ഉന്നതങ്ങളിലെ ശണ്ഠ രാജ്യത്തെ ഉലയ്ക്കും
ഭരണഘടനാ സ്ഥാപനങ്ങൾക്കു തുല്യമായ ആദരവും അംഗീകാരവും നൽകപ്പെടുന്നതും എന്നാൽ സ്വതന്ത്രമായ ചില അവകാശങ്ങളുള്ളതുമായ സംവിധാനങ്ങളുടെ തലപ്പത്തുള്ളവർ തമ്മിൽത്തമ്മിലും ഭരണനേതൃത്വവുമായും ശണ്ഠകളുണ്ടാകുന്നതു ജനങ്ങളിൽ പല സംശയങ്ങളുമുയർത്തും. ഓരോരുത്തരും സ്വന്തം അഭിപ്രായവും നിർദേശവും തുറന്നുപറയുന്നതും തർക്കങ്ങളുണ്ടാവുന്നതും മനസിലാക്കാം. ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും നടക്കേണ്ടത് ആവശ്യവുമാണ്. എന്നാൽ ഉണ്ടാകരുതാത്ത തർക്കങ്ങളും ആരോപണങ്ങളും മത്സരങ്ങളും ഇപ്പോൾ ഉണ്ടാകുന്നു. സിബിഐ തലപ്പത്തു ചേരിപ്പോര് എത്രകണ്ടു വഷളായി എന്നു നമുക്കറിയാം. ഇപ്പോഴിതാ രാജ്യത്തെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സർക്കാരും തമ്മിൽ പരസ്യമായി പോരും വിഴുപ്പലക്കലും നടക്കുന്നു.

ബാങ്കിംഗ് മേഖലയുടെ റെഗുലേറ്റർ എന്ന നിലയിൽ റിസർവ് ബാങ്ക് വലിയ വീഴ്ച വരുത്തിയെന്നായിരുന്നു ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയുടെ വിമർശനം. റിസർവ് ബാങ്കിന്‍റെ സ്വാതന്ത്ര്യത്തിലും സ്വയംഭരണത്തിലും കൈകടത്താൻ സർക്കാർ ശ്രമിക്കുന്നതായി റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോ. വിരാൽ ആചാര്യ പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ ഈ വിമർശനം.

റിസർവ് ബാങ്ക് അധികൃതരും സർക്കാരും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ ബാങ്കിന്‍റെ മുൻ ഗവർണർ രഘുറാം രാജന്‍റെ കാലത്തു തുടങ്ങിയതാണ്. അദ്ദേഹത്തിനു കാലാവധി നീട്ടിനൽകാതെ സർക്കാർ അദ്ദേഹത്തോടുള്ള അപ്രീതി പ്രകടമാക്കി. അദ്ദേഹത്തിനുശേഷം സർക്കാർ നിയമിച്ച റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലും സർക്കാരും തമ്മിൽ ഇപ്പോൾ അസ്വാരസ്യം നിലനിൽക്കുന്നു. പട്ടേൽ രാജിവയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സംഗതി കൈവിട്ടുപോകുമെന്നായപ്പോൾ സർക്കാർ നിലപാട് അല്പം മയപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു പട്ടേൽ രാജിക്കാര്യം തത്കാലം മാറ്റിവച്ചേക്കാമെങ്കിലും കാര്യങ്ങൾ ഏറെ സുഗമമായി മുന്നോട്ടു പോകുമെന്നു കരുതാനാവില്ല.

1934ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിനു രുപംകൊടുത്തതുമുതൽ അതൊരു സ്വതന്ത്ര സ്ഥാപനമായാണു നിലനിൽക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ഇതുവരെയുള്ള ഭരണാധികാരികൾ ഇക്കാര്യം ഏറക്കുറെ അംഗീകരിച്ചുകൊണ്ടാണു മുന്നോട്ടു പോയത്. റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ. മൻമോഹൻസിംഗ് പിന്നീടു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായതു ചരിത്രം. റിസർവ് ബാങ്ക് ഗവർണർമാർ ഭരണനേതൃത്വത്തിന്‍റെ അപ്രീതിക്കു പാത്രമായ അവസരങ്ങൾ ചുരുക്കമായെങ്കിലുമുണ്ട്. കേന്ദ്ര ധനമന്ത്രിമാരുമായി ഉടക്കി ഗവർണർസ്ഥാനം രാജിവച്ചവരുമുണ്ട്. പക്ഷേ, അതെല്ലാം ഒച്ചപ്പാടില്ലാതെ നടന്നു. ഇപ്പോഴത്തെ തർക്കങ്ങളാകട്ടെ അപകടകരമായ സാഹചര്യത്തിലേക്കാണു രാജ്യത്തെ നയിക്കുന്നത്.

രാജ്യത്തെ ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുകയും അതുവഴി സന്പദ്‌ഘടനയിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന റിസർവ് ബാങ്കിന് അതതു കാലത്തെ സർക്കാരിന്‍റെ വീക്ഷണങ്ങളോടു യോജിക്കാൻ കഴിഞ്ഞില്ലെന്നുവരാം. ബാങ്കിംഗ് റെഗുലേറ്റർ എന്ന നിലയിൽ റിസർവ് ബാങ്ക് ദീർഘകാല ലക്ഷ്യങ്ങളോടെയാവും നയങ്ങളും നിലപാടുകളും സ്വീകരിക്കുക. സർക്കാരിന് ഒരുപക്ഷേ അത്രയും ദീർഘമായ ലക്ഷ്യമുള്ള നിലപാടിലായിരിക്കില്ല താത്പര്യം. ഏതായാലും റിസർവ് ബാങ്ക് നിയമവുമായി ബന്ധപ്പെട്ട 7(1) വകുപ്പു പ്രകാരമുള്ള കത്ത് സർക്കാർ ബാങ്കിനു നൽകിയിരിക്കുന്നതു പ്രത്യേക സാഹചര്യമാണു സൃഷ്‌ടിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്‍റെ സ്വാതന്ത്ര്യത്തിലും സ്വയംഭരണത്തിലും ഇടപെടാനുള്ള സർക്കാരിന്‍റെ നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നത്. റിസർവ് ബാങ്കിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സാഹചര്യം.

റിസർവ് ബാങ്കിന്‍റെ നടത്തിപ്പിൽ സർക്കാർ ഇടപെടുന്നതിനുപിന്നിൽ സ്ഥാപിത താത്പര്യങ്ങളുണ്ടെന്ന ആരോപണമുണ്ട്. കേന്ദ്രബാങ്കിന്‍റെ കൈവശമുള്ള മിച്ചധനത്തിലൊരു ഭാഗം സർക്കാരിനു ലഭ്യമാക്കാനും മറ്റൊരു ഭാഗം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പണഞെരുക്കം ഒഴിവാക്കാനും ഉപയോഗിക്കാൻ സമ്മർദമുണ്ട്. കരുതൽ ശേഖരം കുറയുന്നത് ഭാവിയിലെ സാന്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുന്നതിനു തടസമായിത്തീരാം. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ സർക്കാരിന്‍റേതിൽനിന്നു വ്യത്യസ്തമായ നിലപാടുകൾ റിസർവ് ബാങ്ക് സ്വീകരിച്ചെന്നുവരും. അതിന്‍റെ പേരിൽ സർക്കാർ കേന്ദ്രബാങ്കിനോടു കലഹിക്കുന്നെങ്കിൽ അതിനോടു യോജിക്കാനാവില്ല.

റിസർവ് ബാങ്കും ധനകാര്യ മന്ത്രാലയവും തമ്മിൽ നല്ല ബന്ധം നിലനിൽക്കാത്തതിനാൽ പരസ്പര ബഹുമാനവും വിശ്വാസവും കുറഞ്ഞുവരുന്നതായി മുൻ സാന്പത്തിക കാര്യ സെക്രട്ടറി ആർ. ഗോപാലൻ പറയുകയുണ്ടായി. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പ്രതിസന്ധിയിലും വിജയ് മല്യയെപ്പോലുള്ളവരുടെ കടബാധ്യതയുടെ കാര്യത്തിലും പരസ്പര കുറ്റാരോപണങ്ങൾ ഉയർന്നു.

കേന്ദ്ര ബാങ്കിന്‍റെ പ്രവർത്തനങ്ങളിൽ സർക്കാർ അനാവശ്യമായി ഇടപെടുന്നതായി ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ആരോപിക്കുന്നു. രാജ്യത്തിന്‍റെ സന്പദ്‌ഘടന ഗുരുതരമായ പ്രതിസന്ധികൾ നേരിട്ടപ്പോൾ അവയെ സമർഥമായി തരണം ചെയ്ത് അന്താരാഷ്‌ട്ര പ്രശംസനേടിയ റിസർവ് ബാങ്കിന്‍റെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും നിലനിർത്താൻ ഇടപെടണമെന്നു പലതവണ പാർലമെന്‍റംഗങ്ങളോടും സാന്പത്തിക വിദഗ്ധരോടും ആവശ്യപ്പെട്ടിട്ടുള്ള കാര്യവും ജീവനക്കാർ ചൂണ്ടിക്കാട്ടി.

ആർബിഐ ആക്‌ടിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് കേന്ദ്രബാങ്കിന്‍റെ സ്വയംഭരണാധികാരം കേന്ദ്രം ആദരിക്കുന്നുണ്ടെന്ന ധനമന്ത്രാലയത്തിന്‍റെ പ്രസ്താവന പിരിമുറുക്കം കുറയ്ക്കേണ്ടതാണ്. എന്നാൽ ആർബിഐ ആക്ടിലെ 7(1) വകുപ്പു പ്രകാരം നടപടികൾക്കുള്ള സർക്കാരിന്‍റെ നീക്കം ആശങ്ക സൃഷ്‌ടിക്കുന്നു. റിസർവ് ബാങ്കിനെയും സിബിഐയേയുമൊക്കെ സർക്കാരിന്‍റെ വരുതിയിൽ നിൽക്കുന്ന സ്ഥാപനങ്ങളായി മാറ്റുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കും.

ഡയറക്‌ടർ ബോർഡിൽ ചർച്ച ചെയ്യാതെയാണു റിസർവ് ബാങ്ക് കഴിഞ്ഞ ഫെബ്രുവരിയിൽ വായ്പയുമായി ബന്ധപ്പെട്ട ചില കർശനവ്യവസ്ഥകൾ ഇറക്കിയതെന്നും ഇതുമൂലം 11 പൊതുമേഖലാ ബാങ്കുകൾക്കു വായ്പ നൽകാനാവുന്നില്ലെന്നും ധനമന്ത്രാലയം ആരോപിക്കുന്നു. റിസർവ് ബാങ്ക് ഡയറക്‌ടർ ബോർഡിൽ സർക്കാർ നോമിനികൾക്കാണു ഭൂരിപക്ഷം. ഇവരെ ഉപയോഗിച്ച്, സാന്പത്തികമായി വിവേകപൂർവമല്ലാത്ത തീരുമാനങ്ങൾ എടുപ്പിച്ചാൽ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. ഏതായാലും സ്വതന്ത്ര റെഗുലേറ്ററി സ്ഥാപനമായ റിസർവ് ബാങ്കിനെ സർക്കാരിന്‍റെ വരുതിയിലാക്കാൻ ശ്രമമുണ്ടെങ്കിൽ അത് അപകടകരമാണ്.