നാഥനില്ലാതെ സർവകലാശാലകൾ; ആശ്രയമില്ലാതെ വിദ്യാർഥികൾ
ഉന്നതവിദ്യാഭ്യാസരംഗത്തു കേരളം മുന്നേറാത്തതിനെക്കുറിച്ചു പലരും പരാതിപ്പെടാറുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രിയും ഇക്കാര്യം പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ അദ്ദേഹം സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി കഴിഞ്ഞ ജൂണിൽ ചർച്ച ചെയ്യുകയും ചെയ്തു. പരീക്ഷാ കലണ്ടർ തയാറാക്കുന്നതിലും പരീക്ഷാഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിലും വലിയ വീഴ്ചയാണു പല സർവകലാശാലകളും വരുത്തുന്നത്. അതെങ്ങനെ അങ്ങനെയല്ലാതാവും? ഇവിടെ പല സർവകലാശാലകളും നാഥനില്ലാക്കളരികളാണ്.

സാങ്കേതിക സർവകലാശാലയ്ക്കും കൊച്ചി, എം.ജി. സർവകലാശാലകൾക്കും വൈസ് ചാൻസലർമാരെ കണ്ടെത്താൻ കഴിയുന്നില്ല. ചില സാങ്കേതിക കുരുക്കുകളിൽപ്പെട്ടു വിസി നിയമനം ഇനിയും വൈകാം. നടപടിക്രമങ്ങൾമൂലം കാലതാമസമുണ്ടാവാം. പക്ഷേ, ഒരു വിസിയുടെ കാലാവധി തീരുന്നതു മുൻകൂട്ടി അറിയാമല്ലോ. അതനുസരിച്ചു സെർച്ച് കമ്മിറ്റിയും മറ്റും രൂപവത്കരിച്ച്, വിസി മാറിയാലുടൻ അടുത്തയാൾക്ക് അധികാരമേൽക്കാൻ സാഹചര്യമൊരുക്കിക്കൂടേ? വിസി നിർണയസമിതിയിലേക്കു പ്രതിനിധികളെ തെരഞ്ഞെടുത്തതിന്‍റെ പേരിൽ ചില സർവകലാശാലകളിൽ പ്രശ്നമാണ്. പ്രതിനിധിയെ തെരഞ്ഞെടുക്കുന്ന സമിതിയിലുള്ളവർ തന്നെ അപേക്ഷകരായി വന്നു എന്നാണ് ആരോപണം. സാങ്കേതിക സർവകലാശാലയിൽ സമാന പ്രശ്നം ഉടലെടുത്തപ്പോൾ ഗവർണർ ഇടപെട്ട് നടപടികൾ വീണ്ടും ആദ്യംമുതൽ തുടങ്ങുകയായിരുന്നു.

പരീക്ഷാഫലം വൈകുന്നതു വലിയ പ്രശ്നമാണ്. ഇതു വിദ്യാർഥികളുടെ ഉപരിപഠനത്തെപ്പോലും ബാധിക്കും. മൂല്യനിർണയം ഒരു വർഷത്തിലേറെ നീളുന്നതു തീർച്ചയായും സർവകലാശാലയുടെ കാര്യക്ഷമതയില്ലായ്മയുടെ തെളിവാണ്. എംജി സർവകലാശാലയുടെ ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ബിഎൽഐഎസ്) 2016-17 ബാച്ചിന്‍റെ ഫലം പ്രസിദ്ധീകരിക്കാൻ ഒരു വർഷത്തിലേറെയെടുത്തത് ഒരു ഉദാഹരണം മാത്രം. രണ്ടു സെമസ്‌റ്ററുകളായി ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിന്‍റെ രണ്ടാം സെമസ്റ്റർ പരീക്ഷ 2017 ഒക്‌ടോബറിൽ പൂർത്തിയായതാണ്. ഫലം പ്രഖ്യാപിച്ചതോ 2018 നവംബർ 21ന്!

സർവകലാശാലകളുടെ പ്രവർത്തനം രാഷ്‌ട്രീയത്തിൽ മുങ്ങിപ്പോകുന്നതായി ആരോപണമുണ്ട്. വൈസ് ചാൻസലർ നിയമനം മുതൽ അതു കാണാം. രാഷ്‌ട്രീയ മേലാളന്മാരുടെ ചൊൽപ്പടിക്കു നിൽക്കാത്ത വൈസ് ചാൻസലർമാർ കടുത്ത പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. സർവകലാശാലയിലെ പ്രധാനപ്പെട്ട സമിതിയായ സിൻഡിക്കറ്റിനോടു നിരന്തരം പോരടിക്കേണ്ടിവന്നിട്ടുള്ള വൈസ് ചാൻസലർമാർ ഏറെയാണ്.

സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ പതിവാണ്. അടുത്തകാലത്ത് ഒരു മന്ത്രിയുടെയും എംഎൽഎയുടെയും ഭാര്യമാരുടെ നിയമനം വിവാദങ്ങളുണ്ടാക്കി. രണ്ടു പേർക്കും ജോലി ഉപേക്ഷിക്കേണ്ടിവന്നു. സാങ്കേതിക സർവകലാശാലയിൽ അക്കഡേമിക് രംഗത്തു നടപ്പാക്കിയ ചില പരിഷ്കാരങ്ങളുടെ പേരിൽ വൈസ് ചാൻസലർ രാജിവയ്ക്കാൻ നിർബന്ധിതനായി. സർവകലാശാലകൾ പഠന-ഗവേഷണ കേന്ദ്രങ്ങളാണെന്നാണല്ലോ വയ്പ്. പക്ഷേ എവിടെയാണു കാര്യക്ഷമമായ ഗവേഷണമോ പഠനമോ നടക്കുന്നത്?

ഉന്നതവിദ്യാഭ്യാസരംഗത്തു പല മാറ്റങ്ങളും കൊണ്ടുവരാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നുണ്ട്. പക്ഷേ, ശ്രമങ്ങൾ കാര്യമായി ഫലമണിയുന്നില്ല. സ്വയംഭരണ കോളജുകൾ ഇത്തരത്തിൽ നല്ലൊരു കാൽവയ്പായിരുന്നു. പക്ഷേ, കേരളത്തിലെ ഇടതുപക്ഷ സർക്കാരിനു സ്വയംഭരണ കോളജുകൾ ചതുർഥിയാണ്. അതുകൊണ്ടുതന്നെ, കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അനുമതി നേടിയ 19 ഓട്ടോണമസ് കോളജുകളുടെയും പ്രവർത്തനം ഞെരുങ്ങിയാണു മുന്നോട്ടു നീങ്ങുന്നത്. ആവശ്യമില്ലാത്ത നിയമങ്ങളും നിബന്ധനകളും അവയെ ശ്വാസം മുട്ടിക്കുന്നു. പരീക്ഷാഫല പ്രഖ്യാപനം വൈകൽ, സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസം എന്നിവ വിദ്യാർഥികളെ വലയ്ക്കുന്നു.

സ്വയംഭരണത്തിന് അനുമതി ലഭിച്ച 19 കോളജുകളിൽ പതിനെട്ടും സ്വകാര്യ കോളജുകളാണ്. കോളജുകളുടെ യോഗ്യതകളും ഭൗതിക സൗകര്യങ്ങളും പരിഗണിച്ചാണല്ലോ ഈ അംഗീകാരം നൽകിയത്. സ്വയംഭരണ കോളജുകളിലൂടെ ലക്ഷ്യമിടുന്ന അക്കഡേമിക് വളർച്ച സാധിക്കണമെങ്കിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള പിന്തുണയും പ്രോത്സാഹനവും അത്യാവശ്യമാണ്. ഉന്നതവിദ്യാഭ്യാസരംഗത്തു കേന്ദ്ര ഫണ്ട് പരമാവധി ലഭ്യമാക്കാനുള്ള ശ്രമം സജീവമാക്കേണ്ടിയിരിക്കുന്നു.

സർവകലാശാലകൾ നടത്തുന്ന കോഴ്സുകളും അവയുടെ സിലബസും പല തവണ പരിഷ്കരിച്ചിട്ടുണ്ടെങ്കിലും അതിനനുസൃതമായ ഫലപ്രാപ്തിയുണ്ടായിട്ടില്ലെന്നാണു വിലയിരുത്തൽ. സർവകലാശാലകളിലും കോളജുകളിലും അധ്യാപകർക്കുവേണ്ട അടിസ്ഥാനയോഗ്യതയിൽ വീണ്ടും മാറ്റം വരുത്താൻ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ(യുജിസി) സമിതിയെ നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിൽ പ്രസിദ്ധീകരിച്ച മാനദണ്ഡങ്ങളെക്കുറിച്ച് ആക്ഷേപമുയർന്ന സാഹചര്യത്തിലാണു പുതിയ സമിതി.

വിദേശ സർവകലാശാലകളിൽനിന്നു ഗവേഷണ ബിരുദം നേടിയവർ രാജ്യത്തെ സർവകലാശാലകളിൽ അസിസ്റ്റന്‍റ് പ്രഫസർമാരായി നേരിട്ടു നിയമിക്കപ്പെടാൻ അർഹരാണെന്നു യുജിസി ഈയിടെ വ്യക്തമാക്കിയിരുന്നു. ലോക സർവകലാശാലാ റാങ്കിംഗിൽ ആദ്യത്തെ 500 സ്ഥാനത്തുള്ള സ്ഥാപനങ്ങളിൽനിന്നു പിഎച്ച്‌ഡി നേടിയവർക്കാണ് ഇതിനായി അപേക്ഷിക്കാവുന്നത്. ടൈംസ് ഹയർ എഡ്യുക്കേഷൻ നടത്തിയ സർവകലാശാലകളുടെ ലോകറാങ്കിംഗിൽ ആദ്യത്തെ 250 എണ്ണത്തിൽ ഇന്ത്യയിൽനിന്നുള്ള ഒന്നുപോലും പെടുന്നില്ല.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശ അധ്യാപകരെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു. ഇവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ക്ലിയറൻസ് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന മാനവശേഷി വികസന മന്ത്രാലയത്തിന്‍റെ ശിപാർശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉന്നതവിദ്യാഭ്യാസം നേടുന്ന രാജ്യങ്ങളിൽ അമേരിക്കയും ചൈനയും കഴിഞ്ഞു മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഉന്നത വിദ്യാഭ്യാസത്തിലൂടെ അക്കഡേമിക് മികവിനൊപ്പം തൊഴിൽ ചെയ്യാനുള്ള കഴിവും ആർജിക്കാനാവണം. ഏതു വിഷയമായാലും അതുമായി ബന്ധപ്പെട്ട തൊഴിൽ നൈപുണ്യംകൂടി വിദ്യാർഥികൾ നേടണം. കേരളത്തിൽ കൃഷിയും വ്യവസായവും വൻ തകർച്ച നേരിടുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വളർച്ചയ്ക്കു നാം മുന്തിയ പരിഗണന നൽകിയേ തീരൂ.