വിദ്യാഭ്യാസ നയം: എന്തിനീ തിടുക്കം?
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചു വലിയ ആശങ്കയാണുള്ളത്. എന്നാൽ ഇക്കാര്യത്തിൽ വിശദമായ പഠനത്തിനോ അഭിപ്രായ രൂപവത്കരണത്തിനോ കേന്ദ്ര സർക്കാർ തയാറാവുന്നില്ല. പുതിയ നയം സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുന്നതിനുള്ള കാലാവധി ഇന്നലെ അവസാനിച്ചു. ഏതായാലും നയത്തിന്‍റെ പ്രായോജകർ അതിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണു കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴത്തെ പ്രവർത്തനശൈലി സൂചിപ്പിക്കുന്നത്. കരടുനയം കാര്യമായ ചർച്ചയൊന്നും കൂടാതെ നടപ്പാക്കുകയെന്നതാണാ ശൈലി. പാർലമെന്‍റിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബില്ലുകളും നിയമഭേദഗതികളും പാസാക്കിയെടുത്തത് ഈ രീതിയിലായിരുന്നു. ചില ബില്ലുകൾ ശബ്‌ദവോട്ടോടെയും പാസാക്കി.

2014ലെ ദേശീയ ജനാധിപത്യ സഖ്യ(എൻഡിഎ) പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനു രൂപം കൊടുക്കാൻ 2016ൽ മുൻ കാബിനറ്റ് സെക്രട്ടറി ടിഎസ്ആർ സുബ്രഹ്മണ്യൻ അധ്യക്ഷനായി സമിതിയുണ്ടാക്കി. എന്നാൽ സമിതിയുടെ റിപ്പോർട്ട് സർക്കാർ മരവിപ്പിച്ചു. 2017ൽ പ്രകാശ് ജാവദേക്കർ മാനവശേഷി വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തശേഷം മുൻ ഐഎസ്ആർഒ ചെയർമാൻ കസ്തൂരിരംഗൻ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചു. പല തവണ സമിതിക്കു കാലാവധി നീട്ടി നൽകി. ഏതായാലും ഒന്നാം മോദി സർക്കാരിന് നയം അവതരിപ്പിക്കാനായില്ല. രണ്ടാം മോദി സർക്കാരിൽ പുതിയ മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ ചുമതലയേറ്റ ദിവസംതന്നെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു.

സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതും നമ്മുടെ രാജ്യത്തെ ഒരു ചലനാത്മക സമൂഹമാക്കി പരിപോഷിപ്പിക്കുന്നതുമായ ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസ സന്പ്രദായമാണു ദേശീയ വിദ്യാഭ്യാസ നയം 2019 വിഭാവനം ചെയ്യുന്നതെന്നു നയത്തിന്‍റെ ദർശനം എന്ന പേരിൽ ആമുഖഭാഗത്ത് എഴുതിവച്ചിരിക്കുന്നു. ഈ ദർശനത്തെത്തന്നെ പലരും ചോദ്യം ചെയ്യുന്നു. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽപെട്ട വിഷയമാണ്. അതായത്, കേന്ദ്ര സർ‌ക്കാരിനും സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ നിയമനിർമാണത്തിനും നയരൂപവത്കരണത്തിനും അധികാരാവകാശങ്ങളുണ്ട്. വൈവിധ്യത്തിലെ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. അതു കാത്തുസൂക്ഷിക്കാനാവശ്യമായ മാർഗനിർദേശങ്ങൾ നമ്മുടെ ഭരണഘടനയിലുണ്ട്. എന്നാൽ ഇപ്പോഴത്തെ വിദ്യാഭ്യാസ നയം ഭരണഘടനാവകാശങ്ങളെപ്പോലും ചോദ്യം ചെയ്യുന്നുവെന്നാണു വിമർശനം. രാജ്യം ഉയർത്തിപ്പിടിക്കുന്ന മതേതരത്വം, ത്രിഭാഷാ പദ്ധതി, വിവിധ വൈജ്ഞാനിക ശാഖകളുടെ ഉൾക്കൊള്ളൽ എന്നിവയിലൊക്ക വ്യത്യസ്തമായ ചില കാഴ്‌ചപ്പാടുകളാണു പുതിയ വിദ്യാഭ്യാസ നയത്തിനുള്ളത്.

പുതിയ നയം അനുസരിച്ചുള്ള മാറ്റം വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുതന്നെ ആരംഭിക്കാനാണുദ്ദേശിക്കുന്നതെന്നറിയുന്നു. മാനവശേഷി മന്ത്രാലയത്തിന് വിദ്യാഭ്യാസ മന്ത്രാലയമെന്ന പഴയ പേരു തിരിച്ചുലഭിക്കും. ഇത്തരമൊരു നിർദേശം ആർ‌എസ്എസ് അനുകൂല സംഘടനയായ നാഗ്പുരിലെ റിസർച്ച് ആൻഡ് റീസർജൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ചൊരു സമ്മേളനം മുന്നോട്ടു വച്ചിരുന്നു. 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണു വിദ്യാഭ്യാസ മന്ത്രാലയത്തിനു മാനവശേഷി മന്ത്രാലയമെന്നു നാമകരണം ചെയ്തത്. നൈപുണ്യ വികസനവും തൊഴിൽ അധിഷ്‌ഠിത വിദ്യാഭ്യാസവുമൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിദ്യാഭ്യാസരീതിയിലേക്കുള്ള മാറ്റം ലക്ഷ്യമിട്ടാണു മാനവശേഷി വകുപ്പെന്നു പേരിട്ടത്. എന്നാൽ ഇപ്പോൾ നൈപുണ്യവികസനത്തിനു പ്രത്യേക വകുപ്പുള്ളതിനാൽ വിദ്യാഭ്യാസത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു നല്ലതെന്ന അഭിപ്രായമാണു കസ്തൂരിരംഗൻ കമ്മിറ്റിയും പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേശീയ വിദ്യാഭ്യാസ കമ്മീഷനു രൂപം നൽകിയേക്കും.

സ്കൂൾ വിദ്യാഭ്യാസരംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും അടിസ്ഥാനപരവും സമഗ്രവുമായ മാറ്റം വേണമെന്നാണു നയത്തിൽ പറയുന്നത്. അര നൂറ്റാണ്ടിലേറെയായി പിന്തുടരുന്ന വിദ്യാഭ്യാസ സന്പ്രദായം തന്നെ പൊളിച്ചെഴുതാൻ പോവുകയാണ്. 10+2 സ്കൂൾ വിദ്യാഭ്യാസ സന്പ്രദായത്തിനു പകരം നാലു ഘട്ടങ്ങളായുള്ള 5+3+3+4 എന്ന സന്പ്രദായം നിലവിൽവരും. ഉന്നത വിദ്യാഭ്യാസ മേഖലയെ ഒന്നാകെ നാഷണൽ ഹയർ എഡ്യൂക്കേഷൻ റെഗുലേറ്ററി അഥോറിറ്റിയുടെ കീഴിൽ കൊണ്ടുവരുകയെന്നതു പുതിയ നയത്തിന്‍റെ ലക്ഷ്യമാണ്. അധ്യാപക പരിശീലനത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കാൻ നാലു വർഷ കോഴ്സാണു പുതിയ നയത്തിൽ നിർദേശിക്കുന്നത്.

ദീപിക, സിഎംഐ വിദ്യാഭ്യാസ സെക്രട്ടേറിയറ്റ്, തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവ സംയുക്തമായി പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചു തേവരയിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുത്ത മൂന്നു മുൻ വൈസ് ചാൻസലർമാർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ധരും രാഷ്‌ട്രീയ സാമൂഹ്യ മേഖലകളിൽനിന്നുള്ളവരും ഇത്തരമൊരു നയത്തിന്‍റെ തിടുക്കത്തിലുള്ള നടപ്പാക്കലിൽ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ പുതിയ നയത്തിന്‍റെ ചില നല്ല വശങ്ങളും പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. യൂറോ സെൻട്രിക് ആയ നമ്മുടെ വിദ്യാഭ്യാസ സന്പ്രദായം മാറണമെന്നും യൂറോപ്പിന്‍റേതല്ലാത്ത വിജ്ഞാനമാതൃകകൾ സ്വാഗതം ചെയ്യപ്പെടണമെന്നും നിർദേശമുണ്ടായി. എന്നാൽ, ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്‌ഠിതമായ വിദ്യാഭ്യാസ സന്പ്രദായത്തിൽനിന്നു പിന്നോക്കം പോകാനിടയാകരുത്. പുറമേ ആകർഷകമെന്നു തോന്നുന്ന ചില നിർദേശങ്ങൾ പുതിയ നയത്തിലുണ്ടെങ്കിലും അതിന്‍റെ പ്രായോഗികത ചോദ്യം ചെയ്യപ്പെടുന്നു. അധ്യാപക -വിദ്യാർഥി അനുപാതം കുറയ്ക്കാനുള്ള നിർദേശവും മറ്റും ഇത്തരത്തിലുള്ളതാണ്.

പുതിയ നയം ഭാവി ഇന്ത്യയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എന്തു പ്രയോജനം ചെയ്യുമെന്നതാണു പ്രധാനം. ദേശീയ വരുമാനത്തിന്‍റെ വളരെ ചെറിയൊരു ഭാഗം മാത്രമേ വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവയ്‌ക്കുന്നുള്ളൂ എന്ന യാഥാർഥ്യം വിസ്മരിക്കപ്പെടുന്നു.

ഇത്രയേറെ സമഗ്രമായൊരു വിദ്യാഭ്യാസ നയംമാറ്റത്തിനു രാജ്യം ഒരുങ്ങുന്പോൾ കേരളം പോലെ വിദ്യാഭ്യാസരംഗത്തു മുൻപന്തിയിൽ നിൽക്കുന്ന, വിദ്യാഭ്യാസത്തിനു വലിയ സംഭാവനകൾ നൽകിയ, സംസ്ഥാനത്തുനിന്നുള്ള വിദഗ്ധരുടെയോ വിദ്യാഭ്യാസ ഏജൻസികളുടെയോ അഭിപ്രായം തേടാൻപോലും സർക്കാർ തയാറായിട്ടില്ല. ഇക്കാര്യങ്ങളിലൊക്കെ ഇനിയെന്തു ചെയ്യാനാവുമെന്നു കേന്ദ്ര സർക്കാർ ആലോചിക്കണം. നയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനു മുന്പ് അഭിപ്രായ സമന്വയം അത്യന്താപേക്ഷിതമാണ്.