Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാനവികതയുടെ വിശ്വസന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം ഒരു മാർപാപ്പയുടെ ആദ്യ ഗൾഫ് സന്ദർശനം എന്നതിലുപരി ചരിത്രം പ്രത്യേകമായി അടയാളപ്പെടുത്തുന്ന സംഭവമായി. ഇന്നലെ മടക്കയാത്രയ്ക്കുമുന്പ് അബുദാബി സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജീകരിച്ച ബലിവേദിയിൽ വിശുദ്ധ കുർബാനയർപ്പിച്ച് ഒന്നര ലക്ഷത്തിലേറെ വിശ്വാസികൾക്ക് ആത്മീയമായ നവചൈതന്യം പകർന്ന പാപ്പ യുഎഇ ഭരണാധികാരികളുമായും മുസ്ലിം മതനേതാക്കളുമായും വളരെ സൗഹൃദപൂർണവും ഹൃദ്യവുമായ അന്തരീക്ഷത്തിൽ ആശയവിനിമയം നടത്തുകയും ചെയ്തു.
അബുദാബി ഫൗൺഡേഴ്സ് മെമ്മോറിയലിൽ നടന്ന മതാന്തര, മാനവികതാ സമ്മേളനത്തിൽ ഒപ്പുവയ്ക്കപ്പെട്ട സംയുക്ത രേഖ മതസൗഹാർദത്തിന്റെയും മാനവികതയുടെയും മുദ്രയായി. ലോകത്തിലെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട എഴുനൂറോളം പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനം സംഘടിപ്പിച്ച യുഎഇ ഭരണാധികാരികൾ പ്രത്യേക പ്രശംസ അർഹിക്കുന്നു. വരുംലോകത്തിനു മാർഗദർശകമാകേണ്ട ആശയങ്ങളും മൈത്രിയും ആ സമ്മേളനത്തിന് ഉണർവു പകർന്നു.
സന്ദർശനത്തിന്റെ വിവിധ മുഹൂർത്തങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ച ആശയങ്ങൾ ലോകസമൂഹത്തിനു ചിന്താവിഷയങ്ങളാകേണ്ടവയാണ്. ദൈവത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമങ്ങളും ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നു പറഞ്ഞ പാപ്പാ, സമകാലിക ലോകത്തെ സംഘർഷങ്ങളെക്കുറിച്ചു വേദനിക്കുന്നു. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും തയാറാകുന്പോൾ വിദ്വേഷത്തിനും അക്രമങ്ങൾക്കും ഇടം കിട്ടാതാവുമെന്നും പാവങ്ങളെ സഹായിക്കുന്നതിലൂടെ ദൈവത്തിന്റെ സ്വരം ശ്രവിക്കാൻ കഴിയുമെന്നും അബുദാബിയിലെ മതാന്തര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും അഭൗമസൗന്ദര്യമായിരുന്നു യുഎഇയിലെ ഇക്കഴിഞ്ഞ ദിനങ്ങൾക്ക്. മതസ്വാതന്ത്ര്യം എന്നത് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം മാത്രമല്ല, എല്ലാവരെയും സഹോദരങ്ങളായി കാണുന്ന വിശാല കാഴ്ചപ്പാടുകൂടിയാവണം. ഇന്ത്യയുൾപ്പെടെ നൂറിലേറെ രാജ്യങ്ങളിൽനിന്നുളളവർ ജോലി ചെയ്തു ജീവിക്കുന്ന രാജ്യമാണു യുഎഇ. അവിടെ എല്ലാ എമിറേറ്റുകളിലും ഇന്ത്യക്കാരുടെ സാന്നിധ്യം സജീവമാണ്. മലയാളികളും ഏറെയുണ്ട്. ഇന്ത്യൻ സമൂഹത്തോടു യുഎഇ ഭരണാധികാരികൾ എക്കാലവും സ്നേഹത്തോടുകൂടിയാണു പെരുമാറിയിട്ടുള്ളത്. മതാത്മക ജീവിതത്തിന് അവിടെ ഇന്ത്യക്കാർക്കു മാത്രമല്ല, എല്ലാവർക്കുംതന്നെ വലിയ സൗകര്യങ്ങളാണു ഭരണാധികാരികൾ ചെയ്തുകൊടുത്തിട്ടുള്ളത്. ക്രൈസ്തവ ആരാധനാലയങ്ങൾ ഏറെയുണ്ട്.
വളരെ കുറച്ചുമാത്രം പൊതുഅവധിയുള്ള രാജ്യമാണു യുഎഇ. മാർപാപ്പയുടെ സന്ദർശനദിവസം വിദ്യാലയങ്ങൾക്കും ചടങ്ങിൽ പങ്കെടുക്കുന്നവർക്കും അവധി പ്രഖ്യാപിച്ച ഭരണാധികാരികൾ ആ സന്ദർശനത്തെ എത്രയധികം പ്രാധാന്യത്തോടെയാണു കണ്ടതെന്നു വ്യക്തം. മാർപാപ്പയും ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ തയ്യിബും തമ്മിൽ അബുദാബി ഷെയ്ക്ക് സായിദ് ഗ്രാൻഡ് മോസ്കിൽ നടന്ന കൂടിക്കാഴ്ചയും ചരിത്രസംഭവമായി.
യുഎഇയുടെ ഔപചാരിക ക്ഷണം സ്വീകരിച്ചാണു മാർപാപ്പ സന്ദർശനത്തിനെത്തിയത്. അറബ് ലോകത്ത് ആദ്യമായെത്തുന്ന മാർപാപ്പയ്ക്ക് അതീവ ഹൃദ്യമായ സ്വീകരണമാണു ലഭിച്ചത്. ഒരു രാഷ്ട്രത്തലവൻകൂടിയായ മാർപാപ്പയ്ക്ക് ആചാരപരമായ സ്വീകരണമാണു വിമാനത്താവളത്തിലും രാജകൊട്ടാരത്തിലുമൊക്കെ ഒരുക്കിയത്. ക്രൈസ്തവ-മുസ്ലിം സഹോദര സമുദായങ്ങളുടെയിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ലഘൂകരിക്കുന്നതിലും ബന്ധങ്ങൾ ദൃഢീകരിക്കുന്നതിലും ഫ്രാൻസിസ് മാർപാപ്പ ഏറെ ശ്രദ്ധാലുവാണ്. എല്ലാ മതസ്ഥരെയും ആദരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ സാർവലൗകികമായി മാനിക്കപ്പെടുകയും ചെയ്യുന്നു.
ഇന്ത്യ സന്ദർശിക്കാനുള്ള മാർപാപ്പയുടെ ആഗ്രഹത്തിന് ഇതുവരെ ഈ രാജ്യത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല. ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികൾ മാത്രമല്ല, ഫ്രാൻസിസ് പാപ്പായുടെ ജീവിതവിശുദ്ധിയെയും വീക്ഷണങ്ങളെയും കുറിച്ചു മതിപ്പുള്ള മറ്റനേകം പേരും ആഗ്രഹിക്കുന്നതാണാ സന്ദർശനം. അടുത്തകാലത്ത് അദ്ദേഹം മ്യാൻമറും ബംഗ്ലാദേശും സന്ദർശിച്ചിരുന്നു. അതോടനുബന്ധിച്ച് ഇന്ത്യയും സന്ദർശിക്കാൻ മാർപാപ്പയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.
പാവങ്ങൾക്കുവേണ്ടിയും ധാർമിക മൂല്യങ്ങൾക്കുവേണ്ടിയും ഇത്രയും ശക്തമായും ഹൃദയാവർജകമായും സംസാരിക്കുന്ന ഒരു ആഗോള വ്യക്തി ഇന്നു വേറെയില്ല. അദ്ദേഹത്തിന്റെ സ്വരം ഇന്ത്യയിലും മാറ്റൊലിക്കൊള്ളണമെന്നാഗ്രഹിക്കുന്നതു ക്രൈസ്തവർ മാത്രമല്ല. ആ വ്യക്തിത്വത്തെക്കുറിച്ച് പലവിധത്തിലും അറിഞ്ഞു ഹൃദയത്തിൽ ആദരിക്കുന്ന അനവധിയാളുകളുണ്ട്. മാർപാപ്പയുടെ ഭാരത സന്ദർശനം വൈകുന്നതിനെക്കുറിച്ചു വിദേശ മാധ്യമങ്ങളും ചർച്ച ചെയ്തിട്ടുള്ളതാണ്.
ഇന്ത്യ സന്ദർശിക്കണമെന്ന് ഇന്ത്യൻ സഭാ പിതാക്കന്മാരുടെയും മറ്റും അഭ്യർഥനകളോടു മാർപാപ്പ അനുകൂലമായാണു പ്രതികരിച്ചിട്ടുള്ളത്. പക്ഷേ, ഔദ്യോഗികമായ ക്ഷണം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. മ്യാൻമർ- ബംഗ്ലാദേശ് പര്യടനത്തിൽ മാർപാപ്പയുടെ കൂടെ ഔദ്യോഗിക മാധ്യമസംഘത്തിലുണ്ടായിരുന്ന ഏക ഇന്ത്യൻ മാധ്യമ പ്രതിനിധിയായിരുന്ന ദീപിക ലേഖകൻ ഇന്ത്യാസന്ദർശനത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതു ദൈവിക പദ്ധതിയുടെ ഭാഗമാണെന്നായിരുന്നു മാർപാപ്പയുടെ മറുപടി.
ഉചിതമായ സമയം കണ്ടെത്താനാവാത്തതുകൊണ്ടാണു മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാത്തതെന്നാണു കഴിഞ്ഞ വർഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞത്. ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ) മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായി ഇപ്പോഴും ശ്രമിക്കുന്നുണ്ട്. മാർപാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്നാവശ്യപ്പെട്ടു സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തു നൽകിയിരുന്നു. മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായുള്ള കത്തോലിക്കാ സമൂഹത്തിന്റെ അഭിലാഷത്തോടു കേന്ദ്ര സർക്കാരിനു ക്രിയാത്മക നിലപാടാണുള്ളതെന്നാണു പ്രധാനമന്ത്രി അന്നു പറഞ്ഞത്. പക്ഷേ, ഇക്കാര്യത്തിൽ എന്തെങ്കിലും ഉറപ്പ് നൽകിയില്ല.
ലോകം ആദരിക്കുന്ന ആ നേതാവിനെ സ്വീകരിക്കാൻ അനേകം രാജ്യങ്ങൾ തയാറായിട്ടും ഇന്ത്യയെപ്പോലെ ആധ്യാത്മിക പാരന്പര്യമുള്ളൊരു രാജ്യം അദ്ദേഹത്തിനു വാതിൽ തുറന്നുകൊടുക്കാത്തതു ദൗർഭാഗ്യകരമാണ്. എല്ലാ മതങ്ങളെയും ആശയങ്ങളെയും ഹൃദയംതുറന്നു സ്വീകരിക്കാൻ തക്ക ആഴമുള്ളതാണ് ഇന്ത്യൻ സംസ്കാരം. അതു തെളിയിക്കാനുള്ള ഒരവസരവും രാഷ്ട്രം പാഴാക്കരുത്.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top