വ്യാജവാർത്ത ചെറുക്കാൻ പരന്പരാഗത മാധ്യമങ്ങൾ ശക്തമാകണം
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിനു തടസമായ വ്യാജ വാർത്തകളും സന്ദേശങ്ങളും ചെറുക്കാൻ പരന്പരാഗത മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യവും സർക്കാരിന്‍റെ ഉത്തരവാദിത്വവുമാണ്

കോവിഡ് -19 രോഗപ്രതിരോധത്തിനായി രാജ്യം യുദ്ധകാലസമാനമായ നടപടികൾ സ്വീകരിക്കുന്പോൾ വ്യാജ സന്ദേശങ്ങളിലൂടെയും വ്യാജ വാർത്തകളിലൂടെയും ജനങ്ങളിൽ ഭീതി പരത്താൻ ചിലർ ശ്രമിക്കുന്നു. ഈ ദുഷ്‌പ്രചാരണം തടയാൻ ശക്തമായ നടപടികൾ ആവശ്യമാണ്. സന്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ചിലർ സർക്കാരിന്‍റെ മാർഗനിർദേശങ്ങൾ വകവയ്ക്കാതെ തെരുവിലിറങ്ങുന്നു. അതുകൊണ്ട്, ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്കു കടന്നപ്പോൾ പോലീസിനു കൂടുതൽ കാർക്കശ്യത്തോടെ പെരുമാറേണ്ടിവന്നു. വിവിധ ജില്ലകളിലായി നിരവധി പേരാണ് ഇന്നലെ അറസ്റ്റിലായത്. നൂറുകണക്കിനാളുകളുടെ പേരിൽ കേസ് എടുത്തു.

ഇതിനിടെ അച്ചടി മാധ്യമങ്ങൾക്കെതിരേ ചിലർ നടത്തുന്ന വ്യാജപ്രചാരണങ്ങൾ യഥാർഥ വിവരങ്ങൾ ജനങ്ങൾക്കു ലഭ്യമാകരുതെന്ന ദുരുദ്ദേശ്യത്തോടുകൂടിയല്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പത്രങ്ങൾ പല കൈകൾ മാറി വരുന്നതാണെന്നും അവയിലൂടെ കോവിഡ് പകരാൻ സാധ്യതയുണ്ടെന്നുമാണൊരു പ്രചാരണം. ഇതു തികച്ചും അടിസ്ഥാനരഹിതമാണ്. ആധുനിക അച്ചടിശാലകളിൽ പത്രങ്ങളുടെ അച്ചടിയും പാക്കിംഗും വിതരണത്തിന്‍റെ ആദ്യഘട്ടങ്ങളുമെല്ലാം പൂർണമായും യന്ത്രവത്കൃതമാണ്. അതുകൊണ്ടുതന്നെ വീടുകളിൽ വിതരണം ചെയ്യുന്പോൾ മാത്രമാണ് അവ കരസ്പർശമേൽക്കുന്നത്.

പത്രവിതരണക്കാരിൽ പലരുമിപ്പോൾ കൈയുറ ധരിച്ചാണ് ആ ജോലി ചെയ്യുന്നതും. പത്രക്കടലാസിലൂടെ വൈറസ് പകരുമെന്ന പ്രചാരണത്തിനു ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) വ്യക്തമാക്കിയിട്ടുണ്ട്. വലിയൊരു പകർച്ചവ്യാധിയുടെ നാളുകളിൽ അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്വത്തെ ഇകഴ്ത്തിക്കാട്ടാനോ വസ്തുനിഷ്‌ഠമായ കാര്യങ്ങൾ ഈ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്നതു തടയാനോ ചില സാമൂഹ്യവിരുദ്ധർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിവേണം ഇപ്പോൾ നടക്കുന്ന ദുഷ്‌പ്രചാരണങ്ങളെ കാണാൻ.

നവമാധ്യമങ്ങൾ വളരെയേറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും വ്യാപകമായ ദുരുപയോഗവും നടക്കുന്നു. നവമാധ്യമങ്ങളിലൂടെ ആർക്കും എന്തും എവിടെയും എപ്പോൾ വേണമെങ്കിലും പറയാമെന്ന സ്ഥിതി വളരെ അപകടകരമാണ്. സൈബർ സെല്ലും മറ്റു സംവിധാനങ്ങളുമൊക്കെയുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണങ്ങളും അസത്യ പ്രചാരണങ്ങളും തകൃതിയാണ്. ലോകത്തെ വലിയ ഭീതിയിൽ ആഴ്‌ത്തിയിരിക്കുന്ന കൊറോണ വൈറസ് ബാധയുടെ കാലത്തും അസത്യപ്രചാരണങ്ങളിലൂടെ ജനങ്ങളെ വഴിതെറ്റിക്കാനും ആകുലചിത്തരാക്കാനും തെറ്റായ ചികിത്സാമാർഗങ്ങളിലേക്കു തിരിക്കാനും സമൂഹ മാധ്യമങ്ങളിലൂടെ ചിലർ ശ്രമിക്കുന്നു.

ജനങ്ങൾക്ക് ശരിയായ ദിശാബോധവും ശാസ്ത്രീയമായ മാർഗനിർദേശവും നൽകുക എന്ന ഉത്തരവാദിത്വമാണു രാജ്യത്തെ അംഗീകൃത ദിനപത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സമൂഹം വലിയ വെല്ലുവിളികൾ നേരിട്ട അവസരങ്ങളിലെല്ലാം കേരളത്തിലെ അച്ചടി മാധ്യമങ്ങൾ ഈ ഉത്തരവാദിത്വം കാര്യക്ഷമമായി നിർവഹിച്ച ചരിത്രമാണുള്ളത്. ഓഖി ദുരന്തം, മഹാപ്രളയം തുടങ്ങിയ സമീപകാല പ്രതിസന്ധികളിൽ മലയാള പത്രങ്ങൾ കാഴ്ചവച്ച സേവനം പരക്കേ പ്രകീർത്തിക്കപ്പെട്ടതാണ്. സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാനും ജനങ്ങളുടെ ദുഃഖങ്ങളിലും പ്രതീക്ഷകളിലും പങ്കാളികളാകാനും കേരളത്തിലെ പത്രങ്ങൾക്കു സാധിച്ചു.

കൊറോണ വൈറസ് ചൈനയിൽ പടർന്ന നാൾമുതൽ രോഗം ഇപ്പോഴത്തെ ഭീതിദമായ അവസ്ഥയിൽ എത്തുന്നതുവരെ രോഗത്തെ സംബന്ധിച്ചു വസ്തുനിഷ്‌ഠമായ വാർത്തകൾ നൽകുന്നതിൽ രാജ്യത്തെ മാധ്യമസമൂഹം ബദ്ധശ്രദ്ധമായിരുന്നു. വികസിത രാജ്യങ്ങൾ പോലും കോവിഡിനെതിരേ മുൻകരുതൽ നടപടികളെടുക്കുന്നതിൽ അമാന്തം കാട്ടിയെന്ന ആരോപണം ഉയർന്നിരിക്കേ, ഇന്ത്യയിൽ, വിശേഷിച്ചു കേരളത്തിൽ, വലിയ ജാഗ്രത കൊണ്ടുവരാൻ അച്ചടി മാധ്യമങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളും യത്‌നിച്ചുവെന്നത് അനിഷേധ്യമാണ്. കഴിഞ്ഞ ദിവസം മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായി മുഖ്യമന്ത്രി നടത്തിയ ടെലി കോൺഫറൻസിൽ ഇക്കാര്യം അദ്ദേഹം നന്ദിപൂർവം സ്മരിക്കുകയും ചെയ്തു.

കോവിഡിന്‍റെ കാരണങ്ങൾ, വ്യാപനത്തിന്‍റെ രീതി, ചികിത്സ തുടങ്ങിയവയെക്കുറിച്ചു തികച്ചും അശാസ്ത്രീയമായ പ്രചാരണങ്ങൾ ഏറെയാണ്. ആളുകളെ തെറ്റിദ്ധരിപ്പിച്ചു വ്യാജ ചികിത്സ നടത്തിയ ഒരാൾ ഇപ്പോൾ ജയിലിലാണ്. മറ്റു ചിലർ തങ്ങളുടെ മുറിവൈദ്യവും അശാസ്ത്രീയ ബോധ്യങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പരത്തുന്നു. ഇവരിൽ ചിലർക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും നവമാധ്യമങ്ങളിൽ സമൂഹദ്രോഹികളുടെ വിളയാട്ടം ഇനിയും അവസാനിച്ചിട്ടില്ല. സമൂഹത്തിൽ വിഷം വിതയ്‌ക്കുന്ന ഇത്തരക്കാരെ പിടികൂടാൻ ഇപ്പോൾ പല മാർഗങ്ങളുമുണ്ടെന്ന കാര്യം അവർ വിസ്മരിക്കരുത്.

കോവിഡ് രോഗത്തെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലെ പ്രഫഷണലായ സംഘടനകൾ നൽകുന്ന മാർഗനിർദേശങ്ങളും അഭിപ്രായങ്ങളുമാണു നാം സ്വീകരിക്കേണ്ടത്. ഐഎംഎയും ഐസിഎംആറുമൊക്കെ നൽകിയ ശാസ്ത്രീയമായ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു രാജ്യത്തു സന്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും 21 ദിവസത്തെ സാമൂഹ്യ ദൂരപാലനത്തിലൂടെ ഈ മഹാമാരിയെ തുരത്താൻ നാം ശ്രമിക്കുന്നതും.

പത്രങ്ങൾക്കു വലിയ വിശ്വാസ്യതയുണ്ടെന്നും അതിനാൽ പത്രങ്ങളിലൂടെയുള്ള കോവിഡ് പ്രതിരോധ ബോധവത്കരണം സുപ്രധാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമായ കാര്യങ്ങൾ പരന്പരാഗത മാധ്യമങ്ങളിൽ പൊതുവേ വരാറില്ല. അഥവാ വന്നാൽ അവ നിയമനടപടികൾക്കു വിധേയമാകേണ്ടിവരും. അതേസമയം, സാങ്കേതികവിദ്യയുടെ വളർച്ചയോടെ ചില ഓൺലൈൻ മാധ്യമങ്ങൾക്കും മറ്റും രാജ്യത്തിനു പുറത്തിരുന്നുപോലും ഉത്തരവാദിത്വരഹിതമായി വാർത്തകൾ പ്രചരിപ്പിക്കാനാവുമെന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ പരന്പരാഗത മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കേണ്ടതു സമൂഹത്തിന്‍റെ ആവശ്യവും സർക്കാരിന്‍റെ ഉത്തരവാദിത്വവുമാണ്.

അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനം തടസം കൂടാതെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്. ആധികാരിക വിവരങ്ങൾ യഥാസമയം സമൂഹത്തിൽ എത്തിച്ചേരാൻ ഈ അടിസ്ഥാന വിവരസേവന ശൃംഖലകൾ അത്യാവശ്യമാണെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മറ്റെന്നത്തേയുംകാൾ ഗൗരവപൂർവം അച്ചടി മാധ്യമങ്ങൾ ഇപ്പോൾ തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുകയും സർക്കാരും ജനങ്ങളും അതിനു പിന്തുണ നൽകുകയും വേണം.