ജനാധിപത്യത്തിന്‍റെ കാവൽക്കാർ കള്ളവോട്ടിനു കാവലാളാകുന്പോൾ
ജനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും കാവൽക്കാരും സംരക്ഷകരുമെന്ന് അവകാശപ്പെടുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളിൽ യാതൊരു ഉളുപ്പുമില്ലാതെ പങ്കാളികളാകുന്പോൾ ജനം വിഡ്ഢികളാക്കപ്പെടുകയാണ്. കണ്ണൂർ, കാസർഗോഡ് പാർലമെന്‍റ് നിയോജകമണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ കള്ളവോട്ടു നടന്നതായി പരാതി ഉണ്ടായിരിക്കുന്നു. കാസർഗോഡ് മണ്ഡലത്തിൽ പിലാത്തറ എയുപി സ്കൂളിലെ 19-ാം നന്പർ ബൂത്തിൽ ഒരേ വ്യക്തി ഒന്നിൽക്കൂടുതൽ വോട്ട് ചെയ്യുന്നതായുള്ള കാമറ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. മറ്റു ചില ബൂത്തുകളിലും ഒരാൾതന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇപ്രകാരം കള്ളവോട്ട് ചെയ്‌തതായി ആരോപിക്കപ്പെടുന്നവരിൽ ചിലർ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കളാണെന്നതു ഗൗരവം വർധിപ്പിക്കുന്നു. ബൂത്ത് ഏജന്‍റ് തിരിച്ചറിയൽ കാർഡ് കൈമാറുന്നതായും വിരലിൽ പുരട്ടിയ മഷി വോട്ടർ തലയിൽ തേച്ചുകളയുന്നതായുമൊക്കെയുള്ള ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നു. കള്ളവോട്ടിംഗ് നടന്നപ്പോൾ പോളിംഗ് ഉദ്യോഗസ്ഥർ അതിനു മൗനാനുവാദം നൽകുകയോ നിസംഗത പുലർത്തുകയോ ചെയ്തതായും ആരോപിക്കപ്പെടുന്നു. കാമറ ദൃശ്യങ്ങൾ പോളിംഗ് ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വം കാട്ടിത്തരുന്നുണ്ട്.

പരസഹായമില്ലാതെ വോട്ട് ചെയ്യാൻ കഴിയാത്തവരുടെ കൂടെ പോളിംഗ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഓപ്പൺ വോട്ട് ചെയ്‌തതാണു കള്ളവോട്ടായി വ്യാഖ്യാനിക്കുന്നതെന്നാണു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പു ചട്ടത്തിൽ ഓപ്പൺ വോട്ട് എന്നൊരു വകുപ്പ് ഇല്ലെന്നു നിയമവിദഗ്ധർ പറയുന്നു. എന്നാൽ സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്കു സഹായിയെ വയ്ക്കാൻ വകുപ്പുണ്ട്. സഹായിയാണു വോട്ട് ചെയ്യുന്നതെങ്കിൽ നിശ്ചിത ഫോം പൂരിപ്പിച്ചു നൽകണം. വോട്ട് ചെയ്യുന്ന സഹായിയുടെ വലതു ചൂണ്ടുവിരലിലാവും മഷി പുരട്ടുക. അങ്ങനെ വോട്ട് ചെയ്യുന്പോൾ ആർക്കുവേണ്ടി അതു ചെയ്യുന്നോ ആ വ്യക്തി സമീപം ഉണ്ടായിരിക്കണമെന്നുണ്ട്. ഇക്കാര്യങ്ങളൊന്നും പാലിക്കപ്പെടാതെയുള്ള വ്യാജ വോട്ടു രേഖപ്പെടുത്തലിന്‍റെ ദൃശ്യങ്ങളാണു മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്നാൽ, ദൃശ്യങ്ങളിൽ കൃത്രിമം കാട്ടിയതായി എം.വി. ജയരാജൻ ആരോപിച്ചു. അങ്ങനെയെങ്കിൽ അതേക്കുറിച്ചും അന്വേഷിക്കണം. കള്ളവോട്ട് ചെയ്യുന്നതുപോലെ ഗുരുതരമായ തെറ്റാണു കള്ളവോട്ട് ചെയ്തെന്ന് അടിസ്ഥാനമില്ലാതെ ആരോപിക്കുന്നതും.

നിയമങ്ങളെയും ചട്ടങ്ങളെയും നോക്കുകുത്തികളാക്കി കാര്യങ്ങൾ നടത്തുന്ന രീതി നമ്മുടെ സമൂഹത്തിൽ വർധിച്ചുവരുകയാണ്. സുതാര്യതയും നീതിനിഷ്ഠയുമൊക്കെ എല്ലാവരും പ്രസംഗിക്കും. പക്ഷേ, അതൊന്നും സ്വന്തം കാര്യത്തിൽ ആവശ്യമില്ല എന്നതാണു ചിലരുടെ രീതി. പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടായിരുന്നതുകൊണ്ടാണു മുൻപറഞ്ഞ ദൃശ്യങ്ങൾ ലഭ്യമായത്. ഈ സംവിധാനം വരുന്നതിനു മുന്പും അതു സ്ഥാപിക്കപ്പെടാതിരുന്ന ബൂത്തുകളിലും എന്തൊക്ക നടന്നിട്ടുണ്ടെന്നു വ്യക്തമല്ല. സംസ്ഥാനത്തു നാലായിരത്തോളം ബൂത്തുകളിലാണ് ഇത്തവണ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. കള്ളവോട്ട് ചെയ്തതായോ അതിന് ഒത്താശ ചെയ്തതായോ സംശയമുളവാക്കുന്ന ദൃശ്യങ്ങളാണു മാധ്യമങ്ങളിൽ വന്നത്. ദൃശ്യങ്ങളിൽ കൂട്ടിച്ചേർക്കലോ തിരിമറിയോ നടന്നിട്ടുണ്ടെങ്കിൽ അതു ഗൗരവതരമായ കുറ്റംതന്നെ. ഏതായാലും വെബ് കാമറ ദൃശ്യങ്ങളും കള്ളവോട്ട് സംബന്ധിച്ച റിപ്പോർട്ടുകളും വ്യക്തമായി പരിശോധിച്ചു നടപടി സ്വീകരിക്കണം. ജനാധിപത്യത്തിന്‍റെ കാവൽക്കാർ കള്ളവോട്ടിനു കൂട്ടുനിന്നാൽ എന്തു ചെയ്യും?

പോളിംഗ് ഉദ്യോഗസ്ഥരും ബൂത്ത് എജന്‍റുമാരും കൃത്രിമങ്ങൾക്കെതിരേ കനത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. കള്ളവോട്ടും ബൂത്തുപിടിത്തവും പാർട്ടിഗ്രാമങ്ങളുടെ പ്രവർത്തനവുമൊന്നും കേരളത്തിനു പുതിയതല്ല. ചില രാഷ്‌ട്രീയ പാർട്ടികൾക്കു വലിയ സ്വാധീനമുള്ള സ്ഥലങ്ങളിൽ മറ്റു കക്ഷികൾക്ക് എത്തിനോക്കാൻപോലും കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. പ്രാദേശിക സ്വാധീനമേറിയ പാർട്ടിക്കല്ലാതെ മറ്റു പാർട്ടികൾക്കു പോളിംഗ് സ്റ്റേഷനുകളിൽ ഏജന്‍റുമാരായി ഇരിക്കാൻപോലും ആളുകൾ തയാറാവാത്ത സാഹചര്യവുമുണ്ടായിരുന്നു. അക്കാലമൊക്കെ മാറിയെന്നാണു കേരളം കരുതിയത്. എന്നാൽ, ഇത്തവണയും ചില യുഡിഎഫ് ഏജന്‍റുമാർക്ക് ഭീഷണിമൂലം ബൂത്തുവിട്ടു പോകേണ്ടിവന്നുവത്രേ.

ഇന്ത്യൻ ജനാധിപത്യം എഴുപതു വയസിലെത്തിയിട്ടും ഇത്തരം ഭീഷണികളും വിരട്ടലുമൊക്കെ നടക്കുന്നുവെന്നതു വളരെ ഖേദകരമാണ്. താൻ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎം മസിൽ പവർ ഉപയോഗിച്ചു കള്ളവോട്ട് ചെയ്യുന്നതു നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ടെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞു. തൊണ്ണൂറു ശതമാനത്തിനു മുകളിൽ പോളിംഗ് നടന്ന തർക്കബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പു നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

കല്യാശേരിയിലെ കള്ളവോട്ട് പരാതി ഗൗരവത്തോടെ കാണുമെന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ചു ജില്ലാ കളക്‌ടർമാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇവയിന്മേൽ തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമായ തീരുമാനം സ്വീകരിക്കട്ടെ. ഏതായാലും വോട്ടെടുപ്പു ദിവസം ചില ബൂത്തുകളിൽ നടന്ന സംഭവങ്ങൾ ജനങ്ങളിൽ ചില സംശയങ്ങൾ ഉളവാക്കിയിട്ടുണ്ട്. അവ പരിഹരിക്കാൻ കമ്മീഷന് ഉത്തരവാദിത്വമുണ്ട്. സിപിഎമ്മിനു തെരഞ്ഞെടുപ്പു ജയിക്കാൻ കള്ളവോട്ടു ചെയ്യേണ്ട കാര്യമില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പരാതി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ സിപിഎമ്മിനു ബാധ്യതയുണ്ട്. സംസ്ഥാനം ഭരിക്കുന്ന പാർട്ടി എന്നത് ഈ ഉത്തരവാദിത്വം വർധിപ്പിക്കുന്നു.

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനു കൂട്ടുനിന്നതിന്‍റെ പേരിൽ തളിപ്പറന്പിലും ചെന്പേരിയിലുമായി എട്ടു പോളിംഗ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു. രാഷ്‌ട്രീയബോധത്തിലും സാക്ഷരതയിലും സാംസ്കാരിക രംഗത്തും വലിയ കേമത്തം അവകാശപ്പെടുന്ന കേരളത്തിൽ തെരഞ്ഞെടുപ്പു കൃത്രിമം പോലുള്ള ജനാധിപത്യവിരുദ്ധതയും കൈയൂക്കും അരങ്ങേറുന്നുവെന്നത് അങ്ങേയറ്റം ലജ്ജാകരമാണ്; ഒരുകാരണവശാലും ആവർത്തിക്കാൻ പാടില്ലാത്തതും.