കളിയല്ല കല്യാണം; ചടങ്ങ് അപഹാസ്യമാക്കരുത്
വിവാഹവും കുടുംബവും സമൂഹത്തെ കെട്ടുറപ്പോടെ നിർത്തുന്ന സാമൂഹ്യ സംവിധാനങ്ങളാണ്. ഓരോ സമൂഹത്തിലും വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് അതിന്‍റേതായ പ്രത്യേകതകളുണ്ടാവും. ആചാരങ്ങളൊന്നും കൂടാതെ വിവാഹച്ചടങ്ങുകൾ നടത്തുന്നവരുമുണ്ട്. സിവിൽ വിവാഹത്തിനു ചില നടപടിക്രമങ്ങൾ മാത്രമാണുള്ളത്. എന്നാൽ, ഒട്ടെല്ലാവരുംതന്നെ ആചാരപരമായ വിവാഹച്ചടങ്ങുകൾ ആഘോഷപൂർവം നടത്താറുണ്ട്. അതു വിവാഹത്തിലേർപ്പെടുന്ന വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹ്യ, സാന്പത്തിക, മത പശ്ചാത്തലവുമായി ബന്ധപ്പെട്ടതാണ്. ജാതി, മത വിഭാഗങ്ങൾ ഏറെയുള്ള ഇന്ത്യയിൽ വിവാഹച്ചടങ്ങുകൾക്ക് ഏറെ വൈവിധ്യമുണ്ട്. പരന്പരാഗത ആചാരങ്ങളിൽനിന്ന് അധികമൊന്നും അകലാൻ താത്പര്യപ്പെടാത്തവരാണ് ഇന്ത്യക്കാരിൽ നല്ലൊരു ഭാഗവും.

വിവാഹബന്ധത്തിന്‍റെ പാവനത സംരക്ഷിക്കുന്നതിലും കുടുംബമൂല്യങ്ങൾ പരിരക്ഷിക്കുന്നതിലും ഏറെ ശ്രദ്ധയുള്ളവരാണു ഭൂരിപക്ഷം കേരളീയരും. കാലാനുസൃതമായ പല പരിഷ്‌കാരങ്ങളും കേരളത്തിലെ വിവാഹച്ചടങ്ങുകളിൽ വന്നുകൊണ്ടിരിക്കുന്നു. എന്നാലിപ്പോൾ വിവാഹത്തോടനുബന്ധിച്ചു ചിലർ നടത്തുന്ന "അത്യാധുനിക' പരിപാടികൾ പാവനമായ ആ മുഹൂർത്തത്തിന്‍റെ മാന്യത കളഞ്ഞുകുളിക്കുന്നതായി തോന്നുന്നു. സമീപകാലത്തിറങ്ങിയ ചില സിനിമകളുടെ ചുവടുപിടിച്ചു ചിലർ വിവാഹച്ചടങ്ങുകളെ കോമഡി ഉത്സവമാക്കി മാറ്റുന്നുണ്ട്. വധൂവരന്മാരുടെ സുഹൃത്തുക്കളുടെ അഴിഞ്ഞാട്ടം ഗൗരവപൂർണമായ ആ ചടങ്ങിനെ അലങ്കോലപ്പെടുത്തുന്നു. ചടങ്ങിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷത്തിനും അരോചകമാകുന്ന പേക്കൂത്തുകൾ. കലാലയങ്ങളിൽ നിയമത്താൽ നിരോധിച്ച റാഗിംഗ് മറ്റൊരു രൂപം പൂണ്ട് വിവാഹവേദികളിൽ സ്ഥാനം പിടിക്കുന്നു. ഇതിനെക്കുറിച്ചു ധാരാളം പരാതികൾ പോലീസിന്‍റെ മുന്പാകെ എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്കു നിയന്ത്രണം വേണമെന്ന് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കേരള പോലീസ് മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. വിവാഹാഘോഷത്തിന്‍റെയും വിരുന്നു സൽക്കാരത്തിന്‍റെയും പേരിലുള്ള തമാശകൾ സാമൂഹിക പ്രശ്നങ്ങളായി മാറുന്ന സാഹചര്യത്തിലാണ് പോലീസ് ഇത്തരമൊരു മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

പരിധിവിട്ട ആഘോഷങ്ങൾ ആഭാസമായി മാറും. വധൂവരന്മാരുടെ സുഹൃത്തുക്കൾ അമിതമായ ഉല്ലാസപ്രകടനങ്ങൾ നടത്തിയാൽ അതിൽ ഇടപെടാൻ മറ്റുള്ളവർ തയാറാകാത്തതു ചടങ്ങു കൂടുതൽ അലങ്കോലപ്പെടാതിരിക്കാനാണ്. എന്നാൽ ഇതെല്ലാം ആളുകൾക്കു രസിക്കുന്നുണ്ടെന്ന് ആ യുവാക്കൾ കരുതുന്നതായി തോന്നുന്നു. വിവാഹാഘോഷങ്ങളോടനുബന്ധിച്ചുള്ള ആഹ്ലാദപ്രകടനങ്ങൾ സാമൂഹികപ്രശ്നമായി വളരുന്നതു തികച്ചും നിർഭാഗ്യകരമാണ്.

പല വിവാഹച്ചടങ്ങുകളിലും ഇപ്പോൾ ആഡംബരവും ധൂർത്തും എല്ലാ പരിധിയും കടക്കുന്നു. പലരും ഈ ചടങ്ങ് ഇപ്പോൾ ഇവന്‍റ് മാനേജ്മെന്‍റ് കന്പനികളെ ഏൽപ്പിക്കുന്നുണ്ട്. ഈ കന്പനികൾ തമ്മിലുള്ള മത്സരമാകാം പല പേക്കൂത്തുകൾക്കും കാരണം. സാന്പത്തികശേഷി കുറഞ്ഞവർപോലും മറ്റുള്ളവരുടെ മുന്നിൽ അന്തസു കാട്ടാൻ അനാവശ്യ ആർഭാടങ്ങൾക്കു തുനിയുന്നു.
ആഡംബരത്തേക്കാൾ അരോചകമാണു വിവാഹച്ചടങ്ങിനോടനുബന്ധിച്ചുള്ള കോമാളിത്തങ്ങൾ. വധൂവരന്മാരുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയുമൊക്കെ സാന്നിധ്യത്തിലാണ് ഇത്തരം കാര്യങ്ങൾ അരങ്ങേറുന്നതെന്നോർക്കണം. ഇത്തരം ചില ആഘോഷങ്ങൾ അപകടങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്. വധൂവരന്മാരെ ജെസിബിയുടെ കൈയിലിരുത്തിയും ഹെലികോപ്റ്ററിൽ കയറ്റിയുമൊക്കെയുള്ള പ്രകടനങ്ങൾ അപകടത്തിൽ കലാശിച്ചിട്ടുണ്ട്.

ഒരു കുട്ടിക്കളി വിവാഹം ഈയിടെ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയും വിദ്യാർഥിനിയും തമ്മിൽ വിവാഹം കഴിക്കുന്നതായി ചിത്രീകരിച്ചു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് ഈ വീഡിയോ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പ്ലസ്ടുവിനു പഠിക്കുന്ന ആൺകുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്നതും നെറ്റിയിൽ കുറി വരയ്ക്കുന്നതുമൊക്കെയാണു വീഡിയോയിലുള്ളത്. പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്. തമാശയ്ക്കു ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നമ്മുടെ സാമൂഹിക സാഹചര്യത്തിൽ ആ കുട്ടികളുടെ, പ്രത്യേകിച്ചു പെൺകുട്ടിയുടെ, ഭാവിജീവിതത്തെ എത്രമാത്രം ബാധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

കോടികളൊഴുക്കിയുള്ള താരവിവാഹങ്ങൾ വാർത്താപ്രാധാന്യം നേടാറുണ്ട്. അടുത്ത കാലത്തു നടന്ന ദീപിക പദുക്കോൺ-രൺവീർസിംഗ്, വിരാട് കോഹ്‌ലി- അനുഷ്ക ശർമ വിവാഹങ്ങൾ ആഡംബരത്തിന്‍റെ പുതിയ മേഖലകൾ കണ്ടെത്തി. സഹസ്രകോടീശ്വരനായ മുകേഷ് അംബാനിയുടെ മകളും വ്യവസായപ്രമുഖൻ അജയ് പിരമലിന്‍റെ മകനും തമ്മിൽ നടന്ന വിവാഹത്തിന്‍റെ ആഘോഷം ഒരാഴ്‌ചനീണ്ടു. ഏഴായിരം കോടി രൂപയാണു വിവാഹത്തിനു ചെലവായതെന്നാണു റിപ്പോർട്ട്. മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്‍റെ മകൻ തേജ് പ്രതാപ് യാദവിന്‍റെ വിവാഹസൽക്കാരത്തിൽ ജനം ഇരച്ചുകയറി സദ്യ കൊള്ളയടിച്ചത് കഴിഞ്ഞ വർഷത്തെ കൗതുകമുണർത്തിയൊരു വാർത്തയായിരുന്നു.

അതിധൂർത്തിന്‍റെ വിവാഹാഘോഷങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. ആഡംബരങ്ങൾ ഒഴിവാക്കണമെന്നു മതനേതാക്കളും മറ്റും നിരന്തരം ഉപദേശിക്കാറുണ്ടെങ്കിലും ലളിത വിവാഹച്ചടങ്ങുകൾക്കു തയാറാകുന്നവർ ചുരുക്കം. ആഘോഷങ്ങൾ ചുരുക്കുന്നതിലൂടെ ലാഭിക്കുന്ന പണം മറ്റുള്ളവരെ സഹായിക്കാൻ വിനിയോഗിക്കുന്നവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. തങ്ങളുടെ വിവാഹ സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരു പാവപ്പെട്ട കുടുംബത്തിന് അഞ്ചു സെന്‍റ് സ്ഥലം നൽകി ആഘോഷം അർഥവത്താക്കിയ വണ്ണപ്പുറം മുണ്ടയ്ക്കാമറ്റത്തിൽ എം.ടി.ജോണി- മേരിക്കുട്ടി ദന്പതികളെപ്പോലുള്ളവർ അപൂർവമായെങ്കിലും നമ്മുടെയിടയിലുണ്ട്. ഈ ഔദാര്യം കേട്ടറിഞ്ഞ് മറ്റൊരു മനുഷ്യസ്നേഹി ആ നിർധന കുടുംബത്തിനു വീടു വച്ചുകൊടുക്കാനുള്ള സന്നദ്ധതയും അറിയിച്ചു. വിവാഹാഘോഷങ്ങൾ ലളിതമാക്കാനും വിവാഹത്തലേന്ന് സൽക്കാരങ്ങൾ ഒഴിവാക്കാനും എൻഎസ്എസ് ചേർത്തല താലൂക്ക് യൂണിയൻ തീരുമാനിച്ചതും പ്രശംസനീയം. അനുകരണഭ്രമവും ദുരഭിമാനവുമാണു പല വിവാഹധൂർത്തിന്‍റെയും മൂലകാരണം. ധൂർത്ത് അനഭിലഷണീയമെങ്കിൽ, വിവാഹവേളകളിൽ അരങ്ങേറുന്ന റാഗിംഗിനു സമാനമായ കോപ്രായങ്ങൾ അപകടകരമെന്നുതന്നെ പറയണം. ഇത്തരം ആഘോഷങ്ങൾക്കു വിലക്കേർപ്പെടുത്തുന്നതു തെറ്റാവില്ല.