പ്രതിരോധ ഇടപാടുകൾ ചോദ്യംചെയ്യാൻ പാടില്ലാത്തവയോ?
റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയൊരു മാനം കൈവരിച്ചിരിക്കുന്നു. ഇത്രയും നാൾ വിവാദം പ്രധാനമായും രാഷ്‌ട്രീയ തലത്തിൽ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ അതു രാഷ്‌ട്രീയത്തിനപ്പുറം പോകുന്നു. "ദ ഹിന്ദു' ദിനപത്രത്തിന്‍റെ മുൻ എഡിറ്റർ ഇൻ ചീഫും ഇപ്പോൾ ആ പ്രസാധകഗ്രൂപ്പിന്‍റെ ചെയർമാനുമായ എൻ. റാം ഔദ്യോഗിക രേഖകൾ സഹിതം പ്രസിദ്ധീകരിച്ച ചില റിപ്പോർട്ടുകളാണു പുതിയ സംവാദങ്ങൾക്കു വഴിതെളിച്ചിരിക്കുന്നത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി ഉത്തരവിനെതിരേ നൽകിയ ഹർജികളിൽ വാദം കേട്ട മൂന്നംഗ ബെഞ്ചിന്‍റെ മുന്നിൽ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉന്നയിക്കപ്പെട്ടു. എന്നാൽ പുറത്തുവന്നിട്ടുള്ള വിവരങ്ങൾക്കാധാരമായ രേഖകൾ മോഷ്‌ടിക്കപ്പെട്ടതാണെന്നാണു കേന്ദ്ര സർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അറ്റോർണി ജനറൽ പറഞ്ഞത്.

മോഷ്‌ടിക്കപ്പെട്ടതാണെങ്കിലും രേഖകൾ കേസിൽ തെളിവാകുമെങ്കിൽ അതു പരിശോധിക്കപ്പെടേണ്ടതാണെന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ പ്രതികരണം. മോഷ്‌ടിക്കപ്പെട്ട രേഖകൾകൊണ്ട് ഒരു പ്രതിക്ക് തന്‍റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെങ്കിൽ അവ കോടതി പരിശോധിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. കോടതിക്കു മുന്നിലെത്തിയ രേഖകൾ പരശോധിക്കുന്നതിൽ എന്താണു കുഴപ്പമെന്നു ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റീസ് എസ്.കെ. കൗളും ചോദിച്ചു. എന്നാൽ ഈ രേഖകൾ കോടതിയിൽ സമർപ്പിച്ചതു കോടതിയലക്ഷ്യമാണെന്നും രഹസ്യരേഖ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരേ നടപടിയെടുക്കുമെന്നും അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിക്കാൻ ഭരണഘടനയുടെ 19 (1) എ വകുപ്പ് തനിക്ക് അവകാശം നൽകുന്നുണ്ടെന്നാണ് എൻ. റാമിന്‍റെ വാദം.

ഇത്തരമൊരു റിപ്പോർട്ടിന്‍റെ പേരിൽ മാധ്യമങ്ങൾക്കെതിരേ നടപടിക്കൊരുങ്ങുന്നതു സർക്കാരിന്‍റെ അവിവേകമാണു പ്രകടമാക്കുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചു സാമൂഹ്യമായ ഉത്തരവാദിത്വമാണു മാധ്യമങ്ങൾ നിർവഹിക്കുന്നത്. റഫാൽ കേസിലെ വാർത്തകളുടെ പേരിൽ മാധ്യമങ്ങൾക്കു നേരേ തിരിയുന്നവർ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനെതിരേയാണു നീങ്ങുന്നത്. ഔദ്യോഗിക രഹസ്യ നിയമമനുസരിച്ചു പത്രത്തിനെതിരേ നടപടി സ്വീകരിക്കുമെന്നാണ് അറ്റോർണി ജനറൽ പറയുന്നത്. സർക്കാർ അവകാശപ്പെടുന്നതുപോലെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട യാതൊരു വിവരവും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതിരോധ ഉപകരണങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളോ അവയുടെ ഘടനയുമായി ബന്ധപ്പെട്ട വിവരങ്ങളോ ഒന്നുമല്ല പുറത്തുവന്നത്. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട സാന്പത്തിക തിരിമറികളാണു മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നത്. പ്രതിരോധരംഗവുമായി ബന്ധപ്പെട്ട സുപ്രധാനമായൊരു കരാറിലെ അഴിമതി പുറത്തുകൊണ്ടുവന്നാൽ അതെങ്ങനെയാണു രാജ്യസുരക്ഷയെ ബാധിക്കുന്നത്?

രാജ്യത്തെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന അഴിമതി പുറത്തുകൊണ്ടുവരുകയെന്നതു ജനാധിപത്യ സംവിധാനത്തിലെ മാധ്യമങ്ങളുടെ ധർമമാണ്. ആ ധർമം നിർവഹിക്കുന്നവരെ വിരട്ടാനും വരുതിക്കുനിർത്താനും സർക്കാർ ശ്രമിക്കുന്നതു നന്നല്ല. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ മാധ്യമങ്ങൾക്കു പല ഉറവിടങ്ങളിൽനിന്നും വിവരങ്ങൾ ലഭിക്കും. ഉറവിടം ഏതെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാൽ വിവരങ്ങൾ വ്യാജമാണെങ്കിൽ മാധ്യമം അത് ഏറ്റുപറയണം. റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരങ്ങൾ തെറ്റാണെന്നു സർക്കാർ പറയുന്നില്ല. അതു മോഷ്‌ടിക്കപ്പെട്ടുവെന്നാണ് അറ്റോർണി ജനറൽ പറയുന്നത്. അതീവ രഹസ്യമെന്നു പറയുന്ന വിവരങ്ങൾ എങ്ങനെയാണു പുറത്തുവന്നതെന്ന് അധികൃതർ അന്വേഷിക്കട്ടെ. പക്ഷേ, റഫാൽ ഇടപാടിൽ രാജ്യത്തിനു വലിയ നഷ്‌ടമുണ്ടായെന്നു വെളിപ്പെടുത്തപ്പെട്ടിരിക്കേ സർക്കാർ വിശദീകരണം നൽകണം. ഭരണകർത്താക്കൾ സ്വന്തം സുതാര്യതയെക്കുറിച്ചും അഴിമതിരാഹിത്യത്തെക്കുറിച്ചും നിത്യവും വലിയ വായിൽ പറയാറുണ്ടല്ലോ.

സൈന്യത്തെ ശക്തിപ്പെടുത്താൻ അത്യാധുനിക യുദ്ധസാമഗ്രികൾ സന്പാദിക്കേണ്ടതുണ്ട്. എന്നാൽ ആ ഇടപാടുകൾ സർക്കാരിലെ ആരുടെയെങ്കിലുമോ മറ്റാരുടെയെങ്കിലുമോ സാന്പത്തിക ലാഭത്തിനുവേണ്ടിയാകരുത്. യുപിഎ സർക്കാരിന്‍റെ കാലത്തു ബോഫോഴ്‌സ് തോക്കിടപാടു സംബന്ധിച്ചു വിവാദങ്ങളുയർന്നിരുന്നു. പ്രശ്നം കോടതിയിലുമെത്തി.

ഉറവിടം വ്യക്തമാക്കാത്ത രേഖകൾ കോടതി പരിശോധിക്കേണ്ടതില്ലെന്ന വാദത്തിൽ കഴന്പില്ല. 2ജി, കൽക്കരി കുംഭകോണം തുടങ്ങി പല കേസുകളിലും ഇത്തരം രേഖകളെ സുപ്രീംകോടതി ആശ്രയിച്ചിരുന്നു. അന്നു മാധ്യമങ്ങൾ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടുകളാണ് അഴിമതികളിലേക്കു വെളിച്ചംവീശിയത്. ഇന്നു റഫാൽ കേസിൽ ഹിന്ദു ദിനപത്രം പുറത്തുകൊണ്ടുവന്ന വിവരങ്ങൾ ഭരണാധികാരികൾക്കു തലവേദന സൃഷ്‌ടിക്കുന്നുവെങ്കിൽ മാധ്യമങ്ങളെ പഴിചാരിയിട്ടു കാര്യമില്ല. തങ്ങളുടെ നിരപരാധിത്വം സ്ഥാപിക്കാനുതകുന്ന വ്യക്തമായ തെളിവുകളാണ് അവർ കൊണ്ടുവരേണ്ടത്.

റഫാൽ ഇടപാടു ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ മുൻ ഉത്തരവിന്‍റെ വെളിച്ചത്തിൽ തലയൂരാമെന്ന ഭരണകർത്താക്കളുടെ മോഹം ഭരണകക്ഷിയുടെ പഴയ സഹയാത്രികർതന്നെയാണു തകർത്തത്. മുൻ മന്ത്രിമാരും ബിജെപി നേതാക്കളുമായ അരുൺ ഷൂരി, ‍യശ്വന്ത് സിൻഹ തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണു കഴിഞ്ഞദിവസം "ദ ഹിന്ദു' പുറത്തുവിട്ട രേഖകളും ചർച്ചാവിഷയമായത്. റഫാൽ ഇടപാടിൽ ബാങ്ക് ഗാരന്‍റി ഒഴിവാക്കിയതിനാൽ വിമാനവിലയിൽ 1950 കോടി രൂപയുടെ അധികച്ചെലവുണ്ടായി എന്നായിരുന്നു വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ പ്രതിരോധ മന്ത്രാലയത്തെ മറികടന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ഏതായാലും റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾക്കു മറുപടി നൽകാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണ്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജനാധിപത്യത്തിന്‍റെ മാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്. അവ പാലിക്കപ്പെടാതെ പോയാൽ അതിനു മറുപടി നൽകാൻ ഭരണാധികാരികൾ സന്നദ്ധരാകണം. അഴിമതി ചൂണ്ടിക്കാട്ടുന്പോൾ രാജ്യരക്ഷയുടെ മറവിൽ സ്വന്തം പരിരക്ഷ തേടുകയാണോ വേണ്ടത് എന്ന ജസ്റ്റീസ് കെ. എം. ജോസഫിന്‍റെ ചോദ്യം ഏറെ പ്രസക്തമാണ്. ഇവിടെ വിഷയം അഴിമതിയാണ്. അതിനേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്.