Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കള്ളവോട്ട് സംസ്കാരം അവസാനിപ്പിക്കാം
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു കള്ളവോട്ട് സ്ഥിരീകരിച്ച ഏഴു ബൂത്തുകളിൽ റീപോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചു. ഇതിനുമുന്‍പു പല തെരഞ്ഞെടുപ്പുകളിലും കള്ളവോട്ട് സംബന്ധിച്ച പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായാണു കള്ളവോട്ട് വെളിപ്പെട്ടതിനെത്തുടർന്നു റീപോളിംഗ് നടക്കുന്നത്.
ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനോടു ബന്ധപ്പെട്ട അക്രമങ്ങൾക്കും ബൂത്തുപിടിത്തത്തിനും കള്ളവോട്ടിനും കുപ്രസിദ്ധമായിരുന്നു. കേരളത്തിൽ ചില വടക്കൻ ജില്ലകളിൽ കള്ളവോട്ടിനെക്കുറിച്ചു പരാതി പതിവായിരുന്നു. ചില ബൂത്തുകളിൽ എതിർപാർട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യം പോലും അനുവദിക്കാത്ത സാഹചര്യവുമുണ്ടായിരുന്നു. ഇത്തവണയും ചില ബൂത്തുകളിൽ പോളിംഗ് ഏജന്റുമാർക്കു നേരേ ഭീഷണിയുണ്ടായതായി പരാതി വന്നു. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ മൂന്നു ബൂത്തുകളിലും കണ്ണൂർ മണ്ഡലത്തിലെ ഒരു ബൂത്തിലുമാണു കള്ളവോട്ട് കണ്ടെത്തിയതിന്റെ പേരിൽ റീപോളിംഗ് നടത്താൻ ആദ്യം തീരുമാനിച്ചതെങ്കിലും ഇന്നലെ മൂന്നു ബൂത്തുകളിൽക്കൂടി റീപോളിംഗിനു തീരുമാനമായി. മോക് പോളിംഗ് നടത്തിയ വോട്ടുകൾ ഒഴിവാക്കാതെ യഥാർഥ പോളിംഗ് നടത്തിയതിന്റെ പേരിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിൽ നേരത്തേ രണ്ടാമതു വോട്ടെടുപ്പു നടത്തിയിരുന്നു.
കണ്ണൂർ മണ്ഡലത്തിൽ കള്ളവോട്ട് സംബന്ധിച്ചു യുഡിഎഫ് 241 പരാതികളാണു നൽകിയിരുന്നത്. ഇതിൽ തളിപ്പറന്പ് നിയമസഭാ മണ്ഡലത്തിലെ പാന്പുരത്തി മാപ്പിള എ.യു.പി. എസിലെ 166-ാം നന്പർ ബൂത്തിൽ മാത്രമാണ് ആദ്യം റീപോളിംഗിനു തീരുമാനമായത്. ധർമടത്ത് രണ്ടു ബൂത്തുകളിലും തൃക്കരിപ്പൂരിൽ ഒരിടത്തും റീപോളിംഗ് നടത്താൻ ഇന്നലെ തീരുമാനിക്കുകയായിരുന്നു. റിട്ടേണിംഗ് ഓഫീസർ, സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, തെരഞ്ഞെടുപ്പു നിരീക്ഷകർ എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ റീപോളിംഗ് തീരുമാനിച്ചത്. എൽഡിഎഫും യുഡിഎഫും കള്ളവോട്ട് സംബന്ധിച്ചു കമ്മീഷനു പരാതി നൽകിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ വെബ് കാസ്റ്റിംഗ് വീഡിയോ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിച്ചു.
കമ്മീഷന്റെ തീരുമാനം കേരളത്തിലെ ജനങ്ങളുടെ വിജയമെന്നാണു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രതികരിച്ചത്. റീപോളിംഗിനെ മൂന്നു മുന്നണികളുടെയും നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇനിയൊരു തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കാതിരിക്കാനാണ് ഈ നേതാക്കൾ ശ്രമിക്കേണ്ടത്. കള്ളവോട്ട് സംഭവങ്ങളിൽ പ്രതികളായിരിക്കുന്നത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളാണെന്നതു ഗൗരവത്തോടെ കാണണം. ഇന്നലെ റീപോളിംഗ് തീരുമാനിച്ച ധർമടത്തെ രണ്ടു ബൂത്തുകൾ മുഖ്യമന്ത്രിയുടെ നിയമസഭാ മണ്ഡലത്തിൽപ്പെടുന്നവയാണ്.
പ്രശ്നസാധ്യതയുള്ളവയിലടക്കം 3,621 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു. വോട്ടിംഗിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഇതു സഹായകമായി. മുൻകാലങ്ങളിൽ ക്രമക്കേടുകളെക്കുറിച്ചു പരാതികളുണ്ടായിട്ടുണ്ടങ്കിലും ഫലപ്രഖ്യാപനത്തിനു ശേഷം പരാതികൾ കെട്ടടങ്ങുകയായിരുന്നു പതിവ്. തെളിവുകൾ ശേഖരിക്കാനും നിയമനടപടികളുടെ നൂലാമാലകളിലൂടെ കടന്നുപോകാനും പരാതിക്കാർ തയാറായിരുന്നില്ല. ഏതെങ്കിലും പാർട്ടിക്കു വൻസ്വാധീനമുള്ള സ്ഥലങ്ങളിൽ കൈയൂക്കുള്ളവർ കാര്യക്കാർ എന്ന മട്ടിൽ ആ പാർട്ടിക്കാരുടെ താത്പര്യമാണു നടക്കാറുണ്ടായിരുന്നത്. പാർട്ടി ഗ്രാമങ്ങൾ കേരളത്തിൽ സജീവമായിരുന്നല്ലോ. ഇപ്പോഴും ചിലയിടങ്ങളിൽ എതിർകക്ഷികൾക്ക് ശബ്ദമുയർത്താൻ അനുവാദമില്ല. ബൂത്തുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന രാഷ്ട്രീയകക്ഷികളുണ്ട്. ഇതൊക്കെ ജനം സഹിച്ചുപോന്നു. എന്നാൽ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും നിഷ്പക്ഷവുമാകണമെന്ന ചിന്ത സമൂഹത്തിൽ വർധിച്ചുവന്നതോടെ കള്ളത്തരങ്ങൾക്കെതിരേ പലരും ജാഗരൂകരായി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പു ചുമതലയുള്ള ജില്ലാ കളക്ടർമാരും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഇത്തവണ പ്രത്യേക ജാഗ്രത പുലർത്തി. തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർ എന്ന നിലയിൽ അവരെടുത്ത തീരുമാനങ്ങൾ ചിലർക്കൊന്നും ഇഷ്ടപ്പെട്ടില്ല. ചില ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്കെതിരേ രാഷ്ട്രീയകക്ഷികൾ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. രാഷ്ട്രീയക്കാർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജനാധിപത്യത്തെ സ്നേഹിക്കുന്ന സാധാരണക്കാർ ഈ ഉദ്യോഗസ്ഥരുടെ നിലപാടുകൾക്ക് ഊറ്റമായ പിന്തുണ നൽകി.
രാജ്യത്തു തെരഞ്ഞെടുപ്പു പ്രചാരണരംഗം പൊതുവേ അക്രമരഹിതമായിരുന്നുവെങ്കിലും നാക്കുകൊണ്ടുള്ള അധിക്ഷേപങ്ങൾ പലേടത്തും അതിരുവിട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത വർഗീയതയും വിഭാഗീയതയുമൊക്കെ വിറ്റു വോട്ടു നേടാൻ പലരും ശ്രമിച്ചു. മഹാത്മാഗാന്ധിയുടെ ഘാതകനെ മഹത്ത്വവത്കരിക്കുന്നതുപോലുള്ള ഹീനകൃത്യങ്ങൾ നടത്തിയത് ഉന്നത നേതാക്കളാണെന്നതു നമ്മുടെ രാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന വലിയ അപചയം ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ കള്ളവോട്ടുകൾ സംബന്ധിച്ചുയർന്ന പരാതികൾ സൂക്ഷ്മമായി പരിശോധിച്ചു തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറായത് അഭിനന്ദനീയമാണ്. തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരിൽ രാജ്യം സവിശേഷമായ ദൗത്യമാണു ഭരമേല്പിച്ചിരിക്കുന്നത്. പോളിംഗ് ബൂത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിലിരിക്കുന്ന ഉദ്യോഗസ്ഥൻ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന് അനുകൂലമായി വോട്ട് രേഖപ്പെടുത്താൻ ആരിലെങ്കിലും സ്വാധീനം ചെലുത്തുന്നുവെങ്കിൽ അതു വലിയ കുറ്റമാണ്, ജനാധിപത്യ ധ്വംസനമാണ്.
ഇത്തവണ സംസ്ഥാനത്തെ പോലീസുകാരുടെ തപാൽ വോട്ടിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു സമർപ്പിച്ചിട്ടുണ്ട്. പഞ്ചാബിൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലായിരുന്ന നാലു പോലീസുകാരെ, പോലീസുകാരുടെ തപാൽവോട്ട് ക്രമക്കേടു സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തിരിച്ചുവിളിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ ബേക്കൽ പോലീസ് സ്റ്റേഷനിലെ 33 പോലീസുകാർക്ക് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നു പരാതിയുണ്ട്. രാഷ്ട്രീയമായ ഇത്തരം പ്രശ്നങ്ങൾ പോലീസ് സേനയ്ക്കു വലിയ ദോഷം ചെയ്യും.
സ്വതന്ത്രവും നീതിപൂർവവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പു കമ്മീഷനാണു പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമെങ്കിലും ഈ ചുമതല വിജയകരമായി നിർവഹിക്കുന്നതിന് ഉദ്യോഗസ്ഥരെ സഹായിക്കാൻ സംസ്ഥാന സർക്കാരിനും പൊതുജനങ്ങൾക്കും കടമയുണ്ട്.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top