Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജംബോ പിഎസ്സി ആവശ്യമോ?
സംസ്ഥാനം വലിയ സാന്പത്തിക പ്രതിസന്ധിയിലാണെന്നു പറയുന്പോഴും അനാവശ്യച്ചെലവുകൾ ഒഴിവാക്കുന്നതിനോ സാന്പത്തിക അച്ചടക്കം പുലർത്തുന്നതിനോ ആരും ശ്രമിക്കുന്നതായി തോന്നുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളെപ്പറ്റി പൊതുവേയുള്ള പരാതി അവയുടെ പ്രവർത്തനത്തിൽ ആർക്കും യാതൊരു നിയന്ത്രണവുമില്ല എന്നതാണ്. അതേസമയം സ്ഥാപനങ്ങളുടെ നടത്തിപ്പിനോ ജീവനക്കാരുടെ സേവന - വേതന കാര്യങ്ങൾക്കോ ഒന്നും മുടക്കമുണ്ടാവില്ല. അവസാനം നിൽക്കക്കള്ളിയില്ലാതെ വരുന്പോൾ സ്ഥാപനം പൂട്ടാൻ ആലോചനയാകും.
എന്നാൽ സർക്കാർ സംവിധാനങ്ങളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നടത്തിപ്പ് എന്തു പ്രശ്നമുണ്ടായാലും മുന്നോട്ടു പോവുകതന്നെ ചെയ്യും. സാന്പത്തിക പ്രതിസന്ധി മൂലം ഒരു സർക്കാർ ഓഫീസും അടച്ചുപൂട്ടുകയില്ല; ഒരു ജീവനക്കാരനും ശന്പളം മുടങ്ങുകയുമില്ല. സെക്രട്ടേറിയറ്റ് പോലെ ശക്തമായ സംഘടനാ സംവിധാനമുള്ള സ്ഥാപനങ്ങളിൽ ഒരു തസ്തികപോലും കുറയ്ക്കാൻ സാധിക്കില്ല. ഉപദേശിച്ചോ നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ ഉദ്യോഗസ്ഥരെക്കൊണ്ടു ജോലി ചെയ്യിക്കാനുമാവില്ല. നല്ല മനസുള്ളവർ നന്നായി ജോലി ചെയ്യും. അല്ലാത്തവരും ശന്പളം പറ്റും.
സംസ്ഥാന ഖജനാവിൽനിന്നു പണം ചെലവഴിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെല്ലാം ജനങ്ങളോടു ബാധ്യതയുണ്ട്. അവയുടെ എല്ലാ നടത്തിപ്പു ചെലവുകളും ജീവനക്കാരുടെ ശന്പളവും പൗരന്മാരുടെ പോക്കറ്റിൽനിന്നെടുക്കുന്നതാണല്ലോ.
മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിലുള്ളവരുടെ പെരുപ്പവും അവർക്കു ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വലുപ്പവും സംബന്ധിച്ചു പരക്കേ പരാതിയുണ്ട്. പാർട്ടിക്കാരെ തിരുകിക്കയറ്റാനുള്ള ഇടമായി മന്ത്രിമാരുടെ ഓഫീസുകൾ മാറുന്നു. മന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ രണ്ടുവർഷം ജോലി ചെയ്താൽ ആജീവനാന്ത പെൻഷൻ കിട്ടുമെന്നു വന്നതോടെ അവസരം മുതലാക്കാൻ ധാരാളം പേർ രംഗത്തുണ്ട്. രണ്ടു വർഷം കഴിയുന്നയാളെ പെൻഷന് അർഹനാക്കി പുതിയ ആളെ നിയമിക്കുന്നു.
ഇപ്രകാരം തികച്ചും അനഭിലഷണീയമായ ചില പ്രവണതകൾ നമ്മുടെ ഭരണസംവിധാനത്തിലുണ്ട്. അഞ്ചു വർഷം കൂടുന്പോൾ ഭരണം മാറുന്ന കേരളത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുംതന്നെ ഇതിന്റെയെല്ലാം ഗുണഭോക്താക്കളായതുകൊണ്ട് കാര്യങ്ങളെല്ലാം പരസ്പര സഹായത്തോടെ മുന്നോട്ടു പോകുന്നു. അനാവശ്യ ചെലവുണ്ടാക്കുന്ന കാര്യങ്ങളെ നിരുത്സാഹപ്പെടുത്താൻ എല്ലാവരും തയാറാവണം. ഉന്നത ഭരണതലത്തിൽത്തന്നെ ഇക്കാര്യത്തിൽ ശക്തമായ നിലപാടു സ്വീകരിച്ചെങ്കിലേ എന്തെങ്കിലും മാറ്റമുണ്ടാകാനിടയുള്ളൂ.
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണുള്ളത്. ഇതിൽ അഞ്ചുപേരുടെ കാലാവധി ഈ ജൂണിൽ അവസാനിക്കും. പിഎസ്സി അംഗത്വം രാഷ്ട്രീയ വീതംവയ്പാണ്. ഭരണമുന്നണിയിലെ ഘടകകക്ഷികൾക്കെല്ലാം പിഎസ്സിയിൽ അംഗമുണ്ട്. സിപിഎമ്മിനാണു കൂടുതൽ അംഗങ്ങൾ - ഒന്പതുപേർ. മറ്റു ഘടകകക്ഷികൾക്ക് അവരുടെ ശക്തിക്കനുസരിച്ച് അംഗങ്ങൾ. വൻതുക പ്രതിഫലം കിട്ടുന്ന പദവിയായതിനാൽ അംഗത്വത്തിനുവേണ്ടി വലിയ ചരടുവലികളൊക്കെ നടക്കും. നേതാക്കളുടെ വിശ്വാസവും പ്രതിപത്തിയും ആർജിച്ചവർക്കാവും നറുക്കു വീഴുക. ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷകളും അഭിമുഖവും റാങ്ക് പട്ടിക തയാറാക്കലുമുൾപ്പെടെ ഭാരിച്ച ജോലികളൊക്കെ പിഎസ്സിക്കുണ്ട്. അടുത്ത കാലത്തു പരീക്ഷകളിലും അഭിമുഖങ്ങളിലും ചില മാറ്റങ്ങൾ വരുത്തി. പിഎസ്സിയുടെ ചെലവു കുറയ്ക്കാനും പരീക്ഷാ നടപടികൾ കൂടുതൽ ഏകീകൃതമാക്കാനും ഉദ്ദേശിച്ചായിരുന്നു ഈ ക്രമീകരണം. ഒരേ യോഗ്യത ആവശ്യമുള്ള വിവിധ തസ്തികകളിലേക്കു വെവ്വേറെ പരീക്ഷകൾ നടത്താതെ പൊതുപരീക്ഷയാക്കി. ചെലവു ഗണ്യമായി കുറയ്ക്കാനും സമയം ലാഭിക്കാനും ഈ സംവിധാനം സഹായകമായി.
സംസ്ഥാന മന്ത്രിസഭയിൽപ്പോലും അംഗങ്ങൾ ഇരുപതാണെന്നിരിക്കേ, പിഎസ്സിയിൽ 21 അംഗങ്ങൾക്ക് എന്താണു ചെയ്യാനുള്ളത്? സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ നടത്തിപ്പിനേക്കാൾ ഭാരിച്ച ജോലിയാണോ പിഎസ്സിയിലുള്ളത്? കഴിഞ്ഞ സർക്കാരിന്റെ കാലത്താണു പിഎസ്സി അംഗങ്ങളുടെ സംഖ്യ 17ൽനിന്ന് 21 ആക്കിയത്. ഈ സർക്കാർ അധികാരമേറ്റപ്പോൾ ചെലവുചുരുക്കലിന്റെ ഭാഗമായി അംഗസംഖ്യ വീണ്ടും 17 ആക്കുമെന്നൊക്കെ കേട്ടെങ്കിലും പഴയ നിലതന്നെ തുടരുന്നു. പിഎസ്സി അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച് ആസൂത്രണബോർഡും മറ്റും ചില നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സികളിലേതിനേക്കാൾ അംഗങ്ങൾ കെപിഎസ്സിയിലുണ്ട്. എന്തിന്, കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷനിൽ പോലും പത്ത് അംഗങ്ങളേയുള്ളൂ. ഗുജറാത്തിൽ എട്ടുപേർ. പക്ഷേ, പല സംസ്ഥാനങ്ങളിലും എല്ലാ സർക്കാർ നിയമനങ്ങളും പിഎസ്സി വഴിയല്ല. കേരളത്തിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതൽ ഡെപ്യൂട്ടി കളക്ടർമാർ വരെയുള്ളവരെ പിഎസ്സി വഴിയാണു നിയമിക്കുന്നത്. വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക നിയമന കമ്മീഷനുകൾ ചില സംസ്ഥാനങ്ങളിലുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധി എല്ലാ മേഖലകളിലും മിതവ്യയം അനിവാര്യമാക്കിയിട്ടുണ്ട്. ധനമന്ത്രി ഇക്കാര്യം പലപ്പോഴും സൂചിപ്പിക്കാറുണ്ടെങ്കിലും നടപ്പാകുന്നില്ല. സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പുതിയ തസ്തികകൾ അനുവദിക്കുന്നതിനു ധനവകുപ്പ് ഈയിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങൾ വാങ്ങുന്നതിനും വിദേശയാത്രയ്ക്കും നിയന്ത്രണം കൊണ്ടുവന്നു. പക്ഷേ, സ്വന്തക്കാരുടെ കാര്യം വരുന്പോൾ നിയന്ത്രണങ്ങൾ ജലരേഖയാകും. ആവശ്യമായ പഠനത്തിനു ശേഷമേ പുതിയ തസ്തികകൾ സൃഷ്ടിക്കാവൂ എന്നും വകുപ്പിനുള്ളിലെ പുനർവിന്യാസം കൊണ്ട് ആവശ്യങ്ങൾ പരിഹരിക്കണമെന്നുമൊക്കെ ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പക്ഷേ, സെക്രട്ടേറിയറ്റിലും മറ്റും തസ്തികകൾക്കായി വകുപ്പു മേധാവികൾതന്നെ ബലംപിടിക്കും. ഡെപ്യൂട്ടേഷൻ പോലുള്ള സുരക്ഷിത മാളങ്ങളിലിരിക്കുന്നവരും ഏറെ.
സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ സിംഹഭാഗവും ശന്പളത്തിനും പെൻഷനുമായി ചെലവഴിക്കേണ്ടിവരുന്നതിൽ ധന കമ്മീഷൻ അധ്യക്ഷൻ എൻ.കെ. സിംഗ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ശന്പളത്തിനു മാത്രം റവന്യു വരുമാനത്തിന്റെ 60 ശതമാനം വേണ്ടിവരുന്നു. മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം കാണാനാവൂ. ധന കമ്മീഷൻ അധ്യക്ഷൻ ചൂണ്ടിക്കാട്ടിയതുപോലെ, സംസ്ഥാന സർക്കാരിന് ഇതെക്കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്. പക്ഷേ, നടപടികൾ ഫലപ്രദമാകുന്നില്ലെന്നു മാത്രം.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top