പ്രതിരോധം കടുപ്പിച്ചു കരുതലോടെ നീങ്ങാം
കോവിഡ് വ്യാപനത്തോത് രാജ്യമെന്പാടുമെന്നപോലെ കേരളത്തിലും ദിനംപ്രതി വർധിച്ചുവരുന്നു. ലോക്ക്‌ ഡൗണിൽ ഇളവുകളില്ലാതെ മുന്നോട്ടു പോകാനുമാവില്ല. ഈ വിപത്‌ഘട്ടത്തിൽ ജനം അതീവ ജാഗ്രത പുലർത്തിയേ തീരൂ


രാജ്യത്തു കോവിഡ് രോഗവ്യാപനം ശക്തിപ്പെടുമെന്ന ആശങ്ക നിലനിൽക്കേ, ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ കൂടുതൽ കരുതലെടുക്കാനും പുതിയ സാഹചര്യത്തിനൊത്തു ജീവിക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു. നാലാം ഘട്ട ലോക്ക് ഡൗൺ ഈ മാസം 31ന് അവസാനിക്കുകയാണ്. ലോക്ക് ഡൗൺ ഇനിയും നീളുമോ എന്ന ആശങ്കയുണ്ട്. ലോക്ക് ഡൗൺ നീണ്ടാലും അതിൽ ഇളവുകൾ അനുവദിക്കപ്പെട്ടാലും, തികഞ്ഞ ജാഗ്രത പുലർത്തിയില്ലെങ്കിൽ രോഗവ്യാപനം നമ്മുടെ പിടിയിലൊതുങ്ങാതെ പോകും. ഇറ്റലിയും അമേരിക്കയുമൊക്കെ ആദ്യഘട്ടത്തിൽ കാണിച്ച അലംഭാവം രോഗവ്യാപനം നിയന്ത്രണാതീതമാകാൻ കാരണമായതോർക്കുക.

തുടക്കം മുതലേ കേരളം കാട്ടിയ ജാഗ്രത രോഗവ്യാപനം കാര്യക്ഷമമായി തടയാനും മരണസംഖ്യ കുറയ്ക്കാനും സഹായകമായിരുന്നു. എന്നാൽ, ഇപ്പോൾ ഇവിടെയും സ്ഥിതി മാറുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 67 പേർക്കാണു കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ കുറിക്കപ്പെട്ടതിൽ ഏറ്റവും ഉയർന്ന സംഖ്യ. വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെങ്കിൽ രോഗം സമൂഹവ്യാപനത്തിലേക്ക് എത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ പുതുതായി പട്ടികയിൽപ്പെട്ട ഒന്പതു ഹോട്ട് സ്പോട്ടുകൾ ഉൾപ്പെടെ 68 ഹോട്ട് സ്പോട്ടുകളാണിപ്പോൾ കേരളത്തിലുള്ളത്. ഇന്നലെ ആരംഭിച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഹോട്ട് സ്പോട്ടുകൾ ഒഴിവാക്കി നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും ദിനംപ്രതി ഹോട്ട് സ്പോട്ടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആ തീരുമാനം മാറ്റി.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലെത്തി. മരണസംഖ്യ നാലായിരം കടന്നു. രോഗബാധിതരുടെ പ്രതിദിന ശരാശരി ആറായിരത്തിൽനിന്ന് ഏഴായിരമായി ഉയർന്നു. കോവിഡ് ബാധയുടെ ആഗോളചിത്രവും അത്യധികം ആശങ്കാജനകമാണ്. അരക്കോടിയിലേറെപ്പേർക്കു രോഗം ബാധിച്ചു. മരണസംഖ്യ മൂന്നര ലക്ഷം. അമേരിക്കയിൽ മാത്രം മരണസംഖ്യ ഒരു ലക്ഷത്തിലേക്കു കുതിക്കുന്നു. ലോകത്തിലെ കോവിഡ് ബാധിതരിൽ മുപ്പതു ശതമാനത്തിലേറെ അമേരിക്കക്കാരാണ്. ഇന്ത്യക്കാരുടെ എണ്ണം മൂന്നു ശതമാനമെത്തിയിട്ടില്ല.
കേരളത്തിലിതുവരെ 963 പേർക്കാണു രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ രോഗബാധിതരായവരിൽ കൂടുതലും വിദേശത്തുനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ചെറിയ തോതിലാണെങ്കിലും സന്പർക്കത്തിലൂടെയും രോഗം പകരുന്നുണ്ട്. വിദേശങ്ങളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നുമായി ഇതിനോടകം ലക്ഷം പേർ കേരളത്തിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ ഒഴുക്കു തുടരും.

കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെ നാം എപ്രകാരം നേരിടും എന്നത് ഏറെ ഗൗരവത്തോടെ ചിന്തിക്കണം. സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ പ്രാഥമിക സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നതിൽപോലും ചിലർ അലംഭാവം കാണിക്കുന്നുണ്ട്. പൊതുവാഹനങ്ങളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടെങ്കിലും അതു കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇത്തരം കാര്യങ്ങളിൽ പോലീസ് പരിശോധന കർശനമാക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ഇന്നലെ വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനു മാതൃകയാണെന്നും ലോകമാധ്യമങ്ങൾ നമ്മുടെ പ്രതിരോധവിജയത്തെ പ്രശംസിക്കുന്നുവെന്നുമൊക്കെ ഊറ്റംകൊള്ളുന്പോഴും രോഗബാധിതരുടെ സംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നതു കനത്ത വെല്ലുവിളിയാണ്. ഇത്രയും നാൾ നാം ഉണ്ടാക്കിയ നേട്ടം നിലനിർത്തുക മാത്രമല്ല, അതു മെച്ചപ്പെടുത്തുകയും വേണം. ലക്ഷക്കണക്കിനു പ്രവാസികളും മറുനാട്ടിൽനിന്നുള്ളവരും മടങ്ങിവരുന്പോൾ അവർക്കാവശ്യമായ ക്വാറന്‍റൈൻ സൗകര്യങ്ങളും മറ്റും ഒരുക്കുക എന്നതു പ്രധാനമാണ്. ഇതിനോടകം വന്നുചേർന്നവർക്കു സൗകര്യമൊരുക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും അതു സ്വകാര്യമേഖലയിലെ ഉദാരമനസ്കരുടെ സഹായംകൊണ്ടുകൂടിയാണ്. ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപനങ്ങൾ പുനരധിവാസത്തിനായി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നതിന്‍റെ പേരിൽ പുനരധിവാസത്തിന്‍റെ ഉത്തരവാദിത്വങ്ങളെല്ലാം ആ സ്ഥാപനങ്ങളുടെ ചുമലിൽ വയ്ക്കാനാണു ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. വരാനിരിക്കുന്ന വലിയ വെല്ലുവിളികളെ നേരിടാൻ കൂടുതൽ സജ്ജീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തേണ്ടതുണ്ട്.

ഇനിയുള്ള ആഴ്ചകളിൽ രോഗബാധിതരുടെ എണ്ണം കൂടുമെന്ന് ആരോഗ്യ വിദഗ്ധരും അധികാരികളും ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നു. അതനുസരിച്ച് ഒരുക്കവും ത്വരിതമാക്കണം. ലോക്ക് ഡൗൺ പ്രാബല്യത്തിലായിട്ടു രണ്ടു മാസം പിന്നിട്ടു. ലോക്ക് ഡൗൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു തയാറെടുപ്പിനുള്ള സാവകാശമാണ്. പക്ഷേ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ ലോക്ക് ഡൗൺ കാലം വേണ്ടവിധത്തിൽ തയാറെടുപ്പിന് ഉപയോഗിച്ചതായി തോന്നുന്നില്ല. അതിന്‍റെ പ്രശ്നങ്ങളാണു വരുംദിവസങ്ങളിൽ നാം നേരിടാൻ പോകുന്നത്. രാജ്യം മുഴുവൻ ലോക്ക് ഡൗണിലേക്കു പ്രവേശിക്കുകയാണെന്നു പെട്ടെന്നൊരു ദിനം പ്രഖ്യാപിക്കുന്പോൾ, അന്നന്നത്തെ വരുമാനംകൊണ്ടു ജീവിക്കേണ്ട പാവങ്ങൾ എന്തു ചെയ്യും? ജോലിയും കൂലിയുമുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് അവർ പലായനം തുടങ്ങിയത്. മുംബൈയും ഡൽഹിയും മറ്റും ആ പലായനത്തിന്‍റെ ദാരുണരംഗങ്ങൾ പലതു കണ്ടു. പലയിടത്തും ഭരണകൂടങ്ങൾ അവസരത്തിനൊത്തുയർന്നില്ല.

കോവിഡ് പരിശോധനാ കിറ്റുകൾ, ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന സുരക്ഷാ കിറ്റുകൾ എന്നിവയ്ക്കു ക്ഷാമം അനുഭവപ്പെട്ടു. ആവശ്യത്തിനു പരിശോധന നടക്കുന്നില്ലെന്ന പരാതി പല കോണുകളിൽനിന്നുമുയർന്നു. പൊതുഗതാഗതം തടഞ്ഞതുകൊണ്ടു രോഗവ്യാപനം വലിയൊരു പരിധിവരെ തടയാനായി. ട്രെയിൻ സർവീസുകളും സംസ്ഥാനാന്തര യാത്രകളും പുനരാരംഭിച്ചതോടെ കോവിഡ് വ്യാപനം മറ്റൊരു തലത്തിലെത്തിയിരിക്കുകയാണ്. ജന്മനാട്ടിലേക്കു വരുന്നവരെ സ്വീകരിച്ചേ മതിയാവൂ. അതിനു സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത് അതതു സംസ്ഥാന സർക്കാരാണ്. പുറത്തുനിന്നു വരുന്നവർ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നുണ്ടെങ്കിൽ കർശന നടപടിയെടുക്കണം. രോഗവ്യാപനം ഈ ദിവസങ്ങളിൽ പല മടങ്ങായിട്ടുണ്ട്. അതു മരണസംഖ്യയിലും പ്രതിഫലിച്ചേക്കാം. ഓരോ ജീവനും വിലപ്പെട്ടതാണ് - ഏതു പ്രായത്തിലുള്ള ആളുടേതായാലും. കോവിഡ് പ്രതിരോധത്തിൽ കേരളം കാണിച്ച ശുഷ്കാന്തി പ്രത്യക്ഷത്തിൽ ഫലമുണ്ടാക്കി. ആ ശുഷ്കാന്തിയും ജാഗ്രതയും ഇനിയും തെല്ലും കുറഞ്ഞുകൂടാ.