കുട്ടികൾ നല്ലതുമാത്രം ഭക്ഷിക്കട്ടെ
കുട്ടികളെ ആരോഗ്യകരമായ ഭക്ഷണരീതി ശീലിപ്പിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യകളിലെ അപകടങ്ങൾ അവരെ ബോധ്യപ്പെടുത്തുകയും വേണം

സുരക്ഷിതമായ ഭക്ഷണവും ആരോഗ്യകരമായ ജീവിതശൈലികളും വികസിത സമൂഹത്തിന്‍റെ മുഖമുദ്രകളാണ്. ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതികളും ചെറുപ്പത്തിലേ ശീലിക്കുന്നതു നല്ലൊരു തലമുറ വളർന്നുവരുന്നതിനും സമൂഹത്തിൽ ക്ഷേമം പുലരുന്നതിനും നല്ലൊരളവു പ്രയോജനകരമാകും.

സ്കൂൾ കാന്‍റീനുകളിലും പരിസരപ്രദേശങ്ങളിലും അനാരോഗ്യകരമായ ജങ്ക് ഫുഡിന്‍റെ വില്പന നിരോധിക്കാനുള്ള തീരുമാനം ഈ ദിശയിൽ നല്ലൊരു നീക്കമാണ്. ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റി (എഫ്എസ്എസ്എഐ) ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരടു നിയമരേഖ വ്യക്തമായ ചില മാർഗനിർദേശങ്ങൾ നൽകുന്നു. “ഭക്ഷ്യസുരക്ഷയും നിലവാരവും (സ്കൂൾ കുട്ടികളുടെ സുരക്ഷിതമായ ഭക്ഷണവും ആരോഗ്യകരമായ ഭക്ഷണക്രമവും) സംബന്ധിച്ച നിയന്ത്രണങ്ങൾ 2019 കരടുരേഖ’’ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ പൊതുജനങ്ങൾക്കു 30 ദിവസത്തെ സമയവും നൽകി.

ജങ്ക് ഫുഡ് എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്നു ഭക്ഷ്യസുരക്ഷാ അഥോറിറ്റി വ്യക്തമാക്കുന്നുണ്ട്. കൊഴുപ്പ് ആവശ്യത്തിലേറെയുള്ളതും ഉപ്പ്, മധുരം തുടങ്ങിയവ വളരെക്കൂടുതൽ ചേർത്തിട്ടുള്ളതും (എച്ച് എഫ്എസ്എസ്) നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ എന്നിവ തീർത്തും കുറഞ്ഞതും പെട്ടെന്നു കഴിക്കാവുന്നതുമായ (റെഡി ടു ഈറ്റ്) നിരവധി ഭക്ഷ്യവസ്തുക്കൾ ഇന്നു വിപണിയിൽ സുലഭമാണ്. നൂഡിൽസ്, പിസ, ബർഗറുകൾ, ബേക്കറി ഉത്പന്നങ്ങൾ, ആവശ്യത്തിലധികം മധുരം ചേർത്ത ഭക്ഷ്യവസ്തുക്കൾ എന്നിവയൊക്കെ ജങ്ക് ഫുഡ് പട്ടികയിൽ വരും. ജങ്ക് ഫുഡ് പ്രേമം കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി വിവിധ പഠനങ്ങളിൽ വ്യക്തമായിട്ടുള്ളതാണ്. രാജ്യത്തെ സ്കൂൾ കുട്ടികളിൽ എട്ടു ശതമാനം പേർ ഇത്തരം ഭക്ഷണക്രമത്തിന്‍റെ ഫലമായി പൊണ്ണത്തടിയുള്ളവരായിത്തീരുന്നതായാണു കണക്ക്. ഹോർമോൺ തകരാർ പോലുള്ള ആരോഗ്യപ്രശ്നങ്ങളും ജങ്ക് ഫുഡ് ശീലിച്ചവർക്ക് ഉണ്ടാകുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ ചെറുപ്പക്കാരിൽപ്പോലും സാധാരണമാകുന്നതിനു പിന്നിൽ അവരുടെ ജങ്ക് ഫുഡ് ഭക്ഷണശൈലി വലിയൊരു ഘടകമാണ്. കോളകളെന്ന പേരിൽ കുട്ടികളെ ഏറെ ആകർഷിക്കുന്ന കാർബണേറ്റഡും അല്ലാത്തതുമായ പാനീയങ്ങൾ, വർണശബളമായ പാക്കറ്റുകളിൽ ലഭിക്കുന്ന വറുത്തതും പ്രത്യേക സ്വാദുള്ളതുമായ ചിപ്‌സ് തുടങ്ങിയവയും ജങ്ക് ഫുഡിൽ ഉൾപ്പെടുന്നു. മയക്കുമരുന്നിന് അടിമകളാകുന്നതുപോലെയാണു ചില കുട്ടികൾ ജങ്ക് ഫുഡിനോടു പ്രിയം കാട്ടുന്നത്.

സ്കൂൾ കാന്‍റീനുകൾ, മെസുകൾ, ഹോസ്റ്റലുകളിലെ അടുക്കളകൾ, സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലാണു ജങ്ക് ഫുഡ് വില്പന നിരോധിക്കുന്നത്. പല വികസിത രാജ്യങ്ങളും ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ നേരത്തേതന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ സ്കൂളുകളിൽ കോളകൾ നിരോധിച്ചിരിക്കയാണ്. ബഹറിനിലെ ആശുപത്രികളിലും ഇത്തരം ഭക്ഷ്യവസ്തുക്കൾക്കു നിരോധനമുണ്ട്. കുട്ടികളെ ഏറെ ആകർഷിക്കുന്ന കാർട്ടൂൺ ചാനലുകളിൽനിന്നു ജങ്ക് ഫുഡ് പരസ്യങ്ങൾ പിൻവലിക്കാൻ ഒന്പതു കന്പനികൾ തയാറായി വന്നിരുന്നു. സോഫ്റ്റ് ഡ്രിങ്കുകൾ ഉൾപ്പെടെയുള്ള ജങ്ക് ഫുഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നു പ്രശസ്ത നടൻ ശിവകാർത്തി പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ സെലിബ്രിറ്റികളും മറ്റും അനാരോഗ്യകരമായ ഭക്ഷണശീലത്തിനെതിരേ രംഗത്തെത്തുന്നതു നല്ലതാണ്. മക്കളുടെ നന്മ ആഗ്രഹിക്കുന്ന മാതാപിതാക്കൾ അനാരോഗ്യകരമായ ഭക്ഷണശീലത്തിൽനിന്നു കുട്ടികളെ അകറ്റാൻ ശ്രമിക്കണം. ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളിൽ വളർത്തുന്നതിൽ അമ്മമാർക്കു നിർണായക പങ്കാണു വഹിക്കാനുള്ളത്.

“ഈറ്റ് റൈറ്റ്’’ എന്ന പേരിൽ ദേശീയ തലത്തിൽ സുരക്ഷിത ഭക്ഷണശീലം പ്രചരിപ്പിക്കാനുള്ള ഉദ്യമത്തിന്‍റെ ഭാഗമാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിനു കീഴിലുള്ള ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ ഈ നീക്കം. സ്കൂളുകളിൽ നല്ല ഭക്ഷണക്രമം പരിശീലിപ്പിക്കുന്നത് ആരോഗ്യകരമായ ഭക്ഷ്യസംസ്കാരം സമൂഹത്തിൽ വളർത്തിക്കൊണ്ടുവരാൻ സഹായകമാകും. ദേശീയ പോഷകാഹാര ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുള്ള മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സമീകൃത ആഹാരം കുട്ടികൾക്കു ലഭിക്കണമെന്നു ഭക്ഷ്യസുരക്ഷാ അഥോറിറ്റി നിർദേശിക്കുന്നു. ഇക്കാര്യത്തിൽ പോഷകാഹാര വിദഗ്ധരുടെയും ഡയറ്റീഷന്മാരുടെയും സഹായം സ്കൂൾ അധികൃതർ തേടണം. സ്കൂളുകളിലും പരിസരങ്ങളിലും ആരോഗ്യകരവും ശുചിത്വമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാണെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകളും ആവശ്യമാണ്. പല ഫുഡ് കന്പനികളും ബഹുരാഷ്‌ട്ര കന്പനികളുമായി ബന്ധപ്പെട്ടതായതുകൊണ്ട് അവർ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്താനിടയുണ്ട്. സർക്കാർ മാത്രമല്ല, രക്ഷിതാക്കളും അധ്യാപകരും ശുഷ്‌കാന്തി പുലർത്തിയാൽ മാത്രമേ പുതിയ നിയന്ത്രണങ്ങൾ ഫലപ്രദമാകൂ.

ദേശീയ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ ജങ്ക് ഫുഡ് നിരോധന നിർദേശത്തിനൊപ്പം, കേരളത്തിലെ സ്കൂളുകളിൽ മൊബൈൽ ഫോണുകളുടെ ഉപയോഗം വിലക്കിക്കൊണ്ടു പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിട്ടിരിക്കയാണ്. ക്ലാസ് സമയത്ത് അധ്യാപകർ മൊബൈൽ ഫോണും ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതും വിലക്കി.

മൊബൈൽ ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും ദുരുപയോഗം വളരുന്ന തലമുറയെ വളരെ ദോഷകരമായി ബാധിക്കും. എന്നാൽ, സുരക്ഷാകാരണങ്ങളാൽ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ അനുവദിക്കണമെന്ന വാദവും ഉണ്ട്. ഇത്തരം കാര്യങ്ങൾ കൂടുതൽ ചർച്ചകൾക്കും വിശകലനങ്ങൾക്കും വിഷയമാകണം. ചില സാങ്കേതികവിദ്യകൾ വിജ്ഞാനസന്പാദനത്തിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ അവയുടെ പൂർണമായ നിരോധനം ചിലപ്പോൾ പ്രായോഗികമായെന്നുവരില്ല. നിർബന്ധപൂർവം നിരോധനം നടപ്പാക്കിയാൽ അപാകതകൾ ഉണ്ടായെന്നും വരാം. അതുകൊണ്ടുതന്നെ നിയന്ത്രണവും ഉത്തരവാദിത്വപൂർണമായ മൊബൈൽ ഉപയോഗമാണ് ഉണ്ടാകേണ്ടത്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കു വലിയ ഉത്തരവാദിത്വമുണ്ട്. കുട്ടികളെ സന്തോഷിപ്പിക്കാനും അവരുടെ ഇഷ്‌ടാനിഷ്‌ടങ്ങൾക്കൊപ്പം നീങ്ങാനും ചില മാതാപിതാക്കൾ വ്യഗ്രത കാട്ടാറുണ്ട്. അതിന്‍റെ അപകടം അവർ തിരിച്ചറിയണം. ഒട്ടും കുറയാത്ത ഉത്തരവാദിത്വമാണ് അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമുള്ളത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ സുസ്ഥിതിയും വളർച്ചയും സമൂഹത്തിനാകെ പ്രധാനമാണ്.