വിദ്വേഷാഗ്നി പടരരുത്, ഡൽഹി ശാന്തമാകട്ടെ
രാജ്യതലസ്ഥാനത്തു കഴിഞ്ഞ കുറെ നാളുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭം കൊടിയ അക്രമത്തിലേക്കും വർഗീയ സംഘർഷത്തിലേക്കും കൂപ്പുകുത്താതിരിക്കാൻ രാജ്യം വലിയ ജാഗ്രത പുലർത്തണം.

രാജ്യതലസ്ഥാനത്ത് ആളിപ്പടരുന്ന അക്രമസംഭവങ്ങൾ രാജ്യത്തെയൊന്നാകെ ഭീതിയിലാഴ്ത്തുന്നു. 1984ലെ സിക്ക് കലാപത്തിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ അക്രമസംഭവങ്ങളാണ് ഈ ദിവസങ്ങളിൽ ഡൽഹിയിലുണ്ടായതെന്നാണു വിലയിരുത്തപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് ഇവിടെ നടന്നത്. വടക്കു കിഴക്കൻ ഡൽഹിയിലാണ് അക്രമസംഭവങ്ങൾ ഏറെയും അരങ്ങേറിയത്. നിരവധിപ്പേർ കൊല്ലപ്പെട്ടു; നൂറുകണക്കിനു പേർക്കു പരിക്കേറ്റു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ രൂക്ഷമായ പ്രതികരണമാണ് ന്യൂഡൽഹിയിൽ സർവകലാശാലാ കാന്പസുകളിൽ ഉണ്ടായത്. അതു പിന്നീടു കൂടുതൽ ജനപങ്കാളിത്തത്തോടെ ഷഹീൻബാഗ് പോലുള്ള സ്ഥലങ്ങളിലേക്കും പടർന്നു. സമരം തെരുവിലേക്കു പടർന്നപ്പോൾ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ചില നേതാക്കളുടെ പ്രകോപനപരമായ പരാമർശങ്ങൾ എരിതീയിൽ എണ്ണ പകരുന്നതായി. ഡൽഹി ബിജെപി നേതാവ് കപിൽ മിശ്രയെപ്പോലുള്ളവരുടെ അതിപ്രകോപനപരമായ പരാമർശങ്ങളാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. രാജ്യനന്മയും ജനങ്ങളുടെ സുരക്ഷിതത്വവും തെല്ലും കാംക്ഷിക്കാത്ത ഇത്തരം നേതാക്കളുടെ വിവേകരഹിതമായ പ്രസ്താവനകളും പ്രവൃത്തികളും തീവ്രചിന്താഗതിക്കാരായ ചെറിയൊരു വിഭാഗത്തെ ആവേശം കൊള്ളിക്കുമെങ്കിലും അതുളവാക്കുന്ന മുറിവുകൾ രാജ്യത്തെ ആഴത്തിൽ ബാധിക്കും.

ഷഹീൻബാഗ് സമരമാതൃക മൗജ്‌പുരിലേക്കും ജാഫറാബാദിലേക്കുമൊക്കെ പടർന്നപ്പോൾ കപിൽ മിശ്ര നടത്തിയ ചില പ്രസ്താവനകൾ കലാപത്തിനുള്ള ആഹ്വാനമായി ചിത്രീകരിക്കപ്പെട്ടു. പ്രക്ഷോഭകരെ ഒഴിപ്പിക്കാൻ പോലീസിനു പരസ്യമായി അന്ത്യശാസനം നൽകിയ കപിൽ മിശ്രയെപ്പോലുള്ളവർ നടത്തുന്ന വിദ്വേഷപ്രസംഗങ്ങൾക്കെതിരേ കിഴക്കൻ ഡൽഹിയിലെ ബിജെപി എംപി ഗൗതം ഗംഭീർ രംഗത്തുവന്നു. അക്രമങ്ങൾ നടക്കുന്പോൾ പോലീസ് നിസംഗരായി നിൽക്കുന്നുവെന്ന ആരോപണവും ഉയർന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്ന സാഹചര്യം സംജാതമായപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുകയും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു.

അക്രമികളിലൊരു വിഭാഗം മാധ്യമപ്രവർത്തകർക്കെതിരേയും തിരിഞ്ഞു. അക്രമസംഭവങ്ങൾ ചിത്രീകരിക്കുന്നതിൽനിന്ന് അവർ മാധ്യമപ്രവർത്തകരെ തടഞ്ഞു. ഭോജ്‌പുരിൽ ഒരു മാധ്യമപ്രവർത്തകനു വെടിയേറ്റു. ആളുകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രംഗങ്ങൾ പലതും ഡൽഹിയിൽ അരങ്ങേറി. പോലീസുകാർക്കു നേരേ വെടിവയ്ക്കുന്ന അക്രമികളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

വർഗീയ കലാപങ്ങളുടെ സ്വഭാവത്തിലേക്ക് അക്രമം വ്യാപിക്കുന്നത് ആശങ്കയുളവാക്കുന്നു. വീടുകളും കടകളും തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടു. നേരം വൈകുന്നതോടെ അക്രമങ്ങൾ രൂക്ഷമാകുമെന്ന ഭീതിയിലായിരുന്നു ഇന്നലെ ഡൽഹിയിലെ ജനങ്ങൾ. അക്രമം നടത്തുന്നവരെ മുഖം നോക്കാതെ നേരിടണം. ഡൽഹിയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പോലീസിന് ഈ സ്വാതന്ത്ര്യം ലഭിക്കുമോ എന്നാണു സംശയം.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിലെല്ലാം പോലീസ് പക്ഷം പിടിച്ചുള്ള നിലപാടാണു സ്വീകരിച്ചതെന്നു പരക്കേ പരാതിയുണ്ട്. കലാപം നിയന്ത്രണാതീതമായപ്പോഴാണ് അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലുണ്ടായത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായും അമിത് ഷാ ചർച്ച നടത്തി. ഡൽഹി പോലീസിനുമേൽ സംസ്ഥാന ഭരണകൂടത്തിന് അധികാരമില്ല. അതുകൊണ്ടുതന്നെ ഡൽഹിയിലെ ക്രമസമാധാന പാലനത്തിൽ കേന്ദ്രസർക്കാരിന്‍റ നിലപാടുകളാണു നിർണായകം. അവിടെ രാഷ്‌ട്രീയം കളിക്കാൻ ആഭ്യന്തരമന്ത്രി തയാറാവില്ലെന്നു കരുതാം.

ജാഫറാബാദ്, ചാന്ദ്ബാഗ്, മൗജ്‌പുർ, ഭജൻപുർ, കർദംപുരി, ഖജൂരി, ഗോകുൽപുരി എന്നിവിടങ്ങളിലെല്ലാം ഇക്കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക അക്രമം അരങ്ങേറി. ഡൽഹിക്കു പുറത്തുനിന്നുള്ളവരാണ് അക്രമം നടത്തുന്നതെന്ന ആരോപണം അമിത് ഷായും അരവിന്ദ് കേജരിവാളും ഉന്നയിക്കുന്നുണ്ട്. ഡൽഹിയുടെ അതിർത്തികൾ അടയ്ക്കണമെന്ന നിർദേശവും കേജരിവാൾ മുന്നോട്ടുവച്ചു. രണ്ടു ദിവസമായി മെട്രോ സ്റ്റേഷനുകൾ പലതും അടച്ചിട്ടിരിക്കുകയാണ്.

കലാപത്തിന് ആരാണു തിരികൊളുത്തിയതെന്നതിനെക്കുറിച്ച് ഇരുഭാഗവും ആരോപണ-പ്രത്യാരോപണങ്ങൾ തുടരുകയാണ്. പക്ഷേ, തീപ്പൊരി വീഴിച്ച് രംഗം വഷളാക്കാൻ ഇരുപക്ഷത്തും ആളുകൾ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ മനസിലാക്കണം. ഏതെങ്കിലുമൊരു വിഭാഗത്തിന് പോലീസിന്‍റെയോ ഭരണകൂടത്തിന്‍റെയോ ഭാഗത്തുനിന്നു പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ ലഭിക്കുന്നുണ്ടെന്ന തോന്നൽപോലും സ്ഥിതി വഷളാക്കാം. ഷഹീൻബാഗിലും മറ്റും കുട്ടികളെയും സ്ത്രീകളെയും കൂട്ടത്തോടെ രംഗത്തിറക്കി പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരം ശക്തമാക്കാൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ മറുഭാഗം അതിനെ ധാർഷ്‌ട്യത്തോടെ നേരിടാൻ ശ്രമിച്ചതാണു സ്ഥിതി കൂടുതൽ വഷളാക്കിയത്. സങ്കീർണമായ ഈ സാഹചര്യത്തിൽ സ്ഥിതി ശാന്തമാക്കാൻ ശ്രമിക്കേണ്ടവർ അലംഭാവം കാട്ടിയതും അക്രമങ്ങൾക്ക് ആക്കം കൂട്ടി.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം ചരിത്രസംഭവമാക്കി മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ഭരണകൂടവും അത്യധ്വാനം ചെയ്യുന്ന സമയത്ത് രാജ്യതലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് രാജ്യത്തെ നാണംകെടുത്താനുള്ള ശ്രമമാണു നടത്തിയതെന്നാണു ഭരണപക്ഷം ആരോപിക്കുന്നത്. എന്നാൽ, അത്യന്തം പ്രകോപനപരമായ പ്രസ്താവനകളിലൂടെയും പോലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള അക്രമങ്ങളിലൂടെയും സമരക്കാരെ അടിച്ചമർത്താനുള്ള ശ്രമമാണു കുഴപ്പങ്ങൾക്കു കാരണമെന്ന് എതിർപക്ഷവും വാദിക്കുന്നു. ഈ സാഹചര്യത്തിൽ സമചിത്തതയോടെ സ്ഥിതി ശാന്തമാക്കാനുള്ള ശ്രമം നടത്തേണ്ടവരാകട്ടെ മെല്ലെപ്പോക്ക് നയം സ്വീകരിച്ചു. അത് അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കി.

ഇരുഭാഗത്തും സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറിയിട്ടുണ്ടാവും. പക്ഷേ, ഉത്തരവാദപ്പെട്ട ചില നേതാക്കൾ ഈ സാമൂഹ്യവിരുദ്ധരേക്കാൾ മോശമായി പെരുമാറി. അവരുടെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും അക്രമത്തിന് ഇന്ധനമായി. അമേരിക്കൻ പ്രസിഡന്‍റിന്‍റെ മടക്കയാത്രയ്ക്കുശേഷം പോലീസും സുരക്ഷാസേനയും സ്വീകരിക്കുന്ന നടപടികൾ പ്രധാനമാണ്. അടിച്ചമർത്തലല്ല, അക്രമികളോട് ഒത്തുതീർപ്പില്ലാത്ത നിലപാടാണു വേണ്ടത്. അഹിംസയുടെയും അക്രമരാഹിത്യത്തിന്‍റെയും വിശ്വസന്ദേശം ഉരുത്തിരിഞ്ഞ നാടിന്‍റെ അന്തസ് കാക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനും ജനങ്ങൾക്കുമുണ്ട്.