പ്രതിരോധത്തിലൂന്നി ജാഗ്രത പുലർത്താം
രാജ്യത്ത് ആദ്യമായി കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുകയും അനാവശ്യ ആശങ്ക ഒഴിവാക്കുകയും ചെയ്യണം. നിപ്പയെ പ്രതിരോധിച്ച കൂട്ടായ്മയും ആത്മധൈര്യവും ഈ പോരാട്ടത്തിനും കരുത്തു പകരട്ടെ.

ജ്യത്ത് ആദ്യമായി ഇന്നലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ ഈ വൈറസ് പടർന്നുപിടിച്ച വുഹാനിൽനിന്ന് എത്തിയ മലയാളി മെഡിക്കൽ വിദ്യാർഥിനിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതു സംബന്ധിച്ചു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകി. സംസ്ഥാന ആരോഗ്യമന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനിൽനിന്നു കേരളത്തിലെത്തിയ നാലു മെഡിക്കൽ വിദ്യാർഥികളാണ് ചികിത്സ തേടിയത്. ഇതിൽ ഒരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയുടെ നില തൃപ്തികരമാണെന്നും ഗുരുതര സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടയാൾക്കായി തൃശൂരിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുമുണ്ട്. വുഹാനിൽ യാത്രാനിയന്ത്രണവും യാത്രാവിലക്കും ഏർപ്പെടുത്തുന്നതിനു മുന്പാണ് ഇവർ അവിടെനിന്നും നാട്ടിലേക്കു പോന്നത്.

സമീപകാലത്ത് ചൈന സന്ദർശിച്ചിട്ടുള്ളവരും അവിടെനിന്നെത്തിയവരും വിവരം അധികൃതരെ അറിയിക്കണമെന്നും 28 ദിവസത്തേക്കു നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇത്തരം നിർദേശങ്ങളോടു പ്രതിബദ്ധത പുലർത്താൻ എല്ലാ പൗരന്മാർക്കും ചുമതലയുണ്ട്. എങ്കിൽ‌ മാത്രമേ ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ നമുക്ക് അതിജീവിക്കാൻ കഴിയൂ. കൊറോണ വൈറസ് പ്രതിരോധത്തിനായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തരമൊരു സംയുക്ത നീക്കമാണ് നമുക്കിന്നാവശ്യം. അതിരുവിട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്.

കേരളത്തിൽനിന്നു ധാരാളം വിദ്യാർഥികൾ ചൈനയിൽ വിവിധ കോഴ്സുകൾ പഠിക്കാൻ പോയിട്ടുണ്ട്. ഇവരിൽ പലരും വൈറസ് ബാധയെക്കുറിച്ചുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ നാട്ടിൽ മടങ്ങിയെത്തി. അതിൽ വുഹാനിൽ പഠിക്കുന്നവർ മാത്രമല്ല, ചൈനയുടെ മറ്റു പ്രദേശങ്ങളിൽനിന്നുള്ളവരുമുണ്ട്. മടങ്ങിവന്നവരിൽ പലർക്കും വൈറസ് ബാധയുണ്ടാകാനിടയില്ലെങ്കിലും ഇവരെല്ലാംതന്നെ പരിശോധനയ്ക്കു വിധേയരാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കളും ജാഗ്രത പുലർത്തണം. ഒരുപക്ഷേ, വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ ചൈനയിൽനിന്നു മടങ്ങിയെത്തിയവർ സാധാരണപോലെ വീട്ടിൽ എല്ലാവരുമായി ഇടപഴകുകയും മുൻകരുതലുകളൊന്നും എടുക്കാതിരിക്കുകയും ചെയ്യും. ഇത് അപകടകരമാകാം. അതുകൊണ്ടുതന്നെ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.

ചൈനയിൽ കൊറോണ വൈറസ് ബാധ അപകടകരമാംവിധം പടരുകയാണ്. മരണസംഖ്യ 170 ആയി. ഏഴായിരത്തിലേറെപ്പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 31 പ്രവിശ്യകൾ വൈറസ് ബാധിതമായി പ്രഖ്യാപിച്ചു. പല പ്രവിശ്യകളും അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിരോധിച്ചിരിക്കുന്നു. ചൈനയിലെപ്പോലെ കടുത്ത നടപടികൾ ഇന്ത്യയിൽ സാധ്യമായെന്നുവരില്ല. അതുകൊണ്ടുതന്നെ അധികൃതരും ജനങ്ങളും ഒരുപോലെ ജാഗ്രത പുലർത്തുക മാത്രമാണ് ഇത്തരം ദുരന്തങ്ങളെ അകറ്റിനിർത്താനുള്ള ഏക മാർഗം. ആരോഗ്യപ്രവർത്തകരും സർക്കാരും നൽകുന്ന മുന്നറിയിപ്പുകളും പ്രതിരോധ മാർഗങ്ങളും കൃത്യമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഇത്തരം വൈറസ് ബാധകൾക്കെതിരേ കേരളം പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. ലോകത്തിന്‍റെ എല്ലാ കോണുകളിലുമുള്ള മലയാളിസാന്നിധ്യം ഈ വിശേഷാൽ ജാഗ്രത അനിവാര്യമാക്കുന്നു. ഇരുപതു രാജ്യങ്ങളിൽ ഇതിനോടകം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണ്.

ശാസ്ത്രലോകത്തിനുപോലും തടുക്കാനാവാത്ത ദുരന്തങ്ങളെ നേരിടുന്പോൾ തികഞ്ഞ ആത്മസംയമനവും ഉത്തരവാദിത്വബോധവും എല്ലാവരും പ്രകടിപ്പിക്കേണ്ടതുണ്ട്. അമേരിക്കയും ജപ്പാനും വുഹാനിൽനിന്നു തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോയിരുന്നു. ഇന്ത്യൻ വിമാനക്കന്പനികളുൾപ്പെടെ നിരവധി അന്തർദേശീയ വിമാനക്കന്പനികൾ ചൈനയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വുഹാനിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ അവിടെനിന്നു നാട്ടിലെത്തിക്കുന്ന നടപടികൾ പുരോഗമിച്ചുവരുകയാണ്. എന്നാൽ, വിദേശ പൗരന്മാരെയും പുറത്തേക്കു വിടുന്നതിനു ചൈന ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഇന്ത്യക്കാരെ പുറത്തേക്കു കൊണ്ടുവരുന്നതു വൈകിക്കുന്നുണ്ട്. ശ്രീലങ്കയും ഫിലിപ്പീൻസും ചൈനീസ് വിനോദസഞ്ചാരികൾക്ക് വീസ ഓൺ അറൈവൽ നൽകുന്നതു നിർത്തിവച്ചിരിക്കുകയാണ്. ചൈനയുമായി ബന്ധിപ്പിക്കുന്ന കടത്തുബോട്ടുകളും ട്രെയിൻ സർവീസുകളും ഹോങ്കോംഗ് നിർത്തിയിട്ടു. റഷ്യ ചൈനീസ് അതിർത്തി അടച്ചു.

നിരവധി മലയാളി വിദ്യാർഥികളും ചൈനയിലുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കുടുംബങ്ങളുടെ സമ്മർദം ശക്തമാണ്. ചൈനയിലുള്ള മലയാളി വിദ്യാർഥികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.

ചൈനയിൽനിന്ന് എത്തുന്നവർ സ്വമേധയാ ആരോഗ്യവകുപ്പിനു റിപ്പോർട്ട് ചെയ്യണമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. വുഹാനിൽനിന്നു വന്നവർ പ്രത്യേക നിരീക്ഷണത്തിനു വിധേയരാകേണ്ടതുണ്ട്. പരിശോധന നടത്തി കുഴപ്പമില്ലെന്നു കണ്ടവരെ വീടുകളിലേക്കു തിരിച്ചയയ്ക്കുന്നു. രോഗലക്ഷണങ്ങളൊന്നും പുറമേ കാണിക്കാത്തവരെ വീടുകളിൽ തന്നെ പാർപ്പിച്ചാണു നിരീക്ഷിക്കുന്നത്. ചൈനയിൽനിന്നു മാത്രമല്ല, ഇപ്പോൾ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ള ഏതു രാജ്യത്തുനിന്നും മടങ്ങിവന്നവർ കുടുംബാംഗങ്ങൾ ഉൾപ്പെടെ മറ്റുള്ളവരുമായി സന്പർക്കം പൂർണമായി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ നിർദേശമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ കീഴിലാണു നിരീക്ഷണം ക്രമീകരിച്ചിരിക്കുന്നത്.

നിപ്പാ പോലുള്ള മാരക വൈറസുകളെ പ്രതിരോധിച്ച കരുത്ത് കേരളത്തിനുണ്ട്. അതു കേരള ജനതയുടെെ കൂട്ടായ്മയുടെ വിജയംകൂടിയായിരുന്നു. കൊറോണയും നമ്മുടെ പടിവാതിൽക്കലെത്തിനിൽക്കുന്നു. നിപ്പയെ അപേക്ഷിച്ചു കൊറോണയ്ക്ക് മരണസാധ്യത കുറവാണെങ്കിലും വ്യാപന സാധ്യത കൂടുതലാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ വളരെ സൂക്ഷ്മതയോടെ നാം ഈ സാഹചര്യം കൈകാര്യം ചെയ്യേണ്ടതുണ്ട്. ചഞ്ചലചിത്തരാകാതെ ആത്മസംയമനത്തോടെയും കൃത്യമായ മുൻകരുതലുകളെടുത്തും നമുക്ക് ഈ വിപത്തിനെയും അകറ്റിനിർത്താം.