Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കല്ലെറിയുന്പോൾ ഓർക്കുക: കാശു പോകും, അഴിയും എണ്ണും
ഹർത്താലിലും മറ്റു പ്രതിഷേധ പ്രകടനങ്ങളിലും സ്വകാര്യസ്വത്തുക്കൾക്കു നാശം വരുത്തുന്നവർക്കു തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് പ്രാബല്യത്തിൽ വന്നിരിക്കുന്നു. ഇതുവരെ പൊതുമുതൽ നശിപ്പിക്കുന്നവർക്കു ബാധകമായിരുന്ന കാര്യങ്ങൾ ഇനി സ്വകാര്യ സ്വത്തുക്കൾക്കു നാശമുണ്ടാക്കുന്നവർക്കുകൂടി ബാധകമാകും. അടിക്കടി ഹർത്താലും പണിമുടക്കും അവയുടെ ഭാഗമായി അതിക്രമങ്ങളും അരങ്ങേറുന്ന കേരളത്തിൽ ഇത്തരമൊരു നിയമം ഏറെ ആവശ്യമാണ്. ഓർഡിനൻസിൽ ഒപ്പുവയ്ക്കുന്നതിനുമുന്പ്, നിയമജ്ഞൻ കൂടിയായ ഗവർണർ പി. സദാശിവം ഈ നിയമത്തിന്റെ സാധുതയെക്കുറിച്ച് നിയമ സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച്, ഹർത്താൽ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവർ സ്വകാര്യവ്യക്തികളുടെ സ്വത്തോ സ്ഥാപനമോ നശിപ്പിച്ചാൽ അതിന് ഉത്തരവാദികളായവരിൽനിന്നു നഷ്ടം ഈടാക്കാനാവും. മാത്രമല്ല, അവർക്ക് അഞ്ചുവർഷം വരെ ജയിൽശിക്ഷയും ലഭിക്കും. “കേരള പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേയ്മെന്റ് ഓഫ് കോന്പൻസേഷൻ ഓർഡിനൻസ്’’ അതാണു പറയുന്നത്.
തികച്ചും സ്വാഗതാർഹമായൊരു നിയമമാണിത്. എന്നാൽ ഈ നിയമത്തിന്റെ ഫലപ്രദമായ നടപ്പാക്കൽ ഏറെ പ്രധാനമാണ്. പൊതുമുതൽ നശിപ്പിക്കുന്നതു ശിക്ഷാർഹമാക്കിയിട്ടും ഈയിടെ നടന്ന ഹർത്താലുകളിൽ എത്രയോ കെഎസ്ആർടിസി ബസുകളാണു കല്ലേറിൽ തകർക്കപ്പെട്ടത്. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുണ്ടായ നഷ്ടം വേറെ. അങ്ങനെയുണ്ടാകുന്പോൾ, തങ്ങളുടെ വിധിയെന്നു കരുതി നഷ്ടം സഹിക്കുകയാണു പലരും ചെയ്യാറുള്ളത്. ഇനി സ്വകാര്യ വ്യക്തികൾക്കും നിയമപരമായിത്തന്നെ നഷ്ടപരിഹാരത്തിന് അവകാശം ഉന്നയിക്കാം. ഇക്കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമറിപ്പോർട്ടുകൾ പരിശോധിച്ചാൽ. ഹർത്താലിനോടും പണിമുടക്കിനോടുമനുബന്ധിച്ച് അനേകം പേർക്കു നഷ്ടമുണ്ടായതായി വ്യക്തമാകും. പലർക്കും ശാരീരികമായ പരിക്കുമുണ്ടായി. ശാരീരിക അതിക്രമങ്ങൾക്കിരയാകുന്നവർക്കു കൂടുതൽ നഷ്ടപരിഹാരം ലഭ്യമാകത്തക്കവിധം നിയമം പരിഷ്കരിച്ചാൽ നന്നായിരിക്കും.
ഹർത്താലുകൾ വരുത്തിവയ്ക്കുന്ന ദ്രോഹങ്ങൾ ജനങ്ങൾക്ക് അസഹനീയമായിക്കഴിഞ്ഞു. ഇത്തവണ ഹർത്താൽ ദിനത്തിൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്നു വ്യാപാരി വ്യവസായി സംഘടന പറഞ്ഞിരുന്നെങ്കിലും ഒട്ടുമിക്കയിടത്തും കടകൾ തുറക്കാനായില്ല. എന്നാൽ ദ്വിദിന ദേശീയ പണിമുടക്കിൽ കൂടുതൽ സ്ഥലങ്ങളിൽ കടകൾ തുറന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടന്ന ദേശീയ പണിമുടക്കിൽ കേരളത്തിൽ മാത്രമേ ജനജീവിതം സ്തംഭിച്ചുള്ളൂ. ചുരുക്കം ചിലയിടങ്ങളിലൊഴികെ രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെല്ലാംതന്നെ ജനജീവിതം സാധാരണനിലയിലായിരുന്നു.
ദേശീയ പണിമുടക്കിനോടനുബന്ധിച്ചു ഗതാഗത തടസമൊന്നും സൃഷ്ടിക്കില്ലെന്നും കടകൾ ബലമായി അടപ്പിക്കില്ലെന്നുമൊക്കെ സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞിരുന്നു. പക്ഷേ പലേടത്തും അങ്ങനെയല്ല സംഭവിച്ചത്. ട്രെയിനുകൾ പലേടത്തും തടഞ്ഞതിനാൽ ഗതാഗതം മുറിഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് സമരക്കാർ അടിച്ചുതകർത്ത് വൻ നാശമുണ്ടാക്കി. റോഡ് കൈയേറി സമരപ്പന്തൽ കെട്ടിയതു സെക്രട്ടേറിയറ്റിനു മുന്നിലാണ്. പൊതുവായ ഇത്തരം അക്രമങ്ങളും തടസപ്പെടുത്തലുകളും ഉണ്ടായിക്കൊണ്ടിരിക്കേ, വ്യക്തികൾക്കെതിരേയും അതിക്രമങ്ങൾ നടക്കുന്നു; ഒരുപക്ഷേ, വർധിച്ചുവരുന്നു. അടൂർ പറക്കോട്ട് പോലീസ് സബ് ഇൻസ്പെക്ടറുടെ വീടിനു നേരേ പെട്രോൾ ബോംബ് എറിഞ്ഞു. ഹർത്താൽ ദിനത്തിൽ തന്നെയാണു കാസർഗോഡ് പിലിക്കോട് റിട്ടയേഡ് വനിതാ പ്രിൻസിപ്പലിന്റെ വീടിനു നേരേ ബോംബേറ് ഉണ്ടായത്. വനിതാ മതിലിനെതിരേ ഒരു ചാനലിൽ അവർ അഭിമുഖം നൽകിയിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ അവർക്കെതിരേ അധിക്ഷേപം നിരന്നു. അന്നു രാത്രിതന്നെ അവരുടെ വീടിനു മുന്നിൽ പ്രതിഷേധ പ്രകടനവും നടന്നു.
പ്രതിഷേധങ്ങൾക്കും പ്രതികരണങ്ങൾക്കും അതിർവരന്പുകൾ ആവശ്യമാണ്. സംസ്കാരമുള്ളവർ അതു സ്വയം നിശ്ചയിക്കുകയും അതു ലംഘിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യും. അങ്ങനെയല്ലാത്തവർ എന്തും ചെയ്തെന്നുവരും. അപ്പോൾ ഭരണകൂടം ഇടപെടുകതന്നെ വേണം. അത്തരമൊരു ഇടപെടലാണ് ഇപ്പോഴത്തെ ഓർഡിനൻസിലൂടെ സർക്കാർ നടത്തിയിരിക്കുന്നത്. ഹർത്താലിനും അക്രമത്തിനുമെതിരേ ഇപ്പോൾ വ്യാപകമായ ജനവികാരമുണ്ട്. പ്രതിഷേധത്തിനുള്ള പൗരാവകാശം മറ്റൊരാളുടെ മൗലികാവകാശത്തെ ഹനിച്ചുകൊണ്ടാകരുതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയതു ഹർത്താലുകാർ ഓർത്തിരിക്കേണ്ടതാണ്.
ബസുകളും ട്രെയിനുകളും തടയുന്പോൾ യാത്രക്കാർക്കു നഷ്ടപ്പെടുന്നതു വിലപ്പെട്ട സമയമാണ്. അതു ചിലപ്പോൾ പലരുടെയും ജോലി നഷ്ടപ്പെടാൻ ഇടയാക്കിയേക്കാം; വിദ്യാർഥികൾക്ക് അവരുടെ ഭാവിയെ ബാധിക്കത്തക്കവിധം പരീക്ഷാവസരം നഷ്ടപ്പെടുത്തിയേക്കാം; പലരുടെയും പല പ്രധാനപ്പെട്ട ചടങ്ങുകളും സന്ദർശനങ്ങളും മുടങ്ങിയേക്കാം. ഇത്തരം കാര്യങ്ങളിലും നഷ്ടപരിഹാരം സാധ്യമാവണം. നഷ്ടപരിഹാരം സമരക്കാർതന്നെ നൽകണം. അതു വാങ്ങിക്കൊടുക്കാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം.
പുതിയ ഓർഡിനൻസിനെ ജനങ്ങൾ സ്വാഗതം ചെയ്യും. എന്നാൽ, നഷ്ടപരിഹാരം നൽകാതിരിക്കാനുള്ള പഴുതുകൾ നിയമത്തിലില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. രാഷ്ട്രീയക്കാർ പലപ്പോഴും ഇത്തരം കേസുകളിൽനിന്ന് ഊരിപ്പോരും. കുറേ രാഷ്ട്രീയക്കാർ പ്രതികളായാൽത്തന്നെ പ്രമുഖ നേതാക്കളൊക്കെ ഒഴിവാക്കപ്പെടും.
പൊതുസ്വത്താണെങ്കിലും സ്വകാര്യ സ്വത്താണെങ്കിലും അതു നശിപ്പിക്കാൻ തുനിയുന്നവരെ നിലയ്ക്കു നിർത്തുകതന്നെ വേണം. അതിനു നിയമം കർശനമാകണം. ആക്രമണമുണ്ടായാൽ പരാതിപ്പെടാൻ ജനങ്ങൾ ധൈര്യം കാട്ടണം. അതിന്റെ പേരിൽ പിന്നീടു ഭീഷണി ഉണ്ടാവില്ലെന്ന് അധികാരികൾ ഉറപ്പുവരുത്തുകയും വേണം.
കഴിഞ്ഞ സർക്കാരിന്റെ ബജറ്റ് അവതരണവേളയിൽ സ്പീക്കറുടെ ഡയസിൽ കയറി കുറെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ അതിക്രമങ്ങൾ മറക്കാറായിട്ടില്ല. അന്നു രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതിന്റെ പേരിൽ അന്നത്തെ ആറ് എംഎൽഎ മാരുടെ പേരിൽ പോലീസ് കേസ് എടുത്തിരുന്നു. പ്രതികളിൽ ഒരാളുടെ അപേക്ഷ പ്രകാരം കേസ് പിൻവലിക്കാൻ നിലവിലെ സർക്കാർ നീക്കങ്ങൾ നടത്തി. അതു വിവാദമുണ്ടാക്കിയതിനെത്തുടർന്നാണു പിൻവലിക്കൽ നീക്കം മരവിപ്പിച്ചത്. മാതൃക കാട്ടേണ്ടവർ ദുർമാതൃകയാകരുത്. നിയമനിർമാണം നടത്തുക മാത്രമല്ല, നീതിയുക്തമായി നിയമം നടപ്പാക്കുകകൂടി വേണം.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top