Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അനുസ്യൂതം തുടരട്ടെ കായിക വിജയങ്ങൾ
കായികരംഗത്ത് ഒറ്റപ്പെട്ട നേട്ടങ്ങൾ രാജ്യം കൈവരിക്കുന്നുണ്ടെങ്കിലും ഇനിയുമേറെ മുന്നേറ്റം ആവശ്യമാണ്. ലോക ബാഡ്മിന്റൺ കിരീടം ആദ്യമായി ഇന്ത്യയിലേക്കു കൊണ്ടുവന്ന പി.വി. സിന്ധുവിന്റെ വിജയം അതിനു പ്രചോദനമാകണം.
കായികരംഗത്തെ നമ്മുടെ ചില നേട്ടങ്ങൾ ഇന്ത്യയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നുണ്ട്. ആ പട്ടികയിലിതാ വജ്രശോഭയോടെ പി.വി. സിന്ധുവിന്റെ കിരീടം. ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണു പുസർല വെങ്കട്ട സിന്ധു എന്ന ഇരുപത്തിനാലുകാരി. നിരന്തരമായ അധ്വാനത്തിന്റെയും അടങ്ങാത്ത ഇച്ഛാശക്തിയുടെയും ഫലമാണു സിന്ധുവിന്റെ ലോക കിരീടം. 2013, 2014 വർഷങ്ങളിൽ വെങ്കലവും 2017,2018 വർഷങ്ങളിൽ വെള്ളിയും നേടിയ ഈ ഹൈദരാബാദുകാരി ഇപ്പോൾ സ്വർണപ്പതക്കം അണിഞ്ഞു.
ക്രിക്കറ്റിലും ഹോക്കിയിലും ഒതുങ്ങാതെ മറ്റു കായിക ഇനങ്ങളിലും നമ്മുടെ യുവതലമുറ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയതിന്റെ ഫലങ്ങൾ ഇന്നു ദൃശ്യമാണ്. ലോക ബാഡ്മിന്റൺ കിരീടം ഇന്ത്യയിലേക്കു കൊണ്ടുവന്നിരിക്കുന്ന സിന്ധുവിന്റെ ചുരുങ്ങിയകാലത്തെ കായിക റിക്കാർഡുകൾ പുതിയ തലമുറയിൽ കുറെപ്പേരെങ്കിലും കായികരംഗത്തോടു കാട്ടുന്ന പ്രതിബദ്ധതയുടെ പ്രതിഫലനമായി എടുക്കാം. എങ്കിലും 132 കോടി ജനങ്ങളുള്ള രാജ്യത്തിന് ലോക കായിക ഭൂപടത്തിൽ പ്രമുഖമായൊരു സ്ഥാനം നേടാൻ ഇനിയും കഴിഞ്ഞിട്ടില്ല.
2017ൽ110 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ സിന്ധുവിനെ തോൽപ്പിച്ച ജപ്പാന്റെ നൊസോമി ഒകുഹാരയെ ഇത്തവണ തറപറ്റിക്കാൻ സിന്ധുവിനു 37 മിനിറ്റേ വേണ്ടിവന്നുള്ളൂ. രണ്ടു ഗെയിമുകളിലും ഒകുഹാരയ്ക്കു സ്കോർ രണ്ടക്കത്തിലെത്തിക്കാൻ കഴിഞ്ഞില്ല(21-7, 21-7). ഫൈനലുകളിൽ ചിലപ്പോഴൊക്കെയുണ്ടാകാറുള്ള പതർച്ച, നീണ്ട ഗെയിമുകൾ സിന്ധുവിനെ ക്ഷീണിപ്പിക്കുന്നുവെന്ന വിലയിരുത്തലിനിടയാക്കിയിരുന്നു. എന്നാൽ സിന്ധു ഇത്തവണ കളം നിറഞ്ഞുനിന്നു സ്മാഷുകൾ ഉതിർത്തു. ഏഴു വർഷം മുന്‍പ് ഏഷ്യൻ യൂത്ത് അണ്ടർ 19 ബാഡ്മിന്റൺ ഫൈനലിൽ ഒകുഹാരയെ കീഴടക്കിയ അതേ ഊർജത്തോടെ സിന്ധു സ്വിറ്റ്സർലൻഡിൽ ബാസലിലെ കോർട്ടിലും തിളങ്ങി.
സെക്കൻഡറാബാദിലെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ മെഹബൂബ് അലിക്കു കീഴിൽ ബാഡ്മിന്റൺ പരിശീലനം ആരംഭിച്ച സിന്ധു ബാഡ്മിന്റൺ പ്രതിഭ ഗോപീചന്ദിന്റെ അക്കാദമിയിലൂടെയാണ് ഉയരങ്ങളിലെത്തിയത്. ഇത്തവണത്തെ നേട്ടത്തിനു ദക്ഷിണകൊറിയക്കാരിയായ കോച്ച് കിം ജി ഹ്യൂനോടും സിന്ധു ഏറെ കടപ്പെട്ടിരിക്കുന്നു. മാതാപിതാക്കളായ പി. വിജയയും പി.വി. രമണയും വോളിബോൾ താരങ്ങളായിരുന്നു. സഹോദരി മുൻ ദേശീയ ഹാൻഡ്ബോൾ താരവും. ഈ കായിക പാരന്പര്യം സിന്ധുവിന്റെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തി. വീട്ടിൽനിന്ന് അറുപതു കിലോമീറ്ററോളം അകലെയുള്ള ഗോപീചന്ദിന്റെ അക്കാദമിയിലേക്കു സിന്ധുവിനെ പിതാവാണു ദിവസവും സ്കൂട്ടറിൽ പരിശീലനത്തിനു കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്.
ആഗോളതലത്തിലും ദേശീയതലത്തിലും ചില പ്രത്യേക ഇനങ്ങളിൽ രാജ്യം നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്. ക്രിക്കറ്റാണതിൽ പ്രധാനം. ഒരു പതിറ്റാണ്ടിൽ ഇരുപതിനായിരം റൺ നേടിയ ആദ്യ താരമായി മാറിയ വിരാട് കോഹ്ലി ദശാബ്ദത്തിന്റെ റൺ മെഷീനെന്ന് അറിയപ്പെടുന്നു. ഇന്റർ നാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ലോകറാങ്കിംഗിൽ ആദ്യത്തെ 25 പേരിൽ ഏഴ് ഇന്ത്യൻ താരങ്ങളുണ്ട്. ഇവരിൽ രണ്ടുപേർ മലയാളികളായ എം. ശ്രീശങ്കറും എം.പി. ജാബിറുമാണ്.
കേരളം കായികരംഗത്തു ചില പ്രധാന നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും നാം ഇനിയുമേറെ കുതിക്കേണ്ടതുണ്ട്. സ്കൂളുകളിലും കോളജുകളിലും കലാ കായിക രംഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകണമെന്നു ഭരണാധികാരികൾ ആവേശപൂർവം പറയാറുണ്ടെങ്കിലും ക്രിയാത്മകമായ നടപടികൾ ഉണ്ടാകുന്നില്ല. നമ്മുടെ യുവതലമുറയുടെ മുൻഗണനാ വിഷയങ്ങളിൽ സ്പോർട്സ് കടന്നുവരാറില്ല. വിദേശജോലിയോ സർക്കാർ ജോലിയോ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള പഠനവും പരിശീലനവുമാണു മിക്ക വിദ്യാർഥികളും നടത്തുന്നത്. മാതാപിതാക്കളുടെ ഭാഗത്തുനിന്ന് അതിനാണു പ്രോത്സാഹനം ലഭിക്കുന്നതും. കായികരംഗത്തോ കലാരംഗത്തോ മികവു പ്രകടിപ്പിക്കുന്ന കുട്ടികളുടെ അഭിരുചികൾ വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിലും കുടുംബങ്ങളിലും സ്ഥിരമായ ശ്രമം ഉണ്ടാകുന്നില്ലെന്നതു വളരെ ഖേദകരമാണ്.
അടുത്ത വർഷം നടക്കുന്ന ലോക, ഏഷ്യൻ ജൂണിയർ മീറ്റുകളിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ സംഘത്തെ തെരഞ്ഞെടുക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കായിക പ്രതിഭകൾക്കായി കഴിഞ്ഞ മാസം ഒരുക്കിയ പരിശീലന ക്യാന്പിൽ വേണ്ടത്ര താരങ്ങൾ എത്താതിരുന്നത് സംഘാടകരിലും പരിശീലകരിലും അദ്ഭുതമുളവാക്കി. മികച്ച പരിശീലന സൗകര്യങ്ങളാണു തിരുവനന്തപുരം സായിയിലെ ഈ ക്യാന്പിൽ സജ്ജീകരിച്ചിരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു കഴിഞ്ഞ വർഷം മികച്ച നേട്ടങ്ങൾ കൈവരിച്ച 61 പേരെ ക്യാന്പിലേക്കു തെരഞ്ഞെടുത്തെങ്കിലും എത്തിയതു പകുതിപ്പേർ മാത്രം. വന്നവരിൽ പലരും വിവിധ കാരണങ്ങൾ പറഞ്ഞു മടങ്ങിപ്പോവുകയും ചെയ്തു. ജൂണിയർ തലത്തിൽ രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേരളത്തിൽനിന്നുള്ള പ്രാതിനിധ്യവും ശുഷ്കമായിരുന്നു.
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതും ലോകത്തിലെ മൂന്നാമത്തേതുമായ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന്റെ ടീമായ ഗോകുലം കേരള എഫ് സി കഴിഞ്ഞദിവസം കിരീടം നേടി. ഇരുപത്തിരണ്ടു വർഷത്തിനു ശേഷമാണ് ഒരു കേരള ക്ലബ് ഡ്യൂറൻഡ് കപ്പ് ജേതാവാകുന്നത്. എന്നാൽ, ഒറ്റപ്പെട്ട നേട്ടങ്ങൾകൊണ്ടു നാം തൃപ്തിയടയരുത്.
കേരളത്തിൽ നടന്ന 35-ാം ദേശീയ ഗെയിംസിൽ ടീമിനങ്ങളിൽ മെഡൽ നേടിയ 83 കായികതാരങ്ങൾക്കു സർക്കാർ സർവീസിൽ നിയമനം നൽകാൻ മന്ത്രിസഭ കഴിഞ്ഞ മാസം തീരുമാനിച്ചു. സന്തോഷ് ട്രോഫി ലഭിച്ച കേരള ടീമിലെ ജോലിയില്ലാത്ത അംഗങ്ങൾക്കും ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്കും ജോലി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ അഭിനന്ദനാർഹമാണ്.
ഇന്ത്യൻ കായികരംഗത്തിന്റെ ഉണർവിനും ഉത്കർഷത്തിനും സിന്ധുവിനെപ്പോലെ പ്രതിബദ്ധതയും പോരാട്ടവീര്യവുമുള്ള താരങ്ങളുടെ വിജയങ്ങൾ പ്രചോദനമാകുമെന്നതിൽ സംശയമില്ല.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top