Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാന്പസ് രാഷ്ട്രീയംകൊണ്ടു വിദ്യാർഥികൾക്കെന്തു ഗുണം?
വിദ്യാർഥിരാഷ്ട്രീയത്തിന് അതിർവരന്പുണ്ടാകണം. അക്രമരാഷ്ട്രീയത്തിന്റെയല്ല, ജനാധിപത്യ പരിശീലനത്തിനുള്ള വേദിയാകണം കോളജ് യൂണിയൻ പ്രവർത്തനം
കാന്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കാൻ കോളജ് അധികൃതർക്കു സ്വാതന്ത്ര്യമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് കാന്പസുകളിൽ കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് പരിശോധിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കയാണ്. കോളജ് കാന്പസുകൾ വീണ്ടും അക്രമവേദികളായി മാറുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഈ നിർദേശത്തിനു വലിയ പ്രസക്തിയുണ്ട്.
സംസ്ഥാനത്തെ കോളജ് കാന്പസുകളിൽ തുടർച്ചയായി അക്രമങ്ങൾ അരങ്ങേറിയ ഒരു കാലമുണ്ടായിരുന്നു. ഈ അക്രമങ്ങളിൽ നിരവധി വിദ്യാർഥികൾക്കു ജീവൻ നഷ്ടപ്പെട്ടു. ചിലരൊക്കെ ജീവച്ഛവങ്ങളായി. പന്തളം എൻഎസ്എസ് കോളജ് വിദ്യാർഥിയും മന്ത്രി ജി. സുധാകരന്റെ സഹോദരനുമായ ഭുവനേശ്വരൻ മുതൽ മഹാരാജാസ് കോളജിലെ അഭിമന്യുവരെ ആ പട്ടിക ഏറെ നീണ്ടതാണ്. അടുത്തകാലത്ത് അന്തരിച്ച സൈമൺ ബ്രിട്ടോ കാന്പസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം കേരളത്തിലെ കോളജ് കാന്പസുകളിൽ അക്രമരാഷ്ട്രീയം വീണ്ടും തലയുയർത്തി. പാലക്കാട് വിക്ടോറിയ കോളജിലെ പ്രിൻസിപ്പൽ സർവീസിൽനിന്നു വിരമിച്ച ദിവസം അവർക്കു കുഴിമാടം തീർത്തതും എറണാകുളം മഹാരാജാസ്കോളജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതുമൊക്കെ സമീപകാല സംഭവങ്ങൾ. വിദ്യാർഥി സംഘടനകളായിരുന്നു ഇതിനെല്ലാം പിന്നിൽ. വനിതാ പ്രിൻസിപ്പൽമാരായിരുന്നു വിദ്യാർഥി രാഷ്ട്രീയക്കാരുടെ ഇരകളിൽ ഏറെയും എന്നതും ശ്രദ്ധേയമാണ്.
ഏറ്റവുമൊടുവിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഉണ്ടായ കുത്തുകേസ് കാന്പസ് കലാപത്തിന്റെ കുഴപ്പങ്ങൾ മാത്രമല്ല പരീക്ഷ ക്രമക്കേടുകൾ ഉൾപ്പെടെ മറ്റു ചില ഗുരുതരമായ പ്രശ്നങ്ങളും പുറത്തുകൊണ്ടുവന്നു. വർഷങ്ങളായി എസ്എഫ്ഐ ഒഴികെ മറ്റൊരു വിദ്യാർഥി സംഘടനയ്ക്കും അവിടെ പ്രവർത്തിക്കാൻ സാധിക്കില്ലായിരുന്നു. കുത്തുകേസ് വിവാദത്തിനു പിന്നാലെയാണ് അവിടെ മറ്റു വിദ്യാർഥി സംഘടനകൾക്കു പ്രവർത്തനസ്വാതന്ത്ര്യം ലഭിച്ചത്. എതിരാളികളെ കൈകാര്യം ചെയ്യാനും ആയുധങ്ങൾ സൂക്ഷിക്കാനുമൊക്കെ ക്ലാസ് മുറികളെ ആയുധപ്പുരയും ഒളിസങ്കേതങ്ങളുമൊക്കെ ആക്കുന്നതു നാം കണ്ടു. യൂണിവേഴ്സിറ്റി കോളജിലെ ഒരു ക്ലാസ് റൂം ഇടിമുറി എന്നാണ് അറിയപ്പെട്ടിരുന്നത്.
കാന്പസുകളിൽ ഇത്തരത്തിലുള്ള അഴിഞ്ഞാട്ടങ്ങൾ വിദ്യാർഥി സംഘടനകൾ നടത്തുന്നത് അവർക്കുവേണ്ടി വാദിക്കാനും അവർ ചെയ്യുന്ന ഏതു തോന്ന്യാസത്തിനും സംരക്ഷണം നൽകാനും ആളുള്ളതുകൊണ്ടാണ്. യൂണിവേഴ്സിറ്റി കോളജിൽ തങ്ങളുടെ വിദ്യാർഥി സംഘടനാ പ്രവർത്തകർക്കെതിരേ നടപടിയെടുത്ത പ്രിൻസിപ്പലിനെ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയ നേതാക്കളെ നാം കണ്ടു. ചിലയിടങ്ങളിൽ വിദ്യാർഥികളേക്കാൾ ആവേശത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരായ അധ്യാപകരുമുണ്ട്.
സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഇപ്പോഴും കാന്പസ് കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പു കാലത്താണ് ഇതു സാധാരണ രൂക്ഷമാകുന്നത്. ഇന്നലെ എംജി സർവകാലശാലയുടെ കീഴിലുള്ള കോളജുകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പായിരുന്നു. ഒട്ടുമിക്ക കോളജുകളിലും തങ്ങൾ വിജയിച്ചുവെന്നാണ് എസ്എഫ്ഐ അവകാശപ്പെടുന്നത്. ചില പ്രമുഖ കോളജുകളിൽ എസ്എഫ്ഐക്ക് എതിർ സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല. അവിടെയൊന്നും വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ പുലർത്തുന്ന വിദ്യാർഥികൾ ഇല്ലാതെ വരില്ല. പക്ഷേ, അവർക്കു സ്വതന്ത്രമായും സുരക്ഷിതമായും പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാവില്ല. യൂണിവേഴ്സിറ്റി കോളജിൽ അതാണല്ലോ സംഭവിച്ചത്. മറ്റു വിദ്യാർഥി സംഘടനകൾക്കു പ്രവർത്തനസ്വാതന്ത്ര്യമില്ലാതിരുന്ന ആ കോളജിൽ അവസാനം എസ്എഫ്ഐ അനുഭാവിതന്നെ എസ്എഫ്ഐക്കാരുടെ കുത്തേറ്റുവീണു. അതിനെതിരേ പ്രതിഷേധമുയർത്തിയവരിലും എസ്എഫ്ഐ അനുഭാവികൾ ഏറെയുണ്ടായിരുന്നു.
രാഷ്ട്രീയപാർട്ടികൾക്ക് തങ്ങളുടെ മസ്തിഷ്കം അടിയറ വയ്ക്കാത്തവർ. ഇത്രയുമൊക്കെയായിട്ടും യൂണിവേഴ്സിറ്റി കോളജിൽ ഇപ്പോഴും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിശ്വാസങ്ങൾക്കും ചിലർ വിലങ്ങുതടി തീർക്കുന്നു. രാഖി കെട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് എസ്എഫ്ഐ പ്രവർത്തകനെ കഴിഞ്ഞദിവസം കോളജിൽനിന്നു സസ്പെൻഡ് ചെയ്തു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ ഇന്നലെ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കേണ്ടിവന്നതിനു പിന്നിലും കാന്പസിലെ അക്രമരാഷ്ട്രീയമായിരുന്നു കാരണം. നോമിനേഷൻ നൽകാനെത്തിയ ചില വിദ്യാർഥികളെ ഒരു വിഭാഗം വിദ്യാർഥി സംഘടനാ നേതാക്കളും പൂർവ വിദ്യാർഥികളും ചേർന്നു ഭീഷണിപ്പെടുത്തുകയും വരണാധികാരിയുടെ മുന്നിൽവച്ചു നാമനിർദേശ പത്രിക കീറിക്കളയുകയും ചെയ്തിരുന്നു. മുൻവർഷങ്ങളിലും ഒരു വിഭാഗം വിദ്യാർഥികൾ നോമിനേഷൻ നൽകുന്നവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോണോ യഥാർഥ ജനാധിപത്യ പരിശീലനം? ജനാധിപത്യബോധവും രാഷ്ട്രീയബോധവുമുള്ളൊരു തലമുറയെ വാർത്തെടുക്കാൻ കാന്പസ് രാഷ്ട്രീയം അനിവാര്യമാണെന്നു പറയുന്നവർ ഇത്തരം അക്രമരാഷ്ട്രീയത്തെയും ഏകാധിപത്യപ്രവണതയെയും എങ്ങനെയാണു ന്യായീകരിക്കുക?
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനി കാന്പസിൽ ആത്മഹത്യക്കു ശ്രമിച്ച കേസിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വിദ്യാർഥി സംഘടനകളെ കാന്പസിൽ കർശനമായി നിയന്ത്രിക്കുന്നതിനു സർക്കാർ നിയമനിർമാണം നടത്തണമെന്നു പറയുന്നു. വൈകുന്നേരം അഞ്ചിനുശേഷം വിദ്യാർഥികൾ കാന്പസിൽ നിൽക്കരുത്, പരീക്ഷാഹാൾ, ഓഫീസ് തുടങ്ങി നിർദിഷ്ട സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കണം, പഠനം പൂർത്തിയാക്കിയവരെ കോളജിൽ തുടരാൻ അനുവദിക്കരുത് തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിലുണ്ട്. കലാ, കായിക പരിപാടികളുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ യൂണിയൻ അംഗങ്ങൾക്കു പങ്കുണ്ടെങ്കിൽ യൂണിയൻ പിരിച്ചുവിടണമെന്നും ജനാധിപത്യം അനുശാസിക്കുന്ന സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവും ഉറപ്പുവരുത്തുന്ന നിയമാവലിക്കുള്ളിൽനിന്നുവേണം കോളജ് കാന്പസുകളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം പിന്നോക്കം പോകുന്നതിൽ കാന്പസ് രാഷ്ട്രീയത്തിനും നിർണായകപങ്കുണ്ട്.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top