തൊഴിൽക്ഷമതയുള്ള പാഠ്യപദ്ധതി വേണം
കേരളത്തിലെ സർവകലാശാലകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തുമെന്നു ഭരണകർത്താക്കളും വിദ്യാഭ്യാസ വിദഗ്ധരും കൂടക്കൂടെ പറയാറുണ്ട്. പക്ഷേ, അതിനനുസൃതമായ എന്തു കർമപരിപാടികളാണു നടപ്പാക്കുന്നതെന്നു ചോദിച്ചാൽ കൃത്യമായൊരു മറുപടി ഉണ്ടാവില്ല. കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുന്നില്ലെന്നതു വസ്തുതയാണെന്നു വിദ്യാഭ്യാസമന്ത്രിതന്നെ കഴിഞ്ഞ ജൂണിൽ നിയമസഭയിൽ പറഞ്ഞു. എന്നാൽ സ്ഥിതി മോശമാണെന്ന് അദ്ദേഹം കരുതുന്നില്ല. ദേശീയ തലത്തിലുള്ള റാങ്കിംഗിൽ കഴിഞ്ഞവർഷം ആദ്യത്തെ നൂറിൽ കേരളത്തിൽനിന്നുള്ള നാലു സർവകലാശാലകളും സ്ഥാനം പിടിച്ചതു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ, നമ്മുടെ കലാലയങ്ങളിൽനിന്നു പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു തൊഴിൽക്ഷമത(എംപ്ലോയബിലിറ്റി) ഇല്ലെന്നതു വലിയ പോരായ്മതന്നെയാണ്. യുവാക്കൾക്കു തൊഴിൽ ചെയ്യാനുള്ള ശേഷി കൈവരിക്കാവുന്ന വിധത്തിൽ സിലബസ് പരിഷ്കരണം നടത്തുക, അവർക്കു തൊഴിൽ പരിശീലനവും തൊഴിൽ പരിചയവും നൽകുക തുടങ്ങിയ കാര്യങ്ങൾ ഈ പ്രശ്നം പരിഹരിക്കാനായി ചെയ്യേണ്ടതുണ്ട്.

എംജി സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കുകയാണ്. 45 വിഷയങ്ങളിൽ എൺപതോളം കോഴ്‌സുകളുടെ സിലബസാണു പരിഷ്കരിക്കുന്നത്. 2012നു ശേഷം ഇതാദ്യമായാണു ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കുന്നത്. വിവിധ വിഷയങ്ങളിലായി 367 വിദഗ്ധരടങ്ങുന്ന 45 സമിതികളാണു പുതിയ സിലബസ് തയാറാക്കുക. 2019-20 അധ്യയനവർഷത്തിൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ പിജി കോഴ്സുകൾക്കു പുതിയ സിലബസ് നിലവിൽ വരും. ബൃഹത്തായ ഈ സിലബസ് പരിഷ്കരണത്തിലൂടെ നല്ലൊരു അധ്യാപന, അധ്യയന നിലവാരം കൈവരിക്കാൻ എംജി സർവകലാശാലയ്ക്കാകണം. രാഷ്‌‌ട്രീയമോ സ്ഥാപിത താത്പര്യങ്ങളോ അവിടെ കടന്നുവരരുത്. സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കുള്ള 2016ലെ ചാൻസലേഴ്സ് അവാർഡ് ലഭിച്ച എംജി സർവകലാശാല മറ്റു നിരവധി നേട്ടങ്ങളും അക്കഡേമിക് രംഗത്തു കൈവരിച്ചിട്ടുണ്ട്. വിവിധ പഠനമേഖലകളിൽ ഉണ്ടായിട്ടുള്ള വലിയ മാറ്റങ്ങളും വികസനവും ഉൾക്കൊള്ളുക, ജോലിക്ഷമത വർധിപ്പിക്കുക, ദേശീയതലത്തിലുള്ള മത്സരപരീക്ഷകൾക്കു വിദ്യാർഥികളെ യോഗ്യരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്തുന്നതെന്നു സർവകലാശാല വ്യക്തമാക്കുന്നു.

പാഠ്യപദ്ധതി പരിഷ്കരണവേളകളിലെല്ലാം ഇത്തരം വലിയ കാര്യങ്ങൾ പറയാറുണ്ട്. പക്ഷേ പറച്ചിലല്ലാതെ കാര്യമായ ഫലം ഉണ്ടായിട്ടില്ല. കേരളത്തിലെ കോളജുകളിൽ പഠിച്ചിറങ്ങുന്നവർ തങ്ങൾ പഠിച്ച വിഷയവുമായി ബന്ധപ്പെട്ടൊരു ജോലിക്കോ ഗവേഷണത്തിനോ സജ്ജരല്ലെന്ന പരാതി ദീർഘകാലമായി ഉള്ളതാണ്. ഈ പരാതി പരിഹരിക്കേണ്ടത് അത്യാവശ്യമായിത്തീർന്നിരിക്കുന്ന കാലമാണിത്. മാനവിക വിഷയങ്ങളോ ശാസ്ത്രവിഷയങ്ങളോ എന്തുമായിക്കൊള്ളട്ടെ, അവ പഠിക്കുന്നവർക്ക് ആ വിഷയങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകൾക്ക് ഉപയുക്തമായ അറിവു സന്പാദിക്കാൻ കഴിയുന്നുണ്ടോ എന്നതു പ്രധാനമാണ്. പരന്പരാഗത രീതിയിലുള്ള പഠനത്തിനപ്പുറം സമകാലിക കാര്യങ്ങൾകൂടി ഉൾപ്പെടുത്തി വേണം സിലബസ് തയാറാക്കാൻ. പ്രഫഷണൽ ആയി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരെയാണ് ഏതു രംഗത്തും ആവശ്യം. അതിനുള്ള കഴിവു നേടിക്കൊടുക്കുന്നതാവണം പഠനക്രമം. പൊതുവായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുതന്നെ ആഴത്തിലുള്ള വിജ്ഞാനം സന്പാദിക്കാനാവും. ചില മാനവിക വിഷയങ്ങളിൽ ദശാബ്ദങ്ങൾ പഴക്കമുള്ള പാഠങ്ങളാണ് ഇപ്പോഴും തുടരുന്നത്. സാന്പത്തികശാസ്ത്രത്തിലും മറ്റും ആധുനികകാലത്തിന് അനുസൃതമായ പഠനക്രമം വലിയ ആവശ്യമാണ്.

തൊഴിൽ നേടിയതിനുശേഷം തൊഴിൽ വൈദഗ്ധ്യം കരസ്ഥമാക്കുക എന്ന പഴയ രീതിയിൽനിന്ന് പഠനകാലത്തുതന്നെ തൊഴിൽചെയ്യാനുള്ള കഴിവു കരസ്ഥമാക്കുക എന്ന നിലയിലേക്കു സംസ്ഥാനത്തിനു പുറത്തുള്ള പല സർവകലാശാലകളിലെയും പാഠ്യസന്പ്രദായം മാറിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും ഇത്തരം പ്രായോഗികജ്ഞാനം കരസ്ഥമാക്കാനുതകുന്ന പാഠ്യപദ്ധതിക്കാണു രൂപംകൊടുക്കേണ്ടത്. നൈപുണ്യവികസനം ആധുനിക വിദ്യാഭ്യാസ സന്പ്രദായത്തിന്‍റെ മുഖമുദ്രയാണ്. ഇതിനായി അന്താരാഷ്‌ട്ര തലത്തിൽ പ്രമുഖ സർവകലാശാലകളുമായി ചേർന്ന് ട്വിന്നിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കണം. ഇവിടെ ഇത്തരം സാധ്യതകൾ ഇപ്പോൾ നാമമാത്രമേ ഉപയോഗിക്കുന്നുള്ളൂ.

സ്കൂൾ, കോളജ് തലങ്ങളിൽ പാഠ്യപദ്ധതിയിൽ സംരംഭകത്വം ഉൾപ്പെടുത്തുന്ന കാര്യം സർക്കാരിന്‍റെ സജീവ പരിഗണനയിലാണ്. തൊഴിൽ നൈപുണ്യം നേടിയവരിൽപ്പോലും സംരംഭകത്വ താത്പര്യം കാട്ടുന്നവർ ഇപ്പോൾ ഇവിടെ കുറവാണ്. അതു മാറ്റിയെടുക്കാൻ സർക്കാരിന്‍റെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാവണം. വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും(കെയ്‌സ്) നടത്തുന്ന നൈപുണ്യമേളകൾ ഈ ദിശയിൽ പ്രയോജനകരമാണ്.

ഓട്ടോണമസ് കോളജുകൾ പോലുള്ള ആശയങ്ങളെ കേരളം ഇന്നു പിന്നോട്ടു വലിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തു 19 സ്വയംഭരണ കോളജുകൾക്ക് അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാർ അത്ര അനുകൂലമായ നിലപാടല്ല ഓട്ടോണമസ് കോളജുകളോടു സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് യുജിസി അംഗീകാരമുള്ള അറുനൂറിലേറെ ഓട്ടോണമസ് കോളജുകളുണ്ട്. തമിഴ്നാട്ടിൽ മാത്രം ഇരുനൂറോളം എണ്ണം. കർണാടകത്തിൽ എഴുപത്. അവിടെയൊക്കെ നിരവധി മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

വിദ്യാർഥികൾക്കു കൂടുതൽ അവസരങ്ങളും സാധ്യതകളും ലഭ്യമാക്കുക എന്നതാണു പ്രധാനം. പരീക്ഷകൾ ക്രമമായി നടത്തുന്നതും പരീക്ഷാഫലങ്ങൾ യഥാസമയം പ്രസിദ്ധീകരിക്കുന്നതുമൊക്കെ അത്യന്തം പ്രധാനമാണ്. നിർഭാഗ്യവശാൽ നമ്മുടെ പല സർവകലാശാലകളും ഇക്കാര്യങ്ങൾ തീരെ അവഗണിക്കുന്നു.

ലണ്ടനിലെ “ടൈംസ് ഹയർ എഡ്യുക്കേഷൻ’’ നടത്തിയ ഏറ്റവും പുതിയ സർവേയിലും ലോകത്തെ മികച്ച 250 സർവകലാശാലകളിൽ ഇന്ത്യയിൽനിന്ന് ഒരെണ്ണംപോലുമില്ല. എന്നാൽ രാജ്യത്തെ മികച്ച നൂറു സർവകലാശാലകളിൽ നാലെണ്ണം കേരളത്തിലാണ്. രാജ്യത്തെ മികച്ച നൂറു കോളജുകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് 17 എണ്ണമുണ്ട്. എംജി സർവകലാശാല ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന സിലബസ് പരിഷ്കരണം സർവകലാശാലയെ ലോക നിലവാരത്തിലെത്തിക്കട്ടെ. അതിനു സർക്കാരിന്‍റെ എല്ലാവിധത്തിലുള്ള സഹായവും ഉണ്ടാകണം.