Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് ഒരുക്കം തുടങ്ങുക
ലോകം രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുകയാണെന്നു ലോക ഭക്ഷ്യസംഘടന മുന്നറിയിപ്പു നൽകുന്നു. അറുപതു ശതമാനം ജനങ്ങളുടെ പ്രധാന വരുമാനമാർഗം കൃഷിയായ ഇന്ത്യ കാർഷിക മേഖലയെ ശക്തിപ്പെടുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പ്രത്യേകമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
കോവിഡ് ബാധയുടെ വിവിധ തരത്തിലുള്ള പ്രത്യാഘാതങ്ങൾ ലോകം അനുഭവിച്ചുതുടങ്ങി. ഇതിനകം രണ്ടര ലക്ഷത്തിലേറെ പേരാണു കോവിഡ് മൂലം മരണമടഞ്ഞത്. 40 ലക്ഷത്തോളം പേർ രോഗബാധിതരായി. അമേരിക്കയിൽ മാത്രം മരണം 75,000 കവിഞ്ഞു. എന്നാൽ, കോവിഡ് മഹാമാരി കവരുന്നതിനേക്കാൾ കൂടുതൽ ജീവനുകൾ ഇനിയുണ്ടാകാനിടയുള്ള പട്ടിണി കവരുമെന്നാണു ലോക ഭക്ഷ്യസംഘടന മുന്നറിയിപ്പു നൽകുന്നത്.
കോവിഡിന്റെ ദീർഘകാല ഫലങ്ങളിൽ ഏറ്റവും ഗുരുതരം ഭക്ഷ്യക്ഷാമമായിരിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഈ സംഘടന(ഡബ്ലിയുഎഫ്പി) പറയുന്നത്. കോവിഡ് മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്പോഴും ലോകം ദാരിദ്ര്യമെന്ന വലിയ ദുരന്തത്തിലേക്കു നിപതിക്കുകയാണെന്നു യുഎൻ രക്ഷാസമിതിയുടെ വിർച്വൽ സമ്മേളനത്തിൽ ലോക ഭക്ഷ്യസംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ഡേവിഡ് ബിസ്ലി പറഞ്ഞു. കോവിഡ് മാത്രമല്ല ഇതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോവിഡ് സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നുവെന്നു മാത്രം.
നിരവധി രാജ്യങ്ങളിൽ ആഭ്യന്തര പോരാട്ടങ്ങൾ അതിരൂക്ഷമാണ്. സിറിയ, യെമൻ, ദക്ഷിണ സുഡാൻ, എത്യോപ്യ, ബുർക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങൾ പട്ടിണിയിലും പരിവട്ടത്തിലുമാണെങ്കിലും അവിടെയൊക്കെ ആഭ്യന്തരയുദ്ധം അതിരൂക്ഷമാണ്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ വെട്ടുക്കിളികളുടെ ആക്രമണം കഠിനമാണ്. വിളകൾ മൊത്തം ഇവ തിന്നൊടുക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായ പ്രകൃതിക്ഷോഭങ്ങൾ വേറേ. ലോകം നേരിടുന്നതും നേരിടാൻ പോകുന്നതുമായ ക്ഷാമത്തെക്കുറിച്ച് അവിശ്വസിക്കാൻ തോന്നുന്ന കണക്കുകളാണു ലോക ഭക്ഷ്യസംഘടന കഴിഞ്ഞ മാസം പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളിലായി 82.1 കോടി ജനങ്ങൾ ഭക്ഷണം കഴിക്കാതെയാണു രാത്രി കിടന്നുറങ്ങാൻ പോകുന്നത്. 13.5 കോടി ആളുകൾ കൂടുതലായി ദാരിദ്ര്യത്തിലേക്കു വീണുകൊണ്ടിരിക്കുന്നു. കൊറോണാ വൈറസ് വ്യാപനം മറ്റൊരു 13 കോടി ജനങ്ങളെക്കൂടി ഈ വർഷാവസാനത്തോടെ ദാരിദ്ര്യത്തിലാഴ്ത്തുമെന്നും യുഎൻ ഭക്ഷ്യസംഘടന കണക്കാക്കുന്നു.
ലോക ഭക്ഷ്യസംഘടനയുടെ താങ്ങും തണലുമില്ലായിരുന്നുവെങ്കിൽ പ്രതിദിനം മൂന്നു ലക്ഷം ആളുകൾ ദാരിദ്ര്യം മൂലം മരിക്കുമായിരുന്നു. കോവിഡിനു മുന്‍പുണ്ടായിരുന്ന സ്ഥിതിയാണിതെന്നോർക്കണം. മുപ്പത്തഞ്ചിലേറെ രാജ്യങ്ങളാണു ദാരിദ്ര്യത്തിൽ കഴിയുന്നത്. ഇതിൽ പത്തു രാജ്യങ്ങൾ കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നു.
കോവിഡ് മൂലം മരിക്കുന്നവരേക്കാൾ കൂടുതൽ പേർക്കു കോവിഡ് സൃഷ്ടിക്കുന്ന സാന്പത്തിക പ്രതിസന്ധിമൂലം ജീവൻ നഷ്ടപ്പെടുമെന്നാണു കണക്കാക്കുന്നത്. കോവിഡ് ഉയർത്തുന്ന ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയെ അതിജീവിച്ചാലും ലോകം നേരിടേണ്ടിവരുന്ന കനത്ത ദാരിദ്ര്യത്തെ വെറും കണക്കുകൾ മാത്രമായി നാം കാണരുത്. ഇതു നമുക്കോ നമ്മുടെ രാജ്യത്തിനോ ബാധകമല്ലെന്നു ചിലർ ചിന്തിച്ചേക്കാം. പക്ഷേ, ഇപ്പോഴെങ്കിലും ഇന്ത്യ ചിലതൊക്കെ പഠിക്കേണ്ടതുണ്ട്. ഇവിടെയും കഠിനക്ഷാമം ഉണ്ടാകാമെന്നും അങ്ങനെ വന്നാൽ അതിനെ എങ്ങനെ നേരിടണമെന്നും നാം ചിന്തിക്കണം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ശമിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. ക്വാറന്റൈൻ, സാമൂഹ്യ ദൂരപാലനം തുടങ്ങിയ കാര്യങ്ങളിൽ നാം കൂടുതൽ നിഷ്കർഷ പുലർത്തേണ്ടിയിരിക്കുന്നു. കേരളം ഇക്കാര്യത്തിൽ ഏറെ മുന്നിലാണെങ്കിലും ജാഗ്രത തെല്ലും കുറയാൻ പാടില്ല.
ലോക്ക് ഡൗൺ ലോകത്താകെ തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. യുഎസിൽ മാത്രം തൊഴിൽ നഷ്ടപ്പെട്ടവർ 3.3 കോടിയായി. അമേരിക്കൻ തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 32 ലക്ഷം പേരാണു തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിച്ചത്. അമേരിക്കയിലും ഓസ്ട്രേലിയയിലും യൂറോപ്യൻ രാജ്യങ്ങളിലും നിലവിലുള്ള തൊഴിലില്ലായ്മാ വേതനവും സാമൂഹ്യസുരക്ഷാ സഹായങ്ങളും ജനങ്ങൾക്കു വലിയൊരു പരിധിവരെ ആശ്വാസമാകും. തായ്ലൻഡ് കർഷകർക്കു 35,000 രൂപ വീതം നൽകി.
ഇന്ത്യയിൽ പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തിരുന്നു. കേരളത്തിൽ തുടക്കത്തിൽ ഓരോ റേഷൻ കാർഡ് ഉടമയ്ക്കും പതിനഞ്ചു കിലോഗ്രാം അരി സൗജന്യമായി വിതരണം ചെയ്തു. എന്നാൽ, ഇന്ത്യയെപ്പോലെ ജനസംഖ്യയേറെയുള്ള ഒരു രാജ്യത്തിന് ഇത്തരം സൗജന്യങ്ങൾ ഏറെനാൾ തുടരാനാവില്ല. തൊഴിൽമേഖല ശക്തിപ്പെടുത്തിയും സാന്പത്തിക പ്രവർത്തനങ്ങൾ സജീവമാക്കിയും മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. അതിൽത്തന്നെ കാർഷിക മേഖലയ്ക്കു പ്രത്യേക ഊന്നൽ നൽകേണ്ടിയിരിക്കുന്നു. രാജ്യത്തെ അറുപതു ശതമാനം ജനങ്ങളുടെ ജീവസന്ധാരണ മാർഗം കൃഷിയാണെന്നതുകൊണ്ടു മാത്രമല്ല കാർഷികമേഖല ഉത്തേജനം അർഹിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്കു മുഴുവൻ ഭക്ഷണം ലഭിക്കത്തക്കവിധത്തിൽ ഇവിടെ കൃഷി വളർന്നേ തീരൂ.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ കർഷകരായിരുന്നു എന്നും മുന്നണിപ്പോരാളികളെന്ന് ഉപരാഷ്ട്രപതി എസ്. വെങ്കയ്യനായിഡു ഈയിടെ ദീപികയിൽ എഴുതിയ ലേഖനത്തിൽ അനുസ്മരിച്ചിരുന്നു. കോവിഡ് -19 സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയിൽ കർഷകരുടെ പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടുകൂടാ. കോവിഡിനു മുന്‍പുതന്നെ രാജ്യത്തെ കർഷകർ വലിയ പ്രതിസന്ധിയിലായിരുന്നു. കാർഷികോത്പന്നങ്ങളുടെ വിലയിടിവായിരുന്നു പ്രധാന പ്രശ്നം. മുംബൈയിലും ഡൽഹിയിലുമൊക്കെ കൂറ്റൻ കർഷകറാലികൾ അരങ്ങേറി. പാലും കാർഷികോത്പന്നങ്ങളും തെരുവിൽ എറിഞ്ഞ് അവർ പ്രതിഷേധം പ്രകടിപ്പിച്ചു. എന്നിട്ടും ഈ വർഷത്തെ ഭക്ഷ്യധാന്യ ഉത്പാദനം റിക്കാർഡായി - 29.19 കോടി ടൺ.
ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനു നമുക്കു വേണ്ടത്ര സംവിധാനങ്ങളില്ല. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സംഭരിച്ച ധാന്യങ്ങൾ സൂക്ഷിക്കാനിടമില്ലാതെ കേടാകുന്നു. കാർഷിക മേഖലയിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കപ്പെടണം. യുവതലമുറയെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കത്തക്കവിധം പദ്ധതികൾ ആസൂത്രണം ചെയ്യണം. കേരളം ഇക്കാര്യത്തിൽ ചില നല്ല തുടക്കങ്ങളിട്ടിട്ടുണ്ട്. കോവിഡ് കാലം ഭക്ഷ്യസ്വയംപര്യാപ്തതയെക്കുറിച്ചുള്ള ചിന്ത നമ്മുടെ ജനങ്ങളിൽ വളർത്തിയിട്ടുണ്ടെന്നു തോന്നുന്നു. ഇവിടെ കാർഷികവൃത്തിക്ക് കൂടുതൽ അംഗീകാരവും ആദരവും ലഭിക്കണം. കൃഷിയെ അവശ്യസേവന മേഖലയായി പ്രഖ്യാപിക്കാൻ കോവിഡ് കാരണമായി. ഭക്ഷ്യസുരക്ഷ ഒരു സമൂഹത്തിന്റെ സുസ്ഥിതിയുടെ അടിസ്ഥാനംതന്നെയാണ്. ആ അടിസ്ഥാനം ഉറപ്പിക്കാൻ രാജ്യത്തിനു കഴിയണം. കേരളത്തിന് ഇക്കാര്യത്തിൽ കൂടുതൽ മികവു പ്രകടിപ്പിക്കാൻ കഴിയും.
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
Latest News
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top