Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എടിഎം കൗണ്ടറുകൾക്ക് അരക്ഷിതാവസ്ഥ
എടിഎം കവർച്ച വർധിച്ചുവരുന്നതു വലിയ ആശങ്കയ്ക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം പിറവം ഐബി ജംഗ്ഷനു സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്ക് എടിഎം കുത്തിപ്പൊളിക്കുന്നതിനിടെ ആസാം സ്വദേശി പിടിയിലായി. എടിഎം കൗണ്ടറിനു മുന്നിലുണ്ടായിരുന്ന അപായ സൈറൺ പ്രവർത്തനരഹിതമാക്കിയശേഷം കൗണ്ടറിൽ പ്രവേശിച്ച തസ്കരൻ നടത്തിയ നീക്കങ്ങളോരോന്നും ബാങ്കിന്റെ മുംബൈ ഓഫീസിൽ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവിടെനിന്ന് ഉടനേതന്നെ ബാങ്കിന്റെ പിറവത്തെ ബ്രാഞ്ച് മാനേജരെ വിവരമറിയിച്ചു. മാനേജർ പോലീസിൽ അറിയിച്ചതനുസരിച്ച് അവർ എത്തിയപ്പോൾ മോഷ്ടാവ് കൗണ്ടറിൽ തന്റെ ജോലി തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.
ബാങ്കും എടിഎം കൗണ്ടറും പ്രധാന റോഡിൽനിന്നു 15 മീറ്ററോളം ഉള്ളിലാണു സ്ഥിതി ചെയ്യുന്നത്. റോഡിലൂടെ പോകുന്നവർക്കു കൗണ്ടറിനുള്ളിലുള്ളവരെ കാണാനാവില്ല. അതേ കെട്ടിടത്തിൽ മറ്റൊരു ദേശസാത്കൃത ബാങ്കിന്റെ ശാഖയും എടിഎം കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. രണ്ടിടത്തും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിരുന്നില്ല. മോഷ്ടാക്കൾക്ക് എത്ര സൗകര്യം!
പൊതുവഴികളോടു ചേർന്നാണു മിക്ക എടിഎമ്മുകളും സ്ഥാപിച്ചിരിക്കുന്നതെങ്കിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലും എടിഎമ്മുകൾ കാണാം. വലിയ നഗരങ്ങളിൽപ്പോലും ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയി കെട്ടിടങ്ങൾകൊണ്ടു മറഞ്ഞ സ്ഥലത്തുനിന്ന് എടിഎമ്മിൽനിന്നു പണം എടുക്കേണ്ടിവരാറുണ്ട്. ഇത്തരം എടിഎമ്മുകളുടെ പരിസരത്തു പതിയിരുന്ന് തസ്കരന്മാർക്കു പണം എടുത്തവരെ അപായപ്പെടുത്താൻപോലും കഴിഞ്ഞെന്നുവരും.
അടിയന്തരാവശ്യങ്ങൾക്കു രാത്രികാലങ്ങളിലും എടിഎം ഉപയോഗിക്കേണ്ടിവരാറുണ്ട്. രാത്രികാല പോലീസ് ബീറ്റ് ഉണ്ടെങ്കിൽപോലും പോലീസും ആളുകളും അടുത്തൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണു പരിചയസന്പന്നരായ കള്ളന്മാർ തങ്ങളുടെ ജോലി നടത്തുന്നത്. പുലർച്ചെ രണ്ടുമണിക്കു ശേഷമാണു കേരളത്തിൽ ഈയിടെ എടിഎം കവർച്ചകളും കവർച്ചാശ്രമങ്ങളും നടന്നത്. കേരളത്തിൽ പഴയതുപോലെ രാത്രികാല ജീവിതം അത്ര സജീവമല്ല ഇപ്പോൾ. തട്ടുകടകളും ബസ് സ്റ്റാൻഡുകളോടു ചേർന്നുള്ള രാത്രി തിരക്കുമെല്ലാം കുറഞ്ഞു. രാത്രി വൈകി തട്ടുകടകൾ നടത്തുന്നതു പലേടത്തും പോലീസ് നിരുത്സാഹപ്പെടുത്തിയിരിക്കയാണ്. ഇവയുടെ മറവിൽ സാമൂഹ്യവിരുദ്ധർക്കു രാത്രികാലങ്ങളിൽ സ്വൈരവിഹാരം നടത്താനുള്ള അവസരം ഒഴിവാക്കാനാണിത്. പോലീസ് പട്രോളിംഗ് ഉണ്ടെങ്കിലും എപ്പോഴും പോലീസിന്റെ സാന്നിധ്യം ഉണ്ടാകില്ലല്ലോ. രാത്രിയിൽ പൊതുസ്ഥലങ്ങളിൽ സംശയകരമായി കാണുന്നവരെ പോലീസ് ചോദ്യം ചെയ്യാറുണ്ടെങ്കിലും പോലീസിന്റെ കണ്ണുവെട്ടിക്കാൻ തസ്കരന്മാർക്കു കഴിയുന്നു.
കഴിഞ്ഞ ദിവസം പിറവത്ത് എടിഎം കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരൻ മുഖം മറച്ചാണ് എടിഎമ്മിൽ കടന്നത്. കൈയിൽ കൂർപ്പിച്ച കന്പിയും പ്ലയറും ലീവറുമൊക്കെ ഉണ്ടായിരുന്നു.
സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടും പല കേസുകളിലും പ്രതികളെ പിടികൂടാൻ കഴിയുന്നില്ല. ഇതര സംസ്ഥാനക്കാരായ തസ്കരന്മാർ കവർച്ച കഴിഞ്ഞാലുടൻ കേരളം വിടും. വളരെ ജാഗ്രതയോടെ നടന്ന അന്വേഷണങ്ങളിൽ ചിലരെ പിടികൂടിയെങ്കിലും പല കേസുകളും തുന്പില്ലാതെ തുടരുന്നു.
കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ എടിഎമ്മുകളിൽ രണ്ടിടത്തു മോഷണവും മൂന്നിടത്തു മോഷണശ്രമവും നടന്നതു കഴിഞ്ഞ മാസമാണ്. തൃപ്പൂണിത്തുറയ്ക്കു സമീപം ഇരുന്പനത്ത് 25 ലക്ഷം രൂപയാണ് എടിഎം കുത്തിത്തുറന്നു കവർന്നത്. അന്നേദിവസം കൊരട്ടി സർക്കാർ പ്രസിനു സമീപമുള്ള എടിഎമ്മിൽനിന്നു പത്തുലക്ഷം രൂപ മോഷ്ടിച്ചു. കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എറണാകുളം കളമശേരിയിലും ഇതേ ദിവസം എടിഎമ്മുകളിൽ മോഷണശ്രമം നടന്നു. എംസി റോഡിനോടു ചേർന്നുള്ള എടിഎമ്മുകളായിരുന്നു വെന്പള്ളി, മോനിപ്പള്ളി എന്നിവിടങ്ങളിലേത്.
ഇത്തരം മോഷണങ്ങൾ മിക്കതും സംഘടിതമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ്. വഴിയാത്രക്കാരുടെ കണ്ണുവെട്ടിക്കാനും പോലീസിനെ കബളിപ്പിക്കാനുമൊക്കെയുള്ള ഏർപ്പാടുകൾ കവർച്ചക്കാർക്ക് ഉണ്ടായിരിക്കും. കളമശേരിയിലെ എടിഎം കൗണ്ടറിൽ കയറിയ തസ്കരർ കൗണ്ടറിലെ കാമറ പെയിന്റടിച്ചു മറച്ചു. പക്ഷേ, എടിഎം മെഷീനിലുണ്ടായിരുന്ന കാമറയിൽ അവരുടെ രൂപം വ്യക്തമായി പതിഞ്ഞു. മോഷണത്തിന് ഉചിതമായ സമയം, സ്ഥലത്തെ വിജനത, ശ്രദ്ധിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഇവയെല്ലാം കൃത്യമായി വിലയിരുത്തിയാണ് എടിഎം കവർച്ചക്കാർ പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നുവേണം കരുതാൻ. ഒട്ടുമിക്ക ബാങ്കുകളും ഇപ്പോൾ എടിഎമ്മുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നില്ല.
നേരിട്ടുള്ള കവർച്ചകൾ കൂടാതെ സൈബർ ബാങ്കിംഗിലും തട്ടിപ്പുകൾ നടക്കുന്നു. എടിഎം കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ ഏറെയാണ്. തിരുവനന്തപുരത്ത് ഏതാനും മാസം മുന്‍പ് ഒരു ഡോക്ടറുടെ അക്കൗണ്ടിൽനിന്നു കവർച്ചക്കാർ ഒരു ദിവസം അഞ്ചുതവണ പണം പിൻവലിച്ചു. ബാലരാമപുരത്ത് ഒരിക്കൽപോലും എടിഎം കാർഡ് ഉപയോഗിച്ചിട്ടില്ലാത്ത വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് ഒരു ലക്ഷത്തിലേറെ രൂപ പിൻവലിക്കപ്പെട്ടു. ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയതായാണു ബാങ്ക് രേഖകളിൽ കാണുന്നത്. ഇത്തരം ഇടപാടുകൾക്ക് ഒടിപി നന്പർ വരേണ്ടതുണ്ട്. അതു വന്നിട്ടില്ല. വിദേശ ടൂറിസ്റ്റുകളുടെ ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ സ്കിമ്മിംഗ് ഉപകരണംവഴി ചോർത്തുകയും പിൻ നന്പർ ഒളികാമറ ഉപയോഗിച്ചു കണ്ടെത്തി വ്യാജ എടിഎം കാർഡുകൾ നിർമിച്ചു പണം പിൻവലിക്കുകയും ചെയ്യുന്ന സംഘത്തെ ഏതാനും മാസം മുന്‍പു ബംഗളൂരു, കോയന്പത്തൂർ എന്നിവിടങ്ങളിൽനിന്നു പിടികൂടി.
2019 മാർച്ചോടെ രാജ്യത്തെ അന്‍പതു ശതമാനം എടിഎമ്മുകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി(ക്യാറ്റ്മി) റിപ്പോർട്ട് ചെയ്യുന്നു. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവാണു കാരണമായി പറയുന്നത്. സുരക്ഷാ ഭീഷണികളുടെ സാഹചര്യത്തിൽ സാങ്കേതിക സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടിവന്നതും ചെലവു വർധിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകൾക്കാവും ആദ്യം പൂട്ടുവീഴുക. സാധാരണക്കാർക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കും.
എടിഎം തട്ടിപ്പുകൾ ഏറിയതോടെ ചില ബാങ്കുകൾ എടിഎം ഉപയോഗത്തിനു നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. പിൻവലിക്കുന്ന തുക അടുത്തകാലത്ത് എസ്ബിഐ കുറച്ചു. നിലവിലെ മാഗ്നറ്റിക് എടിഎം കാർഡുകളെല്ലാം ചിപ്പ് കാർഡുകളാക്കി മാറ്റാൻ ആർബിഐ നിർദേശിച്ചിട്ടുണ്ട്. മാഗ്നറ്റിക് കാർഡുകളുടെ പിന്നിൽ പതിപ്പിച്ചിട്ടുള്ള പ്ലാസ്റ്റിക് ബാൻഡിൽനിന്നു കാർഡ് ഉടമയുടെയും അക്കൗണ്ടിന്റെയും വിവരങ്ങൾ ചോർത്തിയെടുക്കാനാവും. ചിപ്പ് കാർഡുകൾ കൂടുതൽ സുരക്ഷിതമാണെന്നു കരുതുന്നു. ഏതായാലും ഓൺലൈൻ ഇടപാടുകൾ സർവസാധാരണമായിരിക്കേ അവ കൂടുതൽ സുരക്ഷിതമാക്കണം. എടിഎമ്മുകൾ ഉപയോക്താക്കൾക്കു സൗകര്യപ്രദമാണെങ്കിലും അവയുടെ സുരക്ഷ പ്രധാനമാണ്. അതു ബാങ്കുകളുടെ ഉത്തരവാദിത്വമാണ്.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
Latest News
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top