Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചന്പൽക്കൊള്ളക്കാർ ഇപ്പോൾ കേരളത്തിലോ?
മോഷണങ്ങളും കൊള്ളയും കേരളത്തിൽ വ്യാപകമാകുന്പോൾ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുകയാണ്. ചന്പൽക്കൊള്ളക്കാരെപ്പോലുള്ള സംഘങ്ങൾ ഇവിടെ നിർബാധം പ്രവർത്തിക്കുന്നു. പോലീസിന്റെ കാര്യക്ഷമതയെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണീ സാഹചര്യം. നിരത്തുകളിൽ മുക്കിനുമുക്കിനു വാഹനപരിശോധന നടക്കുന്നുണ്ട്. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ പല തവണ പോലീസിന്റെ പരിശോധനയ്ക്കു വിധേയരാകുന്നുണ്ട്. അതൊക്കെ വേണ്ടതു തന്നെ. പക്ഷേ, ഇതിനെല്ലാമിടയിലൂടെ കവർച്ചസംഘങ്ങൾ മോഷണം നടത്തി സുരക്ഷിതരായി കടന്നുപോകുന്നു.
ഇക്കഴിഞ്ഞ ദിവസം എറണാകുളം, തൃശൂർ ജില്ലകളിലായി രണ്ടിടത്ത് എടിഎമ്മുകളിൽ കവർച്ച നടന്നു. കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിൽ കവർച്ചാശ്രമവുമുണ്ടായി. തൃപ്പൂണിത്തുറയ്ക്കു സമീപം ഇരുന്പനത്ത് എടിഎം കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയാണു കവർന്നത്. കോട്ടയത്തുനിന്നു കവർന്ന പിക്കപ്പ് വാനിലെത്തിയ ഇവർ പിന്നീടു വാൻ ചാലക്കുടിയിൽ ഉപേക്ഷിച്ചു. സംഘം ചേർന്നാണു മോഷണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആലപ്പുഴ ജില്ലയിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച നടന്നിരുന്നു.
ഭവനഭേദനങ്ങളും തുടർക്കഥയാവുകയാണ്. കണ്ണൂർ നഗരത്തിലെ ഉരുവച്ചാലിൽ വാടകവീട്ടിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ടു കൊള്ള നടത്തിയ സംഭവം നടന്നതു കഴിഞ്ഞ മാസമാണ്. കണ്ണൂർ കവർച്ചയിലും കഴിഞ്ഞ ദിവസം നടന്ന എടിഎം കുത്തിപ്പൊളിക്കലിലും പ്രതികളായി സംശയിക്കപ്പെടുന്നതു മറുനാട്ടുകാരാണെങ്കിലും രണ്ടു കേസുകളിലും പ്രാദേശികമായ സഹായം തസ്കരന്മാർക്കു കിട്ടിയിട്ടുണ്ടോ എന്നു പോലീസ് ഗൗരവപൂർവം അന്വേഷിക്കുന്നുണ്ട്. ഏതായാലും വളരെ ആസൂത്രിതമാണു കവർച്ചകൾ.
സിസിടിവി കാമറകൾ ഇപ്പോൾ പലയിടത്തും ഉള്ളതു കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കു സഹായകമാകുമെങ്കിലും അന്യസംസ്ഥാനക്കാരായ കുറ്റവാളികൾ പലപ്പോഴും പെട്ടെന്നു രക്ഷപ്പെടുന്നു. എടിഎം കവർച്ചയുമായി ബന്ധപ്പെട്ട ചിലരെ സെക്കന്തരാബാദിൽനിന്നു പിടികൂടിയതായി പറയപ്പെടുന്നു. ഏതായാലും കുറ്റകൃത്യം നടത്തിയശേഷം വളരെ വേഗം സംസ്ഥാനം വിടാൻ മോഷ്ടാക്കൾക്കു കഴിയുന്നുവെന്നതു വിശദമായ മുന്നൊരുക്കത്തോടെയാണ് അവർ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നതിനു തെളിവാണ്.
അഞ്ചാറിടങ്ങളിൽ ഒരേ രാത്രി എടിഎം മോഷണത്തിനായി തെരഞ്ഞെടുത്ത സംഘം അതിനുള്ള തയാറെടുപ്പുമായി കുറെ ദിവസങ്ങളായി നാട്ടിൽ ഉണ്ടായിരുന്നുവെന്നുവേണം കരുതാൻ. എടിഎം മോഷ്ടാക്കളെന്നു സംശയിക്കപ്പെടുന്ന ഒരു സംഘം യുവാക്കൾ ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യം സിസിടിവിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട് .
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിനു തൊഴിലാളികൾ ജോലി ചെയ്യുന്ന സംസ്ഥാനമാണു കേരളം. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട പല കുറ്റകൃത്യങ്ങളും ഈയിടെ കേരളത്തിൽ ഉണ്ടായി. ജിഷ വധക്കേസ് ഇതിൽ ഏറെ കോളിളക്കമുണ്ടാക്കിയതായിരുന്നു. കൊള്ളയ്ക്കായി കേരളത്തിലെത്തുന്ന അന്യസംസ്ഥാന സംഘങ്ങൾ പലതും പ്രഫഷണൽ കുറ്റവാളി സംഘങ്ങളാണ്. അവരുടെ പ്രവർത്തനശൈലി ഇക്കാര്യം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ചെങ്ങന്നൂർ പടനിലം, കഞ്ഞിക്കുഴി, രാമപുരം എന്നിവിടങ്ങളിൽ നടന്ന എടിഎം കവർച്ചയ്ക്കു പിന്നിൽ ഹരിയാനയിൽനിന്നുള്ള സംഘമായിരുന്നു. ഷിക്കർപുർ എന്ന ഹരിയാന ഗ്രാമത്തിൽനിന്നുള്ള സംഘമായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്. ഈ സംഘത്തിന്റെ തലവൻ ഡൽഹി പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു.
എടിഎം മെഷീനുകളിൽ ചൂടു തിരിച്ചറിയുന്ന സെൻസറുകൾ പ്രവർത്തിക്കുന്നതിനാൽ ഗ്യാസ് കട്ടറുപയോഗിച്ചും മറ്റും മെഷീൻ തകർക്കുന്പോൾ അലാം മുഴങ്ങും. വിവിധ കന്പനികൾ തയാറാക്കുന്ന എടിഎം മെഷീനുകളിൽ ചില വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. ചില എടിഎമ്മുകളിൽ ഇരുന്പുപാളികൾക്കുള്ളിലായിരിക്കും പണം വയ്ക്കുന്ന ട്രേ. ചിലതിൽ കോൺക്രീറ്റ് പാളികളും ഉപയോഗിക്കുന്നു.
സാധാരണഗതിയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇതു തകർക്കാൻ പ്രയാസമാണ്. കഴിഞ്ഞ ദിവസം നടന്ന എടിഎം കവർച്ചകളിൽ മോഷ്ടാക്കൾ എടിഎമ്മുകളെക്കുറിച്ചു നന്നായി മനസിലാക്കിയിരുന്നുവെന്നു വേണം കരുതാൻ. മറ്റു ചില സംസ്ഥാനങ്ങളിലും ഈ ദിവസങ്ങളിൽ എടിഎം കവർച്ച നടന്നു. ജാർഖണ്ഡിലെ ഹസാരിബാഗിൽ എടിഎം തകർത്തു 35 ലക്ഷം രൂപയോളം അപഹരിച്ചതു കേരളത്തിൽ കവർച്ച നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു. രണ്ടായിരത്തിന്റെ കറൻസിനോട്ട് വന്നതോടെ എടിഎമ്മുകളിൽ വയ്ക്കാവുന്ന തുക വർധിച്ചു. കേരളത്തിൽമാത്രം പതിനെട്ടായിരത്തോളം എടിഎമ്മുകളാണു പ്രവർത്തിക്കുന്നത്. ഇതിൽ കുറെയെണ്ണം രാത്രികാലത്തു വിജനമാകുന്ന പ്രദേശങ്ങളിലാണ്. എടിഎമ്മുകൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒട്ടുമിക്ക ബാങ്കുകളും പിൻവലിച്ചിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നിടത്താകട്ടെ അവരുടെ കൈവശം ഒരു ലാത്തിപോലും ഉണ്ടാവില്ല. ശക്തമായ തസ്കരസംഘങ്ങളുടെ മുന്നിൽ ഒരു കാവൽക്കാരന് എന്തു ചെയ്യാനാവും?
എടിഎം കാർഡ് ഉപയോഗിക്കുന്നതിനും കൂടുതൽ ഇടപാടുകൾ നടത്തുന്നതിനുമൊക്കെ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നുണ്ട്. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽപ്പോലും ചാർജ് ഈടാക്കുന്ന ബാങ്കുകൾക്ക് എടിഎം സുരക്ഷയ്ക്കുള്ള സംവിധാനം ഒരുക്കാൻ ബാധ്യതയുണ്ട്. പുലർച്ചെ ഒരുമണിക്കും അഞ്ചു മണിക്കുമിടയ്ക്കാണു പലേടത്തം മോഷണം നടക്കുന്നത്. ആളുകൾ ഉറക്കത്തിലാഴുന്ന സമയം. പാതിരാത്രി കഴിഞ്ഞാൽ പല പോലീസ് പട്രോൾ സംഘങ്ങളും എവിടെയെങ്കിലും ഒതുങ്ങിക്കൂടുമെന്നു മോഷ്ടാക്കൾക്ക് അറിയാം. നിതാന്ത ജാഗ്രതയെന്നത് ഇപ്പോൾ പോലീസിനു പകരം തസ്കരന്മാർ ആണു പ്രാവർത്തികമാക്കുന്നത്.
കണ്ണൂരിൽ ജോലി കഴിഞ്ഞ് രാത്രി പതിനൊന്നരയോടെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകൻ ഉറങ്ങാൻകിടന്ന് അല്പനേരം കഴിഞ്ഞപ്പോഴാണു തസ്കരന്മാർ അകത്തു കടന്നത്. അവർ വീട്ടുകാരെ കെട്ടിയിട്ടു ക്രൂരമായി മർദിക്കുകയും സ്വർണവും പണവും അപഹരിക്കുകയും ചെയ്തു. തൃശൂർ ഗവൺമെന്റ്എൻജിനിയറിംഗ് കോളജിൽ പ്രിൻസിപ്പലിന്റെ മുറിയിലെ ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന 37 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടു. നിരവധി ആരാധനാലയങ്ങളിലും സ്കൂളുകളിലും മോഷണം നടന്നു.
മോഷണം ചെറുതായാലും വലുതായാലും അവ ജനങ്ങളിൽ അരക്ഷിതബോധം വളർത്തും. ക്രമസമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകർക്കുന്ന സാഹചര്യങ്ങൾ വളർന്നാൽ അതു നാടിനെ കുട്ടിച്ചോറാക്കും. ജനങ്ങൾക്കു സുരക്ഷിതത്വബോധം നൽകാൻ സാധിക്കുന്ന സർക്കാരാണു കാര്യക്ഷമതയുള്ള സർക്കാർ.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
ലെബനനിൽ ഇസ്രയേൽ ആക്രമണം; ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു
Latest News
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
ലെബനനിൽ ഇസ്രയേൽ ആക്രമണം; ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top