Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിദ്യാഭ്യാസ മേഖല തച്ചു തകർക്കരുത്
വിദ്യാഭ്യാസ മേഖല അടിമുടി ഉടച്ചുവാർക്കാനുള്ള നീക്കത്തിലാണു കേന്ദ്ര, കേരള സർക്കാരുകൾ. ഇരുകൂട്ടരും പറയുന്നത് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള ശ്രമമാണെന്നാണ്. പക്ഷേ, അതാണോ യഥാർഥ ഉദ്ദേശ്യം? പാഠഭാഗങ്ങളെ പുരാതന കാലത്തേക്കു കൊണ്ടുപോകുന്നതും അവയിൽ മതമില്ലാത്ത ജീവൻ കുത്തിത്തിരുകുന്നതും ആധുനികകാലത്തിനനുസൃതമായി ഉന്നതവിദ്യാഭ്യാസത്തെ രൂപപ്പെടുത്തുന്നതിനു പകരം അതിനെ പരീക്ഷണശാലയാക്കുന്നതുമൊക്കെയാണോ വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനുള്ള മാർഗം? ഒരു കാര്യം വ്യക്തമാണ്: ഭരണം നടത്തുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കനുസൃതമായി, വിദ്യാഭ്യാസ വിചക്ഷണരെന്നു ഭാവിക്കുന്ന ചിലർ കുറിച്ചുകൊടുക്കുന്ന നിർദേശങ്ങളാണ് ഇവിടെ വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്ക് അടിസ്ഥാനമാക്കുന്നത്. അതു നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തെയാകെ തച്ചുടയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
രാജ്യത്തെ വിദ്യാഭ്യാസത്തിൽ അടിമുടി മാറ്റം നിർദേശിച്ചുകൊണ്ടുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖ തയാറായി. കെ. കസ്തൂരിരംഗൻ അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ നയ രൂപവത്കരണ സമിതി പുതിയ കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്കു രേഖ സമർപ്പിച്ചു. നിലവിലെ 10+2 എന്ന വിദ്യാഭ്യാസ സന്പ്രദായത്തെ 5+3+3+4 എന്ന ഘടനയിലേക്കു മാറ്റുക എന്നതാണ് ഒരു പ്രധാന ശിപാർശ. ദേശീയതയ്ക്ക് ഊന്നൽ നൽകിയുള്ള വിദ്യാഭ്യാസ നയമാണു സമിതി നിർദേശിച്ചിരിക്കുന്നത്. സംസ്കൃത പഠനത്തിനു കൂടുതൽ പ്രാമുഖ്യം നൽകും. ഹിന്ദി എല്ലായിടത്തും നിർബന്ധിത വിഷയമാക്കും. ഇതു കേട്ടപാടേ തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. കരടു രേഖയാണിപ്പോൾ വന്നിരിക്കുന്നതെന്നും കൂടുതൽ ചർച്ചയ്ക്കുശേഷമേ നടപ്പാക്കൂ എന്നുമാണു വകുപ്പു മന്ത്രിയുടെ വിശദീകരണം.
വിദ്യാഭ്യാസാവകാശത്തിന്റെ പരിധിയിൽ മൂന്നു വയസുമുതലുള്ള കുട്ടികളെ ഉൾപ്പെടുത്തിയിരിക്കയാണ്. നിലവിൽ ആറു വയസുമുതൽ 14 വയസുവരെയുള്ളവർക്കാണു സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് അവകാശമുള്ളത്. പുതിയ സന്പ്രദായത്തിൽ, മൂന്നു വയസിൽ വിദ്യാഭ്യാസം ആരംഭിക്കും. മൂന്നു വയസു മുതൽ ആറു വയസുവരെയാണു പ്രീസ്കൂൾ കാലം. ഇതിന്റെ തുടർച്ചയായി ഒന്നും രണ്ടും ക്ലാസുകൾ. മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയാണു രണ്ടാം ഘട്ടം. ആറു മുതൽ എട്ടു വരെ മൂന്നാം ഘട്ടവും ഒന്‍പതു മുതൽ 12-ാം ക്ലാസ് വരെ നാലാംഘട്ടവും.
2014ലെ എൻഡിഎ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം പല കാരണങ്ങളാൽ നടപ്പാക്കാൻ കഴിയാതെപോയതിനാൽ പുതിയ സർക്കാരിന്റെ തുടക്കത്തിൽത്തന്നെ ഇതിനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. മുൻ സർക്കാരിന്റെ കാലത്ത് സ്മൃതി ഇറാനി മാനവവിഭവശേഷി മന്ത്രിയായിരുന്നപ്പോഴാണു മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യം അധ്യക്ഷനായി ദേശീയ വിദ്യാഭ്യാസ നയരൂപവത്കരണ സമിതി രൂപവത്കരിച്ചത്. ആ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നില്ല. പിന്നീടു സ്മൃതി ഇറാനിക്ക് മാനവവിഭവശേഷി വകുപ്പു നഷ്ടപ്പെട്ടു. തുടർന്നു വകുപ്പ് ഏറ്റെടുത്ത പ്രകാശ് ജാവദേക്കറാണു കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്.
സ്വകാര്യ സ്കൂളുകൾ തുടരണമെന്നു പറയുന്ന കസ്തൂരിരംഗൻ റിപ്പോർട്ട്, പക്ഷേ അവയുടെ മേൽ ചില കർശന നിയന്ത്രണങ്ങൾ നിർദേശിക്കുന്നുണ്ട്. ഏകപക്ഷീയമായി ഫീസ് കൂട്ടാനനുവദിക്കരുത് എന്നതാണൊരു നിർദേശം. സ്വകാര്യ സ്കൂളുകൾക്കു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി നിർബന്ധിതമാണ്. ഓഡിറ്റ് ചെയ്ത് വാർഷിക ധനകാര്യ റിപ്പോർട്ട് ഈ കമ്മിറ്റിയെ കാണിക്കണം. സ്വകാര്യ സ്കൂളുകൾ പേരിനൊപ്പം പബ്ലിക് എന്ന വാക്ക് ഉപയോഗിക്കുന്നതു വിലക്കിയിട്ടുണ്ട്. സ്കൂളുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കണം.
ഇതിനിടെ കേരള സർക്കാരും വിദ്യാഭ്യാസ രംഗത്തു വലിയ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള നീക്കത്തിലാണ്. തീരെ ആലോചനയില്ലാത്തതെന്നു നിശിത വിമർശനമുയർന്നിട്ടും ഹയർ സെക്കൻഡറി ഏകീകരണം സംസ്ഥാന സർക്കാർ നടപ്പാക്കിക്കഴിഞ്ഞു. പാഠപുസ്തകം തയാറാകുന്നതിനു മുന്‍പു ക്ലാസ് തുടങ്ങുന്നതുപോലെയാണിത്. ഘടനാപരമായ ചില മാറ്റങ്ങൾ വരുത്തി നടപ്പാക്കുന്ന ഈ സംയോജനത്തിന്റെ വിശദാംശങ്ങൾ പലതും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. ഏകീകരണവുമായി ബന്ധപ്പെട്ട സ്പെഷൽ റൂളോ ശന്പള വിതരണത്തിനുള്ള ഏകീകൃത സംവിധാനമോ ആയിട്ടില്ല.
ഉന്നത വിദ്യാഭ്യാസരംഗത്തു പുതിയൊരു മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നു കരുതിയിരുന്ന സ്വയംഭരണ കോളജുകൾക്കു കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനും സ്വയംഭരണ ആക്ടിനു രൂപം കൊടുക്കാനും സ്വയംഭരണ കോളജ് അപ്രൂവൽ കമ്മിറ്റി തീരുമാനിച്ചു. സ്വയംഭരണ കോളജുകളുടെ പ്രവർത്തനത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി ഭേദഗതികളോടെ അംഗീകരിച്ചു. കോളജ് യൂണിയൻ ചെയർമാനെ സ്വയംഭരണ കോളജ് ഗവേണിംഗ് കൗൺസിലിലും സെക്രട്ടറിയെ അക്കഡേമിക് കൗൺസിലിലും ഉൾപ്പെടുത്തുമെന്നതാണ് ഒരു പ്രധാന തീരുമാനം.
അധ്യാപനം, മൂല്യനിർണയം, പരീക്ഷാ നടത്തിപ്പ് എന്നിവയെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ പരാതി പരിശോധനാ സമിതി രൂപവത്കരിക്കും. ഈ സമിതിയിൽ പ്രിൻസിപ്പലും അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ എന്നിവരുടെ പ്രതിനിധികളുമുണ്ടാവും. സിലബസ് പരിഷ്കരണത്തിനുള്ള അപേക്ഷകളിൽ സർവകലാശാലകൾക്കു തീരുമാനമെടുക്കാനുള്ള സമയപരിധി ഒരു മാസത്തിൽനിന്ന് ആറു മാസമാക്കി ഉയർത്തി. സ്വയംഭരണ കോളജുകളിൽ ജനാധിപത്യ അന്തരീക്ഷം ഉറപ്പാക്കാനാണീ ഭേദഗതികളെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നത്. സാമൂഹ്യ നീതിയും അക്കഡേമിക് മികവും ലക്ഷ്യമിടുന്നു. എന്നാൽ, പുതിയ നിബന്ധനകളൊക്കെ ലക്ഷ്യപ്രാപ്തിക്ക് എത്രകണ്ടു പ്രയോജനപ്പെടുമെന്ന സംശയം ഉയരുന്നു.
നിലവിൽ 19 സ്വയംഭരണ കോളജുകളാണു കേരളത്തിലുള്ളത്. അതിൽ എറണാകുളം മഹാരാജാസ് കോളജ് ഒഴിച്ചുള്ളതെല്ലാം സ്വകാര്യ മേഖലയിലാണ്. ഇതര സംസ്ഥാനങ്ങൾ കൂടുതൽ സ്വയംഭരണ കോളജുകൾക്ക് അംഗീകാരം നൽകുന്പോൾ കേരളത്തിൽ ഇവയ്ക്കു മൂക്കുകയറിടാനുള്ള സർക്കാരിന്റെ പിടിവാശി തുടരുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ ഉറപ്പുവരുത്താൻ സർക്കാർ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ പിടിവാശിയും പ്രത്യയശാസ്ത്ര നിർബന്ധബുദ്ധിയും മാറ്റിവച്ചു കുട്ടികളുടെ അക്കഡേമിക് മികവിനും സമഗ്ര വളർച്ചയ്ക്കുമുതകുന്ന വിദ്യാഭ്യാസ സംസ്കാരം വളർത്തിയെടുക്കാനുള്ള ശ്രമമാണു നടത്തേണ്ടത്.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Latest News
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top