Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രളയം നടുവൊടിച്ച വ്യാപാര കേരളം
പെരുമഴയുടെയും ഉരുൾപൊട്ടലിന്റെയും ആഘാതങ്ങളേറ്റ് ഉലയുന്ന കേരളം വലിയൊരു സാന്പത്തിക പ്രതിസന്ധിയിലേക്കാണു നീങ്ങുന്നത്. ചെറുകിട വ്യാപാരമേഖല തകർന്ന മട്ടാണ്. ചെറിയ കച്ചവട സ്ഥാപനങ്ങൾ നടത്തിവന്നിരുന്ന പലരും അവ പൂട്ടുന്നു. നഗരങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും കൊച്ചു കൊച്ചു വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ നിലനിന്നാൽ മാത്രമേ സംസ്ഥാനം വലിയൊരു സാന്പത്തിക മാന്ദ്യത്തിലേക്കു വീഴാതിരിക്കൂ. ചെറിയ തോതിൽ വ്യാപാരം ചെയ്തു ജീവിക്കുന്നവർ ആ രംഗം വിട്ടുപോകേണ്ട അവസ്ഥ ഒഴിവാക്കാൻ ചുമതല സർക്കാരിനുണ്ട്. ആഗോളവത്കരണത്തിന്റെ കാലത്ത് ഇതൊരു പഴഞ്ചൻ ആശയമായി തോന്നാമെങ്കിലും ആവർത്തിക്കുന്ന കനത്ത മഴക്കെടുതികളും പ്രകൃതിക്ഷോഭങ്ങളും നമ്മെ വേറിട്ടു ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിന്റെ കഷ്ടനഷ്ടങ്ങളിൽനിന്നു കരകയറിയിട്ടില്ലാത്ത ജനത ഇപ്പോഴത്തെ ദുരിതങ്ങൾകൂടി എങ്ങനെ നേരിടുമെന്നറിയാതെ അങ്കലാപ്പിലാണ്. മഹാപ്രളയം സംസ്ഥാനത്തു 31,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു കണക്ക്. ഇതിന്റെ ചെറിയൊരു ശതമാനം മാത്രമേ നമുക്കു സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. കേന്ദ്രസഹായം ചെറിയ കൈത്താങ്ങു മാത്രം. സംസ്ഥാനത്തു നികുതിക്കുപുറമേ കുറെ ഇനങ്ങൾക്ക് ഒരു ശതമാനം സെസ് ഏർപ്പെടുത്തി അധികവരുമാനം ഉണ്ടാക്കാനുള്ള പദ്ധതി പ്രാബല്യത്തിലായെങ്കിലും വ്യാപാര-വ്യവസായ രംഗങ്ങളിൽ ഉണ്ടായിരിക്കുന്ന മാന്ദ്യം ഇതു നിഷ്ഫലമാക്കുമോയെന്ന സന്ദേഹമുണ്ട്. സെസിന്റെ അധികഭാരവും താങ്ങേണ്ടതു ജനങ്ങളാണല്ലോ.
ഏറ്റവും കൂടുതൽ തകർച്ച ഉണ്ടായിരിക്കുന്നതു കാർഷിക, വിനോദസഞ്ചാര മേഖലകളിലാണ്. നെഹ്റു ട്രോഫി ജലമേള മാറ്റിവയ്ക്കേണ്ടിവന്നത് ഹൗസ് ബോട്ട് വ്യവസായത്തിനു കനത്ത ആഘാതമായി. പരിശീലന തുഴച്ചിൽ പൂർത്തിയാക്കിയ വള്ളംകളി ക്ലബ്ബുകൾക്കും വലിയ നഷ്ടമുണ്ടായി. പലരും കാണാതെ പോകുന്ന മേഖലകളാണു ചെറുകിട വ്യാപാരത്തിന്റെയും ചെറുകിട വ്യവസായ സംരംഭങ്ങളുടേതും. ചെറുകിട വ്യാപാരമേഖലയുടെ തകർച്ചയ്ക്കു പ്രധാന കാരണം സാധാരണക്കാരുടെ വരുമാനം കുറഞ്ഞുവെന്നതാണ്. നാട്ടിൻപുറങ്ങളിലെ സാധാരണക്കാരെ ആശ്രയിച്ചാണു ചെറുകിട വ്യാപാരസ്ഥാപനങ്ങൾ നിലകൊള്ളുന്നത്. ചെറിയ കടകളിലും പീടികകളിലും കച്ചവടം വലിയതോതിൽ കുറഞ്ഞു.
നാട്ടിൻപുറങ്ങളിൽ മാത്രമല്ല, നഗരങ്ങളിലെ ചെറുകിട, ഇടത്തരം വ്യാപാരസ്ഥാപനങ്ങളിൽപോലും കച്ചവടം നടക്കുന്നില്ല. വൻസ്ഥാപനങ്ങളിലേക്കാണു ഭൂരിപക്ഷം ഉപഭോക്താക്കളും പോകുന്നത്. എന്തുകൊണ്ടു നമുക്കു നാട്ടിലെ ചെറിയ പലചരക്കുകടകളിൽനിന്നും ബേക്കറികളിൽനിന്നും മറ്റും സാധനങ്ങൾ വാങ്ങി ആ ചെറിയ കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ചുകൂടാ? പണമൊഴുക്കു പ്രാദേശികമായി നടക്കുന്പോൾ അതിന്റെ പ്രതിഫലനം പ്രാദേശിക ജനജീവിതത്തിലും ഉണ്ടാവും.
കഴിഞ്ഞ ഓണത്തിനു മുന്‍പായിരുന്നു മഹാപ്രളയം. അങ്ങനെ കഴിഞ്ഞ വർഷം ഓണക്കച്ചവടം പാടേ ഇല്ലാതായി. ഇത്തവണയും സ്ഥിതി വ്യത്യസ്തമാവുമെന്നു തോന്നുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ വ്യാപാര, വ്യവസായ മേഖലകളെ സജീവമാക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. അതിനുവേണ്ട പദ്ധതികൾ ശാസ്ത്രീയമായി ആസൂത്രണം ചെയ്യണം.
അമേരിക്കയിൽ കത്രീന ചുഴലിക്കാറ്റു വൻനാശമുണ്ടാക്കിയ പ്രദേശങ്ങളിൽ പ്രാദേശിക വികസനത്തിന് ഊന്നൽ നൽകി നടപ്പാക്കിയ ചില പദ്ധതികൾ വലിയ വിജയമായിരുന്നു. വീടുകളും വ്യാപാരസ്ഥാപനങ്ങളും പുനർനിർമിക്കാൻ പ്രാദേശിക നിർമാണ വ്യവസായത്തെ പരിപോഷിപ്പിച്ചു. അതിന്റെ ഫലമായി അവിടെ വ്യാപാരം പച്ചപിടിച്ചു. സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ വന്പൻ ഉത്പാദകരാണ് ബിസിനസ് പിടിക്കുക. എന്നാൽ അവിടെ ചെറുകിട, ഇടത്തരം വ്യാപാരികളെ ഉത്തേജിപ്പിക്കുന്ന നയം സർക്കാർ സ്വീകരിച്ചതിന്റെ ഫലമായി പ്രാദേശിക ബിസിനസ് മെച്ചപ്പെട്ടു. അതിന്റെ പ്രയോജനം ചെറുകിടക്കാരായ നിരവധി വ്യാപാരികൾക്കും വ്യവസായികൾക്കും പ്രദേശവാസികൾക്കുമുണ്ടായി.
നമ്മുടെ നാട്ടിലും ഈ ആശയം പ്രാവർത്തികമാക്കാവുന്നതല്ലേ? വൻ കന്പനികളുടെ ചൂഷണം ഒഴിവാക്കി ചെറുകിട, ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിച്ച് ഓരോ പ്രദേശത്തിന്റെയും പുനർനിർമാണം നടത്താം. "റീബിൽഡ് കേരള'യിലൂടെ ഇത്തരമൊരു പുനർനിർമാണമാകട്ടെ നടപ്പാക്കുന്നത്. കേരളത്തിനുണ്ടായ നഷ്ടങ്ങൾ നികത്താൻ ഇവിടെ മുടക്കുന്ന പണം കോർപറേറ്റുകളുടെയും വന്പൻ നിർമാണ കന്പനികളുടെയും പോക്കറ്റിലേക്കു പോയാൽ സംസ്ഥാനത്തിന് എന്തു ഗുണം? നികുതിയിനത്തിൽ കിട്ടുന്ന ചെറിയൊരു തുക മാത്രമാവും ഖജനാവിൽ എത്തുക. അതിനു പകരം, ചെറുകിട വ്യാപാരവും വ്യവസായവും വളരാനുതകുന്ന നയപരിപാടികൾ സർക്കാർ ആവിഷ്കരിക്കണം.
കഴിഞ്ഞ പ്രളയകാലത്തു നശിച്ച എത്രയോ വീടുകളാണ് ഇനിയും പുനർനിർമിക്കാനുള്ളത്. അതിനാവശ്യമായ നിർമാണവസ്തുക്കൾ പ്രാദേശിക വ്യാപാരികളിൽനിന്നു വാങ്ങണം. അമിതലാഭം എടുക്കാതെ വ്യാപാരം സജീവമാക്കാൻ വ്യാപാരികളും ശ്രദ്ധിക്കണം.
കഴിഞ്ഞവർഷം ദിവസങ്ങളോളം വെള്ളം കയറിക്കിടന്ന പല വ്യാപാരസ്ഥാപനങ്ങളിലെയും സാധനങ്ങൾ കേടായി. അവ ഉപേക്ഷിക്കുക മാത്രമേ നിർവാഹമുണ്ടായിരുന്നുള്ളൂ. ഇപ്രകാരം നഷ്ടമുണ്ടായ പല സ്ഥാപനങ്ങളും പൂട്ടിപ്പോയിട്ടുണ്ട്. പുതിയ സ്റ്റോക്കെടുത്തു കച്ചവടം പുനരാരംഭിക്കാൻ വേണ്ട പണം പലർക്കുമില്ല. വായ്പ ലഭിക്കാനുള്ള സാഹചര്യവുമില്ല. അന്യായപ്പലിശയ്ക്കു പണം കടമെടുത്താൽ കെണിയിൽ പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടു പലരും ആ സാഹസത്തിനു മുതിരുന്നില്ല. ഇത്തരം സാഹചര്യങ്ങളിലാണു സർക്കാരിന്റെ സഹായഹസ്തം എത്തേണ്ടത്. കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകി ചെറുകിട വ്യാപാരങ്ങളും വ്യവസായങ്ങളും പുനരാരംഭിക്കാനുള്ള സാഹചര്യം ഉടനേ സൃഷ്ടിക്കണം. ഇത്തരം മാർഗങ്ങളിലൂടെ പ്രാദേശിക സന്പദ്വ്യവസ്ഥയെ സജീവമാക്കി നിർത്തിയാൽ മാത്രമേ സംസ്ഥാനത്തിന്റെ പുനർനിർമാണം സാധ്യമാകൂ. കുറെ വലിയ പദ്ധതികൾ പ്രഖ്യാപിച്ച് അവയുടെ മേന്മകൾ കൊട്ടിഘോഷിച്ചതുകൊണ്ടു കാര്യമില്ല.
നൂറുകണക്കിനു ദുരിതാശ്വാസ ക്യാന്പുകളിലായി കഴിയുന്ന രണ്ടര ലക്ഷത്തോളം പേർ സ്വന്തം വീട്ടിൽ ജീവിക്കാൻ കഴിയാത്തതുകൊണ്ടാണു ക്യാന്പിലേക്കു പോന്നത്. വീടുപേക്ഷിച്ചു പോകുക എന്നതു ചിന്തിക്കാൻകൂടി കഴിയാത്തവരാണു സാധാരണ മലയാളികൾ. പക്ഷേ, സാഹചര്യം വീടുപേക്ഷിക്കാൻ അവരെ നിർബന്ധിതരാക്കി. വെള്ളമിറങ്ങി വീട്ടിൽ തിരികെ എത്തുന്പോൾ അവരെ കാത്തിരിക്കുന്നതു പ്രശ്നങ്ങളുടെ കൂന്പാരമാണ്. അപ്പോൾ അവർക്കു തുണയാവുന്ന പദ്ധതികളുണ്ടാവണം. ജീവിതം തുടരാനും കൃഷി ചെയ്യാനും വ്യാപാരം നടത്താനും അവരെ പ്രാപ്തരാക്കണം. അതാകണം "റീബിൽഡ് കേരള'യുടെ ലക്ഷ്യം.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top