ഉന്നതവിദ്യാഭ്യാസം നാടിന്‍റെ സർവോന്നതിക്ക് ഉതകണം
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത രണ്ടു വർഷത്തിനുള്ളിൽ അക്രെഡിറ്റേഷൻ നിലവാരത്തിലേക്കുയരാൻ ശ്രമിക്കണമെന്ന ഗവർണർ പി. സദാശിവത്തിന്‍റെ നിർദേശം ഉന്നതവിദ്യാഭ്യാസരംഗത്തു നാം കൈവരിക്കേണ്ട മികവിനെക്കുറിച്ചു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കണം. യുജിസിയും നാഷണൽ അക്രെഡിറ്റേഷൻ ആൻഡ് അസസ്മെന്‍റ് കൗൺസിലും(നാക്) ചേർന്നു നടത്തിയ ശില്പശാലയിലായിരുന്നു ഗവർണറുടെ ഈ ആഹ്വാനം.

പൊതുവിദ്യാഭ്യാസരംഗത്തു കേരളം എക്കാലവും മുന്നിലായിരുന്നു. ഇപ്പോഴും ആ നിലവാരം ഏറക്കുറെ നിലനിർത്തുന്നു. എന്നാൽ ഉന്നതവിദ്യാഭ്യാസരംഗത്ത് ആ മികവു പുലർത്താൻ നമുക്കാവുന്നില്ല. അതിപ്രശസ്തമായ പല കലാലയങ്ങളുള്ള സംസ്ഥാനമാണിത്. അധ്യാപനരംഗത്തു നിരവധി പ്രതിഭകൾ ഇവിടെയുണ്ടായിരുന്നു. കോളജുകളുടെയും സർവകലാശാലകളുടെയും പ്രഫഷണൽ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും ‍എണ്ണം അടുത്തകാലത്ത് കേരളത്തിൽ ഏറെ വർധിച്ചു. എൻജിനിയറിംഗ് കോളജുകൾ വിരലിലെണ്ണാൻമാത്രം ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് ഇരുനൂറോളം എൻജിനിയറിംഗ് കോളജുകളുണ്ട്. പക്ഷേ, ഈ വർഷം 80 ശതമാനം പ്രവേശനം പൂർത്തിയാക്കിയ എൻജിനിയറിംഗ് കോളജുകൾ ചുരുക്കമാണ്. ഏതാനും കോളജുകളിൽ പ്രവേശനമേ നടന്നില്ല. മെഡിക്കൽ കോളജുകളുടെ എണ്ണവും വർധിച്ചെങ്കിലും അവയിൽ ചിലതിൽ പ്രവേശന നടപടികൾ കോടതിയുടെ പരിഗണനയിലാണ്. ചില മെഡിക്കൽ, എൻജിനിയറിംഗ് കോളജുകൾക്കുപോലും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സംസ്ഥാനമാണു കേരളം. പിന്നെങ്ങനെയാണു നമുക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവാരം ഉണ്ടാവുക?
ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉന്നതവിദ്യാഭ്യാസം നേടുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ 60 ശതമാനവും സ്വകാര്യമേഖലയിലാണ്. വിദ്യാർഥികളുടെയും സ്ഥാപനങ്ങളുടെയും എണ്ണത്തിൽ മുന്നിലാണെങ്കിലും ഗുണനിലവാരത്തിൽ ഏറെ പിന്നിലാണു നാം. 

ലോകത്തിലെ മുന്തിയ 250 സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടത്തിൽ ഇന്ത്യയിൽനിന്ന് ഒരെണ്ണംപോലുമില്ല. ടൈംസ് ഹയർ എഡ്യുക്കേഷൻ നടത്തിയ റാങ്കിംഗാണിത്. 251നും 300നുമിടയിൽ റാങ്കുള്ള സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് കയറിപ്പറ്റിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ആദ്യത്തെ പത്തെണ്ണത്തിൽ കേരളത്തിൽനിന്ന് ഒന്നുപോലുമില്ല.

45,000 കോളജുകളും എണ്ണൂറോളം സർവകലാശാലകളുമാണ് ഇന്ത്യയിലുള്ളത്. സ്ഥാപനങ്ങളുടെ എണ്ണമെടുത്താൽ ലോകത്ത് രണ്ടാം സ്ഥാനം. ഇതിൽ 375 സർവകലാശാലകൾക്കും 8000 കോളജുകൾക്കുമാണു നിലവാരം ഉറപ്പാക്കി നാക് അക്രെഡിറ്റേഷൻ നൽകിയിട്ടുള്ളത്.

അധ്യാപകരുടെ വിജ്ഞാനവ്യാപ്തി വർധിപ്പിച്ചും കൂടുതൽ ആധുനികമായ വിദ്യാഭ്യാസ സങ്കേതങ്ങൾ ഉപയോഗിച്ചും സിലബസും അധ്യാപന രീതികളും കാലാനുസൃതമായി പരിഷ്കരിച്ചും വേണം ഉന്നതവിദ്യാഭ്യാസ മേഖല മുന്നോട്ടു പോകാൻ. ഏതെങ്കിലുംവിധത്തിലുള്ള സ്ഥാപിത താത്പര്യമോ പ്രത്യയശാസ്ത്രമോ അതിനു വിലങ്ങുതടിയാവരുത്.

നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ മികവു നേടുന്നതോടൊപ്പം കേരളത്തിന്‍റേതായ ചില പാക്കേജുകൾ വിദ്യാഭ്യാസ സന്പ്രദായത്തിൽ കൂട്ടിച്ചേർക്കുകയും വേണം. അക്കഡേമിക് മികവിനൊപ്പം തൊഴിൽ ചെയ്യുന്നതിനുള്ള കഴിവുകൂടി വിദ്യാർഥികൾ കരസ്ഥമാക്കുന്ന അധ്യയനരീതി കാലത്തിന്‍റെ ആവശ്യമാണ്. പാഠ്യവിഷയവുമായി ബന്ധപ്പെട്ട മേഖലയിൽ വിദ്യാർഥികൾക്കു തൊഴിൽ നൈപുണ്യം കൂടി നേടാൻ കഴിയണം. അത്തരമൊരു വിദ്യാഭ്യാസ നയം രൂപപ്പെടുത്തണം. അതൊരു കേരളാ ബ്രാൻഡ് വിദ്യാഭ്യാസ രീതിയായി വളർത്തിയെടുത്താൽ അന്യസംസ്ഥാനങ്ങളിൽനിന്നു മാത്രമല്ല, വിദേശങ്ങളിൽനിന്നുപോലും വിദ്യാർഥികളെ ആകർഷിക്കാനാവും.

കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിൽനിന്നു ബിരുദമെടുത്തു പുറത്തുവരുന്ന വിദ്യാർഥികളിൽ ബഹുഭൂരിപക്ഷത്തിനും ഉത്തരവാദിത്വത്തോടെ ഒരു ജോലി ഏറ്റെടുത്തു ചെയ്യുന്നതിനുള്ള കഴിവില്ലെന്ന് ഈയിടെ ഒരു പ്രമുഖ വ്യവസായി അഭിപ്രായപ്പെട്ടു. അതിവേഗം വളരുന്ന സാങ്കേതികവിദ്യക്കൊപ്പം നമ്മുടെ പാഠ്യപദ്ധതികൾ പരിഷ്കരിക്കപ്പെടുന്നില്ല. പഠനത്തിനും പരീക്ഷയ്ക്കുമൊക്കെ പരന്പരാഗത രീതിതന്നെയാണു നാം തുടരുന്നത്. അതു മാറ്റാൻ നമുക്കു മനസില്ലെന്നതിന് ഉദാഹരണമാണു കേരള സാങ്കേതിക സർവകലാശാലയിൽ കുറേക്കാലം മുന്പു നടന്ന വിവാദങ്ങൾ. മാറ്റങ്ങൾക്കുവേണ്ടി ശ്രമിച്ച വൈസ് ചാൻസലർക്ക് അവസാനം തോറ്റു പിന്മാറേണ്ടിവന്നു.

മാറ്റങ്ങളെ സർവശക്തിയുമുപയോഗിച്ചു തകർക്കാൻ ചിലർ ശ്രമിക്കുന്നു. ബാലിശമായ വാദങ്ങളുയർത്തിയാവും ഇതൊക്കെ ചെയ്യുക. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി കേരളത്തിലെ സർവകലാശാലകൾ ബി വോക് കോഴ്സുകൾ നടത്തുന്നുണ്ട്. പക്ഷേ, ഇവയിലൂടെ പ്രായോഗിക ഫലമുളവാക്കുന്ന പരിശീലനം വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

ഉന്നതവിദ്യാഭ്യാസരംഗത്തു സ്റ്റാർട്ടപ് സംസ്കാരം വളരണം. പ്രഫഷണൽ കോളജുകൾ മാത്രമല്ല, ഏത് ഉന്നതവിദ്യാഭ്യാസ സ്ഥാപനവും ഗവേഷണങ്ങൾക്കും പുതിയ കണ്ടുപിടിത്തങ്ങൾക്കുമുള്ള വേദിയാവണം. പഠിച്ച സ്ഥാപനത്തിന്‍റെ മികവോ ഉയർന്ന ഗ്രേഡോ മാത്രമല്ല ഇന്നു ചെറുപ്പക്കാർക്കു തൊഴിൽ ലഭിക്കുന്നതിനുള്ള മാനദണ്ഡം. ജോലി ചെയ്യുന്നതിനുള്ള കഴിവാണു പ്രധാനം. അക്രെഡിറ്റേഷൻ എന്നതു വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മികവു രേഖപ്പെടുത്താനുള്ള ഒരു ബെഞ്ച്‌മാർക്ക് മാത്രമാണ്. അതിനപ്പുറം വിദ്യാർഥികൾക്കു മികവു നേടിക്കൊടുക്കാൻ വിദ്യാഭ്യാസ സ്ഥാപനത്തിനു കഴിയണം.

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു പഠിച്ചിറങ്ങിയ പലരും വിദേശങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളുടെ തലപ്പത്തും താക്കോൽസ്ഥാനങ്ങളിലുമുണ്ട്. അവരുടെ മാർഗനിർദേശം നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താൻ തേടാവുന്നതാണ്. നമ്മുടെ സർവകലാശാലകളും ഉന്നതപഠനകേന്ദ്രങ്ങളും കൂടുതൽ പേറ്റന്‍റുകൾ നേടാൻ ശ്രമം നടത്തണം. മൗലികമായ ഗവേഷണവും ആശയവിനിമയവും ഉണ്ടായാലേ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ. കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മാനദണ്ഡങ്ങൾ പാലിച്ച് അക്രെഡിറ്റേഷൻ നേടുക മാത്രമല്ല, ഗുണമേന്മയിലധിഷ്ഠിതമായ കേരളാ മോഡൽ വിദ്യാഭ്യാസം എന്നൊരു പഠനക്രമം കൊണ്ടുവരുകയും ചെയ്യട്ടെ.