Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിവാഹബന്ധങ്ങളിലെ ശൈഥില്യം രൂക്ഷമാക്കുന്ന നവമാധ്യമങ്ങൾ
യുവദന്പതികൾക്കിടയിലുള്ള കുടുംബപ്രശ്നങ്ങളെക്കുറിച്ചും അതു സംബന്ധിച്ച കേസുകൾ വർധിച്ചുവരുന്നതിനെക്കുറിച്ചും സംസ്ഥാന വനിതാ കമ്മീഷൻ പ്രകടിപ്പിച്ച ആശങ്ക അടിയന്തര ചികിത്സ ആവശ്യമായ സാമൂഹ്യ പ്രശ്നമാണ്.
ചെറുപ്പക്കാരായ ദന്പതികൾക്കിടയിലെ കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച കേസുകൾ വർധിച്ചുവരുന്നതിനു കാരണം ഈഗോയും ദുരഭിമാനവുമാണെന്ന വനിതാ കമ്മീഷൻ ചെയർമാൻ എം.സി. ജോസഫൈന്റെ നിരീക്ഷണം സമകാലിക കേരളീയ സാമൂഹ്യ സാഹചര്യം വ്യക്തമാക്കുന്നതാണ്. നിരവധിയായ കുടുംബപ്രശ്നങ്ങൾ വനിതാ കമ്മീഷന്റെ മുന്നിലും കുടുംബക്കോടതികളിലും സഭാ കോടതികളിലുമൊക്കെ എത്താറുണ്ട്. അവയുടെ പിന്നാന്പുറങ്ങളിലേക്കു പോകുന്പോൾ മിക്ക കേസുകളിലും ദുരഭിമാനവും താൻപോരിമയുമൊക്കെയാണു പ്രധാന വില്ലനെന്നു കാണാനാവും.
വിട്ടുവീഴ്ചയും സമർപ്പണവും ദാന്പത്യബന്ധത്തിന്റെ ഉരകല്ലാണെന്ന കാര്യം ദന്പതികൾ പലപ്പോഴും മറന്നുപോകുന്നു. ജീവിതപങ്കാളിക്കായുള്ള സമർപ്പണം തനിക്കുതന്നെയുള്ള സമർപ്പണമാണ്. അതു വിസ്മരിക്കുന്പോഴാണ് ഈഗോ കടന്നുവരുന്നത്. ഇത്തരം പരന്പരാഗത പ്രശ്നങ്ങൾക്കു പുറമേ ആധുനിക കാലഘട്ടത്തിലെ ചില പ്രത്യേക സാഹചര്യങ്ങളും കുടുംബബന്ധങ്ങളുടെ ശൈഥില്യത്തിനു കാരണമാകുന്നുണ്ട്. മൊബൈൽ ഫോൺ ചെറുപ്പക്കാരുടെ ജീവിതത്തിന്റെ ഏറിയപങ്കും കവർന്നെടുക്കുന്നു. ദാന്പത്യജീവിതത്തിൽ സമയവും പരസ്പരം പങ്കുവയ്ക്കാനുള്ളതാണ്. പങ്കാളിയുടെ താത്പര്യംകൂടി മനസിലാക്കി വേണം സമയത്തിന്റെ ഈ പങ്കുവയ്ക്കൽ. നവമാധ്യമങ്ങൾ അതു കവർന്നെടുക്കാൻ അനുവദിക്കരുത്.
ദന്പതികൾ തമ്മിലുള്ള ബന്ധത്തിന്റെ പവിത്രത നശിപ്പിക്കുന്ന ഒട്ടനവധി സാഹചര്യങ്ങൾ നവമാധ്യമങ്ങളിലൂടെ കടന്നുവരുന്നു. വ്യാജവാർത്തകളോ മോർഫ് ചെയ്ത ചിത്രങ്ങളോ പോലും ചിലരുടെ ജീവിതത്തെ തകർത്തെന്നിരിക്കും. ദിവസേനയെന്നോണം മാധ്യമങ്ങളിൽ വരുന്ന ചില അശുഭ വാർത്തകളുടെ പിന്നിലുള്ള കാരണങ്ങൾ പൊതുസമൂഹം അറിയണമെന്നില്ല. ചില സെലിബ്രറ്റികളുടെയും മറ്റും ജീവിതത്തിലെ ഇത്തരം പ്രശ്നങ്ങൾ വാർത്താപ്രാധാന്യം മൂലം പുറത്തുവന്നെന്നിരിക്കാം. എന്നാൽ സാധാരണക്കാരായ ഒട്ടുമിക്കവരുടെയും ജീവിതത്തെ തകർത്തെറിയുന്ന പ്രശ്നങ്ങൾ പുറംലോകം അറിഞ്ഞെന്നിരിക്കില്ല.
അന്പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തുപോന്ന യുവാവ് അറസ്റ്റിലായ വിവരം അടുത്തകാലത്തു മാധ്യമങ്ങളിൽ വന്നിരുന്നു. ഇവരിൽ പലരും വിവാഹിതകളായിരുന്നുവത്രേ. ഭർത്താക്കന്മാരെപ്പറ്റി വ്യാജവാർത്തകൾ നൽകിയാണ് ഇയാൾ ഇവരെ വലയിലാക്കിയിരുന്നത്. ഇതിലൂടെ ഭർത്താക്കന്മാരിൽനിന്നകലുന്ന സ്ത്രീകളെ മൊബൈൽ ചാറ്റിംഗിലൂടെ വലയിലാക്കുകയാണ് അടുത്ത ഘട്ടം. ഇപ്രകാരമുള്ള വ്യാജസൗഹൃദത്തിലൂടെ കെണിയൊരുക്കിയാണ് അയാൾ ഇരകളെ വീഴ്ത്തിയിരുന്നത്.
ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ എന്നു പലരും സംശയിച്ചേക്കാം. എന്നാൽ ഇതിലും ഭീകരമായ കാര്യങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ഇന്റർനെറ്റ്, മൊബൈൽ ഫോൺ എന്നിവയും ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങി സൈബർ ലോകത്തു നമുക്കു ലഭിച്ച അനന്തസാധ്യതകളും കൗമാരക്കാരായ ആൺകുട്ടികളെയും പെൺകുട്ടികളെയും മാത്രമല്ല, വിവാഹിതരായ മധ്യവയസ്കരെപ്പോലും അപകടക്കുഴിയിൽ ചാടിക്കുന്നു. ദന്പതികൾ ഇത്തരം കെണികളിൽ പെടുന്പോഴാണ് അതു കുടുംബത്തിന്റെ തകർച്ചയിലേക്കു പെട്ടെന്നു വഴുതിവീഴുന്നത്. എത്രയോ കുട്ടികളാണ് ഇതിന്റെ ദുരന്തം പേറേണ്ടിവരുന്നത്.
കേരളത്തിൽ ഓരോ വർഷവും നൂറുകണക്കിനു വീട്ടമ്മമാരെ കാണാതാകുന്നതായി പോലീസിനു പരാതി ലഭിക്കുന്നുണ്ട്. ഇതിൽ പലരെയും കണ്ടെത്തിയിട്ടുണ്ടെങ്കിലും വർഷങ്ങളായി യാതൊരു വിവരവും ലഭ്യമല്ലാത്ത സ്ത്രീകളുടെ എണ്ണവും കുറവല്ല. ഇപ്രകാരം വീടുവിട്ടു പോകുന്നവരിൽ 90 ശതമാനവും മിസ്ഡ് കോളിലൂടെയും ചാറ്റിംഗിലൂടെയും ബന്ധം സ്ഥാപിച്ചവരാണ്.
കേരളത്തിൽ ഓരോ വർഷവും ആയിരത്തിഅഞ്ഞൂറിലേറെ കുടുംബിനികൾ ജീവനൊടുക്കുന്നതായി ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകളുടെ ആത്മഹത്യാനിരക്ക് ലോകത്തിലെതന്നെ ഏറ്റവും കൂടിയതോതിലുള്ളത് കേരളത്തിലാണത്രേ. സുഖജീവിതതൃഷ്ണ, ചില ടെലിവിഷൻ സീരിയലുകൾ നൽകുന്ന തെറ്റായ സന്ദേശങ്ങൾ, ദന്പതികൾ തമ്മിലുള്ള സ്നേഹരാഹിത്യം, അണുകുടുംബ പശ്ചാത്തലത്തിലെ സ്വാർഥത തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കുടുംബബന്ധങ്ങളിലെയും ദാന്പത്യജീവിതത്തിലെയും തകർച്ചയ്ക്കു കാരണമായി സാമൂഹ്യ ശാസ്ത്രജ്ഞരും മാനസികചികിത്സാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ സ്ത്രീകൾ പൊതുവേ വിദ്യാസന്പന്നരും സാമൂഹ്യ ഇടപെടലുകളിൽ സജീവമായവരുമാണെങ്കിലും ദാന്പത്യതകർച്ചകൾ കൂടിവരുന്നതിന്റെ കാരണം ദുരൂഹമാണ്. കുടുംബബന്ധങ്ങളിലെ ഊഷ്മളത നഷ്ടപ്പെടുന്ന സാഹചര്യം മാറ്റിയെടുക്കാൻ ബോധപൂർവമായ ശ്രമം നടത്തേണ്ടിയിരിക്കുന്നു. കുടുംബാന്തരീക്ഷം സൗഹൃദപൂർണവും സ്വാർഥരഹിതവും പങ്കിടലിനും പങ്കുവയ്പിനും ഏറെ പ്രാധാന്യമുളളതുമായിത്തീരണം.
വിവാഹപൂർവ കൗൺസലിംഗ് നിയമം മൂലം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടു വനിതാ കമ്മീഷൻ ഈയിടെ സർക്കാരിനു നിർദേശം സമർപ്പിച്ചിരുന്നു. ക്രൈസ്തവസഭകൾ ഏറെക്കാലമായി ഇത്തരം വിവാഹപൂർവ കൗൺസലിംഗും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ക്യാന്പുമൊക്കെ സംഘടിപ്പിക്കാറുണ്ട്. മറ്റു സമുദായങ്ങളും ഇപ്പോൾ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
വിവാഹം രണ്ടു വ്യക്തികൾ തമ്മിൽ മാത്രമല്ല, രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധംകൂടിയാണ്. ജീവിതപങ്കാളിയുടെ വീട്ടുകാരുമായോ ചുറ്റുപാടുമായോ ഒത്തുപോകാൻ യുവദന്പതികൾക്കു കഴിയുന്നില്ലെന്നു വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ മുന്പാകെയെത്തുന്ന നിരവധിയായ പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇത്തരം നിഗമനങ്ങൾ നടത്തുന്നത്. വിവാഹബന്ധങ്ങൾ ശിഥിലമാകുന്നതിനു പുറമേ സമൂഹത്തിന് അനുയോജ്യമല്ലാത്ത സ്ത്രീ-പുരുഷ ബന്ധങ്ങളും വർധിച്ചുവരുന്നതായി കമ്മീഷൻ അധ്യക്ഷ ജോസഫൈൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
ലിവിംഗ് ടുഗതറും മറ്റ് ആധുനിക ജീവിതരീതികളുമൊക്കെ ചെറുപ്പക്കാരെ ഏറെ സ്വാധീനിക്കുന്ന കാലത്ത്, ദാന്പത്യജീവിതത്തിന്റെ വിശുദ്ധിയും പവിത്രതയുമൊക്കെ അവർക്കു മനസിലാക്കിക്കൊടുക്കണമെങ്കിൽ സമൂഹത്തിന്റെ ഭാഗത്തുനിന്നു ബോധപൂർവമായ ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾക്കും ഇതിൽ നിർണായകമായൊരു പങ്കു വഹിക്കാനുണ്ട്.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top