Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തോൽപ്പിക്കപ്പെടുന്നത് വിദ്യാർഥികൾ
എൻജിനിയറിംഗ് വിദ്യാഭ്യാസരംഗത്തു പ്രഖ്യാപിച്ചിരിക്കുന്ന പരിഷ്കാരങ്ങളിൽ ചിലത് സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ സാരമായി ബാധിക്കുമെന്ന ആശങ്ക പരക്കെ ഉയരുന്നു. കേരള സാങ്കേതിക സർവകലാശാലയുടെ എൻജിനിയറിംഗ് പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയത്തിനും വേണ്ട കുറഞ്ഞ മാർക്ക് 45ൽനിന്നു 40 ആയി കുറച്ചത് ഇതിലൊന്നാണ്. കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിൽ ഒഴിവുവരുന്ന സീറ്റുകൾ നിറയ്ക്കാനാണീ തീരുമാനമെങ്കിൽ അതു തികച്ചും ദൗർഭാഗ്യകരംതന്നെ. ബിടെക് പാസായി ആയിരക്കണക്കിനു കുട്ടികൾ ജോലി കിട്ടാതെ വിഷമിക്കുന്പോൾ അവരുടെ ഇടയിലേക്കു കുറെ എൻജിനിയറിംഗ് ബിരുദധാരികളെക്കൂടി ചേർക്കാമെന്നതു മാത്രമാവും ഇതിന്റെ പ്രയോജനം. കേരളത്തിൽ നിന്നുള്ള എൻജിനിയറിംഗ് ബിരുദത്തിന് കടലാസിന്റെ വിലമാത്രമേയുള്ളൂ എന്ന് തൊഴിൽ ദാതാക്കളെ ചിന്തിപ്പിച്ചേക്കാവുന്ന സാഹചര്യം ഒഴിവാക്കാൻ വലിയ ശ്രമം അനിവാര്യമായിരിക്കുന്നു.
ഇന്റേണലിനു മിനിമം മാർക്ക് വേണമെന്ന നിബന്ധന ഒഴിവാക്കിയതായും ഉന്നത വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു. ദേശീയ സാങ്കേതിക വിദ്യാഭ്യാസ സമിതി(എഐസിടിഇ)യുടെ മാനദണ്ഡമനുസരിച്ചാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടതെന്നാണു മന്ത്രി പറഞ്ഞത്. പക്ഷേ പരീക്ഷ പാസാകുന്നതിനുള്ള മിനിമം മാർക്ക് നിശ്ചയിക്കുന്നത് അതതു സർവകലാശാലയാണല്ലോ. കുസാറ്റിൽ ഇപ്പോഴും എൻജിനിയറിംഗ് പരീക്ഷ വിജയിക്കാൻ വേണ്ടതു 45 മാർക്കാണ്.
ഇന്റേണൽ മിനിമം മാർക്ക് എടുത്തുകളഞ്ഞതു കാന്പസുകളിലെ അച്ചടക്കത്തെപ്പോലും ബാധിക്കും. ഇന്റേണൽ മാർക്കിന്റെ പേരിൽ സ്ഥാപനവും അധ്യാപകരും വിദ്യാർഥികളെ സമ്മർദത്തിലാക്കുന്നുവെന്നായിരുന്നു പരാതി. ഇക്കാര്യത്തിൽ എത്രമാത്രം വാസ്തവമുണ്ടെന്നു പരിശോധിക്കണം. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ ഇന്റേണൽ മിനിമം വേണ്ടെന്നു വയ്ക്കുന്നതു വിദ്യാഭ്യാസ മികവിനു സഹായകമാകുമോ എന്നു സംശയമാണ്. വിദ്യാർഥി സംഘടനകളുടെ സമരഭീഷണിക്കും സമ്മർദങ്ങൾക്കും വഴങ്ങിയാവരുത് ഭരണാധികാരികൾ തീരുമാനങ്ങളെടുക്കുന്നത്. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അവർ ഭീഷണിക്കും സമ്മർദങ്ങൾക്കും ഇരയാകാനും പാടില്ല. പക്ഷേ, ആത്യന്തികമായി പഠനനിലവാരത്തിനും നല്ല പഠനാന്തരീക്ഷത്തിനുമായിരിക്കണം മുൻഗണന.
എഐസിടിഇയുടെ മാതൃകാ പാഠ്യപദ്ധതിയനുസരിച്ചു സാങ്കേതിക സർവകലാശാല തയാറാക്കിയ പാഠ്യപദ്ധതിയാണ് ഇത്തവണ ബിടെക് കോഴ്സിനു നടപ്പാക്കുന്നതെന്നാണു സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരുപറഞ്ഞ് ഇവിടെ ഹയർ സെക്കൻഡറി ലയനവും മറ്റു പരിഷ്കാരങ്ങളും നടപ്പാക്കുന്നതുപോലെയാണിത്. വിദ്യാഭ്യാസ വിചക്ഷണരെന്നു പറയുന്ന ചിലരുടെ താത്പര്യങ്ങൾക്കനുസൃതമായാണു പല പരിഷ്കാരങ്ങളും എന്നതാണു യാഥാർഥ്യം. അവ വിദ്യാഭ്യാസത്തിന്റെ മൂല്യം നഷ്ടപ്പെടുത്തരുത്.
തുടർപഠനത്തിനു വിഷമിക്കുന്ന എൻജിനിയറിംഗ് വിദ്യാർഥികൾക്കു നിശ്ചിത മിനിമം ക്രെഡിറ്റ് നേടിക്കഴിഞ്ഞാൽ തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ തുടർപഠനം പൂർത്തിയാക്കി ബി. വോക് ഡിഗ്രി കരസ്ഥമാക്കാം. യഥാർഥത്തിൽ വൊക്കേഷണൽ ഡിഗ്രിയുടെ ഉദ്ദേശ്യം അതല്ല. ഏതെങ്കിലുമൊരു മേഖലയിൽ വിദഗ്ധ തൊഴിലിനു പ്രാപ്തമാക്കുകയാണു വൊക്കേഷണൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിനുപകരം ബിടെക് പഠിച്ചു പൂർത്തിയാക്കാൻ സാധിക്കാത്തവർക്കു മറ്റൊരു ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി വിടുന്നതുകൊണ്ട് എന്തു ഫലമാണുള്ളത്?
ബിടെക് നേടുന്നതിനുള്ള ക്രെഡിറ്റ് 182ൽ നിന്നു 162 ആക്കിയിട്ടുണ്ട്. ഇക്കാര്യം മുന്‍പുതന്നെ സാങ്കേതിക സർവകലാശാലാധികൃതർ നിർദേശിച്ചിരുന്നതാണ്. അന്ന് ഈ മേഖലയിൽനിന്നുള്ള ചിലർതന്നെയാണ് ഈ മാറ്റത്തിന് എതിരു നിന്നത്. ക്രെഡിറ്റ് കുറച്ചതുമൂലം ലഭ്യമാകുന്ന അധിക സമയം സംരംഭകത്വ പ്രവർത്തനങ്ങൾക്കും ഇന്റേൺഷിപ്പിനും ബിടെക് ഓണേഴ്സ് കോഴ്സിനും മൈനർ കോഴ്സുകൾക്കും ഉപയോഗിക്കാം. സ്പെഷലൈസേഷനാണ് ഓണേഴ്സ് കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം കാര്യങ്ങളിൽ പൂർണമായും അക്കഡേമിക് വിലയിരുത്തലുണ്ടാകണം. ബ്രേക്ക് ഓഫ് സ്റ്റഡിക്കുള്ള അവസരം സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഇന്റേൺഷിപ്പ് പൂർത്തിയാക്കാനും ഉപകരിക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിനടത്തിപ്പിനുള്ള കൺസൾട്ടൻസികളായി എൻജിനിയറിംഗ് കോളജുകളെയും പോളിടെക്നിക്കുകളെയും ചുമതലപ്പെടുത്താനുള്ള തീരുമാനവും പ്രോത്സാഹജനകമാണ്. ഇതിലൂടെ പ്രാദേശിക വികസനത്തിൽ പങ്കാളികളാകാനുള്ള അവസരം എൻജിനിയറിംഗ് വിദ്യാർഥികൾക്കു ലഭിക്കും. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സ്റ്റൈപ്പൻഡ് വിദ്യാർഥികൾക്കു പ്രോത്സാഹനമാകും. സ്റ്റാർട്ടപ് മിഷനുമായി ചേർന്നു കോളജുകളിൽ സംരംഭകത്വ സെല്ലുകളുടെ പ്രവർത്തനം ഊർജിതമാക്കാനുള്ള നീക്കവും നല്ലതുതന്നെ. സംസ്ഥാനത്ത് കുറഞ്ഞൊരു കാലംകൊണ്ട് ഉയർന്നുവന്ന എൻജിനിയറിംഗ് കോളജുകൾ സാങ്കേതികവിദ്യാഭ്യാസരംഗത്ത് ഏറെ അവസരങ്ങൾ നൽകിയെങ്കിലും അവയുടെ ഭാവിയെക്കുറിച്ച് ആശങ്ക നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം നിർദേശങ്ങൾ പ്രസക്തമാണെങ്കിലും ഇവയെല്ലാം പ്രഖ്യാപനത്തിൽനിന്നു പ്രയോഗത്തിലേക്കു പരിണമിക്കണം.
എൻജിനിയറിംഗ് മേഖലയിലെ വിവിധ ട്രേഡുകളിലുള്ള സാധ്യതകളും വെല്ലുവിളികളും കണക്കിലെടുത്തുവേണം പഠനസന്പ്രദായം നവീകരിക്കാൻ. അതിൽ പാളിച്ചപറ്റിയാൽ തൊഴിൽ മേഖലയിൽ നമ്മുടെ കുട്ടികൾ പിന്നോക്കം പോകും. തികച്ചും മത്സരാധിഷ്ഠിതമായൊരു തൊഴിൽ രംഗമാണിത്. അതിനനുസൃതമായ വൈദഗ്ധ്യം നേടിയവർക്കേ പിടിച്ചുനിൽക്കാനും മുന്നോട്ടു പോകാനുമാവൂ. അതിവേഗം വളരുന്ന ടെക്നോളജിക്കനുസൃതമായി പാഠ്യപദ്ധതികൾ ആധുനീകരിക്കണം.
സാങ്കേതികവിദ്യാഭ്യാസത്തിനുമാത്രമായി സർവകലാശാല രൂപവത്കരിച്ചിട്ടും അതിന്റെ പ്രവർത്തനം നൈരാശ്യജനകമാണ്. പ്രഥമ വൈസ് ചാൻസലർ കാലാവധി തികയും മുന്‍പു രാജിവച്ചുപോയി. കഴിഞ്ഞ വർഷം മേയിൽ നടത്തിയ എം.ടെക് പരീക്ഷയുടെ സർട്ടിഫിക്കറ്റ് ഇതുവരെ വിദ്യാർഥികൾക്കു ലഭിച്ചിട്ടില്ല. മുൻ വർഷവും ഇതുതന്നെയായിരുന്നു സ്ഥിതി. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് ആറു മാസത്തെ കാലാവധിയേ ഉള്ളൂ. ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഉപരിപഠനത്തിനും ജോലിക്കുമൊക്കെ തടസം നേരിടുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ യൂണിവേഴ്സിറ്റിയിൽ വിളിച്ചാൽ ടെലിഫോൺ അറ്റൻഡ് ചെയ്യാൻപോലും ആളില്ലാത്ത അവസ്ഥയാണെന്ന് ചില രക്ഷിതാക്കൾ പരാതിപ്പെടുന്നു. ഇങ്ങനെയൊക്കെയാണു നമ്മുടെ സാങ്കേതിക സർവകലാശാലയുടെ അവസ്ഥയെങ്കിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളും പരിഷ്കാരങ്ങളും എന്തു മെച്ചമുണ്ടാക്കും?
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top