം വ്യക്തമാക്കാതെ ഇ-ലേലത്തിന് ഇറങ്ങിപ്പുറപ്പെടുന്നെങ്കിൽ അത് അന്താരാഷ്‌ട്ര വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ആഭ്യന്തര റബർ വ്യവസായികൾക്കു ലഭ്യമാക്കാനുള്ള കള്ളക്കളിയാണെന്നു കരുതണം. ഇതര നാണ്യവിളകളുടെ ഇ - ലേലത്തിന്‍റെ അനുഭവം പലർക്കുമറിയാം. ആ വിളകൾ ഇപ്പോൾ വിലത്തകർച്ച നേരിടുന്നു. ഇ -ലേലത്തിലൂടെ റബർ വിപണി വ്യവസായികളുടെ കൈകളിലമരും. കർഷകർക്കു മാത്രമല്ല ചെറുകിട റബർ വ്യാപാരികൾക്കും നിലനില്‌പില്ലാതാവും. റബർ വ്യവസായികൾക്കു വിലപേശി വിലയിടിക്കാനുള്ള ഇടനിലക്കാരായി റബർ ബോർഡ് അധഃപതിക്കും. കർഷകർക്കുവേണ്ടിയെന്നതിനേക്കാൾ വ്യവസായികൾക്കുവേണ്ടിയാണു റബർ ബോർഡ് എന്നത് ഇതിലൂടെ കൂടുതൽ വ്യക്തമാകും. കേരളത്തിലെ റബർ കർഷകരെ കേന്ദ്ര സർക്കാരിനും വേണ്ട, റബർ ബോർഡിനും വേണ്ട എന്നതാണു സ്ഥിതി. റബർ ബോർഡ് വടക്കേ ഇന്ത്യയിലേക്കു പറിച്ചുനട്ടുകൊണ്ടിരിക്കുകയാണ്. ത്രിപുരയിലും മേഘാലയയിലും റബർ കൃഷി വ്യാപിപ്പിക്കുന്നതിലാണിപ്പോൾ കേന്ദ്രസർക്കാരിനും റബർ ബോർഡിനും താത്പര്യം.

കോവിഡ് 19 നു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കണം. അതു വ്യവസായമേഖലയെയും ഇറക്കുമതിയെയുമൊക്കെ ബാധിക്കും. "ഗ്രോ ഇൻ ഇന്ത്യ' കാഴ്ചപ്പാടിനു കൂടുതൽ പ്രസക്തി ലഭിക്കുന്ന സമകാലിക സാഹചര്യത്തിൽ വിരലിലെണ്ണാവുന്ന വ്യവസായ ഗ്രൂപ്പുകളുടെ താത്പര്യ സംരക്ഷണത്തിനായി സർക്കാരും സർക്കാർ സ്ഥാപനങ്ങളും കൂട്ടുനിന്നാൽ അതു കർഷകരോടുള്ള കടുത്ത വഞ്ചനയായിരിക്കും. രാജ്യത്തെ കാർഷികമേഖലയും നാടിന്‍റെ നട്ടെല്ലെന്നു കൊട്ടിഘോഷിക്കപ്പെടുന്ന കർഷകരും വലിയ ദുരന്തത്തിലേക്കാവും നയിക്കപ്പെടുക.

ടയർ ഇറക്കുമതി നിയന്ത്രിച്ചു വ്യവസായികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർ അസംസ്കൃത റബറിന്‍റെ ഇറക്കുമതി നിരോധിക്കാനോ ന്യായവില നടപ്പാക്കാനോ ഒട്ടുംതന്നെ താത്പര്യപ്പെടുന്നില്ല. ഇതിനിടെ റബർ ഉത്പാദനം വർധിച്ചതായി റബർ ബോർഡ് നടത്തുന്ന പ്രചാരണത്തിന്‍റെ സത്യാവസ്ഥയും അറിയേണ്ടതുണ്ട്. ഇത്തരം പ്രചാരണങ്ങളും സ്വാഭാവിക റബറിന്‍റെ വിലയിടിവിനു വഴിയൊരുക്കുന്നു. കോവിഡ് കാലം കൈയുറകളും മറ്റു കോവിഡ് പ്രതിരോധ ഉത്പന്നങ്ങളും നിർമിക്കുന്ന ഫാക്‌‌ടറികൾക്കു കൊയ്ത്തുകാലമാണെങ്കിലും ഇതിനായി ഉപയോഗിക്കുന്ന ലാറ്റക്സിനു മെച്ചപ്പെട്ട വില ലഭിച്ചതേയില്ല.

വിലസ്ഥിരതാ പദ്ധതിയും കർഷകർക്കു പ്രയോജനം ചെയ്യുന്നില്ല. താങ്ങുവില പ്രഖ്യാപിച്ചശേഷം വില അതിനു മുകളിലേക്കു കയറിയതുമില്ല. കേന്ദ്രസർക്കാരിനു ടയർ ഇറക്കുമതിയിലൂടെയും സ്വാഭാവിക റബർ ഇറക്കുമതിയിലൂടെയും ലഭിക്കുന്ന നികുതിയുടെ വിഹിതം വിലസ്ഥിരതാ പദ്ധതിയിലേക്കു നൽകിയാൽ കുടിശികയില്ലാതെ ആ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാവും.

റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കുക, കുറഞ്ഞ വില പ്രഖ്യാപിക്കുക, വിലസ്ഥിരതാ പദ്ധതി ദേശീയതലത്തിൽ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഇനിയും കേന്ദ്രസർക്കാർ ചെവികൊടുത്തിട്ടില്ല. രാജ്യത്ത് ഉത്പാദിപ്പിച്ചു വിപണിയിലെത്തിക്കുന്ന റബർ ഉത്പന്നങ്ങൾ‌ക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ പകുതിയെങ്കിലും ആഭ്യന്തര വിപണിയിൽനിന്നുതന്നെ നിശ്ചിത വില നൽകി സംഭരിക്കണമെന്നു സർക്കാരിന്‍റെ നിർദേശം ഉണ്ടായാലേ റബർ കാർഷികമേഖലയ്ക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.