Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനങ്ങളെ പൊള്ളിച്ച് എണ്ണവില കയറുന്നു
പെട്രോൾ-ഡീസൽ വിലയുടെ എഴുപതു ശതമാനവും നികുതിയിനത്തിൽ കൈക്കലാക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആ നേട്ടത്തിന്റെ ഒരംശമെങ്കിലും ജനങ്ങളുമായി പങ്കുവയ്ക്കാൻ തയാറാകണം- ഈ കോവിഡ് ദുരിതകാലത്തെങ്കിലും.
പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞ നാലു ദിവസമായി തുടർച്ചയായി വർധിക്കുകയാണ്. ലിറ്ററിനു ദിവസേന ശരാശരി 60 പൈസയുടെ വർധന. നാലു ദിവസംകൊണ്ടു ലിറ്ററിനു രണ്ടു രൂപയിലേറെ വർധനയുണ്ടായി. ഇതൊരു ചെറിയ വർധനയല്ല. കോവിഡ് മൂലം ജീവിതം വഴിമുട്ടിയിരിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റിൽ ശേഷിക്കുന്ന ചില്ലിത്തുട്ടുകൾ ഇതിലൂടെ കൊള്ളയടിക്കപ്പെടും. ഉപ്പിനും ഉള്ളിക്കും അരിക്കും പഞ്ചസാരയ്ക്കുമൊക്കെ വില കൂടാൻ ഇന്ധന വിലവർധന കാരണമാകും. നിത്യോപയോഗസാധനങ്ങളുടെ വിലവർധനയ്ക്കു കച്ചവടക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഉപഭോഗ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്ന വിഭവങ്ങളാണു നമ്മുടെ അടുക്കളകളെപ്പോലും സജീവമാക്കുന്നത്. കാരറ്റും തക്കാളിയും ഉള്ളിയും സവാളയും കോഴിയും മുട്ടയുമൊക്കെ മലയാളി കഴിക്കണമെങ്കിൽ അവയൊക്കെ ഇതര സംസ്ഥാനങ്ങളിൽനിന്നു ലോറിയിൽ എത്തണം. ലോറിക്കു ഡീസലടിക്കണം. ഡീസൽ ലിറ്ററിനു രണ്ടു രൂപ കൂടുന്പോൾ ചരക്കുകൂലിയിൽ അതു പ്രതിഫലിക്കും. ഈ അധികച്ചെലവു നേരേ ഉപഭോക്താവിന്റെ പിടലിക്കായിരിക്കും വയ്ക്കുക.
ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി ഇവിടെ എണ്ണവില കൂടുകയും കുറയുകയും ചെയ്യാൻ തുടങ്ങി. പക്ഷേ വില കുറയ്ക്കൽ ആദ്യകാലത്തേ ഉണ്ടായിരുന്നുള്ളൂ. പിന്നീടു വിലവർധന മാത്രമായി പതിവ്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനേ താണിട്ടും ചില്ലിപ്പൈസ വില കുറയാത്ത രാജ്യമാണ് ഇന്ത്യ. ആറു വർഷം മുന്പ് അസംസ്കൃത എണ്ണ ബാരലിനു 110 ഡോളറായിരുന്നപ്പോൾ കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 77 രൂപയായിരുന്നു വില. കഴിഞ്ഞ ജനുവരിയിൽ ആഗോളവിപണിയിൽ ക്രൂഡോയിൽവില ശരാശരി 64 ഡോളറിലേക്കു താഴ്ന്നിട്ടും കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 77 രൂപ തന്നെ. ക്രൂഡോയിൽ വില കുത്തനേ താഴ്ന്ന് ബാരലിനു വെറും ഇരുപതു ഡോളറായൊരു സമയമുണ്ടായിരുന്നു. ഭാഗ്യമെന്നേ പറയേണ്ടൂ, അന്ന് ഇവിടെ വിലയിൽ ആറു രൂപയുടെ കുറവുണ്ടായി. പിന്നീട് ക്രൂഡോയിൽവില കൂടിയപ്പോൾ ഇവിടത്തെ ഇന്ധനവിലയും അതനുസരിച്ചു കൂട്ടി. അടുത്തകാലത്തു ക്രൂഡോയിൽ വില വീണ്ടും താഴ്ന്നെങ്കിലും ഇവിടെ ഇന്ധനത്തിനു വില കുറയ്ക്കാൻ എണ്ണക്കന്പനികൾ തയാറായില്ല.
ലോക്ക്ഡൗൺ കാലത്ത് ആഗോളവില വളരെ താഴ്ന്നപ്പോൾ ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ അഡീഷണൽ എക്സൈസ് തീരുവ വർധിപ്പിക്കുകയാണു ചെയ്തത്. ലോക്ക്ഡൗൺമൂലം സർക്കാരിന്റെ നികുതിവരുമാനത്തിൽ ഉണ്ടായ ഇടിവു പരിഹരിക്കാൻ കണ്ട മാർഗം. ക്രൂഡോയിൽവില നിലംപറ്റിയെന്നൊക്കെ പത്രത്തിൽ വായിക്കാൻ മാത്രമേ ഇന്ത്യക്കാർക്കു കഴിഞ്ഞുള്ളൂ. കേന്ദ്രം എക്സൈസ് തീരുവ കൂട്ടിയപ്പോൾ സംസ്ഥാന സർക്കാരുകൾ മൗനം ഭജിച്ചു. സംസ്ഥാന സർക്കാരുകൾക്കു വേണമെങ്കിൽ തങ്ങൾ ഈടാക്കുന്ന നികുതി കുറച്ചു ജനങ്ങൾക്ക് ആശ്വാസം നൽകാമായിരുന്നു. പക്ഷേ, അവരതിനു തയാറായില്ല.
കോവിഡും അതേത്തുടർന്നുണ്ടായ ലോക്ക്ഡൗണും മൂലം കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പ്രതിദിന ഇന്ധനവില വർധന മരവിപ്പിച്ചിരിക്കയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയോടെ മരവിപ്പ് അവസാനിച്ചു. ഞായറാഴ്ച പെട്രോൾ, ഡീസൽ വില ക്രമീകരണം പുനരാരംഭിച്ചു. അന്നുമുതൽ ദിവസേനയെന്നോണം വില കൂട്ടി. ഞായറാഴ്ചയും തിങ്കളാഴ്ചയും പെട്രോളിനും ഡീസലിനും ലിറ്ററിന് 60 പൈസവീതം കൂട്ടി. ചൊവ്വാഴ്ച പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസലിന് 58പൈസയും ഉയർത്തി. ഇന്നലെയും ഏതാണ്ട് ഇതേ നിരക്കിലായിരുന്നു വിലവർധന. ആഗോള വിപണിയിൽ അസംസ്കൃത ക്രൂഡോയിലിന്റെ വില വർധിച്ചേക്കും. ഇന്ത്യൻ കന്പനികൾ ഒട്ടും പിന്നാക്കം പോവില്ല. അവർ നിഷ്ഠയോടെ ഇവിടെ ഇന്ധനവില ഉയർത്തിക്കൊണ്ടിരിക്കും. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പെട്രോൾ- ഡീസൽ വില ലിറ്ററിനു പത്തുരൂപയെങ്കിലും വർധിക്കുമെന്നാണു കണക്കാക്കുന്നത്. ഈ വർധന സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ഊഹിച്ചുകൊള്ളുക.
തൊഴിലില്ലായ്മയും സാന്പത്തികപ്രതിസന്ധിയും രൂക്ഷമായിത്തീർന്നിരിക്കുന്ന അവസരമാണിത് എന്നതിന്റെ പേരിൽ ആരു ദാക്ഷിണ്യം കാട്ടാൻ? കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും സാന്പത്തിക പ്രതിസന്ധിയെന്നു പറഞ്ഞു വിലപിക്കുന്നു. ജനങ്ങളിൽനിന്നു പണം ഊറ്റാനുള്ള മാർഗം ഇന്ധനവും മദ്യവുമാണെന്നു വന്നിരിക്കുന്നു. പക്ഷേ, ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ ഏൽക്കേണ്ടിവരുന്നതു സമൂഹത്തിലെ പാവപ്പെട്ടവരായിരിക്കും.
ഇന്ധനോപയോഗത്തിൽ മുൻപന്തിയിലുള്ള അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എണ്ണയുടെ ഉപയോഗം വർധിക്കാനിടയുണ്ട്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക് ആകട്ടെ ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു.
ക്രൂഡോയിൽ വില സമീപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്നിട്ടും അതിന്റെ ഗുണം ഭാഗികമായിപ്പോലും ജനങ്ങളുമായി പങ്കുവയ്ക്കാൻ തയാറാകാത്ത കേന്ദ്ര സർക്കാർ നയം തികച്ചും ജനവിരുദ്ധംതന്നെ. പൊതുമേഖലാ എണ്ണക്കന്പനികൾ മാത്രമല്ല, എണ്ണവിപണിയിൽ സജീവമായിരിക്കുന്ന സ്വകാര്യ കന്പനികളും ഈ ചൂഷണത്തിന്റെ വിഹിതം കരസ്ഥമാക്കും. സർക്കാരിനു നികുതി വരുമാനം വർധിക്കും. കേന്ദ്രം നികുതി കുറയ്ക്കട്ടെയെന്നു സംസ്ഥാനങ്ങളും തിരിച്ചാകട്ടെയെന്നു കേന്ദ്രവും പറയും. ഒന്നും നടക്കില്ല; ജനം ദുരിതത്തിലാവുകമാത്രം ചെയ്യും.
ഇതൊക്കെയായിട്ടും നമ്മുടെ പൊതുമേഖലാ എണ്ണക്കന്പനികളുടെ അവസ്ഥ പരിതാപകരമാണ്. രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ മൂഡീസിന്റെ വിലയിരുത്തലനുസരിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം എന്നിവയുൾപ്പെടെ രാജ്യത്തെ ആറു പൊതുമേഖലാ എണ്ണക്കന്പനികളുടെയും നിക്ഷേപയോഗ്യത ഇടിഞ്ഞിരിക്കുകയാണ്. റേറ്റിംഗ് ഇനിയും താഴ്ന്നാൽ ഇവ നിക്ഷേപ സുരക്ഷിതമല്ലാത്ത "ജങ്ക്' നിലവാരത്തിലെത്തും. കോവിഡ് കാലത്തു ലോകമെന്പാടും എണ്ണവിപണി കൂപ്പുകുത്തിയപ്പോഴും പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടിയും റോഡ് സെസും കുത്തനേ കൂട്ടുകയും അതിനു മുടന്തൻ ന്യായം പറയുകയും ചെയ്ത കേന്ദ്ര സർക്കാർ ഇനിയും അത്തരം സാഹസങ്ങൾ തുടർന്നാൽ പ്രത്യാഘാതം പ്രതീക്ഷിക്കാവുന്നതിലും രൂക്ഷമായിരിക്കും.
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
Latest News
ജമ്മുകാഷ്മീരിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
Latest News
ജമ്മുകാഷ്മീരിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top