Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മോറട്ടോറിയം നീട്ടണം, പലിശയിളവു വേണം
കാർഷിക, വ്യവസായ, വിദ്യാഭ്യാസ മേഖലകളിൽ വായ്പയെടുത്ത ലക്ഷക്കണക്കിനാളുകൾ തിരിച്ചടവിനു മാർഗമില്ലാതെ ഈ കോവിഡ് കാലത്തു നട്ടംതിരിയുകയാണ്. ഹ്രസ്വകാല മോറട്ടോറിയം കൊണ്ടു മാത്രം അവരുടെ പ്രശ്നം പരിഹരിക്കപ്പെടില്ല. പൂർണമായ പലിശയിളവുതന്നെ വേണം.
വീട്, വിദ്യാഭ്യാസം, തൊഴിൽ, കൃഷി എന്നുവേണ്ട മുതൽമുടക്ക് ആവശ്യമുള്ള ഏതു കാര്യത്തിനും വായ്പയെ ആശ്രയിക്കുന്നവരാണു മിക്കവരും. നീക്കിബാക്കിയുള്ളതോ പരന്പരാഗതമായി കൈവശമുള്ളതോ ആയ സ്വത്തുകൊണ്ട് ഇതൊക്കെ നിർവഹിക്കാൻ സാധിക്കുന്നവർ വിരളമാണ്. കാർഷികമേഖലയിൽ ഒട്ടുമിക്കവരും കൃഷിയിറക്കുന്നതു വായ്പയുടെ ബലത്തിലാണ്. വിത്തിനും വളത്തിനും കൃഷിപ്പണിക്കുള്ള വേതനത്തിനുമൊക്കെ പണം തന്നെ നൽകണം. ഉത്പന്നം വിറ്റു കിട്ടുന്ന പണം പലർക്കും കടബാധ്യതകൾ തീർക്കാൻപോലും തികയാത്തതിനാൽ ഈ വായ്പയെടുക്കൽ ഒരു വിഷമവൃത്തമായി തുടരും.
കോവിഡും അതേത്തുടർന്നുണ്ടായ ലോക്ക്ഡൗണും ലോകമെന്പാടും ഗുരുതരമായ സാന്പത്തിക പ്രതിസന്ധിക്കു വഴിയൊരുക്കി. കേരളത്തിലും അതിന്റെ ആഘാതം അനുഭവപ്പെട്ടു തുടങ്ങി. വിദേശനാണ്യമാണല്ലോ നമ്മുടെ പ്രധാന വരുമാനമാർഗം. അതിന് ഇപ്പോൾത്തന്നെ ഇടിവു തുടങ്ങി. തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന പ്രവാസികളുടെ ഒഴുക്ക് തുടങ്ങിയതേയുള്ളൂ. വായ്പയെടുത്തു വീടു വച്ചവരും കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിനയച്ചവരും കൃഷിയിറക്കിയവരുമൊക്കെ വായ്പ തിരിച്ചടയ്ക്കാനാവാതെ വട്ടംചുറ്റുകയാണ്.
കണക്കുകളും അവകാശവാദങ്ങളും എന്തായാലും കോവിഡ് പ്രതിസന്ധി നീളുമെന്നും അതിന്റെ തുടർപ്രത്യാഘാതങ്ങളിൽ പ്രധാനമായ സാന്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ഉറപ്പാണ്. അതിനെ നേരിടാനുള്ള കർമപദ്ധതികളാണു സർക്കാർ ആവിഷ്കരിക്കേണ്ടത്. ഇതിൽ ഏറെ പ്രധാനപ്പെട്ടതും അടിയന്തരശ്രദ്ധ പതിയേണ്ടതുമായ കാര്യം ബാങ്ക് വായ്പയുടെ തിരിച്ചടവും പലിശ ഇളവുചെയ്യലുമാണ്. കോവിഡ് പ്രമാണിച്ചു മൂന്നു മാസത്തേക്കാണു വായ്പാ തിരിച്ചടവിനു മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. ആ കാലാവധി നീട്ടിനൽകണമെന്ന ആവശ്യം തികച്ചും ന്യായമാണ്. പക്ഷേ, റിസർവ് ബാങ്ക് ഇതേവരെ ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരവു പുറപ്പെടുവിക്കുകയോ നിർദേശങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. ചില ബാങ്കുകൾ തത്കാലം കുടിശികപിരിവ് നടപടികൾ നിർത്തിവച്ചിട്ടുണ്ടെങ്കിലും കടബാധ്യതയുള്ളവരുടെ നെഞ്ചു പിടയുകയാണ്. എപ്പോഴാണ് ബാങ്കുകാർ ജപ്തി നടപടിയുമായി വരുന്നതെന്ന് അവർക്കറിയില്ല. സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഭാഗത്തുനിന്നു സത്വര നടപടി ആവശ്യമായ ഘട്ടമാണിത്.
എങ്ങനെയും വായ്പയുടെ പ്രതിമാസ തവണ തടസംകൂടാതെ അടച്ചിരുന്ന നിരവധിപേർക്ക് കോവിഡ് കാലത്തെ തൊഴിലില്ലായ്മയും മറ്റുതരത്തിലുള്ള വരുമാന നഷ്ടവും ഇടിത്തീയായി. കർഷകരെ മാത്രമല്ല ചെറുകിട കച്ചവടക്കാരെയും സംരംഭകരെയുമെല്ലാം ഈ സാഹചര്യം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇവരിൽ സിംഹഭാഗവും ബാങ്ക് വായ്പയെടുത്താണു കാര്യങ്ങൾ നടത്തിയിരുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയുമൊക്കെ വായ്പയെടുത്തു വാങ്ങിയവർ അതിന്റെ ഇഎംഐ തുക അടയ്ക്കാനാവാതെ ജപ്തി ഭീഷണിയിൽ കഴിയുകയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ബ്ലേഡുകാരിൽനിന്നുമൊക്കെ പണം കടമെടുത്തു കൃഷിയും ബിസിനസുമൊക്കെ നടത്തുന്നവരുടെ കാര്യം ഇതിലേറെ കഷ്ടമാണ്.
വായ്പ തിരിച്ചടയ്ക്കുന്നതിന് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ബാങ്കുകൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്ന വാദം ശരിയാണ്. പക്ഷേ, സവിശേഷമായൊരു സാഹചര്യം കണക്കിലെടുത്തു സർക്കാരും ബാങ്കിംഗ് മേഖലയും ചെറുകിട, ഇടത്തരം സംരംഭകർക്കും കർഷകർക്കും വിദ്യാഭ്യാസ വായ്പയെടുത്തവർക്കും ചില ആശ്വാസങ്ങൾ നൽകേണ്ടതുണ്ട്.
കർഷകർക്കും വ്യവസായ സംരംഭകർക്കുമൊക്കെ ദേശസാത്കൃത ബാങ്കുകൾ വൻതോതിൽ വായ്പ നൽകുന്നുണ്ട്. ചില ആനുകൂല്യങ്ങളും നൽകുന്നു. വിദ്യാഭ്യാസ വായ്പയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കിയുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഈയിടെ ഇരുപതിനായിരത്തോളം പേർക്ക് ഇളവു ലഭിച്ചിരുന്നു. വായ്പയെടുത്തശേഷം മരിച്ചുപോയവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യങ്ങൾ സംഭവിച്ചവർ എന്നിവർക്കും ഈ ആനുകൂല്യം ലഭിച്ചു. ചൈനയിലും പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലും കാനഡയിലും ഓസ്ട്രേലിയയിലുമൊക്കെ ഉന്നതവിദ്യാഭ്യാസം നേടാൻ വായ്പയെടുത്ത നിരവധിപേർ സംസ്ഥാനത്തുണ്ട്. കോവിഡിനെത്തുടർന്ന് ഇവരിൽ ചിലരെങ്കിലും പഠനം തുടരാനാവാതെ നാട്ടിലേക്കു മടങ്ങാൻ ആലോചിക്കുന്നു. അവരിൽ പലർക്കും നിലവിലുള്ള വിദ്യാഭ്യാസ വായ്പ കീറാമുട്ടിയാണ്.
കോവിഡ് കാലത്തെ മോറട്ടോറിയം കാലയളവിൽ പലിശ ഈടാക്കുന്നതു സംബന്ധിച്ചു വ്യക്തത വരുത്താൻ സുപ്രീംകോടതി കഴിഞ്ഞദിവസം കേന്ദ്ര ധനകാര്യമന്ത്രാലയത്തിനും റിസർവ് ബാങ്കിനും നിർദേശം നൽകിയിരുന്നു. വായ്പകൾക്ക് മോറട്ടോറിയത്തിനൊപ്പം പലിശ ഈടാക്കരുതെന്ന ഹർജി പരിഗണിക്കരുതെന്ന ആവശ്യവും റിസർവ് ബാങ്ക് സുപ്രീംകോടതി മുന്പാകെ വച്ചു. പലിശ എഴുതിത്തള്ളിയാൽ ബാങ്കുകൾക്കു രണ്ടു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നും രാജ്യത്തിന്റെ ധനസ്ഥിതിയെ അതു ബാധിക്കുമെന്നും ആർബിഐ ജൂൺ ആദ്യവാരം സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. വായ്പയിന്മേലുള്ള പലിശയാണു ബാങ്കുകളുടെ പ്രധാന വരുമാനമാർഗമെന്നും അതുകൊണ്ട് അത് ഒഴിവാക്കാനാവില്ലെന്നുമാണ് ആർബിഐ യുടെ വാദം.
അന്പതു പേരുടെ പേരിലുള്ള 68,607 കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകൾ എഴുതിത്തള്ളിയതും ഈ കോവിഡ് കാലത്തുതന്നെയാണ്. വായ്പ കുടിശിക വരുത്തി വിദേശത്തേക്കു കടന്ന മദ്യവ്യാപാരി വിജയ് മല്യ, വജ്രവ്യാപാരികളായ നീരവ് മോദി, മെഹുൽ ചോക്സി, ജതിൻ മേത്ത എന്നിവരൊക്കെയാണത്രേ ഈ പട്ടികയിലുള്ളത്. കർഷകരുടെയും ചെറുകിട വ്യാപാരികളുടയും വിദ്യാർഥികളുടെയും കയറിക്കിടക്കാനൊരു കൂര നിർമിക്കുന്നവരുടെയുമൊക്കെ വായ്പത്തുക കണക്കുപറഞ്ഞു വാങ്ങിക്കാൻ കാട്ടുന്ന ഉത്സാഹം ഇവരുടെയൊന്നും കാര്യത്തിൽ കാണുന്നില്ല. മൂന്നു ലക്ഷം രൂപവരെയുള്ള ഹ്രസ്വകാല വിള വായ്പകൾക്കു രണ്ടു ശതമാനം പലിശയിളവുപോലുള്ള നക്കാപ്പിച്ചകൾ നൽകുന്നുണ്ടെങ്കിലും സർക്കാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും എപ്പോഴും വേദനിക്കുന്ന തട്ടിപ്പുകാരോടും സന്പന്നരോടുമൊപ്പമാണ്.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top