Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാധ്യമങ്ങളെ നിശബ്ദമാക്കി സത്യത്തെ ഒളിപ്പിക്കുകയോ?
മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 140-ാമത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിനു തികച്ചും അപമാനകരമാണിത്. സ്ഥിതി കൂടുതൽ മോശമാക്കുന്നതാണു ഭരണകർത്താക്കളുടെ ഇപ്പോഴത്തെ നീക്കം.
രണ്ടു മലയാളം വാർത്താ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ റദ്ദാക്കിക്കൊണ്ടു കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് മാധ്യമസ്വാതന്ത്ര്യത്തോടു വെല്ലുവിളിയും ജനാധിപത്യത്തോട് അവഹളേനവുമായിരുന്നു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്തുവെന്നാരോപിച്ചായിരുന്നു ഈ സംപ്രേഷണ വിലക്ക്. ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി റിപ്പോർട്ടിംഗ് നടത്തി എന്നാണു വാർത്താവിതരണ- പ്രക്ഷേപണ മന്ത്രാലയം ഈ ചാനലുകൾക്കു നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ ആരോപിച്ചത്. 1994ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്സ് നിയമങ്ങൾക്കു വിരുദ്ധമാണീ റിപ്പോർട്ടിംഗെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. ചാനലുകൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു പറഞ്ഞാണു സംപ്രേഷണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.
എന്നാൽ, നോട്ടീസിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ പിഴവു പറ്റിയെന്നും ഇതെക്കുറിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു വിശദീകരണം ചോദിക്കുമെന്നുമാണു വാർത്താവിതരണ- പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പിന്നീടു പറഞ്ഞത്. മാധ്യമവിലക്ക് ആഗോളമാധ്യമങ്ങളിൽ വാർത്താപ്രാധാന്യം നേടുകയും രാജ്യത്ത് വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമമാണിപ്പോൾ ജാവദേക്കർ നടത്തുന്നത്. പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. ഏതായാലും നിശ്ചിത സമയത്തിനുമുന്പേ വിലക്കു നീക്കേണ്ടിവന്നു.
മാധ്യമങ്ങൾ ജനങ്ങളുടെ നാവാണ്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ഏതു ശ്രമവും ജനാധിപത്യവിരുദ്ധമാണ്, ജനത്തോടുള്ള വെല്ലുവിളിയാണ്; ജനങ്ങൾക്കു സംസാരിക്കാനും അറിയാനുമുള്ള അവകാശത്തിന്റെ നിഷേധമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള പൗരന്റെ ഭരണഘടനാവകാശം തന്നെയാണ് ഇന്ത്യയിൽ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം. അഭിപ്രായസ്വാതന്ത്ര്യാവകാശത്തിലൂടെ സ്വതന്ത്ര ഇന്ത്യയിൽ ഏഴു പതിറ്റാണ്ടിലേറെയായി മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടുപോരുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തു മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ തുനിഞ്ഞവർക്ക് അതിനെക്കുറിച്ചു പിന്നീടു ഖേദിക്കേണ്ടിവന്നു, ആ നടപടി തെറ്റായിപ്പോയെന്ന് ഏറ്റുപറയേണ്ടിവന്നു. എന്നാൽ, അതിനുശേഷവും ചില സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും മാധ്യമസ്വാതന്ത്ര്യത്തിനു വിലക്കേർപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തിയിട്ടുണ്ട്.
പലതും തുടക്കത്തിലേ പാളി. പക്ഷേ, തങ്ങൾക്ക് അപ്രിയമായ സത്യങ്ങൾ വിളിച്ചുപറയുന്ന മാധ്യമങ്ങളോടുള്ള പക ചിലരിൽ ഇന്നും അണയാതെ നിൽക്കുന്നു. അവർ ചിലപ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെ വലിയ വക്താക്കളായി രംഗത്തു വരാറുണ്ടെന്നതാണു തമാശ. തങ്ങളെ ഒഴിവാക്കി മറ്റുള്ളവരെയെല്ലാം ആർക്കും വിമർശിക്കാം, വിമർശിക്കണം എന്നതാണ് അവരുടെ മനസിലിരിപ്പ്. ഇത്തരക്കാർ കൊണ്ടുവരുന്ന വിലക്കുകളെ അതിജീവിക്കാൻ ഇവിടെ മാധ്യമങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.
മാധ്യമരംഗത്ത് സ്വയം നിയന്ത്രണം എന്നതാണു സ്വീകാര്യമായ മാർഗം. മികച്ച മാധ്യമപ്രവർത്തകരെല്ലാം ഇതു പാലിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. അതേസമയം സ്ഥാപിത താത്പര്യ സംരക്ഷണത്തിനും വിഭാഗീയത വളർത്തുന്നതിനുമൊക്കെ മാധ്യമങ്ങളെ ദുരുപയോഗിക്കുന്നുണ്ടെന്നതും വസ്തുതയാണ്. ഇതു മാധ്യമസ്വാതന്ത്ര്യധ്വംസകർക്ക് അവസരം നൽകുന്നു.
മാധ്യമങ്ങൾക്കു സമൂഹത്തോടു വലിയ ഉത്തരവാദിത്വമുണ്ട്. എന്തും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യമല്ല മാധ്യമസ്വാതന്ത്ര്യം. നവമാധ്യമങ്ങൾ സജീവമായതോടെ മാധ്യമസംസ്കാരത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. എന്നിരുന്നാലും അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾ പ്രായേണ വസ്തുനിഷ്ഠമായി വാർത്തകൾ നൽകാൻ ശ്രമിക്കുന്നു. ടിവി ചാനലുകൾ തമ്മിൽ മത്സരം വർധിച്ചതോടെ റേറ്റിംഗ് വർധിപ്പിക്കുന്നതിനുവേണ്ടി ചില ചാനലുകൾ സ്വീകരിക്കുന്ന തന്ത്രങ്ങൾ മാധ്യമസംസ്കാരത്തിനു വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നതു സത്യംതന്നെ.
മാധ്യമങ്ങൾ തങ്ങളുടെ ഉത്തരവാദിത്വം മറന്നു പെരുമാറുന്നുവെന്ന ആരോപണം മാധ്യമങ്ങൾ തന്നെ വിലയിരുത്തേണ്ടതാണ്; തെറ്റുകൾ തിരുത്തേണ്ടതാണ്. അതിനവർ പലപ്പോഴും തയാറാവുന്നില്ല. മുംബൈ ഭീകരാക്രമണസമയത്ത് ആക്രമണത്തിന്റെ സജീവ സംപ്രേഷണം നടത്തിയതു ഭീകരർക്കു വിവരങ്ങൾ ലഭ്യമാകുന്നതിനു സഹായകമായി എന്നു വിമർശനമുയർന്നിരുന്നു.
സംഘർഷഭരിതവും അപകടകരവുമായ സന്ദർഭങ്ങളിൽ റേറ്റിംഗിനല്ല, മനുഷ്യത്വത്തിനും രാജ്യസുരക്ഷയ്ക്കും ആളുകളുടെ സുരക്ഷയ്ക്കും മുൻഗണന നൽകി വേണം മാധ്യമങ്ങൾ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും സമൂഹം നൽകുന്ന ആദരവിന്റെ അടിസ്ഥാനം ഈ ഉത്തരവാദിത്വംകൂടി കണക്കിലെടുത്താണെന്ന കാര്യം മറന്നുകൂടാ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മാധ്യമസ്വാതന്ത്ര്യ ധ്വംസനത്തോടു പ്രതിഷേധിക്കാൻ മുഖപ്രസംഗഭാഗം ഒഴിച്ചിട്ട ഏക മലയാള പത്രമായ ദീപികയ്ക്ക് ഇത് ഉറക്കെത്തന്നെ പറയാൻ കഴിയും.
ആൾക്കൂട്ടത്തിനിടയിൽനിന്നുകൊണ്ടു “തീ! തീ!...’’ എന്നോ “ബോംബ്! ബോംബ്!...” എന്നോ കള്ളം വിളിച്ചുപറഞ്ഞു ഭീതി സൃഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധന്റെ റോൾ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഒരു കാരണവശാലും ഏറ്റെടുക്കാൻ പാടില്ല. അന്തസോടും അഭിമാനത്തോടുംകൂടി സത്യം മാത്രം വിളിച്ചുപറയാനും തെറ്റു ചൂണ്ടിക്കാണിക്കാനും കഴിയുന്നതിലാണ് യഥാർഥ മാധ്യമസ്വാതന്ത്ര്യം. എന്നാൽ ചില മാധ്യമങ്ങൾ ചില വ്യക്തികളെയും സമുദായങ്ങളെയും സംഘടനകളെയുമൊക്കെ തെരഞ്ഞുപിടിച്ചു വളഞ്ഞ് ആക്രമിക്കുന്നതു പതിവായിട്ടുണ്ട്. ഇതിലൂടെ കുറെയൊക്കെ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലരെ കരിവാരിത്തേക്കാനുമൊക്കെ കഴിയുമെങ്കിലും ജനം ഇതു ക്രമേണ തിരിച്ചറിയും. ആ മാധ്യമപ്രവർത്തന ശൈലി മാധ്യമപ്രവർത്തനത്തെത്തന്നെ അപഹാസ്യമാക്കുന്നു. മാന്യവും ജനാഭിമുഖ്യമുള്ളതുമായ മാധ്യമസംസ്കാരം ഈ നാട്ടിൽ പുലരണം.
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ തികച്ചും പരിതാപകരമാണെന്ന വസ്തുത അവഗണിക്കാനാവില്ല. മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടാൻ ഇവിടെ ശ്രമം വ്യാപകമാണ്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ’ എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം, 2019ലെ ആഗോള മാധ്യമസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 140-ാമതാണ്. 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യം വിലയിരുത്തിയുള്ള ഈ റാങ്കിംഗ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് അപമാനകരംതന്നെ. ഉത്തരവാദിത്വമുള്ള ഒരു സർക്കാർ മാധ്യമ സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് ഈ അടുത്തനാളിലും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതും ഇവിടെ എടുത്തുപറയട്ടെ.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
Latest News
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top