Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നീതിനിർവഹണത്തിലെ ഓർമപ്പെടുത്തലുകൾ
നീതിപൂർവവും നിഷ്പക്ഷവുമായി കോടതികൾ പ്രവർത്തിക്കുന്പോഴേ ജനങ്ങൾക്കു നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ടാകൂ. അങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു സംശയാതീതമായി കാണിക്കാനും സാധിക്കണം.
കേരള ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസം കീഴ്ക്കോടതികൾക്കു നല്കിയ ഒരു നിർദേശം പൗരസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ആശ്വാസം പകരുന്നതാണ്. ജാമ്യാപേക്ഷകളിൽ മജിസ്ട്രേറ്റുമാർ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്നാണു ഹൈക്കോടതി ഭരണവിഭാഗം പുതിയ സർക്കുലറിൽ നല്കിയിരിക്കുന്ന നിർദേശം. 2017-ൽ ഹൈക്കോടതി ഇത് ഒരു ഓഫീസ് മെമ്മോറാണ്ടത്തിൽ നിഷ്കർഷിച്ചിരുന്നതാണ്. പക്ഷേ പലപ്പോഴും അതു പാലിക്കുന്നതായി കാണാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഈ നിർദേശം ആവർത്തിച്ചത്.
പൗരസ്വാതന്ത്ര്യം പലതലങ്ങളിലും പലരീതിയിലും നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്ന ഒരു അന്തരീക്ഷം നിലവിലുണ്ട്. ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള പൗരാവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനു മറുവഴികൾ തേടുന്ന കാലമാണിത്. 1976-ലെ എഡിഎം ജബൽപുർ വഴ്സസ് ശിവകാന്ത് ശുക്ല കേസിലെ (ഹേബിയസ് കോർപസ് കേസ്) വിധിയിലേതുപോലെ മൗലികാവകാശങ്ങൾ (ജീവിക്കാനുള്ള അവകാശമടക്കം) സ്ഥാപിച്ചുകിട്ടാൻ പൗരനു കോടതിയെ സമീപിക്കാൻ അവകാശമില്ല എന്ന അവസ്ഥ രാജ്യത്തു വന്നിട്ടില്ല എന്നതു ശരിതന്നെ. സുപ്രീംകോടതിതന്നെ പിൽക്കാലത്ത് ആ വിധി തിരുത്തുകയുണ്ടായി. ഇനിയും അത്തരമൊരു സാഹചര്യം രാജ്യത്തുണ്ടാവുകയില്ലെന്നാണു നിയമവാഴ്ചയിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന ഏവരും പ്രതീക്ഷിക്കുന്നത്; ആഗ്രഹിക്കുന്നത്.
കേരള ഹൈക്കോടതി ജാമ്യാപേക്ഷയുടെ കാര്യത്തിൽ നല്കിയ നിർദേശം ആവർത്തിക്കേണ്ടിവന്ന സാഹചര്യം നമ്മുടെ ക്രിമിനൽ നീതിന്യായവ്യവസ്ഥയ്ക്ക് ഒട്ടും അഭിമാനകരമല്ല. നീതിന്യായ വ്യവസ്ഥ പൗരാവകാശങ്ങളുടെ സംരക്ഷണത്തിനു കടപ്പെട്ടതാണ്. ഒരാൾ കുറ്റവാളിയാണെന്നു തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കണക്കാക്കപ്പെടണം എന്നതു പ്രമാണമായിട്ടാണ് എന്നാട്ടിലെയും നീതിന്യായവ്യവസ്ഥ സ്വീകരിച്ചിട്ടുള്ളത്. റോമൻ ചക്രവർത്തിയായിരുന്ന അന്തോണിനൂസ് പിയൂസ് നിയമസംഹിതയിൽ ചേർത്തതും നൂറ്റാണ്ടുകളായി സ്വീകരിക്കപ്പെട്ടുവരുന്നതുമായ ഈ പ്രമാണം കുറ്റാരോപിതർക്കു പൗരാവകാശങ്ങൾ ഉറപ്പുവരുത്താൻ വഴിയൊരുക്കുന്നു. അത് ഏതെങ്കിലും വ്യക്തിയുടെ ഔദാര്യമോ പ്രോസിക്യൂഷൻ നല്കുന്ന സൗജന്യമോ അല്ല. അതിന്റെ ഭാഗമാണ് അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ കുറ്റാരോപിതരുടെ സ്വാതന്ത്ര്യം നിഷേധിച്ച് അവരെ തടവിൽ പാർപ്പിക്കരുത് എന്നത്. 1977-ൽ സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ വഴ്സസ് ബാലചന്ദ് ബാലിയ എന്ന കേസിൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ജാമ്യത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ""നീതിനിർവഹണത്തിൽനിന്നു രക്ഷപ്പെടുകയോ നീതിനിർവഹണത്തെ തടസപ്പെടുത്തുകയോ കുറ്റകൃത്യം ആവർത്തിക്കുന്നതും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യുമെന്ന സാഹചര്യത്തിലല്ലാതെ ഒരാളെ തടവിലടയ്ക്കരുത്; ജാമ്യമാകണം സാധാരണ ചട്ടം.''
ഈ വിധി ഡസൻ കണക്കിനു തവണ സുപ്രീംകോടതിയും മറ്റു കോടതികളും ആവർത്തിച്ചിട്ടുണ്ട്. എങ്കിലും ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പല തലങ്ങളിലും ഇതു പാലിക്കപ്പെടുന്നില്ല. ഇത്തരുണത്തിലാണു ഹൈക്കോടതിക്ക് ഭരണപരമായ നിർദേശം ആവർത്തിക്കേണ്ടിവന്നത്. കഴിഞ്ഞ വർഷം സുപ്രീംകോടതിയിൽ ജസ്റ്റീസ് മദൻ ബി. ലോകുർ നയിച്ച ഒരു ബെഞ്ച് വളരെ രോഷത്തോടെയാണു കീഴ്ക്കോടതികൾ ഇക്കാര്യത്തിൽ കാണിക്കുന്ന മനുഷ്യത്വമില്ലായ്മയെ വിമർശിച്ചത്. ഉത്തർപ്രദേശിലെ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു ആ ന്യായാധിപന്റെ ധാർമികരോഷമെങ്കിലും രാജ്യത്തു മുഴുവൻ, കേരളത്തിലും, അതു പ്രസക്തമാണെന്നു ഹൈക്കോടതിയുടെ നടപടി തെളിയിക്കുന്നു.
കേസുകളുടെ അന്വേഷണഘട്ടത്തിൽ ആൾക്കാരെ തടവിലാക്കി അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രവണത വർധിച്ചുവരുകയാണ്. ചില രാഷ്ട്രീയ താത്പര്യങ്ങൾ ഉള്ള ചില കേസുകളിൽ, പ്രത്യക്ഷമായ ന്യായീകരണം ഇല്ലാത്തപ്പോൾപോലും ആൾക്കാരെ മാസങ്ങളോളം തടവിൽ പാർപ്പിക്കുന്ന പ്രവണതയും വളരുന്നു. ചിലപ്പോൾ കേസുകൾതന്നെ കെട്ടിച്ചമച്ചതാകും. ചിലപ്പോൾ ചെറിയ ശിക്ഷമാത്രം കിട്ടാവുന്നതാകും കുറ്റാരോപണം. കേസിന്റെ ഗൗരവത്തിനോ ശിക്ഷാസാധ്യതയ്ക്കോ ആനുപാതികമല്ലാത്തവിധം കുറ്റാരോപിതരെ തടവിൽ പാർപ്പിക്കുന്നു. ചില കേസുകളിൽ കുറ്റപത്രം വരുന്പോൾ കേസ് എത്രയോ നിസാരമാണെന്നു കാണാം. രാഷ്ട്രീയവൈരവും വ്യക്തിവിരോധവും അന്വേഷണ ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും ഒക്കെമൂലം പതിനായിരക്കണക്കിനു കുറ്റാരോപിതരാണു ജയിലുകളിൽ കഴിയുന്നത്. ലോ കമ്മീഷന്റെ കഴിഞ്ഞ വർഷത്തെ ഒരു റിപ്പോർട്ട് പറയുന്നതു ജയിലുകളിലെ 67 ശതമാനം തടവുകാർ വിചാരണത്തടവുകാരാണെന്നാണ്.
തടവിൽ പാർപ്പിച്ചു നടത്തുന്ന ചോദ്യംചെയ്യലുകൾ മിക്കപ്പോഴും കുറ്റാരോപിതരുടെ പൗരാവകാശധ്വംസനമാണെന്നു പൊതുവേ ഒരു കാഴ്ചപ്പാടുണ്ട്. അനിവാര്യമെങ്കിൽ മാത്രമേ കസ്റ്റഡിയിലുള്ള ചോദ്യംചെയ്യൽ ആകാവൂ എന്നാതാണു പൊതുതത്ത്വം. കസ്റ്റഡിയിൽ സൂക്ഷിച്ചു ചോദ്യംചെയ്യുന്നത് ഒരുതരം ബലപ്രയോഗമായും പലരും കാണുന്നുണ്ട്. ഒരു കുറ്റാരോപിതനെയും തനിക്കെതിരായ സാക്ഷ്യംനല്കാൻ നിർബന്ധിക്കരുതെന്ന ഭരണഘടന 20 (3) അനുച്ഛേദത്തിനു നിരക്കുന്നതല്ല കസ്റ്റഡിയിലെ ചോദ്യംചെയ്യൽ എന്നു വാദിക്കുന്നവരുമുണ്ട്.
ഈ വാദങ്ങൾക്കു മറുവാദങ്ങളും ഉണ്ട്. കസ്റ്റഡിയിൽ എടുക്കാതിരുന്നാൽ പല കേസുകളും തെളിയിക്കാൻ കഴിയില്ലെന്നതാണു വസ്തുത. കുറ്റവാളികൾ രക്ഷപ്പെടാനുള്ള സാഹചര്യവുമുണ്ടാകും. തെളിവുകൾ നശിപ്പിച്ചെന്നുവരാം. അതായതു ജാമ്യം നല്കൽ വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും നടത്തേണ്ട കാര്യമാണ്.
പക്ഷേ ഇതൊന്നും ജാമ്യാപേക്ഷയിൽ വേഗം തീരുമാനമെടുക്കുന്നതിനു തടസമാകരുത്. കാലതാമസം, അതു മനഃപൂർവമായാലും അല്ലെങ്കിലും, നീതിനിഷേധമാണ്. നീതിപൂർവവും നിഷ്പക്ഷവുമായി കോടതികൾ പ്രവർത്തിക്കുന്പോഴേ ജനങ്ങൾക്കു നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ടാകൂ. അങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു സംശയാതീതമായി കാണിക്കാനും സാധിക്കണം. ചില കേസുകളിൽനിന്നു ജഡ്ജിമാർ മാറിനിൽക്കുന്നതും മറ്റും സംശയസൂചനപോലും ഉണ്ടാകരുത് എന്ന നിഷ്കർഷകൊണ്ടാണ്. മറ്റു ചിലർ, സംശയസാഹചര്യം ചൂണ്ടിക്കാട്ടിയാലും വിട്ടുനിൽക്കാറില്ല എന്നതും സമീപകാല യാഥാർഥ്യമാണ്. നീതിന്യായ സംവിധാനത്തിലും അടിസ്ഥാനപ്രമാണങ്ങൾ ആവർത്തിച്ച് ഓർമിപ്പിക്കേണ്ടിവരുമെന്നാണു കേരള ഹൈക്കോടതിയുടെ ഈ ശ്ലാഘനീയ നടപടി കാണിക്കുന്നത്.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top