Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിഷവാതകം വമിക്കുന്ന വിശ്രമയിടങ്ങൾ
നേപ്പാളിൽ വിനോദയാത്രയ്ക്കെത്തിയ രണ്ടു മലയാളി കുടുംബങ്ങളിലെ പിഞ്ചുകുട്ടികളടക്കമുള്ള എട്ടുപേർക്കു നേരിട്ട വിഷവാതക ദുരന്തം നമ്മുടെ വിവിധ ജീവിതസാഹചര്യങ്ങളിലും വിനോദസഞ്ചാര വേളകളിലും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു.
നേപ്പാളിലെ ദമനിൽ വിനോദസഞ്ചാരമധ്യേ താമസിച്ച റിസോർട്ടിലെ മുറിയിൽ വിഷവാതകം ശ്വസിച്ചു രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേർക്കുണ്ടായ ദാരുണാന്ത്യം ഞെട്ടലോടെയാണു നാം ശ്രവിച്ചത്. വിനോദസഞ്ചാരകേന്ദ്രങ്ങളിലുള്ള താമസസ്ഥലങ്ങളുടെ സുരക്ഷിതത്വം മാത്രമല്ല, നാം ശ്രദ്ധിക്കാതെ പോകുന്ന വിഷവാതക സാധ്യതകളെക്കുറിച്ചും ഏറെ ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
അതിശൈത്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ സഞ്ചാരികളായെത്തുന്നവർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളിലെ റിസോർട്ടുകളിലും ഹോട്ടലുകളിലുമൊക്കെ ഉപയോഗിക്കന്ന ഹീറ്ററുകളും മറ്റു സംവിധാനങ്ങളും ഗുണമേന്മയുള്ളതാണെന്ന് ഉറപ്പു വരുത്തണം. ദമനിൽ ദുരന്തത്തിനിരയായവർ താമസിച്ചിരുന്ന റിസോർട്ടിൽ തണുപ്പകറ്റാൻ ഉപയോഗിച്ചിരുന്ന ഗ്യാസ് ഹീറ്ററിൽനിന്നു കാർബൺ മോണോക്സൈഡ് പ്രവഹിച്ചതാണ് അപകടത്തിനു കാരണമായതെന്നു കരുതുന്നു. മുറിക്കുള്ളിൽ ഉപയോഗിക്കരുതാത്ത ഔട്ട് ഡോർ ഗ്യാസ് ഹീറ്ററാണ് ഈ റിസോർട്ടിൽ ഉപയോഗിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഇത്തരം ഹീറ്ററുകളിൽ തകരാറുണ്ടായാൽ വിഷവാതകമായ കാർബൺ മോണോക്സൈഡ് പുറത്തേക്കുവരും. നിറമോ ഗന്ധമോ ഇല്ലാത്ത വിഷവാതകമായതിനാൽ പെട്ടെന്നു തിരിച്ചറിയാനുമാവില്ല. വായുവിൽ കലർന്നാലും മനസിലാകില്ല. രക്തത്തിൽ ഓക്സിജനേക്കാൾ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുമെന്ന പ്രത്യേകതയും ഈ വാതകത്തിനുണ്ട്. വാതകം ശ്വസിച്ചാൽ രക്തത്തിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി താഴുകയും മരണത്തിലേക്കു നയിക്കുകയും ചെയ്യും.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ താമസസ്ഥലങ്ങൾ തെരഞ്ഞെടുക്കുന്പോൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നു. പലപ്പോഴും ടൂർ പാക്കേജുകളുടെ ഭാഗമായിട്ടാവും ഇത്തരം യാത്രകൾ സംഘടിപ്പിക്കുക. താമസസ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ടൂർ ഓപ്പറേറ്റർമാർ ശ്രദ്ധിക്കാറുണ്ട്. ഓൺലൈൻവഴിയുള്ള ബുക്കിംഗും ഇപ്പോൾ സാധാരണമാണ്. ഇപ്രകാരം ചെയ്താലും സ്ഥലത്തെത്തിക്കഴിഞ്ഞാൽ വാഗ്ദാനം ചെയ്യപ്പെട്ട സൗകര്യങ്ങളൊക്കെ ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ലഭ്യമാണ്. റിസോർട്ടുകളിലെയും ഹോട്ടലുകളിലെയും ഹൗസ് കീപ്പിംഗ് വിഭാഗം ഇക്കാര്യത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ദമനിൽ ദുരന്തത്തിൽപ്പെട്ട മലയാളി കുടുംബങ്ങൾ താമസിച്ചിരുന്ന റിസോർട്ടിലെ സൗകര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആശങ്കയുളവാക്കുന്നതാണ്. വിനോദസഞ്ചാരവികസനത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഭരണകൂടങ്ങൾ അവിടെയത്തുന്ന സഞ്ചാരികൾക്ക് എല്ലാ വിധത്തിലുമുള്ള സുരക്ഷ ഉറപ്പാക്കുന്നതിലും ശ്രദ്ധ പുലർത്തണം.
വാഹനങ്ങളിൽനിന്നു പുറന്തള്ളുന്ന പുകയും കാർബൺ മോണോക്സൈഡ് പോലെ അപകടകരമാണ്. പെട്രോൾ,ഡീസൽ എന്നിവ കത്തുന്പോഴും എൽപിജിയും സിഎൻജിയുമൊക്കെ ഉപയോഗിക്കുന്പോഴും ഇത്തരത്തിലുള്ള വിഷവാതകങ്ങൾ വമിക്കാൻ സാധ്യതയുണ്ട്. എസിയുള്ള കാറിൽ എൻജിൻ ഓണാക്കിയിട്ട് അപകടം വിളിച്ചുവരുത്തുന്നതും അപൂർവമല്ല.
നമ്മുടെ നാട്ടിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജനറേറ്ററുകൾ, ഇൻവർട്ടറുകൾ, എയർ കണ്ടീഷണറുകൾ എന്നിവയൊക്കെ വിഷവാതകം പുറപ്പെടുവിക്കുന്നുണ്ട്. ശ്വാസകോശസംബന്ധമായ നിരവധി രോഗങ്ങൾക്ക് ഈ വിഷവാതകങ്ങൾ വഴിയൊരുക്കുന്നു. കേരളത്തിൽ വളർന്നുവരുന്ന ഹൗസ് ബോട്ട് വ്യവസായത്തിലും വ്യാപകമായി ജനറേറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. നിരവധി വീടുകളിൽ ഇൻവർട്ടറുകൾ ഉപയോഗിക്കുന്നു. അടച്ചിട്ട മുറികളിലും ആളുകൾ താമസിക്കുന്ന മുറികളിലുമൊക്കെ വച്ചിരിക്കുന്ന ഇൻവർട്ടറുകളിൽനിന്ന് അപകടകരമായ വാതകങ്ങൾ പുറപ്പെടും. പാചകവാതക സിലിണ്ടറുകളും പൊട്ടിത്തെറിക്കാറുണ്ട്.
കേരള-കർണാടക അതിർത്തിയിലെ തലപ്പാടി കെ.സി റോഡിലെ ബാങ്കിൽ ജനറേറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മൂന്നു സെക്യൂരിറ്റി ജീവനക്കാർ മരിച്ചതു മൂന്നു വർഷം മുന്‍പാണ്. ഇടിമിന്നലേറ്റാണു മൂവരും മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, ജനറേറ്ററിൽനിന്നും വമിച്ച കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മൂന്നുപേരും മരിച്ചതെന്നു നിറ്റെ യൂണിവേഴ്സിറ്റി ഫോറൻസിക് വിഭാഗം മേധാവി ഡോ.മഹാബലേശ്വർ ഷെട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.
മലപ്പുറം എടവണ്ണ പത്തപ്പിരിയം പട്ടറാക്കിയിൽ റബർഷീറ്റ് നിർമാണകേന്ദ്രത്തിലെ ബയോഗ്യാസ് ടാങ്കിലിറങ്ങിയ മൂന്നു പേർ വിഷവാതകം ശ്വസിച്ചു മരിച്ച സംഭവമുണ്ടായത് കഴിഞ്ഞ ഒക്ടോബറിലാണ്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ പഞ്ചസാര ഫാക്ടറിയിൽനിന്നു വിഷവാതകം ചോർന്ന് മുന്നൂറോളം സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവമുണ്ടായതു മൂന്നുവർഷം മുന്‍പാണ്. വാഹനത്തിനുള്ളിൽ കുട്ടികളെ ഇരുത്തി വാഹനം പൂട്ടി ഷോപ്പിംഗിനുമൊക്കെയായി പോകുന്ന മാതാപിതാക്കൾ തിരിച്ചെത്തുന്പോൾ കുട്ടികളുടെ ചേതനയറ്റ ശരീരം കാണേണ്ടിവന്ന സംഭവവും അപൂർവമായെങ്കിലും ഉണ്ടായിട്ടുണ്ട്. കിണറുകൾ വൃത്തിയാക്കാനിറങ്ങുന്നവർ വിഷവാതകം ശ്വസിച്ച് അപകടത്തിൽപ്പെട്ട സംഭവങ്ങളും അപൂർവമല്ല.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പൊതുവായ സുരക്ഷയും അവിടെയുള്ള താമസ സൗകര്യങ്ങളുടെ ശാസ്ത്രീയമായ പരിരക്ഷയും കുടുതൽ പരിശോധനയ്ക്കു വിധേയമാക്കാൻ ദമനിലെ സംഭവം സഹായകമാകണം. അവധിക്കാലം ചെലവഴിക്കാൻ പദ്ധതി തയാറാക്കുന്പോൾ തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ഒട്ടുമിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും സൗകര്യങ്ങൾ തികച്ചും പരിമിതമാണ്.
ഹിമാലയൻ താഴ്വരകളിലേക്കും മറ്റുമുള്ള സഞ്ചാരികളുടെ പ്രയാണം വർധിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് ഇത്തരം യാത്രാസംഘങ്ങൾ പതിവായി പോകാറുണ്ട്. കൊടുംതണുപ്പുള്ള പ്രദേശങ്ങളിൽ ചൂടു ലഭിക്കുന്നതിനായ മുറികളിൽ ഹീറ്ററുകൾ ഉപയോഗിക്കുന്നുണ്ടാവും. അടച്ചിട്ട മുറികളിൽ ഇത്തരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്പോൾ അതിൽനിന്നു പുറപ്പെടുന്ന വാതകങ്ങൾ പുറത്തുപോകാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിരിക്കണം. മാത്രമല്ല, ഇത്തരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ചു ജീവനക്കാർ കൃത്യമായ വിശദീകരണം താമസക്കാർക്കു നൽകേണ്ടതുമുണ്ട്. ജമ്മു-കാഷ്മീരിലെ ഡോക്ടർമാരുടെ സംഘടന ഗ്യാസ് ഹീറ്ററിന്റെ അപകടം ചൂണ്ടിക്കാട്ടി ഏതാനും ആഴ്ച മുന്‍പ് പ്രസ്താവന ഇറക്കിയിരുന്നു.
വിഷവാതകങ്ങൾ നമ്മുടെ മുറികളിലും ജീവിതപരിസരങ്ങളിലും രൂപപ്പെടാം. ഇതേക്കുറിച്ചുള്ള ബോധവത്കരണത്തിനും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top