Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഭക്ഷ്യവസ്തുക്കളിൽ വിഷം കലർത്തുന്നതു നിർത്തണം
ഭക്ഷ്യവസ്തുക്കൾ മായം കലരാതെയും ആരോഗ്യത്തിനു ഹാനികരമാകാതെയും ലഭ്യമാക്കുക എന്നത് ഏതു വികസിതസമൂഹവും ഉറപ്പാക്കുന്ന അടിസ്ഥാന കാര്യമാണ്. ഈ വിഷയം പല തവണ ഈ പംക്തിയിൽ ചർച്ച ചെയ്തിട്ടുള്ളതാണെങ്കിലും സ്ഥിതി ഒട്ടും മെച്ചപ്പെട്ടിട്ടില്ല. സർക്കാർ നടപടികൾ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാകുന്നില്ല. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കളും ഭക്ഷണപാനീയങ്ങളും വില്പന നടത്തുന്നതുപോലും തടയാൻ കഴിയുന്നില്ല.
പാൽ, പച്ചക്കറി, മത്സ്യം തുടങ്ങിയവയിലേറെയും രാസവസ്തുക്കൾ കലർത്തിയാണു വില്‍ക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകൾ നടത്തുകയും രാസവസ്തുക്കൾ കലർന്നവ പിടിച്ചെടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും കുറ്റവാളികൾ അനായാസം രക്ഷപ്പെടുന്നു. മനഃസാക്ഷിയില്ലാത്ത ചില കച്ചവടക്കാർ ഏതു സമൂഹത്തിലും കാണും. സ്വന്തം ലാഭത്തിനുവേണ്ടി ഉപഭോക്താക്കളെ വിഷം തീറ്റിക്കാൻ അവർക്കു മടിയില്ല. ഉപഭോക്താക്കൾക്കു മാരകരോഗം ബാധിക്കുന്നതിനെക്കുറിച്ചൊന്നും അക്കൂട്ടർക്കു ചിന്തയേയില്ല.
ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടാറുണ്ട്. ശിക്ഷയായി പിഴയിടുകയാണു സാധാരണയായി ചെയ്യാറുള്ളത്. പക്ഷേ പിഴയടച്ചശേഷം അവർ പഴയ രീതിയിൽ കച്ചവടം തുടരും. പാതയോര ഭക്ഷണശാലകളിൽ ചുരുക്കം ചിലതേ ഭക്ഷ്യസുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുള്ളൂ. തട്ടുകടകൾക്കു തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്നുണ്ടെങ്കിലും അതില്ലാതെ പ്രവർത്തിക്കുന്നവ ഏറെയാണ്. വഴിയോരത്തു തുറന്നുവച്ചു വിൽക്കുന്ന ചക്കര(കരിപ്പട്ടി) പോലുള്ളവ പൊടിയും പ്രാണികളുമൊക്കെ പറ്റി ആരോഗ്യത്തിനു ഹാനികരമാകുന്നവയാണെങ്കിലും അവ വാങ്ങി ഉപയോഗിക്കാനും ആളുകളുണ്ട്.
അടുത്തകാലത്തു വെളിച്ചെണ്ണയുടെ ധാരാളം ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാ വകുപ്പു നിരോധിച്ചു. പക്ഷേ, നിരോധിക്കുന്ന വെളിച്ചെണ്ണ മറ്റു പേരുകളിൽ വീണ്ടും വിപണിയിലെത്തുന്നുണ്ടാവണം. പിടിച്ചെടുക്കുന്ന മായം കലർന്ന വെളിച്ചെണ്ണ നശിപ്പിക്കാൻ നടപടി എടുക്കാത്തതു ചൂണ്ടിക്കാട്ടിയപ്പോൾ ഏതാനും കടകളിൽനിന്ന് അവ പിടിച്ചെടുത്തു നശിപ്പിച്ചു. പക്ഷേ, വ്യാപകമായി ഇതു നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞില്ല.
വഴിനീളെ ഹെൽമറ്റ് പരിശോധനയും ബ്രെത്ത് അനലൈസിംഗ് പരിശോധനയും നടക്കുന്നുണ്ട്. അതു നല്ലതും അത്യാവശ്യവുമാണ്. അതിലുള്ള താത്പര്യം ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും സർക്കാർ പുലർത്തണം. ജനങ്ങളുടെ ഭക്ഷണത്തിൽ വിഷവസ്തുക്കൾ കടന്നുകൂടുന്നതു കർശനമായ പരിശോധനയിലൂടെ വലിയൊരു പരിധിവരെ ഒഴിവാക്കാനാവും.
പാൽ, പച്ചക്കറി എന്നിവയിലും മത്സ്യ- മാംസാദികളിലുമാണു രാസവസ്തുക്കൾ കലർത്താൻ കൂടുതൽ സാധ്യതയുള്ളത്. പെട്ടെന്നു കേടാകുന്ന അവ കേടുകൂടാതെയിരിക്കാനാണു രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ രാസവസ്തുക്കളിൽ വലിയ അപകടകാരികളും ഉൾപ്പെടുന്നു. വ്യാപാരികൾക്കു നഷ്ടമില്ലാതെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് അവർ കുറുക്കുവഴി തേടാനിടയാക്കുന്നത്. ചില സ്ഥലങ്ങളിൽ ആധുനിക മത്സ്യമാർക്കറ്റുകൾ തുടങ്ങിയിട്ടുണ്ടെങ്കിലും അവിടെയും സൗകര്യങ്ങൾ പരിമിതമാണ്. ആധുനിക സൗകര്യങ്ങളോടെ സർക്കാരിനുതന്നെ വ്യാപാരശാലകൾ നടത്താൻ കഴിയുമല്ലോ. വൻലാഭം കൊയ്യുന്ന സ്വകാര്യ ബിസിനസുകാർ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതു സർക്കാർ നിഷ്കർഷിക്കാത്തതുകൊണ്ടാണ്.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കുന്നതിനു മൂന്നേകാൽ കോടി രൂപ മുടക്കി അത്യാധുനിക ഭക്ഷ്യസുരക്ഷാ ലബോറട്ടറി സ്ഥാപിക്കുമെന്നു സർക്കാർ ഈയിടെ നിയമസഭയെ അറിയിച്ചിരുന്നു. പിടിച്ചെടുക്കുന്ന വസ്തുക്കൾ ഉടനടി പരിശോധിക്കുകയും ഉത്പാദനഘട്ടത്തിലാണു മായം കലർത്തിയതെന്നു കണ്ടാൽ കർശന നടപടികൾ സ്വീകരിക്കുകയും വേണം. അതിർത്തി കടന്നുവരുന്ന മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് കുറെനാൾ മുന്‍പ് "ഓപ്പറേഷൻ സാഗർ റാണി' എന്ന പേരിൽ വാളയാറിലും അമരവിളയിലും പരിശോധിച്ചു പിടികൂടിയിരുന്നു. പന്ത്രണ്ടായിരം കിലോഗ്രാം മീനാണു പിടികൂടിയത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി(സിഐഎഫ്ടി) തയാറാക്കിയ പേപ്പർ സ്ട്രിപ് ഉപയോഗിച്ചാണു ഫോർമാലിന്റെ അപകടകരമായ അളവു കണ്ടെത്തിയത്. ഒരു കിലോഗ്രാം മത്സ്യത്തിൽ 63 മില്ലിഗ്രാം എന്ന തോതിൽ ഫോർമാലിൻ കലർന്നതായി കണ്ടെത്തി. ഫോർമിക് ആസിഡ് ഉപയോഗിച്ചു തയാറാക്കുന്ന രാസവസ്തുവാണു ഫോർമാലിൻ. മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനും ശരീരഭാഗങ്ങൾ പഥോളജി പരിശോധനയ്ക്ക് സൂക്ഷിക്കാനുമൊക്കെ ഉപയോഗിക്കുന്നതാണു ഫോർമാലിൻ. ഇതു കൂടുതലായി ശരീരത്തിൽ പ്രവേശിച്ചാൽ കാൻസർ പോലുള്ള രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. മത്സ്യത്തിലെ വിഷാംശം കണ്ടുപിടിക്കുന്ന പേപ്പർ സ്ട്രിപ് കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. മത്സ്യത്തിലെ രാസവസ്തുപ്രയോഗത്തെക്കുറിച്ച് ആളുകൾ ബോധവാന്മാരായിത്തുടങ്ങിയതോടെ, പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ നല്ല മീനിനും ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. നല്ല മീൻ ലഭ്യമാക്കാൻ സുരക്ഷാ സംവിധാനങ്ങളും ഓൺലൈൻ ബുക്കിംഗ് ഉൾപ്പെടെ ചില സൗകര്യങ്ങളും ഏർപ്പെടുത്തി പുതിയ സംരംഭകർ വ്യാപാരരംഗത്തേക്കു വരുന്നു. അതു മത്സ്യവിപണിയെ കൂടുതൽ വിശ്വാസ്യതയുള്ളതാക്കിയേക്കും.
പഴം, പച്ചക്കറി വിപണനത്തിനു സർക്കാർ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും കേരളത്തിൽ കച്ചവടം ചെയ്യുന്ന ഈ വസ്തുക്കളുടെ സിംഹഭാഗവും അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്നതാണ്. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണമെന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ, അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നില്ല. ജൈവ കാർഷികോത്പന്നങ്ങൾക്ക് ഇപ്പോൾ വലിയ ഡിമാൻഡ് ഉണ്ട്. എന്നാൽ ഇപ്പേരിൽ വിറ്റഴിക്കുന്നവ യഥാർഥത്തിൽ അങ്ങനെയോ എന്നു പരിശോധിക്കേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കളുടെ സംസ്കരണം സംബന്ധിച്ച നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്നു പരിശോധന നടക്കുന്നതായി തോന്നുന്നില്ല. വികസിതരാജ്യങ്ങൾ ഇക്കാര്യത്തിൽ കടുത്ത നിഷ്കർഷ പുലർത്തുന്നുണ്ട്. അതുകൊണ്ടാണല്ലോ ഇവിടെനിന്നുള്ള ഭക്ഷ്യോത്പന്നങ്ങൾക്കു പലപ്പോഴും വിദേശരാജ്യങ്ങളിൽ വിലക്കുണ്ടാകുന്നത്. കയറ്റുമതി ഉത്പന്നങ്ങളുടെ കാര്യത്തിൽ എടുക്കുന്ന ജാഗ്രത ആഭ്യന്തര ഉപയോഗത്തിനുള്ള വസ്തുക്കളുടെ കാര്യത്തിലും ഉണ്ടാവണം. ഭക്ഷ്യവസ്തുക്കളെല്ലാം ശുദ്ധവും ആരോഗ്യത്തിനു ഹാനികരമല്ലാത്തതുമെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സർക്കാരിനുണ്ട്. അതിനുവേണ്ടി, ആവശ്യമെങ്കിൽ, കടുത്ത നടപടികളാവാം.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Latest News
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top