സ്വാതന്ത്ര്യത്തിന്‍റെ അനുഭവം എല്ലാവർക്കുമുണ്ടാകണം
സാർവദേശീയവും ദേശീയവും പ്രാദേശികവുമായ സങ്കീർണ സാഹചര്യങ്ങളുടെ നടുവിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിരണ്ടാം വാർഷികം ഇന്ന് ആഘോഷിക്കുന്നു. രാജ്യത്തെ ഓരോ പൗരനും ഈ സ്വാതന്ത്ര്യം അനുഭവവേദ്യമായെങ്കിൽ മാത്രമേ അതു യഥാർഥ സ്വാതന്ത്ര്യമാകൂ. അതിനുള്ള സാഹചര്യം ഏഴു പതിറ്റാണ്ടു പിന്നിട്ട സ്വാതന്ത്ര്യം നമുക്കു പകർന്നു നൽകുന്നുണ്ടോ എന്നതാണു പ്രധാനം.

കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞ സുപ്രധാനമായൊരു നിയമനിർമാണം പാർലമെന്‍റ് പാസാക്കിയതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമെന്ന സവിശേഷതയും ഈ ദിനത്തിനുണ്ട്. ആഗോളതലത്തിൽ രാജ്യം നേരിടുന്ന വലിയൊരു നയതന്ത്ര വെല്ലുവിളിയാണ് ഈ തീരുമാനം. കാഷ്മീർ വിഷയത്തിൽ ലോകരാഷ്‌ട്രങ്ങളിൽനിന്ന് ഇന്ത്യക്കു കിട്ടുന്ന പിന്തുണ വലിയ ആശ്വാസമാകുന്നുണ്ട്. കാഷ്മീർ കാര്യത്തിൽ ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതിയിലും മറ്റും പിന്തുണ നേടുക എളുപ്പമല്ലെന്നു പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്കു പറയേണ്ടിവന്നു. മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ള പിന്തുണയും പാക്കി സ്ഥാന് എളുപ്പമല്ലെന്നാണു ഖുറേഷി പറയുന്നത്.

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്‍റെ രണ്ടാമൂഴമാണിത്. ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നതും ആദ്യ ടേമിൽ സാക്ഷാത്കരിക്കാൻ സാധിക്കാതിരുന്നതുമായ കാര്യങ്ങൾ രണ്ടാമൂഴത്തിന്‍റെ തുടക്കത്തിൽത്തന്നെ നടപ്പാക്കാനുള്ള വ്യഗ്രതയിലാണു കേന്ദ്ര സർക്കാർ. മുത്തലാക്ക് ബിൽ, വിവരാവകാശനിയമത്തിലെ ഭേദഗതി, മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി, ഏറ്റവുമൊടുവിലായി കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിന്‍റെ റദ്ദാക്കൽ, ജമ്മു-കാഷ്‌മീർ പുനസംഘടനാ ബിൽ തുടങ്ങിയവ പാസാക്കിയെടുക്കാൻ കുറഞ്ഞ സമയത്തിനുള്ളിൽ സർക്കാരിനു കഴിഞ്ഞു. പക്ഷേ, "ദോശ ചുട്ടെടുക്കുന്ന' ലാഘവത്തോടെയാണീ നിയമനിർമാണങ്ങളെല്ലാം നടത്തിയതെന്ന വിമർശനം ലഘുവായി കാണാനാവില്ല. പാർലമെന്‍ററി സമിതികളുടെ പരിഗണനയ്ക്കുപോലും പലതും അയച്ചില്ല. പാർലമെന്‍റിലെ ഭൂരിപക്ഷത്തിന്‍റെ ബലത്തിൽ കാര്യങ്ങൾ തീരുമാനിക്കാനുള്ള ജനവിധി തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നു സർക്കാരിന് അവകാശപ്പെടാമെങ്കിലും ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതു ചർച്ചകളിലൂടെയും അതിലൂടെ ഉരുത്തിരിയുന്ന സമവായത്തിലൂടെയുമൊക്കെയാണ്. അതു മറന്നുകൊണ്ടുള്ള നീക്കങ്ങൾ രാജ്യത്തിന്‍റെ ജനാധിപത്യ വളർച്ചയ്ക്കു സഹായകമാവില്ല. കാർഷിക മേഖലയിലെ പ്രതിസന്ധി രാജ്യത്തെ ഏറെ ബാധിച്ചു. സാന്പത്തികവളർച്ച മുരടിപ്പിലാണ്. എങ്കിലും ചന്ദ്രയാൻ-2 പോലെയുള്ള ശാസ്ത്രനേട്ടങ്ങൾ നമ്മെ അഭിമാനഭരിതരാക്കുന്നു.

ആൾക്കൂട്ട കൊലപാതകങ്ങളും ദുരഭിമാനക്കൊലയും അസഹിഷ്‌ണുതയുമൊക്കെ രാജ്യത്തു വർധിച്ചുവരുന്നതു ആശങ്കയോടെയേ കാണാനാവൂ. സമൂഹത്തിന്‍റെ പുരോഗതിക്കും കാലത്തിന്‍റെ മാറ്റത്തിനുമനുസരിച്ചു മനുഷ്യന്‍റെ മനസിനും വളർച്ചയുണ്ടാകേണ്ടതുണ്ട്. കാലാനുസൃതവും ശാസ്ത്രീയവുമായി നിലപാടുകൾ സ്വീകരിക്കുന്നതിനൊപ്പം രാജ്യം എന്നും ഉയർത്തിപ്പിടിച്ച സനാതന മൂല്യങ്ങൾ സംരക്ഷിക്കുകയും വേണം. ഇന്ത്യൻ ദേശീയത ഉയർത്തിപ്പിടിക്കുന്പോഴും ആ ദേശീയതയുടെ അർഥതലങ്ങൾ നാം മനസിലാക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന ഉദാത്തമായൊരു ദേശീയതയാണത്. ലോകനേതാക്കളും ലോകസമൂഹവും എന്നുംആദരവോടെ കാണുന്ന അഹിംസയിലും ധാർമികതയിലുമൂന്നിയ രാഷ്‌ട്രീയ സംസ്കാരം നമ്മുടെ നാട്ടിൽ പഴഞ്ചരക്കായി മാറുന്ന സാഹചര്യമുണ്ടാകരുത്. മഹാത്മജിയെപ്പോലും ഇകഴ്ത്തിക്കാട്ടാൻ നടക്കുന്ന ശ്രമം അപലപനീയമെന്നേ പറയേണ്ടൂ. രാഷ്‌ട്രീയ ദർശനങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ഭിന്നതയുള്ളപ്പോഴും അപരന്‍റെ ആശയങ്ങളോടും നിലപാടുകളോടും സഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതുണ്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ കനത്ത പ്രകൃതിക്ഷോഭം നേരിടുകയാണിപ്പോൾ. കേരളവും കർണാടകയും മഹാരാഷ്‌ട്രയുമൊക്കെ പേമാരിയുടെയും പ്രളയക്കെടുതിയുടെയും ദുരന്ത നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ്. കേരളത്തിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ സംഖ്യ മൂന്നക്കത്തിലെത്തിനിൽക്കുന്നു. ഉരുൾപൊട്ടലിൽ നിരവധി വീടുകളാണു പാടേ ഒലിച്ചുപോയത്. ഉറ്റവരും ഉടയവരും നഷ്‌ടപ്പെട്ടവർ തീരാവേദനയുമായി കഴിയുന്നു.

സമത്വത്തിലും സാഹോദര്യത്തിലും അധിഷ്‌ഠിതമായൊരു സംസ്കാരമാണു നമ്മുടേത്. അതിനു കോട്ടമുണ്ടാകുന്നതൊന്നും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുത്, വിശേഷിച്ചും ഭരണാധികാരികളുടെയും നയരൂപവത്കരണം നടത്തുന്നവരുടെയും ഭാഗത്തുനിന്ന്. മതേതരത്വവും വൈവിധ്യത്തിലെ ഏകത്വവുമൊക്കെ നാം എപ്പോഴും ഉയർത്തിക്കാട്ടുന്നതാണെങ്കിലും അതിന്‍റെ അന്തരാർഥം ഉൾക്കൊള്ളാൻ പലർക്കും കഴിയുന്നില്ല. അസഹിഷ്ണുത വളർത്തി വിഭാഗീയത വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഈ രാജ്യത്തിന്‍റെ അടിത്തറ ഇളക്കും.

രാജ്യത്തിനുവേണ്ടി ജീവൻ നൽകിയവരെയും ലോകത്തിലെ പ്രമുഖ ശക്തിയായി ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരുന്നതിനു നിസ്തുല സംഭാവന നൽകിയവരെയുമൊക്കെ ഈ സ്വാതന്ത്ര്യപ്പുലരിയിൽ നമുക്ക് ആദരവോടെയോർക്കാം. എത്രയോ വീരജവാന്മാരുടെ ജീവത്യാഗമാണ് ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയത്. "ഒരേയൊരിന്ത്യ, ഒരൊറ്റ ജനത' എന്നതു വെറുമൊരു മുദ്രാവാക്യമല്ല, അത് ഓരോ ഇന്ത്യക്കാരന്‍റെയും ആത്മാവിൽനിന്നുയരേണ്ട ഹൃദയമന്ത്രമാണ്. അത്തരമൊരു മാനസികാവസ്ഥ കാഷ്‌മീർ മുതൽ കന്യാകുമാരി വരെ അലയടിക്കണം. ആ ഐക്യമന്ത്രത്തിന്‍റെ കരുത്ത് രാജ്യത്തെ ഇനിയും ഏറെ ഉയരങ്ങളിലേക്കു നയിക്കും. ഛിദ്രശക്തികളും വിഘടനവാദവുമൊക്കെ ഇതിനിടെ വിലങ്ങുതടി സൃഷ്‌ടിക്കാം. അവയെയെല്ലാം അതിജീവിച്ച് മുന്നേറണം.

പ്രളയക്കെടുതിയുടെ ഈ ദുരിതനാളുകളിൽ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയുമൊക്കെ അവിസ്മരണീയ രംഗങ്ങൾ നാം കണ്ടു. രാജ്യം നേരിടുന്ന പ്രതിസന്ധികളെ ഒരുമയോടെ നേരിടാൻ പ്രതിജ്ഞ ചെയ്തുകൊണ്ട് ഈ സ്വാതന്ത്ര്യപ്പുലരിയെ നമുക്കു വരവേൽക്കാം.