ശുചിത്വ യജ്ഞം അഭിനന്ദനീയം; ആവേശം തുടരട്ടെ
മലിനീകരണം കേരളം നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നമാണ്. ഇതെക്കുറിച്ചു വ്യാപകമായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. മഴക്കാലത്തിനുമുന്പുതന്നെ നിരത്തുകളും ജലാശയങ്ങളുമൊക്കെ വൃത്തിയാക്കുന്നതു വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കാനും പകർച്ചവ്യാധികളുടെ വ്യാപനം തടയാനും ഉപകരിക്കും. ഇപ്പോൾ പല പൊതുനിരത്തുകളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്നു- നഗരങ്ങളിലും വൻനഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ.

മഴക്കാലം വരാറായി. മാലിന്യനിർമാർജനം ഊർജിതമായി നടപ്പാക്കേണ്ട സമയമാണിത്. കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനതലത്തിലൊരു ശുചീകരണ യജ്ഞം നടന്നു. വീടുകളിലും പറന്പുകളിലും പൊതുസ്ഥലങ്ങളിലുമുള്ള അജൈവ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനു പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതായിരുന്നു യജ്ഞം. തദ്ദേശസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഈ പരിപാടിയിൽ ഭാഗഭാക്കായി. മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഇത്തരം പരിപാടികൾ തുടർപ്രക്രിയയാകണം.

പ്ലാസ്റ്റിക്, തെർമോകോൾ, തുണി, കുപ്പിച്ചില്ല്, ബൾബുകൾ, തുകൽ വസ്തുക്കൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ഈ ശുചീകരണ യജ്ഞത്തിന്‍റെ ഭാഗമായി കൈമാറാമായിരുന്നു. റബർ തോട്ടങ്ങളിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ചിരട്ടകളും ഷേഡുകളുമൊക്കെ ഇക്കൂട്ടത്തിൽ ഒഴിവാക്കാൻ സാധിച്ചു. പൊതുജനങ്ങൾ ഇവ തരംതിരിച്ച് വാർഡുകളിലെ കളക്‌ഷൻ പോയിന്‍റുകളിൽ എത്തിക്കുകയായിരുന്നു.

ശുചീകരണ പ്രവർത്തനങ്ങൾക്കായി വാർഡൊന്നിന് 25,000 രൂപ വീതമാണ് അനുവദിച്ചത്. ജൈവമാലിന്യങ്ങൾ കഴിവതും കുഴിയെടുത്തു മറവു ചെയ്തു. അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കന്പനി ഏറ്റെടുക്കും. പൊതുസ്ഥലങ്ങൾ, ഓടകൾ, പാതയോരങ്ങൾ, ജലാശ‍യങ്ങൾ തുടങ്ങിയവയുടെ ശുചീകരണം തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള ചുമതലയിലാണ്. ആരോഗ്യവകുപ്പും പദ്ധതിയുമായി സഹകരിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഇതിൽ ഭാഗഭാക്കാക്കാൻ നടത്തിയ ശ്രമം തികച്ചും അഭിനന്ദനാർഹം തന്നെ.

തൊഴിലുറപ്പ്-കുടുംബശ്രീ സംഘങ്ങൾ, വ്യാപാരി-വ്യവസായി സംഘടനകൾ, സന്നദ്ധ പ്രസ്ഥാനങ്ങൾ, മത-സാമൂഹ്യ സംഘടനകൾ തുടങ്ങിയവയെയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ തുടങ്ങിയവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ശുചീകരണ യജ്ഞം തീർച്ചയായും കുറെ നല്ല ഫലങ്ങൾ ഉണ്ടാക്കും. കക്ഷിരാഷ്‌ട്രീയ പരിഗണനകൾ മാറ്റിവച്ച് ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കേണ്ടത് ആവശ്യമാണ്. സംസ്ഥാനം നേരിടുന്ന ഗുരുതരമായ മലിനീകരണ പ്രശ്നത്തെക്കുറിച്ചു ബോധ്യമുള്ളവർ ഇത്തരം നീക്കങ്ങളെ സ്വാഗതം ചെയ്യാതിരിക്കില്ല. ദ്വിദ്ദിന ശുചീകരണ യജ്ഞത്തിനു ശേഷവും ആരോഗ്യരക്ഷയ്ക്കും പരിസരമാലിന്യ നിർമാർജനത്തിനും വേണ്ടി സംഘടിത പരിപാടികളുണ്ടാവണം.

മഴക്കാലത്തു നമ്മുടെ ഓടകൾ പലതും നിറഞ്ഞു കവിയാറുണ്ട്. മഴയ്ക്കുമുന്പേ ഓടകൾ വൃത്തിയാക്കാത്തതുകൊണ്ടാണിത്. അഴുക്കു കെട്ടിക്കിടന്ന് വെള്ളമൊഴുക്കു തടസപ്പെടുന്പോൾ നഗരവീഥികൾ വെള്ളക്കെട്ടുകളായി മാറും. ഓരോ വർഷവും മഴക്കാലത്ത് ഇതു വലിയൊരു പൊതുപ്രശ്നമാണ്. മുൻകൂർ ഓട ശുചീകരണം നടത്തിയാൽ ഈപ്രശ്നം തടയാനാവും. സംസ്ഥാനത്തെ തോടുകൾ, ആറുകൾ, തടാകങ്ങൾ എന്നിവ ഗരുതരമായ മലിനീകരണ ഭീഷണി നേരിടുന്നുണ്ട്. പ്ലാസ്റ്റിക്കാണു പ്രധാന വില്ലൻ. പ്ലാസ്റ്റിക്കിന്‍റെ വ്യാപനം കുറയ്ക്കുന്നതിനുള്ള ശ്രമം ഇപ്പോഴും നടക്കുന്നില്ല.

കളനാശിനികളുടെ വ്യാപകമായ ഉപയോഗം വരുത്തിവയ്ക്കുന്ന മാലിന്യപ്രശ്നത്തെക്കുറിച്ച് അധികമാരും ചിന്തിക്കുന്നില്ല. കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനു കൂലി കൂടുതലായതിനാൽ വിഷം അടിച്ചു കരിച്ചുകളയുകയാണിപ്പോൾ പതിവ്. എന്നാൽ മഴക്കാലത്ത് ഈ വിഷം കിണറുകളിലും ജലാശയങ്ങളിലും പടർന്ന് വലിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. കളനാശിനി, കീടനാശിനി ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടതാണ്.

ശുചിത്വപാലനത്തിന് ദേശീയതലത്തിൽ ചില പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷൻ പ്രധാനമന്ത്രി പ്രത്യേക താത്പര്യമെടുത്തു നടപ്പാക്കുന്ന പദ്ധതിയാണ്. ശുചിത്വത്തിനു ദേശീയ മുൻഗണന നൽകാൻ യത്നിച്ച മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികദിനമായ 2019 ഒക്‌ടോബർ രണ്ടിനു പൂർത്തീകരിക്കത്തക്കവിധമാണീ പദ്ധതി വിഭാവനം ചെയ്തത്. ഇതിൽ പൂർണവിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഈ പദ്ധതി ദേശീയതലത്തിൽ ശുചിത്വബോധം സൃഷ്‌ടിച്ചിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷം കൊണ്ട് എട്ടുകോടിയിലേറെ ശൗചാലയങ്ങൾ നിർമിച്ചും അരലക്ഷത്തോളം ഗ്രാമങ്ങളെ വെളിയിട വിസർജന മുക്തമാക്കിയും ശുചിത്വരംഗത്ത് വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നാണു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ശുചിത്വകാര്യത്തിൽ സിംഗപ്പൂർ പോലുള്ള രാജ്യങ്ങൾ മാതൃകയാണെങ്കിലും ഇന്ത്യപോലെ ജനസംഖ്യയേറിയൊരു രാജ്യത്ത് അവരുടേതുപോലുള്ള പദ്ധതികൾ വിജയിക്കണമെന്നില്ല. അഴുക്കുചാലുകളുടെ നിർമാണത്തിനും മലിനജലനിർമാർജനത്തിനും സിംഗപ്പൂർ നടപ്പാക്കിയ മാസ്റ്റർപ്ലാൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ, ഇന്ത്യയിലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഇതു മനസിലാക്കിവേണം പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും. ശൗചാലയ നിർമാണം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ പ്രശ്നമാണ്. വീടിനോടു ചേർന്നു ശൗചാലയം നിർമിക്കുന്നത് വീടിന്‍റെ പവിത്രത നഷ്‌ടപ്പെടുത്തുമെന്നു ചിന്തിക്കുന്നവർ അവിടെയുണ്ട്. റെയിൽപാതയുടെ ഇരുവശങ്ങളും പ്രാഥമികാവശ്യ നിർവഹണത്തിനായി ഉപയോഗിക്കുന്നവർ ഉത്തരേന്ത്യയിൽ ഇന്നും കുറവല്ല.

കേരളത്തിൽ ഒട്ടുമിക്ക വീടുകളിലും സെപ്റ്റിക് ടാങ്കോടുകൂടിയ ശൗചാലയങ്ങളുണ്ടെങ്കിലും കക്കൂസ് മാലിന്യം രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങളിലും നദികളിലുമൊക്കെ കൊണ്ടുപോയി തള്ളുന്നത് ഇവിടെ പതിവാണ്. മാലിന്യങ്ങൾ സ്വന്തം സ്ഥലത്തുനിന്നു തള്ളുക എന്നതിലാണു മിക്ക കേരളീയരുടെയും ശുചിത്വബോധം. ശുചിത്വം നമ്മുടെ ജിവിതചര്യയുടെ ഭാഗമാകണം.

വ്യക്തിശുചിത്വത്തിൽ ശ്രദ്ധിക്കുന്ന നമുക്കു പൊതുസ്ഥലങ്ങളെക്കുറിച്ചുകൂടി ജാഗ്രതയും ഉത്സാഹവും ഉണ്ടാകണം. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിൽ എത്രയോ വീടുകളും സ്കൂളുകളും വെള്ളം കയറി പായലും ചെളിയുമായി കിടന്നു. എന്നാൽ അവയെല്ലാം വൃത്തിയാക്കിയെടുക്കാൻ കഴിഞ്ഞു. പ്രളയം മൂടിയ കുട്ടനാട്ടിലോ ആലുവയിലോ പറവൂരിലോ പാണ്ടനാട്ടോ ചെങ്ങന്നൂരോ ഒന്നും ഇപ്പോൾ മാലിന്യങ്ങൾ കാര്യമായി ശേഷിക്കുന്നില്ല. ശുചിയാക്കാൻ തുനിഞ്ഞിറങ്ങിയാൽ നമുക്കതു സാധിക്കുമെന്നർഥം.

പരിസര മലിനീകരണമാണു പല പകർച്ചവ്യാധികൾക്കും മൂലകാരണം. നമ്മുടെ പുഴകളും തോടുകളും കുളങ്ങളും പൊതുനിരത്തുകളും വൃത്തിയായി കിടക്കട്ടെ. അതിനായി ഓരോ പൗരനും ശ്രമിക്കട്ടെ.