കെഎസ്ആർടിസിക്ക് ഉറച്ച രക്ഷാമാർഗം കണ്ടെത്തണം
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് (കെഎസ്ആർടിസി) സുപ്രധാനമായ സ്ഥാനമാണുള്ളത്. കോർപറേഷന്‍റെ സർവീസുകൾ ഏതെങ്കിലും തരത്തിൽ തടസപ്പെട്ടാൽ അതു ജനജീവിതത്തെ സാരമായി ബാധിക്കുമെന്നു നാം പല തവണ കണ്ടിട്ടുണ്ട്. 2107 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെത്തുടർന്നു ഞാ‍യറാഴ്ച കെഎസ്ആർടിസിയുടെ അറുനൂറോളം സർവീസുകളും ഇന്നലെ നാനൂറോളം സർവീസുകളും മുടങ്ങി. തിരുവനന്തപുരം മേഖലയിൽനിന്നാണു കൂടുതൽ പേരെ പിരിച്ചുവിട്ടത് -1479 പേർ. മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371 പേരെയും പിരിച്ചുവിട്ടു.

തെക്കൻ ജില്ലകളെയാണു സർവീസ് മുടക്കം കാര്യമായി ബാധിച്ചത്. ഗ്രാമീണ, മലയോര മേഖലകളിലേക്കുള്ള സർവീസുകളാണു റദ്ദാക്കിയതിൽ കൂടുതലും. ദീർഘദൂര സർവീസുകളിൽ മിക്കതും ഓടിക്കുന്നതു സ്ഥിരം ഡ്രൈവർമാരായതുകൊണ്ട് അത്തരം സർവീസുകൾ കാര്യമായി തടസപ്പെട്ടില്ല.

പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവർക്കു നിയമനം നിഷേധിക്കുന്നുവെന്ന പരാതിയിലാണ് എംപാനൽ കണ്ടക്‌ടർമാരെയും ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവായത്. ഇതിനെതിരേ ജീവനക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി നൽകിയ സമയപരിധി അവസാനിച്ചതിനെത്തുടർന്നു പിരിച്ചുവിടലല്ലാതെ മാർഗമൊന്നുമില്ലാതായി. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്നു കോർപറേഷന് ബോധ്യമുണ്ടായിട്ടും മുൻകൂട്ടി പകരം സംവിധാനങ്ങളൊന്നും ചെയ്യാനായതുമില്ല. മുന്പൊരിക്കൽ എംപാനൽ കണ്ടക്‌ടർമാരെ പിരിച്ചുവിട്ടപ്പോഴും സമാനമായ സ്ഥിതി സംജാതമായിരുന്നു. പക്ഷേ, സർവീസുകളെ കാര്യമായി ബാധിക്കാത്ത വിധത്തിൽ ആ പ്രശ്നം കൈകാര്യം ചെയ്തു.

എന്നാൽ, രണ്ടായിരത്തിലേറെ ഡ്രൈവർമാർ പൊടുന്നനേ മാറിനിൽക്കുന്പോൾ സ്ഥിതി സ്വാഭാവികമായും കൂടുതൽ ഗുരുതരമാകും. പിരിച്ചുവിട്ടവരെ ദിവസവേതനത്തിനു തിരിച്ചെടുത്തു പ്രശ്നം പരിഹരിക്കാനാണിപ്പോൾ തീരുമാനം. ഈ തീരുമാനം രണ്ടു ദിവസം മുന്പേ എടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. പ്രശ്നം ഉണ്ടായശേഷം പരിഹാരം ആലോചിക്കാൻ തുടങ്ങുകയെന്നതാണല്ലോ സർക്കാർ രീതി. ഇവിടെയും അതുതന്നെ സംഭവിച്ചു. നിയമനം ലഭിക്കാൻ അർഹതയുള്ളവർ കോടതിയെ സമീപിക്കുകയോ മറ്റോ ചെയ്താൽ വീണ്ടും പ്രതിസന്ധിയുണ്ടാകാം.

2012 മുതലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിൽ പെട്ടവർ നിയമനത്തിനായി കാത്തിരിക്കുകയായിരുന്നു. എണ്ണായിരത്തോളം ഒഴിവുകളിലേക്കു നടന്ന പരീക്ഷയായിരുന്നുവെങ്കിലും റാങ്ക് ലിസ്റ്റിൽനിന്നു നാമമാത്രമായ നിയമനം മാത്രമേ നടന്നിട്ടുള്ളൂ. ഒഴിവില്ലെന്നാണു കോർപറേഷൻ നൽകുന്ന വിശദീകരണം. എന്നാൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ 2013-14ൽ 2455 സ്ഥിരം ഡ്രൈവർമാരുടെ ഒഴിവുണ്ടെന്നു പറയുന്നതായി റാങ്ക് ലിസ്റ്റിൽ പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ 2015 ജൂലൈയിൽ ഹൈക്കോടതി കെഎസ്ആർടിസിയോടു നിർദേശിച്ചു. റിപ്പോർട്ട് നൽകിയെങ്കിലും നിയമനം നടന്നില്ല. ഇതിനിടെ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്കു നിയമനം നടത്തണമെന്ന കോടതി ഉത്തരവും പാലിക്കപ്പെട്ടിട്ടില്ലെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

സർവീസുകൾ മുടങ്ങാതിരിക്കാൻ ഓരോ ഡിപ്പോയും ആവശ്യമുള്ള ഡ്രൈവർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനാണു നിർദേശം. ഇപ്രകാരം നിയമിക്കപ്പെടുന്നവർക്കു ഡ്യൂട്ടി പാസ് അടക്കമുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. ഈ നിബന്ധനകളൊക്കെ അംഗീകരിച്ച് ജീവനക്കാർ ജോലിക്ക് എത്തിയില്ലെങ്കിൽ സ്ഥിതി വീണ്ടും പരുങ്ങലിലാകും.

ഡ്രൈവർമാരുടെ അഭാവംകൊണ്ടു മാത്രമല്ല, ടയറും സ്പെയർ പാർട്സും ഇല്ലാത്തതു മൂലവും ഈ ദിവസങ്ങളിൽ പല സർവീസുകളം റദ്ദാക്കേണ്ടിവന്നു. ടയർ കന്പനികൾക്കും സ്പെയർ പാർട്സ് നൽകുന്നവർക്കുമൊക്കെ കോർപറേഷൻ വൻതുകകൾ നൽകാനുണ്ട്.

കോർപറേഷൻ ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിലായിട്ടു വർഷങ്ങളേറെയായി. ജീവനക്കാരുടെ ശന്പളവും പെൻഷനും പല തവണ മുടങ്ങി. ഓരോ തവണയും സർക്കാർ സഹായത്താൽ താത്കാലികമായി പ്രതിസന്ധി മറികടക്കുന്നു. കോർപറേഷനെ രക്ഷിക്കാൻ സർക്കാർ പലരെയും നായകസ്ഥാനത്തേക്കു കൊണ്ടുവന്നു. അവരുടെ പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളും കോർപറേഷനിലെ ട്രേഡ് യൂണിയനുകൾക്കു മുന്നിൽ അടിയറവു പറഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ഇതു നാലാമത്തെയാളാണു കെഎസ്ആർടിസി തലപ്പത്തുള്ളത്. ട്രേഡ് യൂണിയൻ സ്വാധീനം ഏറെയുള്ള സ്ഥാപനത്തിൽ മേധാവികൾക്കു കാര്യമായൊന്നും ചെയ്യാൻ കഴിയുന്നില്ല. കെഎസ്ആർടിസിയുടെ തലപ്പത്ത് ആരുതന്നെ വന്നാലും ജീവനക്കാരും സർക്കാരും കൂടി ശ്രമിച്ചാലേ ഈ സ്ഥാപനം രക്ഷപ്പെടുത്തിയെടുക്കാനാവൂ.

ഇപ്പോഴത്തെ പ്രതിസന്ധിക്കു താത്കാലിക പരിഹാരം കണ്ടെത്തിയെന്നാണു സർക്കാരും കോർപറേഷനും അവകാശപ്പെടുന്നത്. കോർപറേഷനിൽ എപ്പോഴും താത്‌കാലിക പരിഹാരങ്ങളാണല്ലോ ഉണ്ടാവാറുള്ളത്. അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടാറില്ല. അവ പരിഹരിക്കപ്പെട്ടാൽ മാത്രമേ കെഎസ്‌ആർടിസി രക്ഷപ്പെടൂ. ലക്ഷക്കണക്കിന് ആളുകൾക്കു വേണ്ടപ്പെട്ട സ്ഥാപനമാണിത്. പതിനായിരക്കണക്കിനു ജീവനക്കാരും അവരുടെ കുടുംബങ്ങളും ഈ സ്ഥാപനത്തെ ആശ്രയിച്ചു ജീവിക്കുന്നു. സംഖ്യയിൽ ജീവനക്കാരോളം തന്നെയുണ്ടു പെൻഷൻകാരും.

സ്വകാര്യബസുകൾ പണിമുടക്കുന്പോഴും ട്രെയിൻ സർവീസുകൾ മുടങ്ങുന്പോഴുമൊക്കെ സംസ്ഥാനത്തുടനീളം യാത്രക്കാർക്ക് അത്താണിയാകുന്നതു കെഎസ്ആർടിസി സർവീസുകളാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ അന്തർസംസ്ഥാന സ്വകാര്യബസുകൾ പണിമുടക്കിയപ്പോൾ കെഎസ്ആർടിസി നടത്തിയ സർവീസുകൾ വലിയ ആശ്വാസമായി. 45 ലക്ഷം രൂപയുടെ അധികവരുമാനം കോർപറേഷന് ഇതുവഴിയുണ്ടായി. മകരവിളക്കുകാലത്തോ പ്രൈവറ്റ് ബസ് സമരകാലത്തോ കിട്ടുന്ന അധികവരുമാനം പ്രതീക്ഷിച്ചു മാത്രം കെഎസ്ആർടിസിയെ മുന്നോട്ടു കൊണ്ടുപോകാനാവില്ല. ഈ സ്ഥാപനം നിലനിൽക്കണമെങ്കിൽ സർക്കാരിന്‍റെ സജീവമായ ഇടപെടലുണ്ടാകണം. അത് അടിയന്തര ഘട്ടത്തിലെ ഓക്സിജൻ നൽകലാവരുത്; ഇത്രയും ബൃഹത്തായൊരു പൊതുഗതാഗത സംവിധാനത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സമഗ്രമായ നടപടികളാണു വേണ്ടത്.