Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മനുഷ്യജീവൻ അമൂല്യം; മനുഷ്യസന്പത്തു സുപ്രധാനം
ജീവന്റെ മൂല്യത്തെക്കുറിച്ച് ആഴത്തിൽ അവബോധമുള്ളൊരു ജനതയും ജീവനെ വിലമതിക്കുന്ന സംസ്കാരവും ഉള്ള രാജ്യം ഭ്രൂണഹത്യയ്ക്കും അധാർമിക മാർഗങ്ങളിലൂടെയുള്ള ജനനനിയന്ത്രണത്തിനും നിയമപരമായ അംഗീകാരമോ പരോക്ഷ പിന്തുണയോ നൽകുന്നത് ശരിയായ നടപടിയല്ല. രാജ്യത്തു ജനനനിയന്ത്രണം ഫലപ്രദമായി നടപ്പാക്കണമെന്നു സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതു വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. വിവിധ പ്രോ-ലൈഫ് സംഘടനകൾ ഈ ആഹ്വാനത്തിൽ കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുന്നു.
ജനസംഖ്യയിൽ ലോകത്തു രണ്ടാം സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യാനിരക്ക് ഈ നിലയിൽ തുടർന്നാൽ 2050 ആകുന്പോഴേക്കും നാം ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുമെന്നു കണക്കാക്കുന്നു. ഈ സാഹചര്യത്തിൽ ജനനനിയന്ത്രണം ആവശ്യമാണെന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ, ഇന്ത്യയുടെ ഇപ്പോഴത്തെ സാന്പത്തിക മുന്നേറ്റത്തിന് മാനവവിഭവശേഷി വലിയ പങ്കു വഹിച്ചിട്ടുണ്ട്. ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്നൊരു സമൂഹത്തിന് യാതൊരു കാരണവശാലും ഭ്രൂണഹത്യയെ അംഗീകരിക്കാൻ കഴിയില്ല. പെൺ ഭ്രൂണഹത്യാനിരക്ക് ഇന്ത്യയിൽ വളരെക്കൂടുതലാണ്.
ജനസംഖ്യയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് സാന്പത്തികവളർച്ചയിൽ നിർണായകമായത് ആ രാജ്യത്തെ തൊഴിൽശേഷിയുള്ള ചെറുപ്പക്കാരുടെ സംഖ്യാവൈപുല്യമാണ്. ജനസംഖ്യാ വിസ്ഫോടനത്തിനു തടയിടാൻ കമ്യൂണിസ്റ്റ് ചൈന “ഒറ്റക്കുട്ടി’’ നയം നടപ്പാക്കിയിരുന്നു. ദന്പതികൾക്ക് ഒരു കുഞ്ഞു മാത്രം. ഇപ്രകാരം കുറെക്കാലം മുന്നോട്ടു പോയതിനെത്തുടർന്ന് അവിടെ ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു. തുടർന്നു ചൈന ജനസംഖ്യാനയം തിരുത്തി. ഇപ്പോൾ ദന്പതികൾക്ക് ഒന്നിൽക്കൂടുതൽ കുട്ടികളുണ്ടാകുന്നതിനെ ചൈനീസ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നു.
ദാരിദ്ര്യത്തെയും ജനസംഖ്യാ വർധനയെയും തമ്മിൽ പലരും ബന്ധപ്പെടുത്താറുണ്ട്. എന്നാൽ ജനപ്പെരുപ്പമല്ല, ചൂഷണം, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയവയാണു ദാരിദ്ര്യത്തിലേക്കു വഴിതുറക്കുന്നത്. വലിയ ജനസംഖ്യയില്ലാത്ത എത്രയോ രാജ്യങ്ങൾ ദാരിദ്ര്യത്തിൽ കഴിയുന്നു. പല ദരിദ്രരാജ്യങ്ങളിലും ഭരണകൂടങ്ങൾ ദുർബലവും ആഭ്യന്തരസംഘർഷങ്ങൾ സജീവവുമായിരിക്കും. മികച്ച ഭരണമുള്ള രാജ്യത്ത് കാര്യമായ ദാരിദ്ര്യം ഉണ്ടാകില്ല.
നാനാജാതി മതസ്ഥരായ ജനങ്ങൾ ഐക്യത്തിൽ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ ശക്തിയായ മതേതരത്വം ഇപ്പോൾ വിവാദവിഷയമാകുന്നു. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാൻ നീക്കം നടക്കുന്നതായി ആരോപിക്കപ്പെടുന്നു. വർഗീയച്ചുവയുള്ള പ്രസ്താവനകളും പ്രസംഗങ്ങളും ഉത്തരവാദപ്പെട്ട ഭരണാധികാരികളും നേതാക്കളും നടത്തുന്നു. ജനസംഖ്യയിൽ ഇപ്പോൾ 82 ശതമാനമായ ഹിന്ദുമതവിശ്വാസികളുടെ എണ്ണം നൂറു ശതമാനമാക്കണമെന്നു വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ മുന്പൊരിക്കൽ പറയുകയുണ്ടായി.
2011ലെ സെൻസസ് കാട്ടുന്നതു രാജ്യത്തെ ക്രൈസ്തവരുടെ ശതമാനം കുറഞ്ഞിരിക്കുന്നതായാണ്. മുസ്ലിം ജനസംഖ്യയിൽ വർധനയുണ്ടായി. 2001ൽ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ 2.34 ശതമാനമായിരുന്നെങ്കിൽ 2011ൽ 2.29 ആയി കുറഞ്ഞു. ജനസംഖ്യ വീണ്ടും ഗണ്യമായി കുറയുന്ന പ്രവണത ക്രൈസ്തവ സമൂഹത്തിൽ ശക്തിപ്പെടുന്നതായാണു സമീപകാല കണക്കുകൾ വ്യക്തമാക്കുന്നത്. ക്രൈസ്തവ സമൂഹം പ്രോ-ലൈഫ് ആശയങ്ങൾക്ക് ഏറെ പ്രചാരം നൽകുന്നുണ്ടെങ്കിലും ക്രൈസ്തവ ജനസംഖ്യ കേരളത്തിലും ഗണ്യമായി കുറയുകയാണ്. മനുഷ്യജീവന്റെ അന്തസു നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ അവർ നിശിതമായി എതിർക്കുന്നു. ഗർഭച്ഛിദ്രത്തെ കത്തോലിക്കാസഭ ശക്തമായി എതിർക്കുന്നു. വാടക ഗർഭധാരണ നിയന്ത്രണബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. എന്നാൽ, വാടക ഗർഭധാരണം നിയന്ത്രിച്ചാൽ പോരാ, അതു സംബന്ധിച്ചു നിലവിലുള്ള നിയമം റദ്ദാക്കുകയാണു വേണ്ടതെന്നാണു കെസിബിസി പ്രോ-ലൈഫ് സമിതി ആവശ്യപ്പെടുന്നത്. മനുഷ്യജീവനെ ലാബിൽ ഉത്പാദിപ്പിക്കുന്ന വസ്തുവോ വിറ്റഴിക്കപ്പെടുന്ന വസ്തുവോ ആയി കാണാനാകില്ല.
അനധികൃത ഗർഭച്ഛിദ്രം മൂലം ഇന്ത്യയിൽ പെൺകുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകിയിരുന്നു. സമൂഹത്തിൽ സ്ത്രീകളുടെ എണ്ണം കുറയുന്നത് അവർക്കെതിരായ അക്രമങ്ങൾ വർധിക്കാനിടയാക്കുമെന്നു സ്ത്രീ-പുരുഷ അനുപാതം സംബന്ധിച്ച യുഎൻ പഠനറിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തുന്നതു നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ലിംഗനിർണയവും പെൺഭ്രൂണഹത്യയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. മുപ്പതു വർഷത്തിനിടയിൽ ഇന്ത്യയിൽ ഒരു കോടി 20 ലക്ഷം പെൺഭ്രൂണഹത്യകൾ നടന്നതായി 2011ൽ ബ്രിട്ടീഷ് മെഡിക്കൽ പ്രസിദ്ധീകരണമായ “ലാൻസെറ്റ്’’ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പെൺകുഞ്ഞുങ്ങൾക്കെതിരേയുള്ള സാമൂഹ്യ വിവേചനം കേരളത്തിൽ കുറവാണെങ്കിലും മറ്റു പല സംസ്ഥാനങ്ങളിലും ഇതു ഗുരുതരമായ സാമൂഹ്യ പ്രശ്നമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ജനസംഖ്യാ വർധനയ്ക്കെതിരേ പ്രധാനമന്ത്രി വിരൽ ചൂണ്ടിയത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കുടുംബാസൂത്രണം രാജ്യസ്നേഹത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അടിയന്തരാവസ്ഥക്കാലത്ത് നിർബന്ധിത വന്ധ്യംകരണം പോലുള്ള നടപടികളിലൂടെ അന്നത്തെ സർക്കാർ ഉണ്ടാക്കിയ അപഖ്യാതി ഇനിയും കോൺഗ്രസിനെ വിട്ടൊഴിഞ്ഞിട്ടില്ല.
രാജ്യത്തു പല മതസ്ഥരുടെയും ജനസംഖ്യ വർധിക്കുകയും ക്രൈസ്തവരുടെ എണ്ണം ക്രമമായി കുറഞ്ഞു വരുകയുമാണ്. എന്നിട്ടും മതപരിവർത്തനം നടത്തുന്നവരായി ക്രൈസ്തവരെ ചിത്രീകരിക്കുന്ന ശീലം ഇപ്പോഴും പലർക്കുമുണ്ട്. രാജ്യത്തു രണ്ടായിരം വർഷത്തെ സാന്നിധ്യമുണ്ടായിട്ടും ക്രൈസ്തവർ മൂന്നു ശതമാനത്തിൽ താഴെ മാത്രമാണെന്നത് അവർ മറക്കുന്നു. എണ്ണത്തിൽ തീരെ കുറവായിരുന്നിട്ടും ക്രൈസ്തവർ രാജ്യത്തെ വിദ്യാഭ്യാസ, സാമൂഹ്യ, ജീവകാരുണ്യ രംഗങ്ങളിൽ ചെയ്തിട്ടുള്ളതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ സേവനങ്ങൾ രാജ്യപുരോഗതിയിൽ എത്ര വലിയ പങ്കാണു വഹിച്ചിട്ടുള്ളതെന്നു പലരും വിസ്മരിക്കുന്നു. ജനസംഖ്യാ വർധനയെക്കുറിച്ച് ആശങ്കപ്പെടുന്ന പ്രധാനമന്ത്രി ഇത്തരം അടിസ്ഥാന വസ്തുതകൾ മറക്കരുത്. ലോകത്തെ ഏഴാമത്തെ സാന്പത്തിക ശക്തിയായി രാജ്യം മാറിയതിനു പിന്നിലുള്ളത് ഈ രാജ്യത്തെ മാനവവിഭവശേഷിയാണെന്നത് ആർക്കാണു നിഷേധിക്കാൻ കഴിയുക?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
Latest News
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top