ഹൂസ്റ്റണിലെ മോദി പ്രാഭവം രാജ്യത്തിനു മോടി കൂട്ടണം
ഹൂസ്റ്റണിലെ “ഹൗഡി മോദി’’ പരിപാടി ലോകമെന്പാടുമുള്ള
ഇന്ത്യക്കാർക്ക് അഭിമാനനിമിഷമായി. പക്ഷേ, ഈ മോദി പ്രാഭവം രാജ്യത്തിന്‍റെ കുതിപ്പിനുകൂടി വഴിയൊരുക്കണം


ലോകത്തിലെ ഏറ്റവും പ്രബല രാജ്യമായ അമേരിക്കയുടെ മണ്ണിൽ ഇന്ത്യക്കു ലഭിക്കുന്ന സവിശേഷമായ ആദരവായി മാറി ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ ഞായറാഴ്ച അരങ്ങേറിയ “ഹൗഡി മോദി’’ പരിപാടി. അര ലക്ഷത്തോളം ഇന്ത്യക്കാർ ചടങ്ങിൽ പങ്കെടുത്തു. മികച്ച സംഘാടനം ഹൗഡി മോദി പരിപാടിയുടെ മാറ്റ് വർധിപ്പിച്ചു. മോദിയുടെ അഭിസംബോധനയ്ക്കു മുന്പു നടന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള കലാ- സാംസ്കാരിക പരിപാടി ലോകമെന്പാടും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ സംഗീതവും നൃത്തരൂപങ്ങളും കണ്ണഞ്ചിക്കുന്ന മൾട്ടി മീഡിയ ഷോയുമൊക്കെ കാണികളെ ഹഠാദാകർഷിച്ചു. ടെക്‌സസ് ഇന്ത്യ ഫോറമായിരുന്നു പരിപാടിയുടെ സംഘാടകർ.

“പങ്കുവയ്ക്കപ്പെടുന്ന സ്വപ്നങ്ങൾ, പ്രോജ്വലമായ ഭാവി’’ എന്നതായിരുന്നു പരിപാടിയുടെ മുദ്രാവാക്യം. ലോകശക്തിയാകാൻ കുതിക്കുന്ന ഇന്ത്യയെ അഭിമാനത്തോടെ അവതരിപ്പിക്കാനുതകുന്ന ഇനങ്ങളാണ് കോർത്തിണക്കിയത്. വൈവിധ്യമാർന്ന ഇന്ത്യൻ സംഗീത- നൃത്ത ഇനങ്ങളും ഇന്ത്യൻ വംശജരുടെ പ്രത്യേക കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. അമേരിക്കയിലെ ഇന്ത്യക്കാരുടെ രണ്ടും മൂന്നും തലമുറകളെക്കൂടി പരിപാടികളിൽ സജീവമായി പങ്കെടുപ്പിക്കാൻ കഴിഞ്ഞു. അസ്തിത്വം നഷ്‌ടപ്പെടുന്ന ഇന്ത്യൻ സമൂഹത്തിന് തങ്ങളുടെ കലാ-സാംസ്കാരിക പാരന്പര്യങ്ങളുടെ അഭിമാനകരമായ പൈതൃകം മനസിലാക്കിക്കൊടുക്കാനും ഈ അവസരം സഹായകമായി.

വൻ ജനക്കൂട്ടമാണ് തന്നെ കാത്തിരിക്കുന്നതെന്നു വൈറ്റ്ഹൗസിൽനിന്നു ഹൂസ്റ്റണിലേക്കു പുറപ്പെടുംമുന്പ് ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. മാർപാപ്പ കഴിഞ്ഞാൽ അപൂർവം ലോകനേതാക്കൾക്കേ ഇത്രയും ജനപങ്കാളിത്തമുള്ള ചടങ്ങിൽ പങ്കെടുക്കാൻ കഴിയാറുള്ളൂ. പ്രധാനമന്ത്രി മോദിയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ഊഷ്മളബന്ധത്തിന്‍റെ ദൃഢത വെളിവാക്കുന്നതായിരുന്നു ഇരുവരുടെയും ശരീരഭാഷയും പ്രതികരണങ്ങളും. ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളുടെ ഭരണാധികാരികൾ എന്ന നിലയിലല്ല, ഉറ്റ സുഹൃത്തുക്കൾ എന്ന നിലയിലാണ് ഇരുവരും പെരുമാറിയത്. പതിവ് ഉപചാരവാക്കുകൾക്കുപരിയായ പ്രശംസാമലരുകൾ ഇരുവരും പരസ്പരം ചൊരിഞ്ഞു.

യുഎസ് സന്പദ്ഘടനയെ വീണ്ടും സുശക്തമാക്കിയ നേതാവെന്നു ട്രംപിനെ മോദി വിശേഷിപ്പിച്ചപ്പോൾ, ഉറ്റസുഹൃത്തെന്നാണ് മോദിയെ ട്രംപ് വിശേഷിപ്പിച്ചത്. ഒരു പടികൂടി കടന്ന് തന്നെക്കാൾ മികച്ചൊരു സുഹൃത്ത് ഇന്ത്യക്ക് ഇതേവരെ ഉണ്ടായിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ ഇത്തരം “തള്ളു’’കളുടെ കാര്യത്തിൽ ട്രംപിനെ വെല്ലാൻ ഇന്ന് ആരുമില്ലെന്നതു വേറെ കാര്യം.

ഹൂസ്റ്റണിലെ മോദി ഷോയുടെ ആത്യന്തിക പ്രയോജനം ആർക്കെന്നും എന്തെന്നുമുള്ള ചോദ്യം ഉയരുന്നുണ്ട്. അമേരിക്ക അടുത്ത വർഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ട്രംപ് രണ്ടാമൂഴത്തിനു തയാറായിക്കഴിഞ്ഞു. രാജ്യത്തെ ഇന്ത്യൻ വംശജരുടെ പിന്തുണ നേടാൻ ട്രംപ് ശ്രമിക്കുക സ്വാഭാവികം. അതിനായിത്തന്നെയാവും ഇന്ത്യൻ വംശജർ ഏറെയുള്ള ഹൂസ്റ്റൺ തന്നെ ഹൗഡി മോദി പരിപാടിക്കു വേദിയായി തെരഞ്ഞെടുത്തതും. പ്രധാനമന്ത്രി മോദിക്കും ചില രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടാവും. പ്രകടനപരതയുടെ വെള്ളിവെളിച്ചത്തിൽ മോദി ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും കാന്പുള്ള നായകത്വം ഇനിയും അദ്ദേഹം കൈവരിക്കേണ്ടിയിരിക്കുന്നു. ഹൂസ്റ്റണിലെ ആതിഥ്യമര്യാദ മോദി ചെയ്ത എല്ലാക്കാര്യങ്ങൾക്കുമുള്ള അംഗീകാരമായി കരുതേണ്ടതില്ലെന്നു “ഹൂസ്റ്റൺ ക്രോണിക്കിൾ’’ കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതെന്തായാലും അമേരിക്കയിൽ ഇത്തരം പ്രൗഢഗംഭീരമായൊരു പരിപാടി സംഘടിപ്പിക്കാനും അതിൽ പ്രസിഡന്‍റ് ട്രംപിനെ പങ്കെടുപ്പിക്കാനായതും മോദിയുടെ രാഷ്‌ട്രതന്ത്രജ്ഞതയുടെ വിജയമായി വിലയിരുത്തപ്പെടും. ഗുജറാത്ത് കലാപത്തിന്‍റെ പേരിൽ നരേന്ദ്ര മോദിയുടെ വീസ മുന്പൊരിക്കൽ അമേരിക്കൻ ഭരണകൂടം റദ്ദാക്കിയിരുന്നുവെന്നോർക്കണം.

ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുടെ സജീവ സാന്നിധ്യം പരിപാടിയുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ സൂചകമായി. അതേസമയം ഡെമോക്രാറ്റുകളെയും ചടങ്ങിൽ സജീവമായി പങ്കെടുപ്പിക്കുന്നതിനു സംഘാടകർ ശ്രദ്ധിച്ചു. ഡെമോക്രാറ്റിക് കക്ഷി നേതാവായ സ്റ്റെനി ഹോയറാണ് ചടങ്ങിൽ ആദ്യം പ്രസംഗിച്ചത്. മോദിയെ അടുത്തുനിർത്തി നടത്തിയ പ്രസംഗത്തിൽ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും അനുസ്മരിച്ച ഹോയർ, നെഹ്‌റുവിന്‍റെ മതേതര കാഴ്ചപ്പാടിനെയും മനുഷ്യാവകാശസംരക്ഷണ ത്വരയെയും വൈവിധ്യത്തോടുള്ള ആദരവിനെയുമൊക്കെക്കുറിച്ചു പറഞ്ഞതിനു പിന്നിലും ചില രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടാകാം. ഇല്ലിനോയിയിൽനിന്നുള്ള രാജാ കൃഷ്ണമൂർത്തി മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ വംശജനായ ജനപ്രതിനിധിസഭാംഗം. കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെയും ആസാമിലെ പൗരത്വ രജിസ്റ്റർ പ്രശ്നത്തെയും നിശിതമായി വിമർശിച്ച റോ ഖന്ന, പ്രമീള ജയപാൽ എന്നീ ഇന്ത്യൻ വംശജരായ ജനപ്രതിനിധികൾ ചടങ്ങിൽനിന്നു വിട്ടുനിന്നു.

ഹൂസ്റ്റണിലെ മായികവേദിയിൽനിന്നു മോദി പറക്കുന്നത് ന്യൂയോർക്കിലെ ചില നിർണായക സദസുകളിലേക്കാണ്. വെള്ളിയാഴ്ച ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ മോദി അഭിസംബോധന ചെയ്യുന്നുണ്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഈ യോഗത്തിൽ പ്രസംഗിക്കും. കാഷ്മീർ വിഷയം ഇമ്രാൻ അവിടെ ഉന്നയിക്കാനിടയുണ്ട്. അതിന് ഇന്ത്യ നല്കുന്ന മറുപടി ഏറെ ശ്രദ്ധിക്കപ്പെടും.

മോദിയുടെ അമേരിക്കൻ സന്ദർശനം വ്യവസായ-വാണിജ്യ രംഗങ്ങളിൽ പല നേട്ടങ്ങൾക്കും വഴിയൊരുക്കുമെന്നു വിലയിരുത്തപ്പെടുന്നു. ദ്രവീകൃത പ്രകൃതിവാതക ഇടപാടിനുള്ള കരാറിൽ ഹൂസ്റ്റൺ ആസ്ഥാനമായുള്ള ടെല്ലൂറിയൻ ഇന്‍റർനാഷണലും ഇന്ത്യയുടെ എൻഎൻജി ഇറക്കുതി ഏജൻസിയായ പെട്രോനെറ്റും തമ്മിൽ കരാർ ഒപ്പുവച്ചു. ടെല്ലൂറിയൻ കന്പനിയിൽ ഇന്ത്യ 250 കോടി ഡോളർ മുതൽമുടക്കും. ഇതനുസരിച്ച് പ്രതിവർഷം അന്പതു ലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം ഇന്ത്യക്കു ലഭ്യമാകും.

ഹൂസ്റ്റണിൽ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരുമായി സംവദിച്ച മോദി, ഇനിയുള്ള ദിവസങ്ങളിൽ ഒട്ടനവധി വാണിജ്യ, വ്യവസായപ്രമുഖരുമായും ചർച്ച നടത്തും. ഇത്തരം 75 യോഗങ്ങളാണ് ഈ ദിവസങ്ങളിൽ ന്യൂയോർക്കിൽ ഏർപ്പാടാക്കിയിരിക്കുന്നത്. ഇതിൽ 40 എണ്ണത്തിലും മോദി നേരിട്ടു പങ്കെടുക്കും. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഈ ചർച്ചകളിൽ പങ്കെടുക്കും. ഹൂസ്റ്റണിലെ പ്രകടനപരതയിൽനിന്നു ന്യൂയോർക്കിലെ ഗൗരവതരമായ ചർച്ചാവേദികളിലെത്തുന്പോൾ ഇന്ത്യയടെ അടിസ്ഥാന സാന്പത്തിക കുതിപ്പിനുതകുന്ന തീരുമാനങ്ങൾ അവിടെ നടക്കുന്ന ചർച്ചകളിലും കൂടിക്കാഴ്ചകളിലും നിന്നുണ്ടാകുമെന്നു പ്രത്യാശിക്കാം.