കോവിഡ് -19 ഒറ്റപ്പെടുത്തുന്പോൾ ചില അതിജീവന ചിന്തകൾ
കോവിഡ് -19 വൈറസ് ലോകമെന്പാടും പടർന്നുപിടിക്കുന്പോൾ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുന്നു. ആഗോളവത്കരണം വളർത്തിക്കൊണ്ടുവന്ന ലോകവിപണിയുടെ തളർച്ച ആഭ്യന്തര വിപണിയുടെ പുനരുജ്ജീവനത്തിനു വഴിയൊരുക്കുമോ?

ആഗോളവത്കരണം ലോകത്തെ ഒരു ചെറുഗ്രാമമാക്കി മാറ്റുമെന്നും ലോകത്തിന്‍റെ ഏതു കോണിലും ഏത് ഉത്പന്നവും അതിവേഗം എത്തിച്ചേരുമെന്നും കരുതപ്പെട്ടിരുന്നു. നമുക്ക് ആവശ്യമുള്ള വസ്തുക്കൾ ലോകത്തെവിടെ‍യെങ്കിലും ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആവശ്യസമയത്ത് നമുക്കവ ലഭ്യമാകുമെന്നുള്ളപ്പോൾ സ്വയംപര്യാപ്തത എന്നതിനു വലിയ പ്രസക്തിയില്ലെന്ന ചിന്ത വളർന്നു. എന്നാലിപ്പോൾ നൂറിലേറെ രാജ്യങ്ങളിലേക്കു പടർന്നിരിക്കുന്ന കോവിഡ്- 19 എന്ന കോറോണ വൈറസ് ഈ ചിന്താഗതിയിൽനിന്നൊരു മാറ്റത്തിനു നമ്മെ പ്രേരിപ്പിക്കുന്നു.

കോവിഡ്‌ മൂലം പല രാജ്യങ്ങളിലേക്കും വിമാനഗതാഗതം തടസപ്പെട്ടിരിക്കുന്നു. ചില ഗൾഫ് രാജ്യങ്ങളിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കുമുള്ള സർവീസുകൾ ഏതാനും ദിവസത്തേക്കു പൂർണമായി റദ്ദാക്കിയിട്ടുണ്ട്. വൈറസിന്‍റെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരം നിയന്ത്രണങ്ങൾ. കോവിഡ്-19ന്‍റെ പ്രഭവകേന്ദ്രമായ ചൈനയിൽനിന്നു വ്യവസായ ഇറക്കുമതി ഏറക്കുറെ സ്തംഭിച്ചു. പ്രമുഖ സാന്പത്തിക ശക്തിയായി വളർന്ന ചൈനയിൽനിന്നുള്ള ഉത്പന്നങ്ങളാണു ലോകവിപണിയുടെ നല്ലൊരു ഭാഗവും കൈയടക്കിയിരിക്കുന്നത്. മരുന്നുകൾക്കാവശ്യമായ രാസഘടകങ്ങൾ ഏറെയും വരുന്നതു ചൈനയിൽനിന്നാണ്. ഇന്ത്യയെപ്പോലുളള രാജ്യങ്ങൾ അവ മറ്റു സംയുക്തങ്ങളുമായി ചേർത്തു വിപണിയിലെത്തിക്കുകയാണ്. ഇറക്കുമതി മുടങ്ങിയിരിക്കുന്നതുമൂലം ഇന്ത്യയിൽ മരുന്നുകൾക്കു ക്ഷാമം ഉണ്ടാകുമോ എന്ന ഭയമുണ്ട്. വ്യാവസായിക ഉത്പന്നങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കും മറ്റും ചൈനയെപ്പോലുള്ള രാജ്യങ്ങളെ നാം വൻതോതിൽ ആശ്രയിക്കുന്നുണ്ട്. കോവിഡ് -19 പോലൊരു അപ്രതീക്ഷിത പ്രതിസന്ധി രാജ്യത്തെ വ്യാവസായിക ഉത്പാദനത്തെ തകിടം മറിച്ചേക്കും. അതിന്‍റെ പ്രത്യാഘാതങ്ങൾ തൊഴിൽ വിപണിയിലുമുണ്ടാകും.

കാർഷിക മേഖലയിലും ഇന്ത്യ വിദേശരാജ്യങ്ങളെ ഏറെ ആശ്രയിക്കുന്നുണ്ട്. അടുത്തകാലത്ത് സവാള വില കുത്തനേ ഉയർന്നപ്പോൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണു പ്രശ്‌നത്തെ നാം നേരിട്ടത്. ധാന്യങ്ങളുടെ ഉത്പാദനത്തിൽ രാജ്യം ഇന്ന് ഏറക്കുറെ സ്വയംപര്യാപ്തമാണ്. സ്വാതന്ത്ര്യാനന്തരം തുടക്കമിട്ട കാർഷിക മുന്നേറ്റത്തിന്‍റെയും ഹരിത വിപ്ലവത്തിന്‍റെയും ഫലമാണ് ഈ സ്വയംപര്യാപ്തത. അമേരിക്കയിൽനിന്നു ഗോതന്പ് ഇറക്കുമതി ചെയ്ത് നാട്ടിലെ ദാരിദ്ര്യം അകറ്റേണ്ട ഒരു കാലഘട്ടം രാജ്യത്തുണ്ടായിരുന്നു. ഇന്ന് ധാന്യം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതേസമയം പയർവർഗങ്ങളുടെയും മറ്റും ഉത്പാദനത്തിൽ നമുക്ക് ഇനിയും സ്വയംപര്യാപ്തത കൈവരിക്കാനായിട്ടില്ല. ഭക്ഷ്യ എണ്ണയുടെ കാര്യത്തിലും ഇതുതന്നെയാണവസ്ഥ. മലേഷ്യയെയും ഇന്തോനേഷ്യയെയുമൊക്കെ ആശ്രയിച്ചാണു ഭക്ഷ്യഎണ്ണയുടെ ആവശ്യം നാം നിറവേറ്റുന്നത്.

ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി ഇന്ത്യ നടത്തിപ്പോന്ന മുന്നേറ്റത്തെ ആഗോളവത്കരണവും വ്യാപാരക്കരാറുകളും പിന്നോട്ടടിച്ചിട്ടുണ്ട്. കർഷക ആത്മഹത്യകൾ പെരുകാനുണ്ടായ സാഹചര്യവും ഇതാണ്. കാർഷികരംഗത്തെ തളർച്ച കാർഷികോത്പാദനത്തെ മാത്രമല്ല, കർഷകരുടെ നിലനില്പിനെപ്പോലും ബാധിച്ചു. ഉദാരമായ ഇറക്കുമതി നയങ്ങൾ രാജ്യത്തെ കർഷകരെയും കാർഷികമേഖലയെയും തളർത്തിയപ്പോൾ പല വിദേശരാജ്യങ്ങളും അവസരം മുതലാക്കി. അമേരിക്കയുമായുണ്ടാക്കുന്ന പുതിയ വ്യാപാരക്കരാർ നമ്മുടെ ക്ഷീരമേഖലയെ ദുർബലമാക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

വ്യാപാരബന്ധങ്ങളിൽ ഒരു പുനരാലോചനയ്ക്കു കോവിഡ് 19 നമ്മെ പ്രേരിപ്പിക്കുന്നു. ഇന്ത്യയെപ്പോലെ വൈവിധ്യമേറിയ കാലാവസ്ഥകളുള്ള വിശാലമായ രാജ്യത്തിന് കാർഷിക, വ്യാവസായിക ഉത്പാദനത്തിൽ സ്വയംപര്യാപ്തത അപ്രാപ്യമല്ല. പക്ഷേ, അതിനായി അധ്വാനം ശക്തമാക്കേണ്ടിയിരിക്കുന്നു.

ഒട്ടുമിക്ക വ്യാവസായിക ഉത്പന്നങ്ങൾക്കുംവേണ്ട അസംസ്കൃത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതു ചൈനയാണെന്നിരിക്കേ കൊറോണബാധിതമായ ചൈനയിൽനിന്നു കുറെ നാളുകളായി അവ പുറംലോകത്ത് എത്താത്തതിനാൽ അവ ഉപയോഗിച്ചുള്ള വ്യവസായങ്ങൾ നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്.

“മെയ്ക്ക് ഇൻ ഇന്ത്യ’’ എന്ന ആശയം ശക്തമാകേണ്ട അവസരമാണിത്. പരമാവധി ഉത്പന്നങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിച്ച് ഇവിടെ ഉപയോഗിക്കുകയും വിദേശങ്ങളിലേക്കു കയറ്റി അയയ്‌ക്കുകയും ചെയ്യണം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക ഇതിന്‍റെ ഭാഗമാണ്. “മെയ്ക്ക് ഇൻ ഇന്ത്യ’’ മുദ്രാവാക്യം ഇടയ്ക്കിടെ ഉയർത്തുന്നുണ്ടെങ്കിലും എന്താണ് ഇവിടെ സംഭവിക്കുന്നത്? ഇന്ത്യയെന്ന വിസ്തൃതമായ വിപണിയെ ലക്ഷ്യം വച്ച് മറ്റു രാജ്യങ്ങളിൽനിന്ന് ഉത്പന്നങ്ങളുടെ കുത്തൊഴുക്കു തുടരുന്നു. ഇന്ത്യയിലെ സന്പന്നരുടെയും ഇടത്തരക്കാരുടെയും ഇടയിൽ ഉപഭോഗസംസ്കാരം വളർത്തുന്നതിനുള്ള തന്ത്രങ്ങൾ ആഗോള കുത്തകകൾ പ്രയോഗിക്കുന്നുമുണ്ട്.

നാം അവയിൽ വീഴുന്നു. ഒരുകാലത്ത് ജപ്പാനിൽനിന്നുള്ള ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ ലോകവിപണി കീഴടക്കിയിരുന്നു.എന്നാൽ ചൈന ജപ്പാനെ കടത്തിവെട്ടി. ഇലക്‌ട്രോണിക് ഉത്പന്നങ്ങളുൾപ്പെടെ ഒട്ടുമിക്ക വസ്തുക്കളും വളരെ കുറഞ്ഞ വിലയ്‌ക്കു ചൈന ലോകമെന്പാടും എത്തിച്ചു. ഒപ്പം, ഗുണമേന്മ കൂടിയ വസ്തുക്കളും അവർ ലഭ്യമാക്കിപ്പോന്നു. അങ്ങനെ ലോകവിപണിയുടെ ഒട്ടുമിക്ക വിഭാഗങ്ങളും അവർ കൈപ്പിടിയിലാക്കി. എന്നാൽ, അവർക്ക് കോവിഡ് 19 കനത്ത ആഘാതമായിരിക്കുന്നു. ഈ സാഹചര്യം ഇന്ത്യക്ക് സ്വയംപര്യാപ്തതയെക്കുറിച്ചു ചിന്തിക്കാൻ പ്രേരകമാകണം. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും സ്വയംപര്യാപ്തതയെക്കുറിച്ചും ആഭ്യന്തര ഉത്പാദന പ്രോത്സാഹനത്തെക്കുറിച്ചും ഗൗരവപൂർണമായ ചിന്ത ഉണ്ടാകണം. നടപടികളുമുണ്ടാകണം. ഭക്ഷ്യവസ്തുക്കളുടെ സ്വയംപര്യാപ്തതയ്ക്കു തന്നെയാകണം പ്രഥമ പരിഗണന.

രാജ്യത്തു ധാരാളം കൃഷിഭൂമിയുണ്ട്. ശാസ്ത്രീയമായ കൃഷിയുടെ പ്രോത്സാഹനത്തിലൂടെ ധാന്യങ്ങൾ മാത്രമല്ല, പയർ വർഗങ്ങളും എണ്ണക്കുരുക്കളും കിഴങ്ങുകളും സവാളയുമൊക്കെ ഏതു കാലാവസ്ഥയിലും ധാരാളമായി ഉത്പാദിപ്പിക്കാൻ കഴിയും. കർഷകർക്കു കൃഷി ലാഭകരമായി മാറണം. പെട്ടെന്നു നശിച്ചുപോകുന്ന കാർഷികവിഭവങ്ങളുടെ സംസ്കരണത്തിനും സൂക്ഷിപ്പിനുമുള്ള സംവിധാനങ്ങൾ ഒരുക്കണം. ഗ്രാമീണ കൂട്ടായ്മകളിലൂടെ വിപണി ശക്തമാക്കുകയും ജനങ്ങൾക്കു തങ്ങളുടെ പരിസരങ്ങളിൽനിന്നുതന്നെ ഗുണമേന്മയേറിയ ഭക്ഷ്യവസ്തുകൾ ലഭ്യമാക്കുകയും വേണം. ഇത്തരം ചില സംരംഭങ്ങൾ കേരളത്തിലിപ്പോൾ വിജയകരമായി മുന്നേറുന്നുണ്ട്. പച്ചക്കറി, മുട്ട, കോഴി, മത്സ്യം തുടങ്ങി ഒട്ടേറെ ഭക്ഷ്യവസ്തുക്കൾ പ്രാദേശികമായി ഉത്പാദിപ്പിച്ചു വിതരണംചെയ്യാനാവും. വിദേശങ്ങളിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നും ഭക്ഷ്യവസ്തുക്കളുൾപ്പെടെയുള്ള അത്യാവശ്യ വസ്തുക്കൾ എത്തുന്നതിനു തടസമുണ്ടാകാവുന്ന സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട് പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്‍റെ ആവശ്യകത കോവിഡ് -19 കേരളത്തെ ഓർമിപ്പിക്കുന്നു.