Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രകൃതീമുഖം ഭീതിദം, രക്ഷാദൗത്യം കഠിനം
മഴക്കെടുതിയുടെ കഠിന ദുരിതങ്ങളിലൂടെ കടന്നുപോകുന്ന കേരളത്തിനു വലിയ കൈത്താങ്ങു വേണ്ടിയിരിക്കുന്നു. വയനാട്ടിലും നിലന്പൂരിലും ഹൈറേഞ്ചിലും ഉരുൾപൊട്ടൽ കനത്ത നാശമാണുണ്ടാക്കിയിരിക്കുന്നത്. വ്യാഴാഴ്ച നാലു ജില്ലകളിലാണു അതീവജാഗ്രതാനിർദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇന്നലെ ഒന്‍പതു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
നിലന്പൂർ കവളപ്പാറയിൽ മണ്ണിടിഞ്ഞു കിടക്കുന്ന സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾപോലും അസാധ്യമായിരിക്കുന്നു. ഒരു മല മുഴുവൻ ഇവിടേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അന്‍പതോളം കുടുംബങ്ങൾ മണ്ണിനടിയിലായിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ സംഖ്യ വർധിക്കുമെന്ന ഭീതിയുണ്ട്. വ്യാഴാഴ്ച വൈകിട്ടു മണ്ണിടിച്ചിൽ ഉണ്ടായിട്ടും ഇന്നലെ വൈകുന്നേരവും കാര്യമായ രക്ഷാപ്രവർത്തനം നടന്നിട്ടില്ല. നാട്ടുകാർ നിസഹായരായി നിൽക്കുകയാണ്. ഒരു ജെസിബി മാത്രമാണ് രക്ഷാപ്രവർത്തകരെ സഹായിക്കാനുണ്ടായിരുന്നത്. ദേശീയ ദുരന്തനിവാരണസേനയുടെ ചെറിയൊരു സംഘം ഇവിടെയെത്തിയിട്ടുണ്ട്. ഒരുപക്ഷേ കേരളം കണ്ട ഏറ്റവും വലിയ അപകടങ്ങളിലൊന്നായി ഇതു മാറിയേക്കാം. വീണ്ടും കനത്ത മഴ പെയ്യുന്നതും രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നു. വൈദ്യുതിയും വാർത്താവിനിമയ സൗകര്യങ്ങളും തടസപ്പെട്ടിരിക്കയാണ്. അപകടസാധ്യത മുന്നിൽക്കണ്ട് ഈ പ്രദേശത്തെ ജനങ്ങളോട് മാറിത്താമസിക്കണമെന്നു പോലീസ് മുന്നറിയിപ്പു നൽകിയിരുന്നു. അപകട മുന്നറിയിപ്പ് തദ്ദേശവാസികൾ അവഗണിച്ചതായി മന്ത്രി കെ.ടി. ജലീൽ പറയുന്നു. എന്നാൽ അധികൃതർ കുറെക്കൂടി ജാഗ്രത പുലർത്തിയിരുന്നെങ്കിൽ അപകടത്തിന്റെ രൂക്ഷത കുറയ്ക്കാമായിരുന്നു. രക്ഷാപ്രവർത്തനത്തിനു സഹായകമായ മണ്ണുമാന്തികളും ലൈറ്റുകളുമൊക്കെ അടിയന്തരമായി എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായതായും പരാതിയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പരാതിക്കെട്ടുകൾ അഴിക്കുന്നതിലുപരി ഇനിയെങ്കിലും സമയം കളയാതെ രക്ഷാപ്രവർത്തനം സജീവമാക്കുകയാണു വേണ്ടത്. അട്ടപ്പാടി ആദിവാസി മേഖലയിലും ഊരുകളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താൻ വഴിയില്ലാതെ വലയുകയാണു രക്ഷാപ്രവർത്തകർ.
മഴദുരന്തം ഇന്നലെ കൂടുതൽ പേരുടെ ജീവനെടുത്തു. ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നു മുഖ്യമന്ത്രി പറയുന്നു. എന്നിരുന്നാലും കണക്കുകൂട്ടലുകൾക്കപ്പുറമായി ദുരന്തം പെയ്തിറങ്ങുന്പോൾ കൂടുതൽ ജാഗ്രത അനിവാര്യമാണ്. കേന്ദ്ര ദുരന്തനിവാരണ സേനയുടെയും വ്യോമസേനയുടെയും സഹായം സംസ്ഥാനം തേടിയിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിൽനിന്നു ജനങ്ങളെ രക്ഷപ്പെടുത്താൻ സേനയുടെ സഹായം ആവശ്യമാകും.
മലയോര മേഖലകളിൽ പലേടത്തുമുണ്ടായ ഉരുൾപൊട്ടലിൽ ചില പ്രദേശങ്ങളപ്പാടെ ഒലിച്ചുപോയി. വയനാട് പുത്തുമലയിൽ നൂറ് ഏക്കറിലേറെ സ്ഥലവും അവിടെയുണ്ടായിരുന്ന കെട്ടിടങ്ങളും ഒരു മണിക്കൂർ കൊണ്ടാണ് അപ്രത്യക്ഷമായത്. കഴിഞ്ഞ വർഷത്തെ മഹാപ്രളയകാലത്തുപോലും ഉരുൾപൊട്ടലുണ്ടാകാത്ത ഈ പ്രദേശത്ത് ഇത്തവണ ഇത്രയും രൂക്ഷമായ പ്രകൃതിക്ഷോഭമുണ്ടായതിന്റെ കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു.
സൈന്യവും അഗ്നിശമനസേനയും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ വലിയ പ്രതിസന്ധിയായി. പുത്തുമലയിൽനിന്നു രക്ഷപ്പെട്ട് എത്തിയവർ എല്ലാം നഷ്ടപ്പെട്ടവരാണ്. ഉടുതുണിക്കു മറുതുണിയില്ലാത്ത അവസ്ഥയിൽ കഴിയുന്നവർ. അവർക്കെല്ലാം സത്വര സഹായം എത്തിക്കണം. രക്ഷാദൗത്യം ദുഷ്കരമാണെന്നു പറയുന്പോഴും സാധ്യമായതെല്ലാം ചെയ്യുക എന്നതാണു പ്രധാനം.
സംസ്ഥാനമൊട്ടാകെ ഗതാഗതം തടസപ്പെട്ടിരിക്കയാണ്. ട്രെയിൻ ഗതാഗതം പലേടത്തും തടസപ്പെട്ടു. നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കി. ബസ് സർവീസുകൾ പലേടത്തും റദ്ദാക്കിയിട്ടുണ്ട്. സാധ്യമായ റൂട്ടുകളിലെല്ലാം പരമാവധി സർവീസ് നടത്തി യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി ശ്രദ്ധിക്കണം.
കണ്ണൂരിൽ സമീപകാലത്തൊന്നും അനുഭവപ്പെട്ടിട്ടില്ലാത്ത വെള്ളപ്പൊക്കമാണുണ്ടായത്. ശ്രീകണ്ഠാപുരം, ചെങ്ങളായി പ്രദേശങ്ങളിൽ വീടുകളുടെ മുകൾനിലയിൽ അഭയം തേടിയവരെ മത്സ്യത്തൊഴിലാളികൾ വഞ്ചികളിലെത്തി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. വടക്കൻ ജില്ലകളിൽ മഴ തുടരുകയാണ്. തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിൽ ഇനിയുള്ള ദിവസങ്ങളിലും പ്രളയദുരിതം തുടരും.
പുത്തുമലയിൽ വൈകി നടത്തിയ രക്ഷാപ്രവർത്തനത്തിനിടയിലും ഒരാളെ ജീവനോടെ രക്ഷപ്പെടുത്താനായി. നമ്മുടെ ദുരന്തനിവാരണ മുൻകരുതലുകളിൽ കുറെക്കൂടി ശാസ്ത്രീയമായ നടപടികളുണ്ടായാൽ ഇത്തരം അപ്രതീക്ഷിത ദുരന്തങ്ങളിലും വിലപ്പെട്ട ചില ജീവനുകൾ രക്ഷിക്കാനാവും. അതോടൊപ്പംതന്നെ പ്രധാനപ്പെട്ടതാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ സ്വീകരിക്കുന്നതും.
കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും അതീവ ജാഗ്രത തുടരണം. സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുട്ടികൾ സാഹസത്തിനു മുതിരാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ആഴവും ഒഴുക്കുമുള്ള സ്ഥലങ്ങളിലേക്കു കുട്ടികൾ പോകുന്നതു തടയണം. രക്ഷാപ്രവർത്തകർക്കു തടസമുണ്ടാക്കാതിരിക്കാനും അവർക്കു പരമാവധി സഹായം എത്തിക്കാനും ജനങ്ങൾ സഹകരിക്കണം. വ്യോമസേനയുടെയും സൈന്യത്തിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇത്തരം പ്രകൃതിക്ഷോഭങ്ങളിൽ താമസംവിനാ ദുരന്തനിവാരണസേന രംഗത്തെത്തണം. ഇത്തവണയും അതിൽ കാലതാമസം ഉണ്ടായി. സദാ സജ്ജമായി നിൽക്കുന്ന ദുരന്തനിവാരണസേന കേരളത്തിനുണ്ടാവണം.
ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നവർക്ക് സർക്കാരും സന്നദ്ധ സംഘടനകളും സഹായവുമായി എത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഏകോപനം ഉണ്ടാകണം. സംസ്ഥാനത്തിന്റെ ഏതുഭാഗത്തും വേണ്ടിവന്നാൽ ആകാശമാർഗംപോലും എത്തിച്ചേരാൻ തക്ക സംവിധാനം രക്ഷാപ്രവർത്തകർക്കുണ്ടാകണം. കഴിഞ്ഞ വർഷത്തെ പ്രളയം നൽകിയ പാഠങ്ങൾ ഇനിയും നാം വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല. പേമാരിയാണ് കഴിഞ്ഞ തവണയും ഇത്തവണയും ദുരന്തത്തിനു ഹേതുവായതെങ്കിലും രക്ഷാപ്രവർത്തനത്തിന്റെ സ്വഭാവം വ്യത്യസ്തമായിരുന്നു. ഇതു നമുക്കു മറ്റൊരു പാഠമാകേണ്ടതുണ്ട്.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top