Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാറ്റു കുറയാതെ മഹാത്മാ
കാലം കഴിയുന്തോറും തേജസു വർധിക്കുന്നൊരു വ്യക്തിത്വം. അതാണു മഹാത്മാഗാന്ധിയെന്നു ലോകം വിളിക്കുന്ന ഭാരതരാഷ്ട്രപിതാവ്. ആ മഹാതേജസ്വിയുടെ 149-ാം ജന്മവാർഷികമാണിന്ന്. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച സമരനായകൻ എന്നതിനപ്പുറം ലോകത്തിനു മഹത്തായ കുറെ സന്ദേശങ്ങളും മാതൃകയും നൽകിയ മഹാപുരുഷൻകൂടിയാണ് അദ്ദേഹം.
മഹാത്മാഗാന്ധിയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ അഹിംസാദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അഹിംസയിലും അക്രമരാഹിത്യത്തിലും അടിയുറച്ചുനിന്നുകൊണ്ടു സത്യഗ്രഹസമരത്തിലൂടെ വൈവിധ്യങ്ങളേറെയുള്ള ഒരു വലിയ ജനതയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഗാന്ധിജിയുടെ ദർശനങ്ങളെ അപ്രായോഗിക ധാർമികതയായി വിശേഷിപ്പിക്കാൻ കഴിയില്ല. വ്യക്തമായ ജീവിത ദർശനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമായി അദ്ദേഹം ജീവിക്കുകയും ചെയ്തു. ഇങ്ങനെയൊരാൾ രക്തവും മാംസവുമുള്ള വ്യക്തിയായി ഈ ലോകത്തിൽ ജീവിച്ചിരുന്നുവെന്ന് വരുംതലമുറകൾ വിശ്വസിച്ചേക്കില്ല എന്ന് മഹാശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ മഹാത്മാഗാന്ധിയെക്കുറിച്ചു പറഞ്ഞതുതന്നെ ആ വ്യക്തിത്വത്തിന്റെ അത്യസാധാരണതയ്ക്ക്, അപൂർവതയ്ക്ക്, അടിവരയിടുന്നു.
ദർശനത്തിൽ പാരന്പര്യവാദിയും യാഥാസ്ഥിതികനുമൊക്കെയായി മഹാത്മാഗാന്ധിയെ ചിലർ ചിത്രീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സാന്പത്തിക ദർശനങ്ങളെയും സാമൂഹ്യ ചിന്തകളെയും അപ്രായോഗികവും പഴഞ്ചനുമായി പലരും തള്ളിക്കളയുകയും ചെയ്യുന്നു. ഗാന്ധിജിയെ ധാർമികതയുടെയും ആത്മീയതയുടെയും വക്താവായി മാത്രം കാണുന്നവരുമുണ്ട്. എന്നാൽ ലോകം കണ്ട എല്ലാ നേതാക്കളിൽനിന്നും വ്യത്യസ്തനായ നേതാവും രാഷ്ട്രീയ സമരനായകനുമായിരുന്നു ഗാന്ധിജി.
മഹാത്മാഗാന്ധിക്കു മാത്രമേ അഹിംസാത്മക സമരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനുമേൽ രാഷ്ട്രീയ വിജയം കരസ്ഥമാക്കാൻ കഴിയുമായിരുന്നുള്ളൂ. ലോകമഹായുദ്ധങ്ങൾ നടക്കുകയും സൈനികശക്തിയുടെ വിജയങ്ങൾ ലോകമെങ്ങും ഘോഷിക്കപ്പെടുകയും ചെയ്തിരുന്ന കാലത്തു തികച്ചും സമാധാനപരമായ പോരാട്ടത്തിലൂടെ ഒരു രാജ്യത്തിനു സ്വാതന്ത്ര്യം നേടാനാവുകയെന്നതു ലോകചരിത്രത്തിലെതന്നെ അദ്ഭുതമായിരുന്നു.
പ്രസംഗിക്കുന്നതു പ്രവർത്തിക്കുക എന്നത് ഏതു രംഗത്തും അത്ര എളുപ്പമല്ല. എന്നാൽ, ഗാന്ധിജി താൻ പ്രസംഗിച്ച കാര്യങ്ങളൊക്കെ പ്രവർത്തിച്ചു കാണിച്ചു. ഗാന്ധിജി ഒരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ സന്ന്യാസിയായിരുന്നെന്നു കരുതുന്നവരുണ്ട്. സബർമതി ആശ്രമത്തിലെ സന്ന്യാസിവര്യനെ ഒരു രാഷ്ട്രീയക്കാരനെന്നല്ല, ലൗകികനായിപ്പോലും കാണാൻ വിഷമമായിരുന്നിരിക്കും. പക്ഷേ, ആ സന്ന്യാസിയാണ്, സന്ന്യാസിയുടെ മാർഗമാണ്, ഇന്ത്യയെ സ്വാതന്ത്ര്യപ്രാപ്തിയിൽ എത്തിച്ചത്. സത്യധർമാദികളിൽ അടിയുറച്ചു നിന്നുകൊണ്ടു സ്വാതന്ത്ര്യസമരം നടത്താനാവുമെന്ന് അദ്ദേഹം കാണിച്ചുതന്നു. ""എന്റെ ജീവിതമാണ് എന്റെ സന്ദേശ''മെന്നു പറയാൻ ധൈര്യം കാട്ടിയ ഏതു ജനനേതാവിനെയാണു ലോകം കണ്ടിട്ടുള്ളത്?
ഗാന്ധിജിയുടെ രാഷ്ട്രീയ ചിന്തകൾ സാമൂഹിക പരിഷ്കാരങ്ങൾകൂടി ലക്ഷ്യം വച്ചുള്ളതായിരുന്നു. എല്ലാവിധത്തിലുള്ള അനീതികൾക്കും അസത്യത്തിനുമെതിരേ അദ്ദേഹം സന്ധിയില്ലാ സമരം നടത്തി. ഗാന്ധിജിയുടെ ആധ്യാത്മിക ചിന്തകളെ വർഗീയവത്കരിക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ട്. എല്ലാ മതവിശ്വാസങ്ങളോടും ആദരവു പുലർത്തിയ മഹാത്മാഗാന്ധി, ഇന്ത്യയുടെ ഭാവിയും നിലനില്പും മതേതരത്വത്തിലാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.
ഗാന്ധിജി നമ്മെ വിട്ടുപോയിട്ട് ഏഴു ദശാബ്ദങ്ങൾ പിന്നിടുന്പോഴും ഗാന്ധിയൻ ദർശനങ്ങൾ അനേകം പേരുടെ മനസിൽ പച്ചപിടിച്ചുനിൽക്കുന്നുവെങ്കിൽ അതു സൂചിപ്പിക്കുന്നത് ആ ജീവിത ദർശനങ്ങളുടെ ഉത്തുംഗത മാത്രമല്ല പ്രായോഗികതകൂടിയാണ്. രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും സ്ഥായിയായി സ്വാധീനിക്കുന്ന ചില മാറ്റങ്ങൾ കൊണ്ടുവരാൻ ഗാന്ധിജിക്കു സാധിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം.
കടുത്ത അനാചാരങ്ങളുടെയും അസഹിഷ്ണുതയുടെയും നടുവിൽ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ മൂല്യബോധമുള്ളൊരു ജനതയാക്കി മാറ്റാനുള്ള അദമ്യമായ വ്യഗ്രതയും മഹാത്മാവിനുണ്ടായിരുന്നു. തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കുമെതിരേയുള്ള പോരാട്ടം അതിന് ഉദാഹരണമാണ്. മനുഷ്യകുലത്തിലെ അശുദ്ധിക്കെതിരേയുള്ള പോരാട്ടമായാണ് തൊട്ടുകൂടായ്മയ്ക്കെതിരേയുള്ള പോരാട്ടത്തെ അദ്ദേഹം കണ്ടത്. തോട്ടിപ്പണിക്കും തീണ്ടിക്കൂടായ്മയ്ക്കുമെതിരേ അദ്ദേഹം 1932ൽ ആരംഭിച്ച ഹരിജൻ സേവക് സംഘിന്റെ ദൗത്യം ഇന്നും പൂർത്തിയായിട്ടില്ലെന്നോർക്കണം. രാജ്യം ഇന്ന് ഏറെ പ്രാധാന്യത്തോടെ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയുടെ ആശയത്തിന്റെ ഉദ്ഭവം മഹാത്മാഗാന്ധിയിൽനിന്നുതന്നെയെന്നു കരുതാവുന്നതാണ്.
ശൗചാലയ നിർമാണത്തിനായി ഇപ്പോഴും പ്രചാരണം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിനു സമീപമുള്ള ചേരികളിൽ തോട്ടിപ്പണിക്കാരായ ഭംഗി സമുദായക്കാർ ഏറെ പാർത്തിരുന്നു. അവരുടെ ജീവിതം കണ്ടും മനസിലാക്കിയുമാണു തോട്ടിപ്പണി ഇല്ലാതാക്കാനുള്ള യജ്ഞത്തിന് അദ്ദേഹം തുടക്കമിട്ടത്. ഏറ്റവും താഴ്ന്ന നിലയിലുള്ളവരെ ദൈവത്തിന്റെ ആളുകളായി അദ്ദേഹം കണ്ടു. എല്ലാ ഭാരതീയരും ഒരേപോലെ സ്വതന്ത്രരും ഒരേ നീതിയുടെ അവകാശികളുമായ സമത്വസുന്ദരമായ സമൂഹമാണ് അദ്ദേഹം സ്വപ്നം കണ്ടത്. മതേതരത്വവും സാമൂഹ്യസമത്വവും രാജ്യത്തെ ഒറ്റക്കെട്ടായി നിർത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു. ദേശീയതയെക്കുറിച്ച് ഇന്നു നാം കേൾക്കുന്ന മുദ്രാവാക്യങ്ങളല്ലായിരുന്നു ഗാന്ധിജിയുടെ ദേശീയത.
ഹിംസയെ തള്ളിപ്പറയാൻ ഇന്ത്യൻ സമൂഹത്തിന് ഇന്നും സാധിക്കുന്നത് ഗാന്ധിജിയുടെ മഹത്തായ പൈതൃകം ഉള്ളതുകൊണ്ടാണെന്നു വേണം കരുതാൻ. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു രാജ്യത്തിന്റെയും പോരാട്ടം ചോര ചിന്താതെ വിജയത്തിൽ എത്തിയിട്ടില്ലെന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിവരെയുള്ള ലോകചരിത്രം. ആ അപൂർവ വിജയം ഗാന്ധിജി ഇന്ത്യക്കു നേടിത്തന്നു. പിന്നീടു ചില ലോകനേതാക്കൾ ഗാന്ധിജിയുടെ മാർഗം സ്വീകരിച്ചു. മാർട്ടിൻ ലൂഥർ കിംഗിന്റെയും നെൽസൺ മണ്ഡേലയുടെയും പേരുകൾ എടുത്തുപറയേണ്ടതുണ്ട്. മഹാത്മാഗാന്ധിക്ക് ലോകമെന്പാടും ഇന്നും ആരാധകരുള്ളതും ഇത്തരം ദർശനങ്ങളുടെ ഉദാത്തതകൊണ്ടുതന്നെ.
നാളുകൾ കഴിയുന്തോറും മഹാത്മാവിന്റെ കാഴ്ചപ്പാടുകൾക്കു പ്രഭ വർധിച്ചുകൊണ്ടേയിരിക്കുന്നു. ലോകശക്തികളിലൊന്നായി മാറാനുള്ള മുന്നേറ്റത്തിലും ഭാരതത്തിന് ഊർജദായകമാകാൻ ഗാന്ധിദർശനങ്ങൾക്കു കഴിയും.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top