Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനങ്ങൾക്കുവേണ്ടിയാവണം തദ്ദേശ സ്ഥാപനങ്ങൾ
തദ്ദേശ സ്ഥാപനങ്ങളിലൂടെയുള്ള അധികാര വികേന്ദ്രീകരണം ജനാധിപത്യവ്യവസ്ഥിതിയെ ശക്തമാക്കാനും ജനങ്ങൾക്കു സർക്കാർ സേവനങ്ങൾ സുഗമമാക്കാനും ഉദ്ദേശിച്ചുള്ളതാണ്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിക്കിട്ടുന്നതിന് അധികാര കേന്ദ്രീകരണം സഹായകമല്ലെന്ന തിരിച്ചറിവാണ് അധികാര വികേന്ദ്രീകരണത്തിലേക്കു നയിച്ചത്. റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിൽ താഴേത്തട്ടിലുള്ള ഓഫീസുകളുമായാണു സാധാരണക്കാർ കൂടുതലായി ബന്ധപ്പെടുന്നത്. വില്ലേജ് ഓഫീസുകളും പഞ്ചായത്ത്- മുനിസിപ്പൽ ഓഫീസുകളുമൊക്കെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വിവിധങ്ങളായ അനുമതികൾക്കും സർട്ടിഫിക്കറ്റുകൾക്കുമായി എല്ലാ വിഭാഗത്തിലും പെട്ടവർ ഈ ഓഫീസുകളായി ബന്ധപ്പെടേണ്ടിവരും.
ത്രിതല പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും വളരെ വിപുലമായ അധികാരങ്ങളാണിപ്പോൾ ഉള്ളത്. എന്നാൽ, ഈ അധികാരങ്ങളെല്ലാം ജനകീയ ഭരണസമിതികളിലാണോ ഉദ്യോഗസ്ഥരിലാണോ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന സംശയം ഇപ്പോൾ ബലപ്പെടുന്നു. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ തന്റെ ജീവിത സന്പാദ്യമെല്ലാം സ്വരുക്കൂട്ടി ഒരു കൺവൻഷൻ സെന്റർ പണിതീർത്ത പ്രവാസി മലയാളിക്കുണ്ടായ ദുരന്തമാണ് ഇപ്പോൾ ഈ സംശയം ചർച്ചയ്ക്കു വിഷയമാക്കുന്നത്. വീടോ കടമുറിയോ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമോ എന്തായാലും പണിയണമെങ്കിൽ അനുമതിക്കും പണി തീർത്തശേഷം നന്പരിനും ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങി പലവിധത്തിലുള്ള രേഖകൾക്കുമൊക്കെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും എത്രയോ പേരാണു ദിവസവും കയറിയിറങ്ങുന്നത്. വരുമാന സർട്ടിഫിക്കറ്റ് പോലുള്ളവ വില്ലേജ് ഓഫീസിൽനിന്നാണു കിട്ടേണ്ടത്. സർക്കാർ ഓഫീസുകളും തദ്ദേശഭരണ ഓഫീസുകളും കംപ്യൂട്ടറൈസ് ചെയ്തിട്ടുള്ളതിനാൽ ഇത്തരം സർട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്നതിന് ഇപ്പോൾ കൂടുതൽ സൗകര്യമൊരുങ്ങിയിട്ടുണ്ട്. എന്നാൽ, ഓഫീസുകളിലെ സൗകര്യങ്ങൾ കൂടുംതോറും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള പ്രവണതയും വർധിച്ചുവരുന്നുണ്ടോ എന്നു സംശയം.
നിർമാണം പൂർത്തിയാക്കിയ കൺവൻഷൻ സെന്ററിനു കെട്ടിട നന്പർ കിട്ടാനാണു പ്രവാസി വ്യവസായി സാജൻ ആന്തൂരിലെ മുനിസിപ്പൽ ഉദ്യോഗസ്ഥരുടെയും ജനകീയ ഭരണനേതൃത്വത്തിന്റെയും മുന്നിൽ നിരവധി തവണ യാചിച്ചത്. പക്ഷേ, ആർക്കും കരുണയുണ്ടായില്ല. അവസാനം നിരാശനായി അദ്ദേഹം ജീവിതമൊടുക്കുന്പോൾ നഷ്ടമായതെല്ലാം സാജന്റെ കുടുംബത്തിന്. സർക്കാരാകട്ടെ ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം കാരണക്കാരെന്നു പറഞ്ഞു കൈകഴുകുന്നു.
കെട്ടിടനന്പർ നൽകാതെയും പ്രവർത്തനാനുമതി തടഞ്ഞുവച്ചും മറ്റും ആളുകളെ കഷ്ടപ്പെടുത്തുന്നതു പതിവാക്കിയ തദ്ദേശഭരണ ഉദ്യോഗസ്ഥരും ഭരണസമിതികളുമുണ്ട്. വ്യക്തിപരമായ താത്പര്യങ്ങളോ അഴിമതിയോ ഒക്കെയായിരിക്കും ഇതിന്റെ പിന്നിൽ.
അധികാരവികേന്ദ്രീകരണത്തിലൂടെ തങ്ങൾക്കു കിട്ടിയ അധികാരങ്ങളും അവകാശങ്ങളും വേണ്ടവിധം ഉപയോഗിക്കുന്നതും വികസന ആവശ്യങ്ങൾക്കനുവദിക്കുന്ന ഫണ്ട് യഥാസമയം ചെലവഴിക്കുന്നതുമായ തദ്ദേശസ്ഥാപനങ്ങൾ എത്രയുണ്ട്? പതിന്നാലാം ധനകാര്യ കമ്മീഷൻ അനുവദിച്ച ഗ്രാന്റ് വിനിയോഗിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്നും പല തദ്ദേശ സ്ഥാപനങ്ങളും കമ്മീഷന്റെ നിർദേശങ്ങൾ പാലിച്ചില്ലെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ പ്രവർത്തനക്ഷമതാ ഓഡിറ്റിൽ പറയുന്നു. 2015-16 ൽ അനുവദിച്ച 785.42 കോടി രൂപയിൽ 366.44 കോടിയും, 2016-17ൽ അനുവദിച്ച1,310.5 കോടിയിൽ 528.24 കോടിയും വിനിയോഗിച്ചിട്ടില്ലെന്ന് കഴിഞ്ഞ വർഷം നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ട് വ്യക്തമാക്കി. അടിസ്ഥാന സേവനങ്ങൾക്കല്ലാതെ ഗ്രാന്റ് ചെലവു ചെയ്യാൻ പാടില്ലെന്ന ധനകാര്യ കമ്മീഷന്റെയും ധനമന്ത്രാലയത്തിന്റെയും കർശന നിർദേശം ഉണ്ടായിരുന്നെങ്കിലും പരിശോധന നടത്തിയ 35 തദ്ദേശ സ്ഥാപനങ്ങൾ തുക വകമാറ്റി. 22.72 കോടി രൂപയാണു സ്ഥാപനങ്ങൾ അടിസ്ഥാന വികസനം ലക്ഷ്യമല്ലാത്ത പദ്ധതികൾക്കായി വിനിയോഗിച്ചത്. 2016-17ൽ സംസ്ഥാന സർക്കാർ അനുവദിച്ച 6,723.02 കോടി രൂപയിൽ 1,542.27 കോടി സറണ്ടർ ചെയ്തു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ഫണ്ടിലേക്ക് 7.65 കോടി അനുവദിച്ചെങ്കിലും 5.81 കോടി സറണ്ടർ ചെയ്തു. ഗ്രാമീണ വികസനത്തിനു പ്രത്യേക പരിപാടികൾക്കായി 386.04 കോടി അനുവദിച്ചതിൽ 208.80 കോടിയും മടങ്ങി. നഗര വികസനത്തിനായി അനുവദിച്ച 1,133.60 കോടിയിൽ 364.68 കോടിയും ഉപയോഗിച്ചില്ല. ഇങ്ങനെയൊക്കെയാണു തദ്ദേശസ്ഥാപനങ്ങളിൽ കാര്യങ്ങളെങ്കിൽ അവിടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എന്താണു ചെയ്യുന്നതെന്നു ജനം ചോദിക്കാതിരിക്കുന്നതെങ്ങനെ?
കാര്യമായ ജോലിത്തിരക്കില്ലാത്ത പഞ്ചായത്തുകളിൽപ്പോലും കെട്ടിടനിർമാണ അനുമതികളും സർട്ടിഫിക്കറ്റ് നൽകലുമൊക്കെ ഇഴയുന്നുണ്ട്. കൈക്കൂലി പ്രസ്ഥാനവും ശക്തം. രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ അധികാരദണ്ഡുവീശി വിരാജിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. നിർമാണനുമതികൾക്കും കംപ്ലീഷൻ സർട്ടിഫിക്കറ്റിനുമൊക്കെ കാലതാമസം വരുത്തുന്നവർക്കും അഴിമതിയും ക്രമക്കേടും നടത്തുന്നവർക്കുമെതിരേ കർശന നടപടിയെടുക്കുമെന്ന് ആന്തൂർ സംഭവത്തെത്തുടർന്നു പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. കെട്ടിടനിർമാണ അനുമതിക്കായി കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളും ജൂലൈ പത്തിനകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തീർപ്പാക്കണമെന്നും വിവിധ അനുമതികൾക്കായി എത്തുന്നവരോടു സൗഹാർദപൂർവം പെരുമാറണമെന്നും ഡയറക്ടർ നിർദേശിക്കുന്നു. എന്തെങ്കിലും ദുരന്തം സംഭവിച്ചശേഷം ഇത്തരം ഉത്തരവുകളിറക്കുന്നതിൽ കാര്യമില്ല. പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള കരുതൽ എപ്പോഴും വേണം.
ഇപ്പോഴത്തെ ആന്തൂർ സംഭവം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ മാത്രം സൃഷ്ടിയല്ലെന്നു വ്യക്തമാണ്. രാഷ്ട്രീയത്തിന്റെ ദുഷിച്ച രക്തവും അതിനു പിന്നിലുള്ളതായി സംശയിക്കുന്നു.സംഭവം മുന്നോട്ടു കൊണ്ടുവരുന്ന പൊതുവായ പ്രശ്നം ജനജീവിതമാണ്. വീടു വയ്ക്കാനോ വിദേശത്തുപോകാനോ കട നടത്താനോ ഒക്കെ അനുമതിക്കും സർട്ടിഫിക്കറ്റിനുമായി വരുന്നവരെ വലച്ചേ അടങ്ങൂ എന്നു തദ്ദേശ സ്ഥാപനങ്ങൾ വാശിപിടിക്കരുത്. ശരിയായ പരിശോധന നടത്തി കാലതാമസം കൂടാതെ രേഖകൾ നൽകണം. ചുമതലയെല്ലാം ഉദ്യോഗസ്ഥരുടെ ചുമലിൽ വച്ചു ജനപ്രതിനിധികൾക്കു കൈകഴുകാനാവില്ല. ഉദ്യോഗസ്ഥർ ഉടക്കിട്ടാലും അർഹിക്കുന്ന അനുമതികളും സർട്ടിഫിക്കറ്റുകളും ജനങ്ങൾക്കു ലഭ്യമാക്കാൻ ജനപ്രതിനിധികൾക്കു തന്നെയാവണം മുഖ്യ ചുമതല.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top